ഒരായിരം നന്ദിയും മനസ്സുനിറഞ്ഞ സന്തോഷത്തോടെയും എന്റെ ആദ്യ പോസ്റ്റ് നല്ലെഴുത്തിൽ .....തെറ്റുകുറ്റങ്ങൾ പൊറുക്കണം ....
നേരം വെളുത്തുവല്ലോ ഇന്ന് അവളെ കാണാൽ പോകേണ്ട ദിവസം ആണ് ..
ആകെ ഒരു വെപ്രാളം ഏത് ഷർട്ട് ഇടണം വീട്ടിൽ ആരുമില്ല ട്ടോ എനിക്ക് ഒന്നു എടുത്തു തരാൻ ഇത് നല്ലതാടാ ഇത് ഇട്ടോളൂ നിനക്ക് ചേരും ട്ടോ എന്നു പറയാൻ ...
തുരുമ്പിച്ച അലമാര വാതിൽ പതിയെ തുറന്ന് ഇടക്കായ് ചുളിഞ് ഇരുന്ന ഒരു ഓറഞ്ച് ഷർട്ട് അവൾക്ക് അത് ഏറെ ഇഷ്ടമായിരുന്നു ...
ഒരു മുണ്ടു കൂടി ഉണ്ടല്ലോ അത് എവിടെ പോയി ... ആഹാ ദാ ഇരിക്കുന്നു ഓറഞ്ച് കരയുള്ള മുണ്ട്....
ഏട്ടൻ ഇത് ഇട്ടാൽ എന്ത് ഭംഗിയാണെന്നോ എന്റെ ഏട്ടൻ ചുന്തരനാ....
അവൾ ഇവിടെയുണ്ടോ ദേ പൊന്നെ നീ എവിടെ ഒളിച്ചിരിക്കയാ .. ഞാൻ വരുവാണ് ട്ടോ നിന്നരികിലേക്ക് .. ഇപ്പം വരാം ...
എവിടെ പോയി ആചന്ദനപാത്രം ഓ അത് അവളുടെ പൂജാമുറിയിൽ ആയിരിക്കും പ്രാർത്ഥന കഴിഞ്ഞേ അവൾക്ക് മറ്റെന്തും ഉളൂട്ടോ ...
എന്തൊക്കെയോ മറന്ന പോലെ ...
മുടി വെട്ടിയിട്ട് ഏറെയായി അവൾക്ക് ഇഷ്ടല്ല ട്ടോ ഇങ്ങനെ വളർത്തിയാൽ ഇന്ന് എനിക്ക് വഴക്ക് ഉറപ്പാണ് ...
ഹൊ ആ പൊതി എവിടെ ?ആരോടാ ഒന്നു ചോതിക്കുക മറുപടി പറയാൻ ഭിത്തിയും കട്ടളയും ഈ വീടും മാത്രം അവർ എന്തോ ഒന്നും മിണ്ടണുമില്ല ...
ക്ഷമിക്കണം ട്ടോ ആ പൊതി എന്റെ കൈയ്യിൽ തന്നെയുണ്ട് വെപ്രാളം കൊണ്ട് മറന്നതാണെ .... അവൾക്കുള്ള ആഹാരം ആണ് എന്നെ കാത്ത് ഇരുപ്പായിരിക്കും പാവം ....
ഉം വേഗന്ന് ചെല്ലട്ടെ .....ഹൊ ചെരുപ്പ് എടുത്തതുമില്ല ആ സാരമില്ല ഇനി തിരികെക്കയറണ്ടാ ...
എവിടേക്കാണ് മാഷെ ? ഭാര്യയെക്കാണാൻ പോവാണോ?
അതെ ... വൈകിട്ടോ ഞാൻ പോയി വരാം
ആശാനെ....
ആശാനെ....
ചൂടിൽ കാല് ടാർ ഇട്ട റോഡിൽ ചവിട്ടിയിട്ടും പൊള്ളലറിയിന്നില്ലല്ലോ ... അവളുടെ അടുത്തേക്ക് പോകുന്നതിനാൽ ചൂടിനുപോലും എന്നോട് ദയയുള്ള പോലെ ....
ആഹാ ഒരുപാട് പേരുണ്ടല്ലോ ... എല്ലാവരും എന്താണ് ഇവിടെ അവർക്കും ആരെയെങ്കിലും കാണാനുണ്ടാവും ല്ലേ ....?
ഉം ഉണ്ണി .... ഇവിടെ ഇരിക്കു '...
തിരുമേനി അവൾക്കുള്ള ചോറ് ഞാൻ കൊണ്ടുവന്നിട്ടുണ്ട് ട്ടോ ...
വേഗന്നാവട്ടെ അവളെക്കാണാൻ എനിക്ക് തിടുക്കമായി .... ട്ടോ
ഏയ് എന്തിനാണ് തിരുമേനി കരയണെ ..
ഞാൻ രാവിലെ എണീച്ച് അവൾക്ക് ഇഷ്ടപെട്ട പയറ് തോരനും മുളക് ചുട്ടരച്ച ചമ്മന്തിയും തയ്യാറാക്കി ഇലവാട്ടി പൊതിയാക്കി കൊണ്ടു വന്നിട്ടുണ്ട് ട്ടോ ...
ഉണ്യേ ... എന്തൊക്കെയാണ് നീ ഈ പറയണെ ...
നിനക്കൊന്ന് പൊട്ടിക്കരഞ്ഞുടെ ...
നിനക്കൊന്ന് പൊട്ടിക്കരഞ്ഞുടെ ...
ഏയ് അത് എന്റെ കുട്ടിക്ക് ഇഷ്ടല്ല ട്ടോ ...
എന്റെ ഉണ്ണീ ... നീ പോയി മുങ്ങി ഈറനോടെ വരൂ ...
ശരി തിരുമേനി '...
തെച്ചി പൂവുകളും കീറിയ വാഴ ഇലക്കളും നിറഞ്ഞ പുഴയിൽ പ്രാർത്ഥനയോടെ മുങ്ങി നിവർന്ന എന്റെ കൈപിടിച്ച് ആരോ തിരുമേനിയുടെ മുൻപിൽ ഇരുത്തി ...
ആദ്യം ഉണ്ണി ആ ദർഭ എടുത്ത് കൈയ്യിൽ അണിയൂ എന്നിട്ട് പൂവും
എള്ളും ചോറും കൈയ്യിൽ എടുത്ത് ആത്മാവിനെ മനസ്സിൽ ദ്യാനിച്ച് ആ ഇലയിലേക്ക് വയ്ക്കൂ ...
എള്ളും ചോറും കൈയ്യിൽ എടുത്ത് ആത്മാവിനെ മനസ്സിൽ ദ്യാനിച്ച് ആ ഇലയിലേക്ക് വയ്ക്കൂ ...
എന്നിട്ട് ഉണ്ണി മനസ്സിൽ പ്രാർത്ഥിച്ച് ആ ഇല എടുത്ത് ആ പുഴയിൽ മുങ്ങി വരൂ ...
തിരുമേനി ആ ചോറു പൊതി കൂടെ കൊണ്ടു പോയ്ക്കോട്ടെ ഞാൻ ...
ഉം കൊണ്ടു പൊയ്ക്കോളൂ ....പതിയെ നടന്ന് പുഴയുടെ ഓളപ്പരപ്പിനെ തള്ളി നീക്കി നടക്കുമ്പോൾ
എന്റെ കാല് വിറക്കുന്നോ ദേവി '. ഏയ് ഇല്ല ട്ടോ .... പക്ഷെ എന്തൊ ഒരു സന്തോഷം മനസ്സിൽ ...
എന്റെ കാല് വിറക്കുന്നോ ദേവി '. ഏയ് ഇല്ല ട്ടോ .... പക്ഷെ എന്തൊ ഒരു സന്തോഷം മനസ്സിൽ ...
പുഴയിൽ മുങ്ങി നിവരുന്ന എന്നെയും നോക്കി തിരുമേനിയുടെ കണ്ണുകൾ പ്രതിക്ഷിച്ചു നിൽപ്പുണ്ടാവാം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക