പിത്താളപ്പിടിയുള്ള കത്തിയാൽ പ്രാണന്റെ
പച്ചകളൊക്കെയറുത്തിട്ട സന്ധ്യകൾ.
അത്താഴമുണ്ണാനിരിക്ക്കവെ ,കഞ്ഞിയിൽ
ഇറ്റിറ്റുവീണൊരെൻ കണ്ണീർക്കടുപ്പുകൾ.
ഉറ്റവരൊക്കെശശപിച്ച നട്ടുച്ചകൾ,
മുറ്റത്തലച്ചു ഞാൻ വീണ മൂവന്തികൾ .
പച്ചകളൊക്കെയറുത്തിട്ട സന്ധ്യകൾ.
അത്താഴമുണ്ണാനിരിക്ക്കവെ ,കഞ്ഞിയിൽ
ഇറ്റിറ്റുവീണൊരെൻ കണ്ണീർക്കടുപ്പുകൾ.
ഉറ്റവരൊക്കെശശപിച്ച നട്ടുച്ചകൾ,
മുറ്റത്തലച്ചു ഞാൻ വീണ മൂവന്തികൾ .
തെണ്ടിത്തിരിഞ്ഞു,മലഞ്ഞുമെന്നുള്ളിലെ
ബാധയടക്കാനിരുന്നൊരാ ഷാപ്പിലെ
കുപ്പിയിൽ നിന്നും ശിരസ്സിലേയ്ക്കെത്തിയ
കത്തുന്ന ചാരായമിറ്റിച്ച സാന്ത്വനം.
ബാധയടക്കാനിരുന്നൊരാ ഷാപ്പിലെ
കുപ്പിയിൽ നിന്നും ശിരസ്സിലേയ്ക്കെത്തിയ
കത്തുന്ന ചാരായമിറ്റിച്ച സാന്ത്വനം.
കെട്ടിപ്പിടിച്ചെ ന്റെ ഒപ്പമിരുന്നൊറ്റ മാത്രപോലും
നിന്നെ വിട്ടുപോകില്ലെന്നു ചൊല്ലിയോൾ
ഒറ്റരാവറ്റു വീഴുന്നതിൻ മുൻപയൽ വക്കത്തെ വീട്ടിലെ ഭാര്യയായ് അമ്മയായ്: എന്മുഖം കണ്ടാൽ തിരിച്ചറിയാതെയായ് .
നിന്നെ വിട്ടുപോകില്ലെന്നു ചൊല്ലിയോൾ
ഒറ്റരാവറ്റു വീഴുന്നതിൻ മുൻപയൽ വക്കത്തെ വീട്ടിലെ ഭാര്യയായ് അമ്മയായ്: എന്മുഖം കണ്ടാൽ തിരിച്ചറിയാതെയായ് .
ആഭിചാരങ്ങൾ പതുങ്ങുന്ന പാതിരാ -
പ്പാതയിലുള്ളിലെ തേങ്ങലും ക്രോധവും
ചൂരൽ വടിയിൽ കൊരുത്തിട്ടു പിന്നെയും
തോരാതെ പെയ്തുപെയ്തെത്രയോ രാവുകൾ ...
പ്പാതയിലുള്ളിലെ തേങ്ങലും ക്രോധവും
ചൂരൽ വടിയിൽ കൊരുത്തിട്ടു പിന്നെയും
തോരാതെ പെയ്തുപെയ്തെത്രയോ രാവുകൾ ...
കഷ്ടകാലത്തിന്റെ പാതാളസീമയിൽ
ദുഖങ്ങൾതൻ പറച്ചെണ്ട പൊങ്ങീടവേ
ഓരോ വളവിലും പാഞ്ഞടുക്കും പ്രേത -
ലോറികളേറി,ച്ചതഞ്ഞു വരുന്നു ഞാൻ .
ദുഖങ്ങൾതൻ പറച്ചെണ്ട പൊങ്ങീടവേ
ഓരോ വളവിലും പാഞ്ഞടുക്കും പ്രേത -
ലോറികളേറി,ച്ചതഞ്ഞു വരുന്നു ഞാൻ .
by: Mangalackal Unnikrishnan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക