1977 മുതൽ 80 വരെയുള്ള കാലത്താണ് ഹൈസ്കൂൾ കാലഘട്ടം വി എം സി യിൽ പിന്നിട്ടത് ഏതാണ്ട് 38 വർഷത്തോളം പുറകിലെ ഓർമ്മകൾ പൊടി തട്ടിയെടുക്കുമ്പോൾ പലപ്പോഴും അവ്യക്തത മായ ചില ഇടങ്ങൾ ബാക്കി കിടക്കും എന്നത് തീർച്ച തന്നെയാണ്
മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരോർമ്മയാണ് ബയോളജി പഠിപ്പിച്ചിരുന്ന മണി മാഷ് .ആദ്യ കാഴ്ചയിൽ പിരിച്ചു വച്ച ആ കൊമ്പൻ മീശ ഭീതി വളർത്തും.എട്ടിലും ഒമ്പതിലും പത്തിലും എൻസിസിയിൽ ഉണ്ടായിരുന്നു എന്നാണോർമ്മ. കുറച്ചു കാലം കുഞ്ഞാലിക്കുട്ടി മാസ്റ്ററുടെ കീഴിൽ എൻസിസിയിൽ നിന്ന ഒരോർമ്മയുണ്ട്
തേക്കിലയിൽ ഗോപാലേട്ടൻ വിളമ്പുന്ന പൊറാട്ട എന്തോ ഒരിറച്ചിയും കൂട്ടി കഴിച്ചു നല്ല സ്വാദു തോന്നി.. നമ്പീശ ജൻമ മായതിനാൽ ഇറച്ചി വർജ്യം. അയൽവക്കത്തെ മാണിയമ്മ എപ്പോഴെങ്കിലും കനിഞ്ഞു തരുന്ന കോഴിയിറച്ചിയാണ് ആകെ കഴിച്ചു ശീലം എന്നാൽ എൻ സി സി ക്കാലത്ത് ആഴ്ചയിൽ വല്ലപ്പോഴുമൊരിക്കൽ കിട്ടിയിരുന്നത് ബീഫായിരുന്നു എന്ന് പോലും അറിഞ്ഞിരുന്നില്ല പക്ഷേ നല്ല സ്വാദുണ്ടായിരുന്നു ആ തേക്കിലക്കറിക്ക്
മണി മാഷുടെ നേതൃത്വത്തിൽ ഒരു സൈക്കിൾ റാലി നടത്തിയ തോർമ്മയുണ്ട്.ഒരു എസ്ഐയെ ഓർമ്മിപ്പിക്കും മണി സാർ യൂണിഫോമിൽ എന്നാൽ ചുകന്ന ചുണ്ടിലെ കൊമ്പൻ മീശക്ക് താഴെ തെളിയുന്ന ഇളം ചിരി ഒരനുഭവമായിരുന്നു. വി എം സി യിൽ നിന്ന് പുറപ്പെട്ട് തിരുവാലി എടവണ്ണ വടപുറം വഴി സ്കൂളിൽ തിരിച്ചെത്തുന്നതായിരുന്നു ആ റാലി.രാത്രിയായിരുന്നു തിരിച്ചെത്താൻ.പി വി മനോജ് രാമൻ, രാമനുണ്ണി, പ്രേമാനന്ദൻ ,സമദ് തുടങ്ങിയവരെല്ലാം അന്നുണ്ടായിരുന്നതായി തോന്നുന്നുണ്ട്.
10 ഡി ക്ലാസിൽ വെച്ചാണ് മണി മാഷുടെ ബയോളജി ക്ലാസ് കിട്ടിയത് ഓ.'' 'അതൊരനുഭവമായിരുന്നു സുമതിയും ഹസ്മയും രതിയും പ്രേമയും എല്ലാം തല കുമ്പിട്ടിരിക്കും പക്ഷേ അക്ഷോഭ്യതയോടെ ഗർഭധാരണവും പ്രസവവും ലൈംഗികാവയവങ്ങളുടെ വിവരണവും മണി മാഷ് പഠിപ്പിക്കും അശ്ലീലം എന്നതല്ല മറിച്ച് കൃത്യമായ വിവരണമായിരുന്നതെന്ന് പിൽക്കാലം ബോധ്യപ്പെടുത്തി അനാട്ടമിയെക്കുറിച്ച് നല്ല ധാരണയുള്ള അധ്യാപകനായിരുന്നു മണി മാഷ്
ഷെർലി ലൈല മധു ഇവരെല്ലാം അയൽവാസികളായിരുന്നു ലൈലയുടെ വീടിനരികിൽ റയിഞ്ചറുടെ വീട്.രഘു അവിടെയായിരുന്നു താമസം. ആ വീടിന്റെ സൈഡിലൂടെ ഒരു റോഡുണ്ട് ഡിലൈറ്റ്സുബൈദ വെള്ളത്തകരപ്പെട്ടിയും തൂക്കി വരുന്ന റോഡ്.. ആ റോഡിൽ ഇത്തിരി നടന്നാൽ ഡിലൈറ്റിന്റെ വീടിനടുത്തുള്ള ക്വാർട്ടേഴ്സിലാണ് മണി മാഷ് താമസിച്ചിരുന്നത്.ഒരിക്കൽ ആ വഴി പോയപ്പോൾ അദ്ദേഹം വസ്ത്രങ്ങൾ അലക്കി നിൽക്കുന്ന ഒരു കാഴ്ച കണ്ടിരുന്നു. ഈയിടെ പ്രമോദ് ഗോപു സംവിധാനം ചെയ്ത ലസാഗു എന്ന സിനിമയിൽ സുരേഷ് തിരുവാലി അവതരിപ്പിച്ച പിടി മാഷ് മണി മാഷെ വീണ്ടും ഓർമ്മിപ്പിച്ചു
റിട്ടയർമെന്റിനു ശേഷം മണി മാഷ് നാട്ടിൽ പോയെന്നാണോർമ്മ ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ അറിയില്ല.. എന്നാലും പരേഡ് സാബ് ധാൻ ''... വീ സ് റം.. ആ രാം സേ... തുടങ്ങിയ കമാൻഡുകൾ എൻ സി സി ക്യാമ്പുകൾ ഷൂട്ടിംഗ് പരിശീലനം ബയോളജി ക്ലാസ് എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു
മണി മാഷ് ഒരടയാളപ്പെടുത്തലാണ്.. പഠിപ്പിക്കുക.. അതോടൊപ്പം അച്ചടക്കമെന്താണെന്ന് തിരിച്ചറിയിപ്പിക്കുക.. അത് വിദ്യാർത്ഥിയിൽ പിൽക്കാല ജീവിതത്തിലും ഒരു അടയാളമാക്കിത്തീർക്കുക..
ഇതെല്ലാം പറയാതെ പഠിപ്പിച്ചു തന്നു മണി മാഷ്..
ഇതെല്ലാം പറയാതെ പഠിപ്പിച്ചു തന്നു മണി മാഷ്..
എൻ.സി.സിയുടെ റൈഫിൾഷൂട്ടിംഗ് ഒരനുഭമാണ്.. പോലീസ് സ്റ്റേഷനിൽ പോയി തോക്കുകൾ വാങ്ങണം.. ഷൂട്ടിംഗ് ഏരിയ ക്രമീകരിക്കണം.. ഒരാൾക്ക് എട്ടു റൗണ്ട് ഷൂട്ട് ചെയ്യാം.. കമിഴ്ന്ന് കിടന്ന് ഉണ്ട നിറച്ച് തോക്ക് ലോഡ് ചെയ്ത് ഉന്നം നോക്കി കാഞ്ചി വലിക്കൽ..ഇന്ത്യൻ പട്ടാളം എത്രമാത്രം കഷ്ടപ്പെടുന്നു 'നമ്മുടെയൊക്കെസമാധാനത്തിന് എന്നോർമ്മിപ്പിച്ച നിമിഷമായിരുന്നു.. തോക്കിന്റെ പാത്തി നെഞ്ചിൽ
വന്ന് മുട്ടുമ്പോൾ ഒരു വേദനയുണ്ട്... മണി മാഷ് അപ്പോൾ പറയും... ഓരോ ഇന്ത്യൻ പട്ടാളക്കാരന്റേയും നെഞ്ചുറപ്പ് ഇങ്ങനെ ഉണ്ടായതാണെന്ന്...
വന്ന് മുട്ടുമ്പോൾ ഒരു വേദനയുണ്ട്... മണി മാഷ് അപ്പോൾ പറയും... ഓരോ ഇന്ത്യൻ പട്ടാളക്കാരന്റേയും നെഞ്ചുറപ്പ് ഇങ്ങനെ ഉണ്ടായതാണെന്ന്...
കോഴിക്കോട് എൻസിസി ക്യാമ്പിൽ ഒരു ക്യാമ്പ് ഒരാഴ്ച്ച ഓണക്കാലത്ത് ഉണ്ടായതിലും അന്ന് പങ്കെടുത്തിരുന്നു.. പട്ടാള ജീവിതത്തിന്റെ ഒരു നേർക്കാഴ്ച്ച -ടെന്റിൽ താമസം, കൃത്യമായ പരേഡ്, എല്ലാം അനുഭവിച്ചറിഞ്ഞു അന്ന്...
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ആ കൊമ്പൻ മീശയും ബയോളജി ക്ലാസും പറയുന്നുണ്ട് .. ജീവിതം ഒരു വലിയ പാഠശാല തന്നെയെന്ന്
####################
####################
സുരേഷ് നടുവത്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക