
അവളെന്നെ വേണ്ടെന്ന് പറഞ്ഞപ്പോ തകർന്ന് വീണത് എന്റെ ഹൃദയമായിരുന്നു..
ആ ഹൃദയവും വാരിക്കൂട്ടി വീട്ടിലേക്ക് നടക്കുമ്പോ ഉള്ളിന്റെ ഉള്ളിൽ പൊട്ടി കരയുകയായിരുന്നു ഞാൻ...
എങ്ങനെ കരയാതിരിക്കും അഞ്ചുവർഷം ആത്മാർഥമായി സ്നേഹിച്ചവൾ അഞ്ചുമിനിറ്റുകൊണ്ടല്ലേ വേണ്ടെന്ന് പറഞ്ഞത്...
കലങ്ങിയ കണ്ണുമായി വീട്ടിലേക്ക് നടക്കുമ്പോ കഴിഞ്ഞുപോയ അഞ്ചുവർഷം മനസ്സിലേക്ക് ഓടിവന്നു..
ഒരുമിച്ചുള്ള നടത്തവും സ്വപ്നങ്ങളും സമ്മാനങ്ങളും പ്രണയാലേഖനങ്ങളും..
ഓണത്തിനും വിഷുവിനും ഞാനവൾക്ക് സമ്മാനിച്ച ചുരിദാറുകളും.വെള്ളികൊലുസും..കുപ്പിവളകളും ചാന്ത് പൊട്ടും കണ്മഷിയും..
അങ്ങനെ അങ്ങനെ ഒരുപാട് ഒരുപാട് സമ്മാനങ്ങൾ ഞാനവൾക്ക് സമ്മാനിച്ചിട്ടുണ്ട്..
ഇതിനൊക്കെ പകരമായി അവളെനിക്ക് സമ്മാനിച്ചതോ ഒരു ചിലവുമില്ലാത്ത ഉമ്മകളും..
ഓർത്തപ്പോ ഉള്ളിന്റെ ഉള്ളിൽ അവളോടുള്ള ദേഷ്യം ഇരട്ടിയായി കൂടികൊണ്ടിരുന്നു...
അങ്ങനെ എന്തൊക്കെയോ ചിന്തിച്ചുകൂട്ടി വീട്ടിൽ എത്തിയപ്പോ ഞാൻ ആദ്യം ചെന്നത് അടുക്കളയിലേക്കായിരുന്നു..
വിശന്നിട്ടോ വെള്ളംകുടിക്കാനോ അല്ല പേഴ്‌സിലിരിക്കുന്ന അവളുടെ ഫോട്ടോ കത്തിച്ചുകളയാൻ...
അങ്ങനെയെങ്കിലും അവളോടുള്ള ദേഷ്യം തീർക്കാമെന്നു വിചാരിച്ചു
പക്ഷെ മനസ്സ് അനുവധിച്ചിച്ചില്ല..
പക്ഷെ മനസ്സ് അനുവധിച്ചിച്ചില്ല..
അതുകൊണ്ട് നാലാക്കി മടക്കി അടുക്കള ജനാലയിലൂടെ പുത്തേക്ക് ഇട്ടു..
അതുചെന്ന് പെട്ടതോ മുട്ടമടിക്കുന്ന അമ്മയുടെ മുന്നിലും പിന്നെ പറയേണ്ടല്ലോ..
ചോദ്യങ്ങളായി ഉത്തരങ്ങളായി അമ്മയാണെങ്കിൽ കലിപ്പിലുമായി..
പക്ഷെ പതിയെ ഞാൻ അമ്മയോട് എല്ലാം തുറന്നുപറഞ്ഞപ്പോ അമ്മയൊരു ചിരിയോടെ പറഞ്ഞു..പോകുന്നവർ പൊയ്ക്കോട്ടേ ന്റെ മോൻ വിഷമിക്കേണ്ടാ എന്ന്..
അമ്മയെന്നെ സമാധാനിപ്പിച്ചപ്പോ പെങ്ങളെന്നെ കളിയാക്കുകയാണ് ചെയ്തത്..
അതും അഞ്ചുവർഷത്തെ പ്രണയം ആവിയായി പോയോ എന്ന് പറഞ്ഞ്.
ഇതുകേട്ട് അവളോടൊന്നും മിണ്ടാതെ റൂമിലേക്ക് നടന്നപ്പോ അവളെന്നെ പുറകിൽ നിന്ന് വിളിച്ചിട്ട് പറഞ്ഞു...
ഇതുകേട്ട് അവളോടൊന്നും മിണ്ടാതെ റൂമിലേക്ക് നടന്നപ്പോ അവളെന്നെ പുറകിൽ നിന്ന് വിളിച്ചിട്ട് പറഞ്ഞു...
'ഡാ ചെക്കാ നീ വിഷമിക്കേണ്ടാ എന്റെ കൂട്ടുകാരിയെ ഞാൻ സെറ്റാക്കി തരാമെന്ന്.."
ആ നിമിഷം എനിക്കവളോട് ബഹുമാനം തോന്നുകയായാണ് ചെയ്തത്..
അതുകൊണ്ടാണ് ഞാനവളോട് പറഞ്ഞത് ആയിഷയെ സെറ്റാക്കിയ മതിയെന്ന്..
എന്റെ പറച്ചിൽ കെട്ടിട്ടാണോ ആയിഷയെ ഓർത്തിട്ടാണോ എന്നറിയില്ല അവളുടെ ഉണ്ടകണ്ണ് പുറത്തേക്ക് വന്നിട്ടുണ്ട്..
അതുകണ്ടപ്പോ ഞാനാവിടെന്ന് സ്ഥലം വിട്ടു റൂമിലേക്ക്. അവിടെച്ചെന്ന് ഞാനെന്റെ ഫോണെടുത്ത് ഇങ്ങനെയൊരു സ്റ്റാറ്റസ് ഇട്ടു..
"തേക്കാം പക്ഷെ തോൽപ്പിക്കാനാവില്ല."
ഈ സ്റ്റാറ്റസ് കണ്ടതും ന്റെ ചങ്ങായിമാരുടെ റിപ്ലൈ വന്നുതുടങ്ങി..
ഓൾ പോയ പോട്ടെ മുത്തേ നമുക്ക് പൊളിക്കാം..."
അതുകഴിഞ്ഞ് അടുത്ത ചങ്കിന്റെ മെസ്സേജ്..തേപ്പ് കിട്ടിയ എന്റെ മച്ചാനുവേണ്ടി ഇന്നെന്റെ വക പൊറോട്ടയും ചിക്കനും..നീ വാടാ മുത്തേ നമുക്ക് പൊളിക്കാം."
ചങ്ങായി നീ വിഷമിക്കേണ്ടാ നാളെ മുതൽ നമ്മൾ ഒരുമിച്ച് വിമല കോളേജിന്റെ മുന്നിൽ കാത്തുനിൽക്കും അവളെക്കാൾ നല്ലൊരു കുട്ടിയെ സെറ്റാക്കാം..'
ഇതുപോലെ വരി വരിയായി ചങ്കുകളുടെ മെസ്സേജുകൾ വന്നുകൊണ്ടിരുന്നു..
എല്ലാത്തിനും റിപ്ലൈ കൊടുത്തുകഴിഞ്ഞപ്പോഴേക്കും ഞാൻ ഹാപ്പിയായി..
എങ്ങനെ ഹാപ്പി ആവാതിരിക്കും ചങ്കുകളുടെ സമാധാനിപ്പിക്കൽ അങ്ങനെയല്ലേ ആരാണെങ്കിലും ചിരിച്ച് പോകും..
സത്യമാണ് എത്രയൊക്കെ വിഷമം ഉണ്ടെങ്കിലും കൂട്ടുകാർ കൂടെയുണ്ടെങ്കിൽ എല്ല വിഷമവും മറന്ന് ഒരുനിമിഷമെങ്കിലും നമ്മൾ ചിരിച്ചുപോകും...
അല്ലെങ്കിലും ഇവരൊക്കെ കൂടെയുണ്ടാകുമ്പോ ഞാനെന്തിനാ വിഷമിക്കുന്നത് അതും എന്നെ വേണ്ടതാവൾക്കുവേണ്ടി...
ഒരാൾക്കുവേണ്ടി കരയുന്നതിനെക്കാൾ നല്ലതല്ലേ നമ്മളെ സ്നേഹിക്കുന്നവർക്കുവേണ്ടി ചിരിക്കുന്നത്...
അങ്ങനെ ഞാൻ വീണ്ടും ഒരു സ്റ്റാറ്റസ് ഇട്ടു..
"ഹൃദയം തർക്കുന്ന കാമുകിയെക്കൾ എനിക്കിഷ്ടം ചോദിച്ചാൽ ഹൃദയം പറിച്ചുതരുന്ന ചങ്ങാതിമാരെയാണ്..
അത് ആരുടെ ഹൃദയമാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല കാരണം അത് അവന്മാരോട് തന്നെ ചോദിക്കണം...
അത് ആരുടെ ഹൃദയമാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല കാരണം അത് അവന്മാരോട് തന്നെ ചോദിക്കണം...
ചുമ്മാ...
ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ ...
ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ ...
(എഴുതി ടച്ച് വിട്ടുപോയതുകൊണ്ടും നല്ലൊരു ഫോൺ ഇല്ലാത്തതുകൊണ്ടും തെറ്റുകൾ ഒരുപാട് ഉണ്ടാകും ക്ഷമിക്കണേ ചങ്ങായിസ്...)
സ്നേഹത്തോടെ... #ധനു ധനു..#
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക