Slider

ഉന്നം

0

മൂന്നാറിലായിരുന്നു അവർ താമസം , **അഗ്നിദേവും , **അബ്ജയും . അഗ്നി എന്നിനി വിശേഷിപ്പിക്കാം . അഗ്നി തേയില തോട്ടത്തിലെ മാനേജർ ആണ് , അബ്ജ വീട്ടമ്മയും .മക്കളില്ല .രണ്ടു പേരും അവിടെ താമസമായിട്ടു വർഷം എട്ടായി . അതിനു മുൻപ് പാലക്കാട് ,നെല്ലിയാമ്പതിയിലായിരുന്നു അവരുടെ വാസം . പകലൊക്കെ വെറുതെ ഇരുപ്പായതു കൊണ്ട്, അബ്ജ തേയില തോട്ടങ്ങളുടെ നടുവിലൂടെ സഞ്ചരിക്കും, തേയില നുള്ളുന്ന സ്ത്രീകളുമായി ചങ്ങാത്തം കൂടി, അവരുടെ വിശേഷം പങ്കിട്ടും, അങ്ങനെയൊക്കെ .അഗ്നി വരുമ്പോൾ രാത്രിയാകും,പിന്നെ അയാൾ ടെലിവിഷൻ കാണലും ഒക്കെയായി അങ്ങ് ദിവസം തീർക്കും. ആകെ വിരസ ജീവിതം . എട്ടു വർഷമായി ഇങ്ങനെയാണ് ജീവിതത്തിന്റെ ദിശ .അവർ തമ്മിൽ ഒന്നിലും പൊരുത്തമില്ല.ഇണക്കവുമില്ല , പിണക്കവുമില്ല .ദിവസങ്ങൾ ഒരേ രീതിയിൽ ആവർത്തിച്ച് കൊണ്ടേയിരുന്നു .എവിടെങ്കിലും വച്ച് തട്ടി തകരുമിത് , അബ്ജ കണക്കു കൂട്ടി .
അങ്ങനെയിരിക്കെ അവരുടെ ക്വാർട്ടേഴ്സ്നു അടുത്തുള്ള ഒരു വീട്ടിൽ ഒരു ചെറുപ്പക്കാരൻ താമസത്തിനു വന്നു , സുഭഗനായ ഒരാൾ, പേര് ആരോ പറഞ്ഞു **വിജ്വൽ . അയാളുടെ ജോലി എന്താണെന്നോ ഒന്നുമറിവില്ല .അഗ്നി ഈ വക കാര്യത്തിൽ ഒന്നും ശ്രദ്ധ പതിപ്പിക്കുന്ന ആളുമല്ല . അവളുടെ ഒരു പരിചയക്കാരി വഴി അറിഞ്ഞു, വിജ്വൽ മനുഷ്യരുടെ മനസ്സ് വായിക്കാൻ കഴിവുള്ള ആളാണത്രെ.(Mind Reader ).ഏതോ ഒരു ഉയർന്ന ജോലിയിൽ ഇരിക്കുന്ന ആൾ വഴി കേട്ടറിഞ്ഞ വാർത്തയാണ് .ഇതൊക്കെ കേട്ടപ്പോൾ അവൾക്കു കൗതുകം തോന്നി .പക്ഷെ, തന്റെ ഉണങ്ങി വരണ്ട മനസ്സ് വായിച്ചിട്ടു അയാൾ എന്ത് പരിഹാരം പറയാനാണ് .ഒരു നാൾ അവൾ പതിവ് നടത്തക്കു ഇറങ്ങിയപ്പോൾ, തോട്ടത്തിനു നടുവിൽ വിജ്വൽ . അയാൾ അവളെ നോക്കി മന്ദഹസിച്ചു .അവർ തമ്മിൽ പരിചയപ്പെടുകയും ചെയ്തു . പക്ഷെ അവൾ മറ്റു കാര്യമൊന്നും അയാളോട് ചോദിച്ചില്ല , മനഃപൂർവ്വമായി തന്നെ .പിന്നെയും ദിവസങ്ങൾ കൊഴിഞ്ഞു .
ഒരു ദിവസം , അവൾ പതിവ് നടത്തക്കൊന്നും പോകാതെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു .വീട്ടിലെ കാളിങ് ബെൽ അടിക്കുന്നു . വാതിൽ തുറന്നു നോക്കിയപ്പോൾ ഒരു സ്ത്രീ.സാരി തലപ്പ് കൊണ്ട് മുഖം മറച്ചിരിക്കുന്നു .ആരാണ് എന്ന് ചോദിക്കേണ്ട താമസം, ആ സ്ത്രീ ഉള്ളിൽ കടന്നു, കതകു കുറ്റിയിട്ടു . സാരി തലപ്പ് മാറ്റി , ഒരു നിമിഷത്തേക്ക് തൻറെ ഹൃദയം സ്തംഭിച്ച പോലെ അവൾക്കു തോന്നി .അത് വിജ്വൽ ആയിരുന്നു .അവൾ കതക് തുറക്കാനോടി, പക്ഷെ വിഫലം .തുടർന്ന് വിജ്വൽ , തന്റെ ചാര കണ്ണുകളുമായി അവളെ തറപ്പിച്ചു നോക്കി . ആ നോട്ടത്തിൽ അവളുടെ മനസ്സ് ആവാഹിക്കുന്ന പോലെ . അവൾ സ്തബ്ധയായി നിന്നു .നാക്ക് താഴ്ന്ന പോലെ .പെട്ടെന്ന് പുറകിൽ നിന്ന് അഗ്നി ഓടി വന്നു ,പുറകിലെ വാതിൽ തുറന്നു . അയാൾ ക്രൗര്യത്തോടെ വിജ്വലിനെ കീഴടക്കി , നീ എന്റെ ഭാര്യയെ കൊലപ്പെടുത്താൻ വന്നതാണല്ലേ , നിന്നെ ചുറ്റിപറ്റി എന്തോ ദുരൂഹത ഉള്ളതായി എനിക്ക് തോന്നിയിരുന്നു . തുടർന്ന് അയാൾ വിജ്വലിനെ പോലീസിൽ ഏല്പിച്ചു .തിരികെ വീട്ടിൽ വന്ന അഗ്നി, യാതൊരു വിധ ഭാവ ഭേദവുമില്ലാതെ , സൗമ്യനായി അവളോട് ഇടപെട്ടു , ഭയക്കേണ്ട എന്ന് പറഞ്ഞു .പക്ഷെ അന്നത്തെ ആ നടുങ്ങൽ , അതിൽ നിന്നും അവൾ മോചിതയായിട്ടുണ്ടായിരുന്നില്ല .എന്തിനാണ് വിജ്വൽ സ്ത്രീ വേഷം അണിഞ്ഞു വന്നത് .പകൽ വീട്ടിൽ ഒറ്റക്കിരിക്കുമ്പോൾ അവൾ ആധിപ്പെട്ടു .
ഒരാഴ്ച അങ്ങനെ പിന്നിട്ടു .ഉച്ച മയക്കത്തിനായി ചായുമ്പോൾ, ഒരു ഫോൺ കാൾ . അങ്ങേ തലയ്ക്കൽ , വിജ്വൽ ആണ് . പിന്നെയും , അവളുടെ നാക്കു താണു , ദേഹമൊട്ടാകെ വിയർത്തൊഴുകി .വിജ്വൽ അറിയിച്ചു, “അബ്ജ ഭയക്കരുത് , അന്നത്തെ സംഭവം ഓർക്കരുത് , അത് തയ്യാറാക്കപ്പെട്ട ഒരു പദ്ധതിയായിരുന്നു , അതാണ് ഞാൻ സ്ത്രീ വേഷത്തിൽ വന്നത് .ഇനി എന്നെ വിശ്വസിക്കുകയാണ് വേണ്ടത് , ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കു .അബ്ജ ശ്രദ്ധിച്ചില്ലേ ഞാൻ അവിടെ എത്തിയ നേരം തന്നെ കൃത്യമായി ,അഗ്നി എത്തിയത് , അതെങ്ങനെയെന്നു ഞാൻ പറയാം.ഞാൻ ഒരു സയന്റിസ്റ് ആണ് , സൈക്യാട്രി വിഭാഗവുമായി ബന്ധപെട്ടു ഒരു വിദേശ യൂണിവേഴ്സിറ്റിയിലുണ്ടായിരുന്നു . മനസ്സ് വായിക്കുക , അതിന്റെ സാദ്ധ്യതകൾ എന്നതാണ് വിഷയം .എന്റെ ഒരു സുഹൃത്ത് , ഇവിടെ മൂന്നാറിലുണ്ട് , സൈക്കിയാട്രിസ്റ് .അയാളുടെ കേസ് ഹിസ്റ്ററി പലതും ഞാൻ ഓടിച്ചു നോക്കിയപ്പോൾ , അതിൽ ഒന്ന് അഗ്നിയുടേതായിരുന്നു . ഭയക്കേണ്ട, .അയാൾ ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്ന അസുഖ ബാധിതനാണ് , ഇത്തരക്കാർ എപ്പോഴും തന്ത്രപരമായി ചിന്തിക്കുന്നവർ ആവും, ഇവരുടെ ജീവിതത്തതിൽ ബന്ധങ്ങൾക്ക് സ്ഥാനമില്ല .പക്ഷെ ഇതൊന്നുമല്ല വിഷയം . ഇയാളുടെ കാര്യത്തിൽ ഒരു കൗതുകം തോന്നിയത് , ഞാൻ അബ്ജയെ അന്ന് പരിചയപെട്ടതിനു ശേഷമാണ് . ഒറ്റപ്പെട്ട തുരുത്തിൽ ജീവിക്കുന്ന ആളാണ് അബ്ജ എന്നെനിക്ക് ബോധ്യപ്പെട്ടു , ഒറ്റ നോട്ടത്തിൽ തന്നെ .തുടർന്ന് എന്റെ സുഹൃത്തിന്റെ സഹായത്തോടെ അഗ്നിയുടെ വേരുകൾ തേടി പുറപ്പെട്ടു .അയാൾ അനാഥനാണ് എന്നാണ് അറിയാൻ സാധിച്ചത് . എന്താ സത്യമല്ലേ “.അബ്ജയ്ക്കു അപ്പോഴേക്കും ശ്വാസം വീണിരുന്നു . അവൾ പറഞ്ഞു, അതെ .ഇങ്ങോട്ടേക്കു എന്റെ വീട്ടിൽ കല്യാണം ആലോചിച്ചു വന്നതാണ് .എന്തുകൊണ്ടോ വീട്ടുകാർ എതിർത്തില്ല .എനിക്ക് അബ്ജയിൽ നിന്ന് കുറച്ചു വിവരം ശേഖരിക്കാനുണ്ട് . അബ്ജയുടെ മാതാ പിതാക്കൾ എന്ത് ചെയ്യുന്നു .അമ്മയുണ്ട്, അച്ഛൻ തിരോധാനപ്പെട്ടതാണ് , എട്ടു വർഷങ്ങൾക്കു മുൻപ്,അതായത് ഞങ്ങളുടെ കല്യാണത്തിന് ശേഷം . ഞാൻ അന്ന് വീട്ടിൽ വന്നപ്പോൾ അബ്ജയുടെ കണ്ണിൽ സൂക്ഷിച്ചു നോക്കിയത് ഓർമയില്ലേ .അബ്ജയുടെ മനസ്സ് എനിക്ക് വായിക്കാൻ പറ്റിയിരുന്നു .മനസ്സിൽ ആഴത്തിൽ മുറിവേറ്റ ആളാണെന്നു മനസ്സിലാക്കി .ഇനി അത് നിഷേധിക്കാൻ അബ്ജയ്ക്കു സാധിക്കില്ല , അത് ഉറപ്പിച്ചു പറയു എന്നോട് .അവൾ വിറച്ചു കൊണ്ടറിയിച്ചു , എന്റെ ബാല്യം സന്തോഷപ്രദമായിരുന്നില്ല .പിതാവ് സ്ത്രീ ലമ്പടനായ ഒരാളായിരുന്നു .എന്റെ മാതാവ് ഹൃദയം നീറ്റിയാണ് ജീവിതം തള്ളി നീക്കിയത് ., ഇതു പറഞ്ഞു അവൾ വിലപിച്ചു . ഇപ്പോൾ വികാരം കൊള്ളേണ്ട സമയമല്ല , ഇതെല്ലാം കഴിഞ്ഞ കാര്യമാണ് , ഇനി വേണ്ടത് എങ്ങനെ രക്ഷപെടാം എന്നുള്ളതാണ് . ഞാൻ അതിനു അബ്ജയെ സഹായിക്കാം . അന്ന് സ്ത്രീ വേഷം ധരിച്ചു വന്നതെന്തിനാണ് .വിജ്വൽ, അതിനു കാരണം , അഗ്നിയുടെ മനസ്സിൽ ഒരു വിഹ്വലത സൃഷ്ടിക്കാനാണ് . അതിനെ തുടർന്ന് കാര്യങ്ങൾ നമുക്ക് വ്യക്തമാവുകയും ചെയ്യും . എത്രയും പെട്ടെന്ന് നമ്മൾ ചെയ്യേണ്ട ഒരു കാര്യമുണ്ട്. അബ്ജയും ഒരു തിരോധാനത്തിന്റെ വക്കിലാണ് . ഏതു നിമിഷവും അഗ്നി അബ്ജയെ ഇവിടെ നിന്ന് മാറ്റിയേക്കാം .പക്ഷെ ഞാൻ പുറകിലുണ്ട് .ധൈര്യമായി ഇരുന്നു കൊള്ളുക . അബ്ജയുടെ സഞ്ചാര പാത റെക്കോർഡ് ചെയ്യാനുള്ള ഡിവൈസ് ഞാൻ എത്തിച്ചു തരാം.
.അന്ന് രാത്രി , മൂടൽ മഞ്ഞു പതിവിലും അധികമായിരുന്നു .അഗ്നി നേരത്തെ വീട്ടിലെത്തി . അയാളെ കുറിച്ച് അറിഞ്ഞത് കൊണ്ടാവണം അവളുടെ മനസ്സിൽ കൊടുംകാറ്റ് വീശി കൊണ്ടിരുന്നു , പക്ഷെ പുറമെ പ്രകടമാക്കിയില്ല അവൾ. "ഇന്ന് നമുക്കൊരു യാത്രയുണ്ട്.നീ വേഗം തയ്യാറാവു", അഗ്നി പറഞ്ഞു . , അങ്ങനെ മലയുടെ ഹൃദയത്തിലെ തണുപ്പറിഞ്ഞു ജീപ്പ് ചുരം കയറി ചീറി പാഞ്ഞു . ഓർഗാനിക് തേയില തോട്ടത്തിന്റെ അടുത്തായിട്ട് ഒരു വളവിൽ ജീപ്പ് നിർത്തി, അവർ ഇറങ്ങി . അവളോട് അവിടെ കാത്തു നിൽക്കാൻ പറഞ്ഞിട്ട് , അഗ്നി ഒരു സിഗരറ്റും പുകച്ചു നടന്നു നീങ്ങി . അവളുടെ മനസ്സിലെ ഭയം മാറിയിരുന്നു . രാത്രിയുടെ യാമങ്ങളിൽ താഴ്വരയുടെ അപൂർവമായ നിശബ്ദത അവളിലും ഉറഞ്ഞു കൂടി . , തോളിൽ ആരോ തട്ടി., നോക്കിയപ്പോൾ, അഗ്നി, കൂടെ ജടാധാരിയായ മതി ഭ്രമം ബാധിച്ച പോലെ തോന്നിക്കുന്ന ഒരാൾ .അതെ അയാളെ തനിക്കറിയാം, അവൾ ഞെട്ടി . അത് തിരോധാനപെട്ട തന്റെ പിതാവാണ് .എങ്ങനെ ഇത് സംഭവിച്ചു, അവൾ അഗ്നിയോട്ചോദിച്ചു. എല്ലാം ഞാൻ നിന്നെ മനസ്സിലാക്കി തരാം, അഗ്നി പറഞ്ഞു. “ഇതു നിന്റെ പിതാവ് .എട്ടു വർഷമായി എന്റെ അടിമയായി നെല്ലിയാമ്പതിയിൽ കഴിയുന്നു .ഇയാൾക്കൊരു ചരിത്രമുണ്ട് . എന്റെ വയസ്സോളം പിന്നോട്ട് പോകണം .എന്റെ പാവപെട്ട അമ്മയെ അതായത്, സുഗന്ധി എന്ന സ്ത്രീയെ ഇയാൾ കളങ്കപ്പെടുത്തി . അങ്ങനെ ഉണ്ടായതാണ് ഞാൻ .അതായത് നീയും ഞാനും ഒരേ പിതാവിന്റെ മക്കൾ, ഒരേ രക്തം . ഇതെല്ലം അന്വേഷിച്ചു, കണക്കു കൂട്ടി ഇയാളെ ഉന്നം വച്ച് തന്നെയാണ് ഞാൻ നിന്നെ കല്യാണം ആലോചിച്ചു വന്നത് . എന്റെ നഷ്ടപെട്ട ബാല്യം, എന്റെ അമ്മയുടെ വേദന ഇതിനൊക്കെ ആര് പരിഹാരം ചെയ്യും” , അഗ്നി അട്ടഹസിച്ചു .അബ്ജ വിറച്ചു കൊണ്ട് , അഗ്നിയുടെ തോളിൽ കൈ വച്ച് പറഞ്ഞു , ഞാൻ പറയുന്നത് കേൾക്കണം അഗ്നി, ഇയാൾ അപരാധിയാണെന്നു എനിക്കും , അമ്മയ്ക്കും അറിയാം .പക്ഷെ ചിത്ത ഭ്രമം ബാധിച്ച പോലെ അഗ്നി അലറി കൊണ്ടിരുന്നു .
ഉടനെ അവിടെ ,വിജ്വൽ പോലീസ് സംഘവുമായെത്തി .പോലീസ് അഗ്നിയേയും, പിതാവിനെയും കസ്റ്റഡിയിലെടുത്തു . വിജ്വൽ അബ്ജയോട് ,” ഇതെല്ലാം മറന്നേക്കൂ , നാളെ പുലരുമ്പോൾ അബ്ജ ഒരു പുതിയ സ്ത്രീ ആയിരിക്കും .അഗ്നിക്ക് ചികിത്സ നൽകി യാഥാർഥ്യത്തിലേക്ക് തിരികെ കൊണ്ട് വരണം .എല്ലാം നല്ലതിന് എന്ന് പ്രതീക്ഷിക്കു . അബ്ജ എന്റെ കൂടെ പോരൂ” . എല്ലാം ഒരു സ്വപ്നം പോലെ അബ്ജക്ക് അനുഭവപ്പെട്ടു , കാർ ചുരമിറങ്ങിയപ്പോൾ .
ശേഷം ചിന്ത്യം ....
**അഗ്നിദേവ് (അഗ്നി) ,അബ്ജ(ജലം), വിജ്വൽ(ബുദ്ധിശാലി )
PS - ഈ കഥയിലെ കഥാപാത്രങ്ങളും , കഥാ സന്ദർഭവും എന്റെ സങ്കൽപം മാത്രം .ഇതു വേറെ ഒരു മാധ്യമത്തിലും എന്റെ അറിവ് കൂടാതെ പ്രസിദ്ധീകരിക്കുവാൻ പാടുള്ളതല്ല .
സംഗീത .എ സ് .ജെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo