നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇത് ഒരു പച്ചയായ അനുഭവക്കുറിപ്പാണ്.


ഉണ്ട് എണീക്കുന്നത് വരെയാണ് ഓണം
പഴമക്കാർ പറഞ്ഞു തഴമ്പിച്ച പല വാക്കുകളും ഇന്ന് തുരുമ്പിച്ച് ഒരു മൂലയിൽ മണ്ണോട് ചേരുന്നുണ്ട്.
കൂട്ടുകുടുംബമായിരുന്നു ഞങ്ങൾ. പിന്നെ മെല്ലെമെല്ലെ മാറാൻ തുടങ്ങി. തിരക്കായി, ഒന്നിനും സമയമില്ലാതായി. അതിനിടയിൽ വിശേഷദിനം നോക്കി തറവാട്ടിൽ വരും അച്ഛമ്മയെ കാണും. തിരിച്ചുപോകും. ആകെക്കൂടി തിരക്ക്.
അതിന്റെ ഇടയിൽ ഞങ്ങളെ തണലത്ത് നിർത്തിയിട്ട് അച്ഛൻ മഴയും വെയിലും കൊള്ളാൻ തുടങ്ങി. ഇനി അച്ഛനില്ലെന്ന ചിന്ത ഞങ്ങൾ മക്കൾ അറിയാൻ തുടങ്ങി. അമ്മയിലൂടെ ഞങ്ങൾ അച്ഛനേയും കണ്ടെത്തുകയായിരുന്നു.
വർഷങ്ങൾ കഴിഞ്ഞു. ഓണമാണ്. അച്ഛനില്ലാത്ത ഓണം.
ഞങ്ങളെ കാണുമ്പോൾ അച്ഛമ്മയുടെ കണ്ണു നിറയാറുണ്ട് പലപ്പൊഴും. ഓർമ്മകൾക്ക് അങ്ങനെയൊരു കഴിവുണ്ട്.
ഹൃദയാഘാതം അച്ഛമ്മയുടേയും ഞങ്ങളുടേയും ഹൃദയത്തിന്റെ ആഘാതമായി തന്നെ മാറി.
എന്നും ഓണം ഉണ്ടാകാൻ അച്ഛമ്മ ആശിക്കാറുണ്ട്. മക്കളേയും ചെറുമക്കളേയും എന്നും കാണാലോ.
ഓണദിവസം രാവിലെ ബഹളമായിരിക്കും തറവാട്ടിൽ.
ഓണസദ്യ ആകുമ്പോളേക്കും കരച്ചിലിന്റെ വക്കത്ത് എത്തും. ഏതെങ്കിലും ഒരു മൂലയിൽ മുറുക്കിച്ചുവപ്പിച്ച ചുണ്ടുമായി അച്ഛമ്മ പരിഭവപ്പറച്ചിലാരംഭിക്കും.
അവസാനം ഞങ്ങൾ വന്ന് ഉണ്ണാൻ കൂട്ടികൊണ്ട് അകത്ത് പോകുമ്പോൾ അച്ഛമ്മ പറയും
എന്റെ ഓണം കഴിഞ്ഞൂന്ന്.
ശരിയാണ്. ഓണസദ്യ കഴിഞ്ഞാൽ പിന്നെ ഞങ്ങളെല്ലാവരും ഒത്തുചേരണമെങ്കിൽ അടുത്ത ഓണം വരെ കാക്കണം.
അതുകൊണ്ടായിരിക്കണം പഴമക്കാർ പറയുന്നതും;
ഉണ്ട് എണീക്കുന്നത് വരെ ആണ് ഓണം എന്ന്.
ഉണ്ണി കാഞ്ഞങ്ങാട്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot