പണിയൊന്നുമില്ലാതെ ഉറക്കവും വരാതെ ചൊറിയും കുത്തി കട്ടിലിൽ കിടന്നപ്പൊ തോന്നിയ വരികളാ. ഇതേത് പാട്ട് ശാഖയിൽ പെടുമെന്ന് എനിക്ക് തന്നെ സ്വയം നിശ്ചയമില്ലാത്തതിനാൽ ഇതിന് ഞാൻ പേര് ഇങ്ങിനെ ഇട്ടു,
" കള്ള്പാട്ട് ". പ്രത്യേകിച്ച് വലുതായി തലപുകയ്കാതെ എഴുതാൻ കഴിഞ്ഞ വരികൾ എന്ന പ്രത്യേകത കൂടിയുണ്ടിതിന്. ഒരു നേരം കൊല്ലിയായി മാത്രം കണ്ടാൽ മതി.
തല്ലരുത്, നന്നായികൊള്ളും.
" കള്ള്പാട്ട് ". പ്രത്യേകിച്ച് വലുതായി തലപുകയ്കാതെ എഴുതാൻ കഴിഞ്ഞ വരികൾ എന്ന പ്രത്യേകത കൂടിയുണ്ടിതിന്. ഒരു നേരം കൊല്ലിയായി മാത്രം കണ്ടാൽ മതി.
തല്ലരുത്, നന്നായികൊള്ളും.
കള്ള്പാട്ട്. സജീവ് ദാസ്.
26-10-2016.
26-10-2016.
വാളെടുത്തവൻ വാളാൽ വീണപ്പോൾ വാള് വെച്ചവൻ വീണതെന്തെ?
അങ്കവും വെട്ടീല താളീം ഒടിച്ചില്ല,
അങ്കചുവടൊട്ടും വെച്ചുമില്ല.
അക്കരെ നിന്നപ്പം ഇക്കരെ ഷാപ്പില്
വാള് വെച്ചോരുടെ കുത്തിയോട്ടം.
വിളിച്ചിട്ടും നിന്നില്ല പിടിച്ചിട്ടും നിന്നില്ല
ഷാപ്പിന്റെ വീതിയെടുത്തു ചേകോൻ.
നാല് ദിക്കും നോക്കി കണ്ണ് തള്ളീ ചേകോൻ,
കുടിയിലേക്കുള്ള വഴിയെവിടെ!
രണ്ട്കാലിൽനിന്നും നാല്കാലേലായീ
പിന്നെ -
ഷാപ്പിന്റെ വേലിയിൽ തൂങ്ങിയാടി.
വേലിപടർപ്പിലെ ആന ചൊറിയണം
ചേകോനെ ആകെയങ്ങാട്ടിവിട്ടൂ.
ചൊറിയാനായ് കലികേറി പിടിവിട്ട് വേലീലിട്ടാഞ്ഞ് ചവിട്ടവേ-
തെന്നിമറിഞ്ഞ് നിലംപരിശായത് പാടത്തെ ചേറിലങ്ങായിരുന്നെ.
ചൊറി തീരാൻ ചേകോനാ ചേറിലായ്
വീണു കിടന്നുരുണ്ടു.
അത്കണ്ട് നാട്ടാരു ചേകോനെ താങ്ങി കരയ്കു വെച്ചു.
പാതിയിറങ്ങിയ കള്ളിന് കൂട്ടിന്
ഒരു കുപ്പി കള്ള് കൈയിൽ വാങ്ങി.
കള്ള് വഴിനീളെ മോന്തി കുടിച്ചിട്ട് വേലിക്കില്ലാത്തോരു കുറ്റോം ഇല്ല.
കായ് കിടക്കേണ്ട കീശ നിറയേ
ചേറ് നിറഞ്ഞിട്ടലാക്കിലായ്.
തോട്ടിൻ കരയിലൂടെ ആടി കുടിയേറി
നല് കാലിൽ നിന്ന് വാള് വീശി.
അത്കണ്ട് പെണ്ണാള് ഓടി വന്നേ,
മുടിമാടികെട്ടിയുറഞ്ഞ്തുള്ളീ.
തുറപ്പയെടുത്തു വലത്തു വച്ചു.
നാട്ടാര് വട്ടം കൂടി നിന്നു.
ചേകോന്റെ കെട്ടങ്ങ് ആവിയായി.
തലയിലെ തോർത്തിന്റെ കെട്ടഴിച്ചു.
തോളിലങ്ങിട്ടിട്ട് കൈകെട്ടിനിന്നു.
മണ്ടികരേറി പായേൽവീണു.
ശുഭം.
അങ്കവും വെട്ടീല താളീം ഒടിച്ചില്ല,
അങ്കചുവടൊട്ടും വെച്ചുമില്ല.
അക്കരെ നിന്നപ്പം ഇക്കരെ ഷാപ്പില്
വാള് വെച്ചോരുടെ കുത്തിയോട്ടം.
വിളിച്ചിട്ടും നിന്നില്ല പിടിച്ചിട്ടും നിന്നില്ല
ഷാപ്പിന്റെ വീതിയെടുത്തു ചേകോൻ.
നാല് ദിക്കും നോക്കി കണ്ണ് തള്ളീ ചേകോൻ,
കുടിയിലേക്കുള്ള വഴിയെവിടെ!
രണ്ട്കാലിൽനിന്നും നാല്കാലേലായീ
പിന്നെ -
ഷാപ്പിന്റെ വേലിയിൽ തൂങ്ങിയാടി.
വേലിപടർപ്പിലെ ആന ചൊറിയണം
ചേകോനെ ആകെയങ്ങാട്ടിവിട്ടൂ.
ചൊറിയാനായ് കലികേറി പിടിവിട്ട് വേലീലിട്ടാഞ്ഞ് ചവിട്ടവേ-
തെന്നിമറിഞ്ഞ് നിലംപരിശായത് പാടത്തെ ചേറിലങ്ങായിരുന്നെ.
ചൊറി തീരാൻ ചേകോനാ ചേറിലായ്
വീണു കിടന്നുരുണ്ടു.
അത്കണ്ട് നാട്ടാരു ചേകോനെ താങ്ങി കരയ്കു വെച്ചു.
പാതിയിറങ്ങിയ കള്ളിന് കൂട്ടിന്
ഒരു കുപ്പി കള്ള് കൈയിൽ വാങ്ങി.
കള്ള് വഴിനീളെ മോന്തി കുടിച്ചിട്ട് വേലിക്കില്ലാത്തോരു കുറ്റോം ഇല്ല.
കായ് കിടക്കേണ്ട കീശ നിറയേ
ചേറ് നിറഞ്ഞിട്ടലാക്കിലായ്.
തോട്ടിൻ കരയിലൂടെ ആടി കുടിയേറി
നല് കാലിൽ നിന്ന് വാള് വീശി.
അത്കണ്ട് പെണ്ണാള് ഓടി വന്നേ,
മുടിമാടികെട്ടിയുറഞ്ഞ്തുള്ളീ.
തുറപ്പയെടുത്തു വലത്തു വച്ചു.
നാട്ടാര് വട്ടം കൂടി നിന്നു.
ചേകോന്റെ കെട്ടങ്ങ് ആവിയായി.
തലയിലെ തോർത്തിന്റെ കെട്ടഴിച്ചു.
തോളിലങ്ങിട്ടിട്ട് കൈകെട്ടിനിന്നു.
മണ്ടികരേറി പായേൽവീണു.
ശുഭം.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക