സകല നിയന്ത്രണവും പോയിരുന്നു അയാളുടെ... ഉറക്കെകരയണം... എന്നല്ല തോന്നിയത് ഉറക്കെ അലറി വിളിക്കണം എന്നാണ് തോന്നിയത്.... അയാളുടെ കൈയിലെ... ഫോൺ കൈയിൽ കിടന്ന് ഞെരിഞ്ഞമർന്നു... മറുതലക്കൽ നിന്ന് നിലക്കാത്ത തേങ്ങലുകൾ അദ്ദേഹത്തിൻറ്റെ വാക്കുകൾക്ക് വ്യക്തമായ പുലമ്പലുകളായി മാറി ...
അയാളുടെ കൈയിൽ നിന്ന് ഫോൺ പിടി വഴുതി താഴേക്ക് വീണു. അയാളുടെ കാലുകൾ തറയിൽ ഉറച്ചില്ല.. തറയിലേക്ക് അയാൾ കുഴഞ്ഞിരുന്നു ഇരുന്നു. വളരെ ബുദ്ധി മുട്ടി തലമുടിയുടെ ഇടയിലൂടെ വിരൽ തിരുകി തല കുമ്പിട്ട് ഇരുന്നു .കണ്ണിൽ നിന്ന് കണ്ണുനീരല്ല രക്തമാണ് ഒഴുകുന്നത് എന്ന് അയാൾക്ക് തോന്നി. തന്റെ പ്രവാസം കൊണ്ട് തനിക്ക് ഉണ്ടായ നഷ്ടങ്ങളിൽ ഏറ്റവും വലുത് ....
താൻ അച്ഛനായതിൽ ആനന്ദിച്ചിരുന്നു... എൻറ്റെ ചോരയിൽ വിരിഞ്ഞ എൻറ്റെ കുഞ്ഞ് അവൻറ്റെ മുഖം ഒന്ന് കാണാൻ കഴിഞ്ഞില്ലലോ... അവൻ എന്നേപോലെയായിരുന്നോ... അതോ.... ഭാര്യ യെപോലെയോ. അറിയില്ലാ.... അത് കാണാനുളള വിധി എനിക്ക് ഇല്ലാതെ പോയി..... ഈ നശിച്ച പ്രവാസം ബന്ധങ്ങളുടെ അവസാന ശ്വസത്തെവരെ നശിപ്പിച്ചിരിക്കുന്നു .. അയാളുടെ തേങ്ങലുകൾ ഭിത്തിയിൽ തട്ടി പെരുമ്പറ പോലെ മുഴങ്ങി... അയാളുടെ കാതുകളിൽ കൊട്ടി അടക്കുന്ന ശബ്ദം മുഴങ്ങി നിന്നു.... അയാൾ നിയന്ത്രണം
നഷ്ടപെട്ട് കരഞ്ഞ്കൊണ്ട്
ഒരു തോർത്ത് മുണ്ട് ഉടുത്ത് മൂന്ന് ബക്കറ്റ് വെളളം തലയിൽ കമഴ്ത്തി ഈറനോടെ... താൻ അച്ഛനായതിൽ സന്തോഷം പങ്ക് വെക്കാനായി കൂട്ടുകാർക്കായി തയ്യാറാക്കിയ ചോറ് എടുത്തോണ്ട് വന്ന് തറയിൽ വെച്ചു. വാഴയിലയും തറയിൽ വിരിച്ചു.... അയാൾ വലത്കാൽ മുട്ട് തറയിൽ ഊന്നി... നിറകണ്ണുകളോടെ മന്ത്രങ്ങൾ ഉരുവിട്ട് ബലി ചോറായി സങ്കൽപ്പിച്ച് മൂന്ന് വലിയ ഉരുളകളാക്കി ഇലയിൽ നിരത്തി... എഴുന്നേറ്റ് ഈറൻ കൈ കൂട്ടി അടിച്ച് മൂന്ന് പ്രവിശ്യം ശബ്ദം ഉണ്ടാക്കി...
അയാളുടെ കൈയിൽ നിന്ന് ഫോൺ പിടി വഴുതി താഴേക്ക് വീണു. അയാളുടെ കാലുകൾ തറയിൽ ഉറച്ചില്ല.. തറയിലേക്ക് അയാൾ കുഴഞ്ഞിരുന്നു ഇരുന്നു. വളരെ ബുദ്ധി മുട്ടി തലമുടിയുടെ ഇടയിലൂടെ വിരൽ തിരുകി തല കുമ്പിട്ട് ഇരുന്നു .കണ്ണിൽ നിന്ന് കണ്ണുനീരല്ല രക്തമാണ് ഒഴുകുന്നത് എന്ന് അയാൾക്ക് തോന്നി. തന്റെ പ്രവാസം കൊണ്ട് തനിക്ക് ഉണ്ടായ നഷ്ടങ്ങളിൽ ഏറ്റവും വലുത് ....
താൻ അച്ഛനായതിൽ ആനന്ദിച്ചിരുന്നു... എൻറ്റെ ചോരയിൽ വിരിഞ്ഞ എൻറ്റെ കുഞ്ഞ് അവൻറ്റെ മുഖം ഒന്ന് കാണാൻ കഴിഞ്ഞില്ലലോ... അവൻ എന്നേപോലെയായിരുന്നോ... അതോ.... ഭാര്യ യെപോലെയോ. അറിയില്ലാ.... അത് കാണാനുളള വിധി എനിക്ക് ഇല്ലാതെ പോയി..... ഈ നശിച്ച പ്രവാസം ബന്ധങ്ങളുടെ അവസാന ശ്വസത്തെവരെ നശിപ്പിച്ചിരിക്കുന്നു .. അയാളുടെ തേങ്ങലുകൾ ഭിത്തിയിൽ തട്ടി പെരുമ്പറ പോലെ മുഴങ്ങി... അയാളുടെ കാതുകളിൽ കൊട്ടി അടക്കുന്ന ശബ്ദം മുഴങ്ങി നിന്നു.... അയാൾ നിയന്ത്രണം
നഷ്ടപെട്ട് കരഞ്ഞ്കൊണ്ട്
ഒരു തോർത്ത് മുണ്ട് ഉടുത്ത് മൂന്ന് ബക്കറ്റ് വെളളം തലയിൽ കമഴ്ത്തി ഈറനോടെ... താൻ അച്ഛനായതിൽ സന്തോഷം പങ്ക് വെക്കാനായി കൂട്ടുകാർക്കായി തയ്യാറാക്കിയ ചോറ് എടുത്തോണ്ട് വന്ന് തറയിൽ വെച്ചു. വാഴയിലയും തറയിൽ വിരിച്ചു.... അയാൾ വലത്കാൽ മുട്ട് തറയിൽ ഊന്നി... നിറകണ്ണുകളോടെ മന്ത്രങ്ങൾ ഉരുവിട്ട് ബലി ചോറായി സങ്കൽപ്പിച്ച് മൂന്ന് വലിയ ഉരുളകളാക്കി ഇലയിൽ നിരത്തി... എഴുന്നേറ്റ് ഈറൻ കൈ കൂട്ടി അടിച്ച് മൂന്ന് പ്രവിശ്യം ശബ്ദം ഉണ്ടാക്കി...
അയാൾ തന്റെ മുട്ടുകൾ തറയിൽ ഊന്നി ചുണ്ടുകളാൽ ഉരുളയിൽ കടിച്ചു......
കണ്ണുനീർ ഉരുളയിലേക്ക് വീണ് കുതിർന്നു... താൻ കാണാത്ത.. പൊന്നോമനയുടെ ആത്മാവിന്റെ ശാന്തിക്കായി അയാൾ ഒരു ബലികാക്കയായി സ്വയം മറി...
..... *പീജി നെരൂദ*....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക