പൊന്നോണ പുലരികൾ തിരുമുറ്റത്തെത്തമ്പോൾ
എൻ കൂടെ വരുമോ നീ
ഒരു നുള്ളു പൂ പറിക്കാൻ
കാടും മേടുമെല്ലാം
പൂത്തുലഞ്ഞു നിൽകുമ്പോൾ
ഞാനും കൂട്ടരും
ഓണപാട്ടും പാടി വരും
തുമ്പയും തെച്ചിയും
പൂത്തുലഞ്ഞു നിൽകുമ്പോൾ
വാടാമല്ലികൾ നാണത്താൽ മുഖം തുടുത്തു
വയലോര കാഴ്ചയായി
വരികൾ മാടി വിളിച്ചു
മുറ്റം നിറയെ നാം പൂക്കളമിട്ടു രസിച്ചു
ഊഞ്ഞലാടുവാൻ കൂട്ടരും വന്നണഞ്ഞു
അത്തപ്പൂക്കളം കാണുവാനായി
മാവേലി മന്നൻ വന്നണഞ്ഞു
പച്ചടി കിച്ചടി അവിയലും തോരനും
സദ്യയിൽ എന്നും കേമനായി
പുലികളി വടംവലി തിരുവാതിരയും
എന്നും ഓണക്കളികളായി.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക