അത്താഴം കഴിച്ച് കിടന്നുറങ്ങാൻ നേരം ഒരു കവിത എഴുതാൻ പേന എടുത്തതാണാ യുവ കവി.പലപ്പോഴും അദ്ദേഹം ആ സമയത്താണ് കവിത എഴുതാറുള്ളത്.പക്ഷേ എന്ത് വിഷയത്തെ കുറിച്ച് കവിത എഴുതണം എന്ന് എത്ര ആലോചിച്ചിട്ടും അദ്ദേഹത്തിന് ഒരു എത്തും പിടിയും കിട്ടുന്നില്ല.....കവിതക്ക് വിഷയം കിട്ടാനായി ബുദ്ധിമുട്ടിയ കവിയോട് തെരുവ് നായകളുടെ ശല്യത്തെ കുറിച്ചോ,
സ്നേഹം വറ്റി വരണ്ട മനുഷ്യരെ കുറിച്ചോ, മഴയില്ലാത്ത തുലാം മാസത്തെ കുറിച്ചോ എഴുതൂ എന്ന് അയാളുടെ ഭാര്യ പറഞ്ഞു.
അപ്പോഴാണ് അയാൾ ഫെയ്സ് ബുക്കും വാട്ട്സാപ്പും തകർക്കുന്ന കുടുംബജീവിതത്തെ പറ്റി ഒരു ചെറിയ കവിത എഴുതിയാലോ എന്ന് ചിന്തിച്ചത്...!
സ്നേഹം വറ്റി വരണ്ട മനുഷ്യരെ കുറിച്ചോ, മഴയില്ലാത്ത തുലാം മാസത്തെ കുറിച്ചോ എഴുതൂ എന്ന് അയാളുടെ ഭാര്യ പറഞ്ഞു.
അപ്പോഴാണ് അയാൾ ഫെയ്സ് ബുക്കും വാട്ട്സാപ്പും തകർക്കുന്ന കുടുംബജീവിതത്തെ പറ്റി ഒരു ചെറിയ കവിത എഴുതിയാലോ എന്ന് ചിന്തിച്ചത്...!
തൊട്ടടുത്ത് കിടക്കുന്ന ഭർത്താവിനെ ശ്രദ്ധിക്കാതെ രാത്രി പന്ത്രണ്ട് മണിവരെ വാട്ട്സാപ്പിലും, ഫെയ്സ്ബുക്കിലും സുഹൃത്തുക്കളുമായും, രഹസ്യ കാമുകീ-കാമുകന്മാരുമായും ചാറ്റ് ചെയ്യുന്ന ഭാര്യമാരെകുറിച്ചും, ഭർത്താക്കന്മാരെ കുറിച്ചും ഒരു എട്ടു വരി കവിയെഴുതി അയാൾ....കവിത എഴുതി തീർന്നപ്പോൾ സമയം പത്ത് മണി കഴിഞ്ഞിരുന്നു...ഭാര്യ ലെെറ്റണച്ച് ഉടനെ കിടന്നുറങ്ങാൻ നിർബന്ധിച്ചെങ്കിലും കാലിക പ്രശസ്തമായ ആ കവിത തന്റേ ഫെയ്സ് ബുക്ക് പേജിൽ ഉടനെ തന്നെ പോസ്റ്റ് ചെയ്യണമെന്ന് തോന്നി ആ യുവ കവിക്ക്...അങ്ങനെ തന്റേ ഫെയ്സ്ബുക്ക് പേജിലും പിന്നെ ഏതാനും ചില ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലും അദ്ദേഹം അത് പോസ്റ്റ് ചെയ്ത് കമന്റിനായും ലെെക്കിനായും കാത്തിരുന്നു..കമന്റുകൾക്ക് മറുപടി കൊടുത്തും, ലെെക്കുകളുടെയും, ഷെയറുകളുടെയും എണ്ണം കൂടുന്നതുമെല്ലാം നേക്കിയിരുന്ന് എന്നത്തേയും പോലെ അന്നും സമയം പോയതയാൾ അറിഞ്ഞില്ല.തൊട്ടടുത്ത് കിടക്കുന്ന ഭാര്യയുടെ കൂർക്കം വലി കേട്ടാണ് അയാൾ മൊബൈലിൽ സമയം നോക്കിയത്...അപ്പോ സമയം അർദ്ധ രാത്രി പിന്നിട്ടിരുന്നു....
(റാഫി മേച്ചേരി)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക