നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ക്രൈം സ്റ്റോറി "സാക്ഷി"


സ്കൂളിലെ ഒരു വിദ്യാർത്ഥി കൊലചെയ്യപ്പെട്ടിരിക്കുന്നു.
ഒരു സമ്പന്ന ബിസിനസ്സ്കാരന്റെ ഏകപുത്രൻ ജീവൻ ജോൺ ആണ് കൊലചെയ്യപ്പെട്ടത്. കൊലയാളിയായി പോലീസ് കണ്ടെത്തിയത് സഹപാഠിയായ ബോബിയെ ആണ്.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ ഇങ്ങനെയാണ്: ജീവൻ, ബോബി, ലിനോ മൂവരും ഇണപിരിയാത്ത കൂട്ടുകാർ. ക്രിക്കറ്റ് കളിക്കിടയിൽ എന്തോ പറഞ്ഞ് പരസ്പരം തർക്കമായി. ബോബി ബാറ്റുകൊണ്ട് ജീവനെ അടിച്ചു. അടികൊണ്ടത് തലയിലായിരുന്നു. തലയിൽ കയ്യമർത്തി ജീവൻ അടുത്തുള്ള കെട്ടിടത്തിന്റെ പിറകിലേക്കോടി. കുറച്ചു സമയം കഴിഞ്ഞിട്ടും ജീവനെ കാണാതെ വന്നപ്പോൾ കൂട്ടുകാർ തിരക്കിച്ചെന്നു. ജീവൻ മരിച്ച്കിടക്കുന്നു. തലയിൽ നിന്നും രക്തം വാർന്നൊഴുകുകയായിരുന്നു. പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പലസമിശങ്ങളും നിലനില്ക്കുന്നതിനാൽ.ബോബിയാണോയെന്ന് പൂർണമായി ഉറപ്പിക്കാൻ സാധിച്ചിട്ടില്ല‌.
തലയിൽ ആഴത്തിലുള്ള മുറിവാണ് മരണകാരണം.
പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.ബോബിയെ റിമാൻഡ്‌ ചെയ്‌തിരിക്കുകയാണ്.
കൂടുതൽ അന്വേഷണത്തിന് വേണ്ടി കേസ്സ്ഫയൽ എസ് പി ദത്തൻ ഏറ്റെടുത്തു..
ജീവൻ കൊലചെയ്യപ്പെട്ട കെട്ടിടത്തിലെ ഗേറ്റിനുമുന്നിൽ ദത്തന്റെ വാഹനത്തിൽ നിന്നുംഹോൺ മുഴങ്ങി.
സമയം "10.5 am"
സെക്യൂരിറ്റി ഗേറ്റുകൾ
മലർക്കെ തുടർന്നു.
"ഹലോ ,നമസ്ക്കാരം."
"വണക്കം സാർ."
"ഞാൻ ദത്തൻ ജീവൻ ജോണിന്റെ കേസ്സ് അന്വേക്ഷിക്കുന്നത് ഞാനാണ്,
എത്രനാളായിവിടെ സെക്യൂരിറ്റിയായിട്ട്".
"സാർ രണ്ടുവർഷം കഴിഞ്ചു."
" എന്താ പേര് ,എവിടെയാ നാട്"
"പേര് മുരുകൻ ,ഊര് പോണ്ടിച്ചേരി ."
"അന്നേക്ക് എന്താ നടന്നത് നീങ്ക പാത്തിറുക്കാ."
"അന്തപ്പക്കം നിലവിളികേട്ടിടിച്ചു, ഞാൻ ഓടിസെന്നു നോക്കുമ്പോൾ അന്തയിടത്തിൽ കൊളന്ത!".
"ഉം.അന്ന് അപരിചിതൻ ആരെങ്കിലും വന്നിരുന്നതായി ഓർക്കുന്നോ"?.
"സാർ അത് cctv ക്യാമറ ഇരിക്ക് ."
"എവിടെയൊക്കെയാണ് ക്യാമറ."
"രണ്ടിടത്തിരിക്ക് ഒന്ന് ഫ്രണ്ട് ഗേറ്റിനു മുന്നിലിരിക്ക് ഒന്ന്‌ അന്തപ്പക്കം".
"വീഡിയോ ഫൂട്ടേജ് കാണണം."
"സെക്യൂരിറ്റി റൂമിലിറിക്ക് സാർ.
അവിടെ പാക്കാം."
ദത്തന്റെ വാഹനം സംഭവം നടന്ന സ്പോട്ടിലേയ്‌ക്ക്‌ സഞ്ചരിച്ചു.
ജീവൻ കൊലചെയ്യപ്പെട്ട കെട്ടിടത്തിൽ നിന്നും
അവരുടെ ഫ്ളാറ്റിലേയ്ക്ക് വലിയ അന്തരമില്ല.
കുട്ടികൾക്കുള്ള പ്ലേയ് ഗ്രൗണ്ട് കുറച്ചുമാറിയാണ്.അവിടെവെച്ചാണ് ജീവന് തലയിൽ അടിയേറ്റത്.മുറിവേറ്റ തലയുമായാണ് ജീവൻ കെട്ടിടത്തിന്റെ പിറകിലോട്ടു വന്നിട്ടുള്ളത്.ഈ പൈപ്പിന് താഴെയാണ് ജീവൻ മരിച്ചു കിടന്നിരുന്നത്. അവിടെ മാർക്ക് ചെയ്‌തിരിക്കുന്നു.തല കഴുകാൻ വന്നതായിരിക്കണമിവിടെ.
കെട്ടിടം കുട്ടികൾ വിശ്രമ കേന്ദ്രമായി ഉപയോഗിക്കാറില്ല.ഡീസലിന്റെ സ്മെല്ല് മൂക്കിലേയ്ക്കടിച്ചു കയറി.ജനറേറ്റർ ഇവിടെയാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് അതിൽനിന്നും മനസ്സിലാക്കി.കെട്ടിടത്തിന്റെ ഒരുഭാഗത്തു നിന്നും വെള്ളമിറ്റിറ്റ് താഴേയ്ക്കു വീഴുന്നു.അപ്പോഴാണ് മുകളിലേയ്ക്ക് ശ്രദ്ധിച്ചിരുന്നത്.
ഫ്ളാറ്റിലേയ്ക്കിവിടെ നിന്നാണ് വെള്ളംപമ്പുചെയ്യുന്നത്.വലിയ ടാങ്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്നു.തിരിച്ചു സെക്യൂരിറ്റി റൂമിലേയ്ക്ക്.
"ജീവൻ ജോൺ കൊലചെയ്യപ്പെട്ട ദിവസത്തെ റെക്കോഡിങ് എടുക്കൂ."
"ഇത് താ."
"ജീവൻ മരണപ്പെടുന്നത് വൈകുന്നേരം അഞ്ചുമണിക്ക്.അപ്പോൾ മൂന്നുമണി മുതൽ പുറത്തുനിന്നും ഫ്ലാറ്റിനകത്തേയ്‌ക്ക്‌
ഇവിടെ താമസ്സമില്ലാത്ത ആരൊക്കെ വന്നിട്ടുണ്ടാകാം."?
"സാർ ഇവരെല്ലാം ഇന്തയിടത്തിൽ താമസിക്കുന്ന ആള്ക്കാറ് താ ."
"സമയം4.5-ന് ഒരാൾവന്നിരുന്നു."
"സാർ ഇത് സാബു
നാൻ താ‌ വിളിച്ചത്.
ഇവിടെ പ്ലംബിംഗ് വേല അവൻതാ പാക്ക്റ.കൊഞ്ചം വേല മേലെ ഇരുന്തത്."
" 4.25 സമയമായപ്പോൾ ഒരുകാർ അകത്തേയ്ക്ക് കയറിയല്ലോ ?"
"മാഡത്തിന്റെ ഓഫീസിൽ വേലപാക്ക്റ രഘുറാം സാർ കാറ്അത് ."
"മേഡം?"
"ഇപ്പോൾ അറസ്റ്റു പണ്ണിയ ബോബി കൊളന്തയുടെ അമ്മ ലിസി."
"രഘുറാം എന്നുമിവിടെ വരുമോ."?
"ഇല്ല സാർ മാസത്തിൽ 3,4 നാൾ വരും."
"ഉം ,രണ്ടുപേരുമാത്രമാണ് ഈ സമയത്തിനുള്ളിൽ പുറത്തുന്നു വന്നിട്ടുള്ളത്.
ഇവർ എപ്പോൾ തിരികെപ്പോയി മുരുകൻ കണ്ടോ? ."
"ഇല്ല സാർ ബഹളത്തിനിടയ്‌ക്കു നാൻ പാക്കലെ."
"ഉം റെക്കോർഡിൽ
രണ്ടുപേരും ഒരേസമയത്താണ്
പുറത്തു പോയിരിക്കുന്നത്.
5.5ന് സാബു വും
5.8ന് രഘുറാം .
ജീവൻമരണപ്പെടുന്നത് 5മണിക്ക് എന്നത് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്.
ഇവർ പുറത്തുപോകുന്ന സമയവും
തമ്മിൽ വലിയ വ്യത്യാസമില്ല.
അപ്പോൾ ജീവൻ കൊലചെയ്യപ്പെട്ടത് ഇവരറിഞ്ഞിരിക്കാനാണ് സാധ്യത.
എന്നിട്ടും വെപ്രാളപ്പെട്ട് പുറത്തുപോയി.
സംഗതി മൊത്തത്തിൽ റോങ്ങാണല്ലോ മുരുകാ. സാബുവിന് എവിടെയാണ് ജോലിയിരുന്നത്?"
"കെട്ടിടത്തിന് മേലെ പൈപ്പ് ലീക്ക് .അത് ശരിപണ്ണുന്നതിനാ അവനെ കൂപ്പിട്ടത്‌."
"5.5-ന്സാബു പുറത്തുപോയത്.സംഭവം നടക്കുമ്പോൾ സാബു അവിടെ‌യുണ്ടായിരുന്നു.
"സാർ ഇപ്പോഴാ ഒരു കാര്യം ന്യാപകത്തിൽ വന്തത്.
സാബു വേലചെയ്‌ത ട്യൂൾസ് മുകളിൽ ഇരുന്തത്.
അന്ന് വേലസെയിത കാസുംവാങ്ങിയില്ല."
" സാബു ഇപ്പോളെവിടെ കാണും,അവന്റെ നമ്പറുണ്ടോ?
"ഇരിക്ക് സാർ."
"അവനെ വിളിക്ക് മുരുകാ .ഈ കേസ്സിന്റെ കാര്യം ഒന്നും അവനോടു സംസാരിക്കരുത്.
പൈപ്പ് ലീക്കായി ഉടനെയെത്തണം ട്യൂൾസ് ഇവിടെയുണ്ട് അത്രമാത്രം സംസാരിച്ചാൽ മതിയാകും."
"ശരി സാർ."
സമയം 1.30 PM കഴിഞ്ഞിരിക്കുന്നു...
"സാബു :മുരുക അണ്ണോ
എന്റെ ട്യൂൾസ് ഇവിടെയായിപ്പോയി."
"ഇവിടെയുണ്ട് സാബു,"
"ആരാ മനസ്സിലായില്ല.?"
"സാബു നീയെല്ലാം മനസ്സിലാക്കാൻ കിടക്കുന്നതേയുള്ളു .എന്റെ പേര് ദത്തൻ ജീവൻ കേസ്സ് അന്വേഷിക്കുന്നത് ഞാനാണ്".
"സാർ അതിനു ഞാനൊരു കുറ്റവും ചെയ്‌തിട്ടില്ല."
"എന്തെങ്കിലും ചെയ്തുവെന്ന് ഞാൻപറഞ്ഞിട്ടില്ലലോ സാബു പിന്നെന്താ?"
"നെഞ്ചിടിപ്പ് കൂടുതലാണല്ലോ സാബു നെഞ്ചിൽ തൊട്ടാലറിയാം.
തെറ്റൊന്നും ചെയ്തില്ലെങ്കിൽ
എന്തായിത്ര ഭയപ്പെടുന്നത്.
ഒന്നും ഒളിച്ചു വയ്ക്കണ്ട തെളിവുകളെല്ലാം നിനക്കെതിരാണ്.അന്നെന്താ സംഭവിച്ചത്?
നിനക്ക് പലകാര്യങ്ങളുമറിയാം.
ജീവന്റെ കൊലയുമായി എന്താബന്ധം?
പോലീസ് മുറയിൽ മാത്രമേ സാബു സത്യം പറയൂ എങ്കിൽ അങ്ങനെയാവട്ടെ.
"വേണ്ട സാർ അന്ന് നടന്നത് എല്ലാം ഞാൻ പറയാം,"
"ഞാനൊരു സാധാരണക്കാരൻ
എനിക്കൊന്നും ചെയ്യാൻ കഴിയില്ല.
ഓട്ടിസം ബാധിച്ച മോളുണ്ടെനിക്ക്.
ഭാര്യ വർഷങ്ങൾക്കുമുൻപേ മരിച്ചു.
എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ കുഞ്ഞിന്റെ കാര്യം വാദി പ്രതിയാകുന്ന കാലമാണ്.ഭയത്താലാണ് സാർ എല്ലാം മറയ്ക്കാൻ ശ്രമിച്ചത്."
"സാബു താങ്കളുടെ മനോവിഷമം മനസ്സിലാക്കാൻ കഴിയും.താങ്കൾ നിരപരാധിയാണെങ്കിൽ ഞാനുണ്ടാകും.
അന്ന് എന്താണ് സംഭവിച്ചത്.?
" ഇവിടെ നിന്നും മുരുകൻ ചേട്ടനാണ് ഫോൺവിളിച്ചു‌ പറഞ്ഞത്.
കെട്ടിടത്തിന്റെ മുകളിലെ ടാങ്കിൽനിന്ന് വെള്ളംലീക്കാകുന്നു അങ്ങനെയാ ഞാൻ വന്നത്.ടാങ്കിന്റെമുകളിലായിരുന്നു പെട്ടന്നൊരു നിലവിളികേട്ടാണ് ഞാൻ താഴേക്ക്നോക്കുന്നത്. താഴെ
പൈപ്പിന്റെ ചുവട്ടിൽ പയ്യൻ വീണുകിടക്കുന്നു. ഒരുസ്ത്രീ എന്തോകൊണ്ട് ആഞ്ഞിടിക്കുന്നത് ഞാൻകണ്ടു.ആ സ്ത്രീയുടെ കൂടെ ഒരാളുംകൂടിയുണ്ടായിരിന്നു. അപ്പോൾത്തന്നെ അവർ തിരിച്ചുപ്പോവുകയും ചെയ്‌തു.
എനിക്ക് എന്ത്
ചെയ്യണമെന്നറിയില്ലായിരുന്നു.താഴേക്ക് ഓടിയിറങ്ങിയപ്പോഴേയ്‌ക്കും കുട്ടിചോരയിൽ കുളിച്ചുകിടക്കുന്നു.
ഭയം കൊണ്ടാണ്‌സാർ അവിടെനിന്ന് ഓടിപ്പോയത്".
"ആ സ്ത്രീയെ ഇതിനുമുൻപ് കണ്ടിട്ടുണ്ടോ?."
"ഉണ്ട്, സാർ അവരെയെനിക്കറിയാം."
"ആരാണവർ?"
"സാർ അത് ബോബിയുടെ അമ്മ ലിസി മേഡമാണ്"
"താങ്കൾ നല്ലതുപോലെ കണ്ടോ,അവര്തന്നെയാണോ കണ്ടത്."
"അതെ സാർ അവര്തന്നെയാണ്"
"കൂടെയുള്ളത് ആരാണെന്നറിയാമോ?.
"ഇല്ല സാർ ആരാണെന്നറിയില്ല."
"സാബു നിങ്ങളാണ് ഈ കേസിന്റെ മുഖ്യ സാക്ഷി നിങ്ങള്‍ക്കൊന്നും വാരാതെ ഞാൻ നോക്കും.ധൈര്യമായിരിക്കൂ നിയമത്തിനു മുന്നിലവർക്ക് നല്ല ശിക്ഷവാങ്ങി കൊടുക്കുക
അതാണ് എന്റെ ഉത്തരവാദിത്തം ."
സമയം:4.5 PM
"ഹാലോ എസ്.പി ദത്തൻ
എസ്.ഐ ഷാജി ."
"അതെ സാർ."
"ജീവൻ ജോണിന്റെ കൊലപാതകം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞു."
ബോബിയുടെ അമ്മയെ കസ്റ്റഡിയിലെടുത്തു.വിശദമായ ചോദ്യംചെയ്യലിൽ അവർകുറ്റം സമ്മതിച്ചു.
അവരും രഘുറാമും കൂടിയാണ്.
കൊലപാതകം ആസൂത്രണം ചെയ്‌തത് .
സംഭവമിങ്ങനെ:
മരണപ്പെട്ട ജീവൻജോണിന്റെ ഫ്ലാറ്റും ബോബിയുടെ ഫ്ലാറ്റും അടുത്തടുത്താണ്.
എപ്പോൾ വേണമെങ്കിലും അവരുടെ ഫ്ലാറ്റുകളുടെ റൂമുകളിൽ കയറാനുള്ള സ്വാതന്ത്ര്യം രണ്ടുപേർക്കുംഉണ്ടായിരുന്നു.
അന്നത്തെ ദിവസം ക്രിക്കറ്റ്കളിയ്ക്കുവാൻ വിളിക്കാനായി ജീവൻ ബോബിയുടെ ഫ്ളാറ്റിലേയ്ക്ക് ചെന്നിരുന്നു.അതിനു മുൻപേ ബോബി താഴേഗ്രൗണ്ടിലേയ്ക്ക് പോയിരുന്നു.
പക്ഷേ ജീവൻ അവിടെ കണ്ടത് രഘുറാമും ബോബിയുടെ അമ്മയും കൂടി കിടക്കപങ്കിടുന്നതാണ്.
ജീവൻ കണ്ടെന്നു മനസ്സിലാക്കിയ ബോബിയുടെ 'അമ്മ ലിസിആകെ അസ്വസ്ഥയായി എല്ലാവരും അറിയുമെന്ന ഭയവും.
താഴേക്കിറങ്ങിചെന്ന ജീവൻ ഗ്രൗണ്ടിലായിരുന്ന ബോബിയുടെയടുത്ത്‌ കാര്യം പറയുകയും ചെയ്‌തു.
എന്റെ അമ്മയെ കുറിച്ച് അനാവശ്യം പറഞ്ഞു എന്നാരോപിച്ചു പെട്ടന്ന്ക്ഷുഭിതനായ ബോബി
കൈയിലിരുന്ന ബാറ്റുകൊണ്ടു ജീവൻജോണിന്റെ തലയ്ക്കടിക്കുകയായിരുന്നു.
മുറിവേറ്റതലയുമായി ഗ്രൗണ്ടിൽ നിന്നും കെട്ടിടത്തിന്റെ ബേക്കിലെ പൈപ്പിന്റെ ചുവട്ടിലേയ്ക്കുപോകുന്ന ജീവനെ
ബോബിയുടെ അമ്മ ലിസി കാണുന്നുണ്ടായിരുന്നു.
തന്റെ അവിഹിതബന്ധം മറയ്ക്കുവാൻ വേണ്ടിയും മാനംപോകുമെന്ന ഭയവുമാണ് കൊലപാതത്തിലേയ്ക്ക് അവരിരുവരും തിരിയാൻ കാരണം.
കൊലപാതകത്തിന് ഉപയോഗിച്ച
കമ്പിയും റൂമിൽനിന്നും കണ്ടെടുത്തു.
ചെയ്‌തതെറ്റിനെ മറയ്‌ക്കാൻ വലിയതെറ്റിലേയ്‌ക്ക്
എടുത്തുചാടുമ്പോൾ ഓർക്കുക
ഇതെല്ലാം കണ്ടുകൊണ്ട് മുകളിൽ രണ്ട്
കണ്ണുണ്ടാകു ..
(സാക്ഷി )

ദത്തന്റെ തൊപ്പിയിൽ ഒരുപൊൻതൂവൽ കൂടി.കേസ്സ് ഏറ്റെടുത്തു മണിക്കൂറുകൾ കൊണ്ട് പ്രതികളെ അറസ്റ്റു ചെയ്ത
ദത്തന് മന്ത്രിയുടെ പ്രശംസ..
ദത്തന്റെ ഫോണിൽ റിങ് മുഴങ്ങി
"ഹാലോ
അതെ ദത്തനാണ്."
"കേരളത്തിലെ പലഭാഗത്തും നിന്നും കുട്ടികളെ കാണാതെയാകുന്നുയന്ന
പരാതികൾ ലഭിച്ചുകൊണ്ടിരിക്കുന്നു.
അന്വേഷണ ചുമതല
താങ്കളെ ഏൽപ്പിക്കാനാണ്
മുകളിൽനിന്നുള്ള ഉത്തരവ്."
തുടരും ...
ശരൺ..(ചെറിയൊരു ശ്രമം)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot