Slider

നീളുന്ന പാതകൾ

0

കാലത്തിൻ ശരമുനയേറ്റു പിടയുമെൻ
ശപ്ത ജീവിതത്തിൽ നാൽപതാണ്ടു തികയും നേരം
ചന്ദന സൗരഭ്യമായ് ചാരെയണഞ്ഞമ്മ
നെറ്റിയിൽ ചന്ദനം ചാർത്തുന്ന നേരം
ചന്ദനലേപനം സ്നേഹ കുളിർമയായെൻ
അന്തരംഗങ്ങളിൽ വിലോലമായിടവേ
എന്തിനെന്നറിയാതെ തുളുമ്പീ കണ്ണുകൾ
ഒരു മാംസ പിണ്ഡമാകുമീയെന്നെ പാലൂട്ടി വളർത്തി
നിൻ തോളിലേറ്റി കാണിച്ചു യീ ലോകത്തെ
ഓരോ പരിഹാസ-സഹതാപശരങ്ങളും പേറി
എന്നൊടൊപ്പമെത്രജീ വി ത രഥ്യകൾ പിന്നിട്ടു
നൊന്തു പ്രസവിച്ച നാൾ തൊട്ടിന്നേ വരേയ്ക്കും
വേണ്ടിയിരുന്നീലയീ ശപ്ത ജൻമത്തെ യെന്നു നീ
കണ്ണീരോടെ നിനച്ചതില്ലയോ ഒരിക്കലെങ്കിലും
ശോഷിച്ച കൈകളാലെന്നെ മെല്ലെ പുണർന്നു
വെൺ നേര്യതിനാൽ മിഴിനീരു മെല്ലെയൊപ്പി
അമ്മ മനസ്സിനാവുമോ തന്നുണ്ണിയെ ശപിക്കുവാൻ
നൊന്തു പെറുന്നതല്ലയോ സ്ത്രീ തൻ പൂർണ്ണത
വൈരൂപ്യമെത്രയുണ്ടാകിലുo തൻ മക്ക ളമ്മയ്ക്ക്
പൊന്നിൻ കുടത്തിൽ ശേലു പോലത്രേ
ചിന്തിതനാവാതെ ചിരിച്ചു കൊണ്ടുറങ്ങുക
താരാട്ടുപാടുവാൻ അമ്മയുണ്ടാകും ചാരെ
ഈ താരാട്ടി നീണം നിലയ്ക്കും വരേയ്ക്കും
ചിന്തിതനാവാതെ കുഞ്ഞെയുറങ്ങുക.

By: 
സാബൂ അരൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo