നോവൽ
🐓
🐓ഒടിയൻ വേലു
🙊
🙊




അദ്ധ്യായം 3
എന്തോ ശബ്ദം കേട്ടു ചിരുത വീടിനു പുറത്തേക്കിറങ്ങി വന്നു അതെന്തെന്നു നോക്കാൻ .നേരം ഇരുട്ടിത്തുടങ്ങിയിരുന്നു
അല്ല ഈ മനുഷ്യനെന്തിനാ ഇത്ര ആഴത്തിൽ കുഴിവെട്ടണത്
മുറ്റത്തെരു കൈതൂമ്പകൊണ്ട് കുഴിയെടുത്തോണ്ടിരുന്ന വേലുവിനോടു ഇങ്ങനെ ചോദിക്കണമെന്നുണ്ടായിരുന്നു അവൾക്ക്
പക്ഷേ ഭയം വേലുവിനോടുള്ള ബഹുമാനം ഇതൊന്നും അവളെ വാ തുറന്നു ചോദിക്കാൻ അനുവദിച്ചില്ല
ഏതോ വല്ല്യ ഉദ്ധ്യമം കഴിഞ്ഞ പോലെ വേലു കരക്കു കയറി വന്നു
അയാളെയും നോക്കി താടിക്കു കൈകൊടുത്തിരിക്കണ ചിരുതയോടായി അയാൾ ചോദിച്ചു
എന്തിനാവും എന്നാവും ആലോചിക്കണതല്ലേ..?
അവൾ തലയാട്ടി
നിനക്കു കഴിയാത്ത കാര്യം ഞാൻ നടത്തി കാട്ടി തരാം നീയാ കോഴിയെ മൂടണ കൊട്ടയിങ്ങെടുത്തേ..,
വേലു പറയണതൊന്നും ചിരുതക്കു മനസ്സിലായില്ലങ്കിലും അവൾ അകത്തു പോയ് കൊട്ടയെടുത്തോണ്ടു കൊടുത്തു
അതു വാങ്ങി പുരയുടെ ഭിത്തിയിൽ ചാരി വെച്ചു മറ്റൊന്നും പറയാതെ അയാൾ ഇരുളിൽ നടന്നു മറഞ്ഞു
****************************************
****************************************
അങ്ങാടി മരുന്നുകൾ പദ്യം തെറ്റാതെ കഴിച്ച ശേഷം കിടക്കാനൊരുങ്ങിയ ശ്യാമത്തമ്പുരാട്ടിക്കു തന്റെ ജനലരികിൽ ആരോ നിൽക്കുന്നതു പോലൊരു തോന്നൽ
എന്തു ശബ്ദം കേട്ടാലും അതെന്തെന്നു സ്ഥിഥീകരിച്ച ശേഷമേ തിരിയാവൂ എന്നു അവൾക്കു തമ്പി പണ്ടേ പറഞ്ഞു കൊടിത്തിട്ടുണ്ട്
അതോർത്തവൾ ആരന്നറിയാൻ വാതിൽ തുറന്നു പടിക്കൽ ആരെയും കാണാതെ തിരികെ തോന്നിയതായിരിക്കും എന്നു കരുതി തിരികെ കയറി വാതിൽ ചാരാൻ തുടങ്ങിയപ്പോൾ
ആരോ ഒരാൾ പുറത്തേക്കു നടന്നകലുന്നതവൾ കണ്ടത്
നിൽക്കു ആരാ എന്തു വേണം അവൾ വിളിച്ചു ചോദിച്ചു
അയാൾ ഒന്നു നിന്നു പക്ഷെ തിരിഞ്ഞു നോക്കിയില്ല
ഉമ്മറപ്പടിയിൽ തൂക്കിയിരുന്ന വിളക്കുമൂരി അവൾ അയാൾ നിന്നടുത്തേക്കു നടന്നു
പെട്ടന്നാണു തന്റെ കാലിലൂടെ എന്തോ അരിച്ചു കയറുന്നതായി അവൾക്കു തോന്നിയത്
അവൾ നിലത്തേക്കു നോക്കി
ആരോ മഞ്ഞളിൽ വരച്ചൊരു വട്ടം അതിൽ എരിക്കും ചെമ്പരത്തിപ്പൂക്കളും അവിടിവടെയായിക്കിടക്കുന്നു
ആരോ മഞ്ഞളിൽ വരച്ചൊരു വട്ടം അതിൽ എരിക്കും ചെമ്പരത്തിപ്പൂക്കളും അവിടിവടെയായിക്കിടക്കുന്നു
കാലിൽ അനുഭവപ്പെട്ടാ തരിപ്പു അവളുടെ ദേഹമാസകലം പടരുന്നതായി അവൾക്കു തോന്നി
ഇപ്പോൾ അവൾ കാണുന്നതു അയാളെ മാത്രമാ ഒന്നും പറയാതവൾ അയാൾക്കു പിന്നാലെ നടന്നു
കൈയ്യിലിരുന്ന വിളക്കു പടിയിറങ്ങും മുൻപു നിലത്തവളുടെ കൈയ്യിൽ നിന്നും പോയിരുന്നു
കൈയ്യിലിരുന്ന വിളക്കു പടിയിറങ്ങും മുൻപു നിലത്തവളുടെ കൈയ്യിൽ നിന്നും പോയിരുന്നു
****************************************
വേലുവിനു പുറമേ ശ്യാമത്തമ്പുരാട്ടി അതും രാത്രിയിൽ കാൽ നടയായി നടന്നു വരുന്നതു കണ്ടതും ചിരുതക്കു അതിശയമായിരുന്നു
അവളോടി ശ്യാമയുടെ അടുത്തു ചെന്നു
എന്താ തമ്പുരാട്ടി...?ഈ വയ്യാണ്ടിരിക്കണ സമയത്തു അതും ഈ രാത്രിയിൽ അടിയന്റെ കൂരയിൽ..?
ചിരുതയുടെ ചോദ്യത്തിനു ഒന്നു തിരിഞ്ഞു കൂടെ നോക്കാതെ ശ്യാമ വേലുവിന്റെ പുറകേ യാന്ത്രികമായി നടന്നകലുന്നതു കണ്ട ചിരുതക്കു ശരിക്കും ഉള്ളിലൊരു ഞെട്ടലാണുണ്ടായത്
അവൾ അവരുടെ പുറകേ നടന്നു ചെന്നു
വേലു ചില മന്ത്രങ്ങൾ ചെല്ലി അവളോടാ കുഴിയിലിറങ്ങുവാൻ കൈകൊണ്ടു കാണിച്ചു
ശ്യാമ ആ നിമിഷം അതനുസരിക്കുന്ന കണ്ട ചിരുത ഒാടി ചെന്നു വേലുവിന്റെ കാലുകളിൽ വീണു
ശ്യാമ ആ നിമിഷം അതനുസരിക്കുന്ന കണ്ട ചിരുത ഒാടി ചെന്നു വേലുവിന്റെ കാലുകളിൽ വീണു
അയ്യോ..,തമ്പുരാട്ടി പാവമാ അവരെ ഒന്നും ചെയ്യരുത് ..
.നിങ്ങൾക്കു ഗർഭിണിയായിരിക്കേ മുളംകൊമ്പിൽ കുത്തിയെടുത്ത ഒരു ഭ്രൂണമല്ലേ വേണ്ടു
.നിങ്ങൾക്കു ഗർഭിണിയായിരിക്കേ മുളംകൊമ്പിൽ കുത്തിയെടുത്ത ഒരു ഭ്രൂണമല്ലേ വേണ്ടു
ഒന്നല്ല ഒമ്പതെണ്ണം ഞാൻ കൊണ്ടുത്തരാം
തമ്പുരാട്ടി എല്ലാവരുടേയും നൻമ്മ ആഗ്രഹിക്കുന്ന മനസ്സുള്ള പാവമാ
തമ്പുരാട്ടി എല്ലാവരുടേയും നൻമ്മ ആഗ്രഹിക്കുന്ന മനസ്സുള്ള പാവമാ
.അവരെ വെറുതേ വിടു...ചിരുത കരഞ്ഞോണ്ടു പറഞ്ഞതു കേട്ടു വേലു അവളുടെ മുഖത്തേക്കു നോക്കി
ശരി നീ പറഞ്ഞിട്ടു കേട്ടില്ലന്നു വേണ്ട.പറഞ്ഞ വാക്കു പാലിക്കുമ്പോൾ ഇവരെ ഞാൻ തിരികെ വിടാം
എന്നും പറഞ്ഞവൻ അവളുടെ കഴുത്തറ്റം മണ്ണിട്ടു മൂടി
ഭിത്തിയിൽ ചാരിയിരുന്ന കൊട്ടയെടുത്തു മൂടാൻ ഒരുങ്ങി
അപ്പോഴേക്കും ശ്യാമ ഉണർന്നിരുന്നു
നിങ്ങളെന്താണു ചെയ്യുന്നേ..,എന്നേ തുറന്നുവിടൂ
ശ്യാമ കരഞ്ഞു കൊണ്ടു പറഞ്ഞു
എന്താ തമ്പ്രാട്ടി പറയണത് ഈ അർത്ഥരാത്രിയിൽ പുലയൻ വേലുവിന്റെ വീട്ടിൽ വന്ന തമ്പുരാട്ടിയെ കുലമഹിമയുള്ള നിങ്ങളുടെ തറവാട്ടുകാർ അകത്തു കേറ്റുമോ?
പടിയടച്ചവർ പിണ്ടം വെക്കും ഭ്രഷ്ടു കൽപ്പിക്കും.അതുമാത്രമല്ല ഇനിയിവിടെ നിങ്ങളുടെ ഒച്ച കേട്ടാൽ കഴുത്തറത്തു കൊന്നു കളയും ഞാൻ വേലു പറഞ്ഞു നിർത്തി
ചിരുതേ..,നിനക്കെന്താ വേണ്ടേ അയ്യോ അദ്ദേഹം വരുമ്പോൾ എന്നെ അവിടെ കണ്ടില്ലങ്കിൽ അയ്യോ എനിക്കു ചിന്തിക്കാനൂടി മേലാ.,,,
അതാ പറഞ്ഞതു ഇപ്പോളവിടെ ആളു കൂടിയിട്ടുണ്ടാവും മിണ്ടാതിരുന്നാൽ ഇവിടെ ജീവിക്കാം.മനസ്സു മാറും വരെ അവിടെക്കിട
ജീവൻ പോകാതിരിക്കാൻ ഭക്ഷണം ഈ വേലു തരും
എന്നും പറഞ്ഞവൻ കൊട്ടയെടുത്തു അവളുടെ തലവഴി മൂടി
എന്തു ചെയ്യണമെന്നറിയാതെ ചിരുത കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അകത്തേക്കു കയറിയ വേലുവിനു പുറകേ ചെന്നു
ശബ്ദമുണ്ടാക്കി ജീവനൂടി കളയണ്ടന്നു കരുതി ശ്യാമ ഒന്നും മിണ്ടാതെ നിന്നു
ഒരു കണക്കിനു വേലു പറഞ്ഞതും ശരിയാ..രാത്രിയിൽ ഇവിടെ പുലയനായ വേലുവുമായി കണ്ടാൽ ഹോ ഒാർക്കാനൂടി മേലാ,,,എപ്പോഴെങ്കിലും സൗകര്യം കിട്ടുകയാണേൽ എവിടേക്കെങ്കിലും പോയൊളിക്കാം തരം പോലെ എന്തെങ്കിലും പറഞ്ഞു വീട്ടിലും കയറാം എന്നവൾ നിനച്ചു
അല്ല നിങ്ങളെന്തു ഭാവിച്ചാ ..?അരിച്ചു വന്ന ദേഷ്യത്തിൽ പരിസരം മറന്നു ചിരുത പൊട്ടി തെറിച്ചു
മിണ്ടാണ്ടു നിന്നോ..എന്റെ കുടുംബത്തോടില്ലാത്ത എന്തു കൂറാടി നിനക്കവരോട് വല്ല കൈ വിഷവും തന്നോ...?
അവൾ അയാളുടെ മുഖത്തേക്കു നോക്കി
നീ പറഞ്ഞ വാക്കു പാലിക്ക് അവർക്കൊരു കുഴപ്പവും ഇല്ലാതെ തിരികെ ഞാൻ എത്തിക്കാം .പക്ഷെ രണ്ടു നാൾ അതു കഴിഞ്ഞാൽ അവരുടെ വയിറ്റിൽ വളരുന്ന കുഞ്ഞിനായ് ഞാനവരെ കൊല്ലും
എന്റെ കണക്കുകൾ പിഴക്കില്ല .എന്റെ പകതീരും വരെ എതിരെ നീ നിന്നാലും ഞാൻ കൊന്നു കളയും...അയാളുടെ മനസ്സിലെ പക മുഴുവനും ആ വാക്കുകളിൽ ഉണ്ടായിരുന്നു
ഉറക്കി കിടത്തിയ കുട്ടികൾ ഉണരണേൽ നീ മനസ്സു വെച്ചേ പറ്റു ചിരുതേ അതിലും വലുതല്ലല്ലോ?ഈ തമ്പുരാട്ടി?
അതെന്റെ മാത്രമല്ലല്ലോ നിങ്ങളുടേയും കൂടിയല്ലേ കൊല്ലുന്നങ്കിൽ രണ്ടു മക്കളേം എന്നേം കൊല്ല്
പകയടങ്ങാത്ത വേലുവിനു ഭാര്യയും മക്കളൂടി പ്രശ്നമല്ല ചിരുതേ പിന്നെയാ ഈ കൊച്ചു തമ്പുരാട്ടി
നിങ്ങളുടെ ഭീക്ഷണി ഇവിടെ നടക്കും തമ്പിയദ്ദേഹം അറിഞ്ഞാൽ
എന്നവൾ പറഞ്ഞു തീരും മുന്നേ കൈപ്പാങ്ങിനു കിട്ടിയ ചിരവ അവളുടെ കഴുത്തിനു വെച്ചു കഴിഞ്ഞിരുന്നു വേലു
എന്നവൾ പറഞ്ഞു തീരും മുന്നേ കൈപ്പാങ്ങിനു കിട്ടിയ ചിരവ അവളുടെ കഴുത്തിനു വെച്ചു കഴിഞ്ഞിരുന്നു വേലു
കൊന്നു കളയും ഞാൻ ഇതൊന്നും ആരും അറിയാനും പോകുന്നില്ല..എന്നെ ചതിക്കണമെന്നു നിന്റെ മനസ്സിൽ തോന്നിയാൽ നിന്റെ ഈ മക്കളൊരു നാളും ഉണരില്ല എനിക്കെന്തെങ്കിലും പറ്റിയാൽ
എന്നും പറഞ്ഞു വേലു പുറത്തേക്കിറങ്ങാൻ ഭാവിച്ചു
ഒന്നു നിൽക്കു ഇനി എന്നോടിമ്മാതിരി കാര്യങ്ങൾ ചെയ്യാൻ പറയരുത് .എന്റെ മക്കൾക്കും തമ്പുരാട്ടിക്കുമായി നാളെ ഒരേഒരു തവണ നിങ്ങൾക്കായി ഞാൻ മറ്റൊരു ജീവനെടുക്കാം ആദ്യവും അവസാനവുമായി
അതു കഴിഞ്ഞാൽ ഞങ്ങളെ ഉയിരോടെ വിട്ടക്കണം ഞാനും എന്റെ മക്കളും എങ്ങനെങ്കിലും ജീവിച്ചോളാം അതും പറഞ്ഞു മനസ്സിൽ എന്തൊക്കെയോ കണക്കു കൂട്ടി ചിരുത അവളുടെ അഴിഞ്ഞു കിടന്ന മുടി വലിച്ചു വാരി ഉച്ചിയിലേക്കു കെട്ടി വെച്ചു
വേലു ഉള്ളറിഞ്ഞൊന്നു ചിരിച്ചു
****************************************
****************************************
ഡോ കുറുപ്പേ എന്നും പറഞ്ഞു തമ്പി തുപ്പാക്കിയെടുത്തു
മുകളിൽ നിന്നും ഒരാൾ തലകീഴായി വരുന്നതു പോലവർക്കു തോന്നി
തമ്പി ഉന്നം പിടിക്കും മുൻപേ തെങ്ങിൽ നിന്നും പാഞ്ഞിറങ്ങിയ രൂപത്തിന്റെ കൈയ്യിലായി കഴിഞ്ഞിരുന്നു തുപ്പാക്കി
തമ്പി ഉന്നം പിടിക്കും മുൻപേ തെങ്ങിൽ നിന്നും പാഞ്ഞിറങ്ങിയ രൂപത്തിന്റെ കൈയ്യിലായി കഴിഞ്ഞിരുന്നു തുപ്പാക്കി
ഇയാളെങ്ങിനെ നിലത്തു വന്നത് സർക്കസു കാരനോ വല്ലതും ആയിരിക്കും ഇല്ലേൽ ഇതൊക്കെയാവുമോ?
തമ്പിയുടെ മനസ്സ് നിമിഷ നേരം കൊണ്ടാണിങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടിയത്
മുഖം മറച്ച ആ രൂപം തമ്പിക്കു നേരെ തുപ്പാക്കി ചൂണ്ടി
നിലാവിന്റെ വെളച്ചത്തിൽ തമ്പി തിരിച്ചറിഞ്ഞു അയാൾ അതു ചൂണ്ടിപ്പിടിച്ചു പതിയെ പതിയെ അകലുന്നതു
നിലാവിന്റെ വെളച്ചത്തിൽ തമ്പി തിരിച്ചറിഞ്ഞു അയാൾ അതു ചൂണ്ടിപ്പിടിച്ചു പതിയെ പതിയെ അകലുന്നതു
രണ്ടും കൽപ്പിച്ചു കൈയ്യിൽ കിട്ടിയ കല്ലെടുത്തു ഒറ്റ ഏറ്
ഠോ..,,,തുപ്പാക്കിയിലുള്ള ഉണ്ട ലക്ഷ്യമില്ലാതെ ചീറി പാഞ്ഞു
കാലിയായ തുപ്പാക്കി ഭയക്കാതെ തമ്പി അയാളെ ചാടി വട്ടം പിടിച്ചു അവർ പൊരിഞ്ഞ ഗുസ്തി പിടിത്തം നടത്തുന്നതിനിടയിൽ
കാലിയായ തുപ്പാക്കി ഭയക്കാതെ തമ്പി അയാളെ ചാടി വട്ടം പിടിച്ചു അവർ പൊരിഞ്ഞ ഗുസ്തി പിടിത്തം നടത്തുന്നതിനിടയിൽ
കുറുപ്പു ഒരു വലിയ കരിംങ്കൽ പൊക്കിയെടുത്തു .
അവരുടെ ഗുസ്തി പിടിക്കുന്നിടത്തേക്കു നടന്നടുത്തു
സർവ്വ ശക്തിയും എടുത്തെരടി തല നോക്കി
സർവ്വ ശക്തിയും എടുത്തെരടി തല നോക്കി
കുറുപ്പേ..,,,,
അതു തമ്പി അദ്ദേഹത്തിന്റെ അലർച്ചയല്ലേ..?
ഒരു നിമിഷം കുറുപ്പു എന്തു സംഭവിച്ചന്നറിയാതെ പകച്ചു നിന്നു
തുടരും
Biju
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക