മാഞ്ഞു പോയ ത്രിസന്ധ്യകൾ
മമ ഹൃത്തിലുറയുന്നു.
സൂര്യശോഭ,യതേറ്റ് എന്നുടെ
ചിന്ത വിടരുന്നു.
മമ ഹൃത്തിലുറയുന്നു.
സൂര്യശോഭ,യതേറ്റ് എന്നുടെ
ചിന്ത വിടരുന്നു.
മഞ്ഞുണങ്ങിയ മാമരങ്ങളിൽ
കിളി ചിലയ്ക്കുമ്പോൾ,
മഞ്ഞുതുള്ളി വിരുന്നു വന്നത്
നിന്നേ ഓർത്തല്ലോ!
കിളി ചിലയ്ക്കുമ്പോൾ,
മഞ്ഞുതുള്ളി വിരുന്നു വന്നത്
നിന്നേ ഓർത്തല്ലോ!
രാമ നാമം കേട്ടുണർന്നൊന്നു പുലരി,
മാഞ്ഞേ പോയ്,
നാടുണർത്തിയ കീർത്തനങ്ങൾ
നാം മറന്നേ പോയ്.
മാഞ്ഞേ പോയ്,
നാടുണർത്തിയ കീർത്തനങ്ങൾ
നാം മറന്നേ പോയ്.
എത്ര പുലരികളെ,ത്ര സന്ധ്യകൾ
തേഞ്ഞു മാഞ്ഞേ പോയ്,
മഞ്ചുളേ നിൻ ചുണ്ടിൽ വിടരും
പുഞ്ചിരിപാൽ പോൽ.
തേഞ്ഞു മാഞ്ഞേ പോയ്,
മഞ്ചുളേ നിൻ ചുണ്ടിൽ വിടരും
പുഞ്ചിരിപാൽ പോൽ.
വയലുചാടി,തോടുചാടി
പുഴയിലെത്തുമ്പോൾ, നമ്മൽ
കുളിരുകോരി കുളിരുകോരി
പുളകമാകുന്നു.
പുഴയിലെത്തുമ്പോൾ, നമ്മൽ
കുളിരുകോരി കുളിരുകോരി
പുളകമാകുന്നു.
ഉൾത്തടങ്ങളിലിന്നും ഒഴുകും
പഴയൊരീണത്തിൽ
ഉള്ളിൽ മൂളാം പതിയെ മാത്രം
ലിപികളോർക്കാതെ.
പഴയൊരീണത്തിൽ
ഉള്ളിൽ മൂളാം പതിയെ മാത്രം
ലിപികളോർക്കാതെ.
നിഴലുപോലൊരു വർണ്ണചിത്രം,
വിരിഞ്ഞു നിൽക്കുന്നു.
ചിമിഴിലാക്കി ഒതുക്കി വച്ചത്
മിഴി തുറക്കുന്നു.
പഴയ സൗഹൃദം വിരുന്നു വന്ന്
വിളിച്ചുണർത്തുമ്പോൾ.
..............................
കമുകുംചേരി
ശിവപ്രസാദ്
വിരിഞ്ഞു നിൽക്കുന്നു.
ചിമിഴിലാക്കി ഒതുക്കി വച്ചത്
മിഴി തുറക്കുന്നു.
പഴയ സൗഹൃദം വിരുന്നു വന്ന്
വിളിച്ചുണർത്തുമ്പോൾ.
..............................
കമുകുംചേരി
ശിവപ്രസാദ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക