നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പിത്തളമുദ്രകൾ -മംഗലയ്ക്കൽ -


പിത്താളപ്പിടിയുള്ള കത്തിയാൽ പ്രാണന്റെ
പച്ചകളൊക്കെയറുത്തിട്ട സന്ധ്യകൾ.
അത്താഴമുണ്ണാനിരിക്ക്കവെ ,കഞ്ഞിയിൽ
ഇറ്റിറ്റുവീണൊരെൻ കണ്ണീർക്കടുപ്പുകൾ.
ഉറ്റവരൊക്കെശശപിച്ച നട്ടുച്ചകൾ,
മുറ്റത്തലച്ചു ഞാൻ വീണ മൂവന്തികൾ .
തെണ്ടിത്തിരിഞ്ഞു,മലഞ്ഞുമെന്നുള്ളിലെ
ബാധയടക്കാനിരുന്നൊരാ ഷാപ്പിലെ
കുപ്പിയിൽ നിന്നും ശിരസ്സിലേയ്ക്കെത്തിയ
കത്തുന്ന ചാരായമിറ്റിച്ച സാന്ത്വനം.
കെട്ടിപ്പിടിച്ചെ ന്റെ ഒപ്പമിരുന്നൊറ്റ മാത്രപോലും
നിന്നെ വിട്ടുപോകില്ലെന്നു ചൊല്ലിയോൾ
ഒറ്റരാവറ്റു വീഴുന്നതിൻ മുൻപയൽ വക്കത്തെ വീട്ടിലെ ഭാര്യയായ്‌ അമ്മയായ്‌: എന്മുഖം കണ്ടാൽ തിരിച്ചറിയാതെയായ്‌ .
ആഭിചാരങ്ങൾ പതുങ്ങുന്ന പാതിരാ -
പ്പാതയിലുള്ളിലെ തേങ്ങലും ക്രോധവും
ചൂരൽ വടിയിൽ കൊരുത്തിട്ടു പിന്നെയും
തോരാതെ പെയ്തുപെയ്തെത്രയോ രാവുകൾ ...
കഷ്ടകാലത്തിന്റെ പാതാളസീമയിൽ
ദുഖങ്ങൾതൻ പറച്ചെണ്ട പൊങ്ങീടവേ
ഓരോ വളവിലും പാഞ്ഞടുക്കും പ്രേത -
ലോറികളേറി,ച്ചതഞ്ഞു വരുന്നു ഞാൻ .

by: Mangalackal Unnikrishnan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot