നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഏകം ,ശരേണ്യം - കഥ ഭാഗം 1, 2


ഏകം ,ശരേണ്യം - കഥ ഭാഗം ഒന്ന് + ഭാഗം -2 . (ചരിത്രത്തോട് ബന്ധിച്ചു ഒരു കഥ )
മൗറീൻ താഴ്‌വരയിലെ കുന്നുകള്‍ക്ക്‌ നടുവിലാണ്‌ അർണാഡോ ആശ്രമം . വിപണന കേന്ദ്രത്തില്‍ നിന്ന്‌ പത്തോളം കിലോമീറ്റര്‍ മാത്രം അകലെയാണ്‌ അത് . മുന്‍കൂര്‍ അനുമതി തേടി യാത്രികര്‍ക്ക്‌ ഇവിടെ താമസിക്കാവുന്നതാണ്‌. വാഹനം രണ്ടു കിലോമീറ്റര് അകലെ വരെയേ പോകാൻ അനുമതിയുള്ളൂ കാൽനടയായി വേണം ആശ്രമത്തിലേക്കു എത്താൻ ഞാൻ വാഹനമിറങ്ങിയപ്പോൾ ഹിമപാതം കഠിനമായിരുന്നു .വഴിയിൽ ആളുകൾ ദ്രിതിവെച്ചു ആശ്രമം ലക്ഷ്യമാക്കി നടക്കുന്നു .
ഞാനും അവരോടൊപ്പം ചേർന്നു .ആശ്രമകവാടത്തിൽ എത്തിയപ്പോൾ പൂർണ മായ വിലാസം എഴുതി നല്കാൻ അവിടത്തെ കാവൽക്കാരൻ ആവശ്യപ്പെട്ടു . അകത്തു കടന്നുചെന്നപ്പോൾ ആശ്രമത്തിന്റെ വടക്കു ഭാഗത്തുള്ള തുറന്ന വിശാലമായ മുറിയിൽ മധ്യത്തിൽ ഗുരുവര്യൻ ഇരിക്കുന്നു . ചുറ്റും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു കൂട്ടം ആളുകൾ അദ്ദേഹം പറയുന്നത് സശ്രദ്ധം ശ്രവിക്കുന്നു . ഞാനും ആ ആൾകൂട്ടത്തിൽ ഒരാളായി .
"ഗുരോ താങ്കൾ തുടർന്നാലും ,"
ഗുരുജി ഏതോ ആലോചനയിലേക്കു വഴുതി വാക്കുകൾ നിന്നപ്പോൾ ആൾകൂട്ടത്തിൽ നിന്ന് ഒരാൾ പറഞ്ഞു .
പറഞ്ഞു വന്നതിന്റെ തുടർച്ചയെന്നോണം അദ്ദേഹം സംസാരിക്കാൻ ആരംഭിച്ചു .
" ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ജയിലിലാണ് ഞങ്ങളെ പാർപ്പിച്ചത് .തടവുകാർക്ക് ഒരു നിലക്കും രക്ഷപ്പെടാനാവാത്ത വിധം ഭദ്രമായിരുന്നു ആ ജയിലിന്റെ സജ്ജീകരണങ്ങൾ .ജയിലിനു ചുറ്റും കഠിനമായ തണുപ്പുള്ള സമുദ്രമായിരുന്നു . ജയിലാകട്ടെ ഞങ്ങൾക്ക് കുളിക്കാൻ നൽകിയത് ചൂട് വെള്ളവും !
ദിനേന ചൂടുവെള്ളത്തിൽ കുളിച്ചാൽ തണുപ്പ് താങ്ങാനുള്ള ശരീരത്തിന്റെ ശേഷി കുറയുമെത്രെ !
അപ്പോൾ തണുപ്പിൽ തടവുകാർക്ക് കടൽ നീന്തി കടക്കാൻ കഴിയില്ല . ജയിൽ ഉയരം കൂടിയ കമ്പിവേലിയാലും കോൺക്രീറ്റ് മതിലുകളാലും ചുറ്റപ്പെട്ടിരുന്നു .ജയിലിന്റെ ഓരോ മൂലയിലും ഉന്നം പിഴക്കാത്ത നിരവധി കാവല്ഭടന്മാർ സദാസമയവും തോക്കുമായി നിന്നിരുന്നു . ജയിൽ ചാടുന്നവരെ തത്സമയം വെടിവെച്ചിടാൻ അധികാരമുള്ള കാവൽ ഭടന്മാർ !"
"ജയിലനകത്തും സുരക്ഷ ശ്കതമായിരുന്നു .ധാരാളം പോലീസ് ഭടന്മാർ വരാന്തയിൽ റോന്തു ചുറ്റിക്കൊണ്ടിരുന്നു .ആ പ്രതിബന്ധങ്ങളെയെല്ലാം മറികടന്നു രക്ഷപെടാൻ ശ്റമിക്കുക എന്നാൽ അത് ഒരാത്മാഹുതിക്ക്‌ ഒരുങ്ങുന്നതിനു തുല്യമാണ്.എന്നാലും ആ ജയിലറയിൽ നിന്ന് പലരും രക്ഷപെടാൻ ശ്രമിച്ചു .ശ്രമിച്ചവരെല്ലാം ഭടന്മാരുടെ വെടിയുണ്ടേക്കു വിധേയമാവുകയോ , തണുത്ത വെള്ളത്തിൽ മരവിച്ചു മൃതിയടയുകയോ ആണുണ്ടായത്" .
ഗുരുജി അത്രയും പറഞ്ഞു ഒന്നു നെടുവീർപ്പിട്ടു .
"അവിടെ കുറ്റവാളികൾക്കായി ഓരോ ചെറിയ ജയിലറകളായിരുന്നു .അടിസ്ഥാന സൗകര്യങ്ങൾ ഓരോന്നിലും ഉണ്ടായിരുന്നു .എന്നാൽ കളിക്കാനുള്ള സൗകര്യവും ലൈബ്രറിയും പൊതുവായിരുന്നു . ഓരോന്നിനും നിശയിക്കപ്പെട്ട സമയമുണ്ടായിരുന്നു .അവിടെ വെച്ചാണ് ഞങ്ങൾ അലനെ പരിചയപ്പെട്ടത് . ഞങ്ങളെക്കാൾ സീനിയർ ആയിരുന്നു ആ ജയിലിൽ അയാൾ . മൂന്ന് വര്ഷം മുമ്ബ് ആ ജയിലിലെത്തി അയാൾക്ക്‌ ആ ജയിലിന്റെ മുക്കും മൂലയും പാരിജയമുണ്ടായിരുന്നു .അവിടുത്തെ ഭൂപ്രകൃതിയും ഘടനയും അയാൾ മനസ്സിലാക്കിയിരുന്നു . അദ്ദേഹത്തെ പരിചയപ്പെട്ടത് മുതലാണ് ഞങ്ങൾ ആ തീരുമാനത്തിൽ എത്തിയത് ."
ഗുരുജി തുടർന്നു .
"തടവുകാർക്ക് പുറമെ ജോലികൾ ചെയ്തു സമ്പാതിക്കാമായിരുന്നു അതിനു അധികൃതർ പ്രത്യേകം പ്രോത്സാഹിപ്പിച്ചു .അലെൻ ക്ലീനിങ് , പെയിന്റിംഗ് തുടങ്ങിയുള്ള തനിക്കാവുന്ന എല്ലാ ജോലികളും ജയിലിൽ ചെയ്തു . ഒരിക്കൽ ജയിൽ ബ്ലോക്കിന്റെ മേൽക്കൂര വൃത്തിയാക്കുമ്പോൾ ഒരു വായു
സഞ്ചാരമാര്ഗം അയാളുടെ ശ്രദ്ധയിൽപെട്ടു .അത് അയാൾ സൂക്ഷമായി പരിശോദിച്ചു ."
"പൊടിപിടിച്ചു വൃത്തികേടായ അതിനുള്ളിലൂടെ ഒരാൾക്ക് കഷ്ടിച്ച് ശരീരം കടത്താം ..അതിലൂടെ കയറിയാൽ ജയിലിന്റെ മേല്ക്കൂരയിൽ എത്താം എന്ന് അലൻ മനസ്സിലാക്കുന്നു ..ഈ പ്ലാൻ അലൻ തന്റെ അടുത്ത സെല്ലിൽ താമസിക്കുന്നഞങ്ങൾ നാലുപേരുമായി പങ്കു വെച്ചു . ...അങ്ങിനെ നാലുപേരും കൂടിച്ചേർന്ന് .ഒരു അവിശ്വസനീയ കഥയുടെ ആരംഭം കുറിക്കുന്നു ."
ഗുരുജി തുടർന്നു .
"ആവശ്യമാണ് കണ്ടു പിടിത്തത്തിന്റെ മാതാവ് എന്ന വാക്യത്തെ അർത്ഥവത്താക്കുന്ന രൂപത്തിലായിരുന്നു പിന്നീടുള്ള ഓരോ കണ്ടെത്തലുകളും , ജയിലിനു പിറകെ ആരും ഉപയോഗിക്കാതെ കിടക്കുന്ന ഒരു ചെറിയ ഇടവഴിയുണ്ടായിരുന്നു ,ജയിലിലെ അഴുക്ക് കളയുന പൈപ്പുകൾ കൂട്ടിയിട്ടിരുന്ന ആ വഴിയിലെത്തിയാൽ അതിലൂടെയുള്ള പൈപ്പിൽ പിടിച്ച് കയറി ജയിൽ ബ്ലോക്കിന്റെ മുകളിൽ തങ്ങൾ നേരത്തെ കണ്ടുവെച്ച വെന്റിലേറ്ററിനരികെ എത്താനാകുമെന്നു മനസ്സിലാക്കുന്നു ".
"പക്ഷെ പദ്ധതി നടക്കണമെങ്കിൽ ആദ്യം തങ്ങൾ വസിക്കുന്ന ജയിലിനു പുറത്ത് കടക്കണം ..അതിനുള്ള വഴിയാണ് ആദ്യം അന്വേഷിക്കേണ്ടിയിരുന്നത് ..അതിനുള്ള ഒരു കുറുക്കുവഴി വൈകാതെ കണ്ടെത്തി ..മറ്റൊന്നുമല്ല ഞങ്ങളുടെ ജയിൽ മുറിയിലെ ഒരു ചെറിയ വേന്റിലേറ്റർ തന്നെ .വളരെ ചെറിയ ആ വേന്റിലേറ്റർ 18 ഇഞ്ച് കനത്തിലുള്ള കോണ്ക്രീറ്റ് മതിലിനകത്തായാതിനാൽ അതിനു ചുറ്റുമായി തങ്ങളുടെ ശരീരം കടക്കാനാവശ്യമായ രൂപത്തിൽ ഒരു ദ്വാരം നിർമിക്കണം . അതിനായി കഴിയാവുന്ന ആയുധങ്ങൾ സംഘടിപ്പിച്ചു ..മെസ്സിൽ നിന്നും മോഷ്ടിച്ച സ്പൂണ് ആയിരുന്നു മുഖ്യആയുധം ..
അതാകുമ്പോൾ ഒളിപ്പിക്കാനും എളുപ്പമാണല്ലോ ..സ്പൂണ് ഉപയോഗിച്ച് കോണ്ക്രീറ്റ് കിളക്കുമ്പോൾ ശബ്ദം പുറത്തുള്ള പാറാവുകാർ കേൾക്കാതിരിക്കാൻ ഞങ്ങൾ ഒരു വിദ്യയും പ്രയോഗിച്ചു ,ഒരാൾ
കിളക്കുമ്പോൾ മറ്റേആൾ ഉച്ചത്തിൽ മ്യൂസിക്കിൽ മുഴുകും ..രാത്രി അല്പസമയം സംഗീത ഉപകരണങ്ങൾ വായിക്കാൻ ഞങ്ങൾക്ക് അനുമതിയുണ്ടായിരുന്നു .ഏതു സമയത്തായാലും ഒരാൾ കിളക്കുമ്പോൾ മറ്റേയാൾ കാവൽ നില്ക്കുന്നുണ്ടാകും "
സൂചി വീണാൽ പോലും കേൾക്കുന്ന നിശബദതയാണ് സദസ്സിനു
ഗുരുജി തുടർന്നു
"ഇടനാഴിയിലെ പോലീസ് സെല്ലിന് അടുത്തെത്താനാകുമ്പോൾ കാവൽ നിൽക്കുന്നയാൾ അടുത്തുള്ളവന് പ്രത്യേക സിഗിനൽ കൈമാറും . മാത്രമല്ല കോണ്ക്രീറ്റ് മതിലിൽ ഞങ്ങൾ നടത്തിയ കലാപരിപാടികൾ മറച്ചു വെക്കാനായി മതിലിന്റെയും വേന്റിലെറ്ററിന്റെയും ഒരു കൃത്രിമ രൂപം കാർഡ്ബോർഡിൽ നിർമിച്ചു അതേ നിറത്തിൽ അതിനു ചായവും പൂശി ..ജോലി കഴിഞ്ഞാൻ അത് മേലെ മറച്ചു വെക്കുന്നതിനാൽ ഞങ്ങളുടെ ഈ കുടിൽ വ്യവസായം പുറത്തുനിന്നും വരുന്ന ഉദ്യോഗസ്ഥർക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല..
നിരവധി മാസങ്ങൾ പിന്നിട്ടപ്പോൾ ഞങ്ങളുടെ ശരീരം കഷ്ടിച്ച് പുറത്ത് കടത്താവുന്ന രൂപത്തിൽ ഒരു ദ്വാരം നിർമ്മിക്കാൻ ഞങ്ങൾക്ക് സാദ്ധ്യമായി .. ഈ പദ്ധതികളെല്ലാം ജയിലിലുള്ള മറ്റു പ്രതികൾക്കും അറിയാമായിരുന്നത്രേ , അവർ സർവ്വരും ആവുന്ന വിധത്തിലൊക്കെ പദ്ധതിയിലുടനീളം ഞങ്ങൾക്ക് സഹായവും ചെയ്തിരുന്നു .
മാസങ്ങളുടെ പരിശ്രമഫലമായി തങ്ങൾ താമസിക്കുന്ന സെല്ലിന്റെ പുറത്തെത്താനുള്ള വഴിയൊരുക്കാൻ സാദ്ധ്യമായി ".
ഗുരുജി തുടർന്നു .
"അതിലൂടെ കടന്നു ജയിൽ ബ്ലോക്കിന്റെ മുകളിലെത്തി നേരത്തെ കണ്ട ഹോളിലൂടെ ജയിലിന്റെ മേല്ക്കൂരയിലെത്തി താഴെ ഇറങ്ങി പുറത്ത്കടന്നാലും തങ്ങളുടെ മുമ്പിലുള്ള കടലിനെ മറികടക്കാൻ കൂടെ ഒരു വിദ്യ കണ്ടെത്തേണ്ടിയിരിക്കുന്നു..രക്ഷപ്പെടാൻ ഏറ്റവും വലിയ തടസ്സം ജയിലിനു ചുറ്റുമുള്ള കടലായിരുന്നു ...നേരത്തെ സൂചിപ്പിച്ച പോലെ അതി കഠിനമായ തണുപ്പുള്ള ജലത്തിൽ നീന്തി കരയിലെത്താം എന്നത് അസാധ്യമാണ് ,അമിതമായ തണുപ്പ് ശരീരത്തെ ഹൈപോതെർമിയ (Hypothermia) എന്ന അവസ്ഥയിലേക്ക് നയിക്കും , ബോധം വരെ നഷ്ടപ്പെട്ട് മരണ കാരണമായെക്കാം , അതിനുള്ള തെളിവാണ് ജോണ്എന്ന തടവുപുള്ളിയുടെ രക്ഷപ്പെടലിന്റെ കഥ , അദ്ദേഹത്തിനു അതിവിദഗ്മായി ജയിലിനു പുറത്ത് കടക്കാനായിരുന്നു, വാർത്ത അധികൃതർ അറിഞ്ഞ ഉടൻ കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ ഉഗ്രതിരച്ചൽ നടത്തി , സ്കോട്ടിനെ കരയിൽ ബോധരഹിതനായി കണ്ടെത്തി ..കരവരെ എത്തിയ അദ്ദേഹത്തെ ഭാഗ്യം തുണച്ചില്ല , ആശുപത്രിയിലെത്തിച്ച് വേണ്ട ചികിത്സ നല്കിയ ശേഷം അദ്ദേഹത്തെ വീണ്ടും അൽക്കട്രാസിലേക്ക് മാറ്റി ".
."ഈ വലിയൊരു പ്രതിസന്ധിയെ എങ്ങനെ മറികടക്കും എന്ന ചിന്തയിലായിരുന്നു ഞങ്ങൾ .വൈകാതെ അതിനുള്ള ഉത്തരം ജയിൽ ലൈബ്രറിയിൽ നിന്നും അവരെ തേടിയെത്തി . അവിടെയുണ്ടായിരുന്ന ഒരു മെക്കാനിക്കൽ വാരികയിൽ ലൈഫ് ജാക്കറ്റും ചങ്ങാടവും (Raft) ഉണ്ടാക്കുന്നതിനെ വിശദീകരിക്കുന്ന ഒരു ലേഖനം അവർക്ക് തുണയായി .അതിനായി 50 ലേറെ റയിൻകോട്ടുകൾ ജയിലിൽ നിന്ന് മറ്റുള്ളവരുടെ സഹായത്തോടെ മോഷ്ട്ടിച്ചു ..അതു കീറി അതുകൊണ്ട് ചങ്ങാടവും ലൈഫ് ജാക്കറ്റും നിർമിക്കാനുള്ള പ്ലാൻ ആയിരുന്നു "
"
ഗുരുജി തുടർന്നു
"ഇത്രയേറെ റയിൻകോട്ടുകളും നിർമ്മാണത്തിനാവശ്യമായ ഉപകരണങ്ങളും സുരക്ഷിതമായി ഒളിപ്പിക്കാൻ ഒരിടം വേണം അതിനായി ഞങ്ങൾ തിരഞ്ഞെടുത്ത സ്ഥലം ജയിൽ ബ്ലോക്കിന്റെ മുകൾ വശം തന്നെ , മോഷ്ടിക്കുന്ന ഓരോ ജാക്കറ്റും അവിടെ എത്തിച്ചു , പക്ഷെ ഒരു പ്രശനം ജയിൽ ബ്ലോക്കിന്റെ നേരെ എതിർവശത്തുള്ള ബ്ലോക്കിലെ ഉദ്യോഗസ്ഥന്റെ ഇരിപ്പിടത്തിൽ നിന്നും ബ്ലോക്കിന്റെ മുകൾ വശത്തേക്ക് കാണാൻ സാധിക്കുമായിരുന്നു ," ,
"അയാളുടെ ശ്രദ്ധയെങ്ങാനും അവിടെ പതിഞ്ഞാൽ പദ്ധതി ആകെ പാളും ,അതിനായി അലൻ മറ്റൊരു വിദ്യ പ്രയോഗിച്ചു , ഒരു പക്ഷെ ഈ മുഴുവൻ ഓപറേഷനിലെ ഏറ്റവും വലിയ തന്ത്രം അതായിരുന്നെന്നു പറയാം , ജയിൽ ബ്ലോക്കിന്റെ മേല്ക്കൂര വൃത്തിയാക്കുമ്പോൾ അലൻ ബോധപൂർവ്വം താഴേക്ക് നന്നായി പൊടി പാറ്റിച്ചു ,വല്ലാതെ പൊടി പാറിയപ്പോൾ അടിയിലെ ഉദ്യോഗസ്ഥർ അലെനോട് ദേഷ്യപ്പെട്ടു . വൃത്തിയാക്കുമ്പോൾ അടിയിലേക്ക് പൊടി പാറാതിരിക്കാൻ എന്ന വ്യാജേനെ അലൻ ബ്ലോക്കിന്റെ മേൽഭാഗം ഒരു ബ്ലാങ്കറ്റുകൊണ്ട് മറച്ചുവെച്ചു !! അലന്റെ ഈ വിദ്യയിൽ ജയിലുദ്യോഗസ്ഥർക്ക് അസാധാരണമായി ഒന്നും തോന്നിയതുമില്ല"
"ജയിലിൽ തങ്ങൾ കിടക്കുന്ന കട്ടിലിൽ രൂപത്തിന് സമാനമായ ഒരു ഡമ്മി വെച്ചായിരുന്നു രാത്രിസമയങ്ങളിൽ ജാക്കറ്റ് നിർമ്മാണത്തിനു പോയിരുന്നത് ,ഡമ്മി നിർമ്മാണത്തിനാവശ്യമായ വസ്തുക്കൾ ജയിലിൽ നിന്നുതന്നെ അവർക്ക് ലഭിച്ചു ., സോപ്പും പേസ്റ്റും പിന്നെ ടിഷ്യുപേപ്പർ, കോണ്ക്രീറ്റ് പൊടി ഇവയായിരുന്നു ഡമ്മി നിർമ്മിക്കാനായി അവർ ഉപയോഗിച്ചിരുന്നത് .ഇതിനായി പലരും അവരെ സഹായിച്ചു , കൂടെ ഒറിജിനാലിറ്റി തോന്നിക്കുവാൻ യഥാർത്ഥ മുടിയും വെച്ചു പിടിപ്പിച്ചു" ,
"ജയിലിലെ ബാർബർ ഷോപ്പിൽ ജോലി ചെയ്യുന്ന ഒരാളുടെ സംഭാവനയായിരുന്നു മുടി ,രണ്ടു മാസത്തെ പരിശ്രമഫലമായി ചങ്ങാട ജാക്കറ്റും നിർമ്മാണവും പൂർത്തിയായി . ഭാഗ്യവശാൽ ജയിലിൽ നിന്നും അത്രയേറെ റയിൻകോട്ട് മോഷണം പോയത് ആരുടേയും ശ്രദ്ധയിൽ പെട്ടതുമില്ല !!
ആ ജൂൺ മാസത്തിലെ തിങ്കളാഴ്ച ദിനം , അന്നാണ് കഥയുടെ ക്ലൈമാക്സ് ദിനം.
രാത്രി 9.30 ന് ജയിലിൽ ഉറങ്ങാനായി ലൈറ്റ് അണച്ചപ്പോൾ 4 പേരും രക്ഷപ്പെടാനുള്ള ശ്രമം ആരംഭിച്ചു ".
ഗുരുജി തുടർന്നു .ആളുകൾ ജിഞ്ജാസയോടെ കേട്ടിരുന്നു . പുതിയ ആളുകൾ വന്നു ചേർന്ന് കൊണ്ടിരുന്നു .
"മൂന്നു പേർക്കേ പുറത്തു കടക്കാനായുള്ളൂ .പദ്ധതി പ്ലാൻ ചെയ്ത അലന് വെന്റിലേറ്റർ വഴി പുറത്തെത്താനായില്ല . സമയം വളരെ നിര്ണായകമായതിനാൽ ഞങ്ങൾക്കു കാത്ത് നിൽക്കാനായില്ല .ഞങ്ങൾ ജയിലിനു മുകളിലെത്തി താഴെ ഇറങ്ങി ഉയരമുള്ള കമ്പി വേലി കയറി മറിഞ്ഞു കടൽ തീരത്തെത്തി .ഞങ്ങൾ നിർമ്മിച്ച ചങ്ങാടം അതീവ ജാഗ്രതയോടെ വെള്ളത്തിലിറക്കി ലൈഫ് ജാക്കറ്റും അണിഞ്ഞു സാധ്യമാകുന്ന വേഗത്തിൽ മറു കരയിലേക്ക് നീങ്ങി .കടൽ ശാന്തമായിരുന്നു . ജയിലിൽ എന്തോ സംശയിച്ചെന്നപോലെ വെളിച്ചത്തിന്റെ ചലനമുണ്ടായിരുന്നു . ഇപ്പോൾ അതും ശാന്തമാണ് . സ്വാതന്ത്ര്യത്തിന്റെ ജീവ വായുവിന് തടവറയിലെ വായുവിനേക്കാൾ ഞങ്ങളെ ഉർജ്ജസ്വലരാക്കാൻ കഴിഞ്ഞു . മരണത്തിനും ജീവിതത്തിന്നും ഇടക്കുള്ള നിമിഷങ്ങൾ മാത്രമാണ് ഈ ചങ്ങാടം എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിച്ചു . ഇരുട്ടിൽ ദിശ പോലും നിശ്ചിതമായിരുന്നില്ല .മറുകരയെ കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല .
ജയിലിന്റെ ചുറ്റുപാടുകളിൽ നിന്ന് ഞങ്ങൾ അകലെയായി . അല്പം മാറി ഒരു കപ്പൽ ശ്രദ്ധയിൽപെട്ടു" .
"ആ ചരക്കു കപ്പലിന്റെ അടുത്തേക്ക് തുഴഞ്ഞു . ആരും ഞങ്ങളെ ശ്രദിക്കുന്നില്ല എന്ന് ഉറപ്പു വരുത്തി .അതിന്റെ വശങ്ങളിൽ പിടിപ്പിച്ച ഒരു കൊളുത്തിൽ ചങ്ങാടത്തെ ബന്ധിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു . അതുവഴി, പരിശ്രമത്തിലൂടെ ആ ചരക്കു കപ്പലിന്റെ സ്റ്റോർ ഏരിയയിൽ കയറി ഞങ്ങൾ ഒളിച്ചു . വെള്ളമോ ഭക്ഷണമോ ഇല്ലാതെ ആറു രാപകലുകൾ കഴിഞ്ഞു പോയി . നിൽക്കുന്നേടത്തു നിന്ന് ഒന്ന് മാറി നിന്ന് നോക്കുവാനുള്ള ധൈര്യവും ചോർന്നു .ശരീരത്തിന്റെ കരുത്തു അത്രകണ്ട് ദുർബലമായിരുന്നു .
തീക്ഷണമായ ആ അവസ്ഥയിലും മനസ്സ് പ്രതീക്ഷകളിൽ കുളിരണിഞ്ഞു . അവസാനം കപ്പലിന്റെ വേഗത കുറയുന്നത് അനുഭവപ്പെട്ടു . നങ്കൂരമിടാൻ ഒരുങ്ങുകയെണെന്നു മനസ്സിലായി . ഞാൻ ഒന്ന് തോൾ ഉയർത്തി വശങ്ങളിലൂടെ കണ്ടൈനറുകൾക്കിടയിലൂടെ ക്യാബിൻലേക്ക് നോക്കി . അൾ പെരുമാറ്റം ഒന്നും കണ്ടില്ല . മെല്ലെ ഇടുങ്ങിയ പാസ്സേജിലേക്കു ഇറങ്ങി നടന്നപ്പോൾ ക്യാബിൻ ക്രൂയിസിന്റെ യൂണിഫോം അലക്കി അയലിൽ ഉണങ്ങാനിട്ടത് കണ്ടു . പരിസരം നിരീക്ഷിച്ചു മുന്ന് പേർക്കുള്ള വസ്ത്രങ്ങൾ എടുത്തു . ചരക്കു ക്ലീറൻസ് നു വേണ്ടി കപ്പലിലെ ഉദ്യോഗസ്‌ഥർ പോർട്ടിലേക്കു പോയി കഴിഞ്ഞെന്നു തോന്നി .
വളരെ വേഗത്തിൽ ഇവിടെ നിന്നും രക്ഷപ്പെടണം .
ഞങ്ങൾ ഞങ്ങളുടെ ജയിൽ ഡ്രെസ്സുകൾ മാറി കപ്പലിൽ നിന്ന് തരപ്പെടുത്തിയ യൂണിഫോം അണിഞ്ഞു"
തുടരും

By: 
Abdul Rasheed Karani

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot