നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു വെജിറ്റേറിയൻ പ്രണയകഥ




നിനക്കെന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം, ഒന്നുമില്ലേലും ഞാൻ നിന്നേക്കാൾ മൂന്നോണം കൂടുതൽ ഉണ്ടതല്ലെ.
ഓണമുണ്ടാൽ ബുദ്ധിയുണ്ടാകുമെന്ന് ചേട്ടനോടാരാ പറഞ്ഞേ.
അതല്ല ഇവിടുത്തെ വിഷയം , ദേവൂ നീ ഈ കോളേജിൽ വന്ന കാലം തൊട്ട് നിന്നെ എന്റെ ഇഷ്ടം അറിയിച്ചതാ. ഒരു മറുപടിയും തന്നിട്ടില്ല. ഈ വർഷം എന്റെ ഈ കോളേജിലെ അവസാനത്തെ ഓണമാണ്. ഇഷ്ടമല്ലെങ്കിൽ അല്ലെന്ന് പറ.
അല്ല
അങ്ങനെ പറയരുത്.
ഞാൻ പോണു. ശ്രീയേട്ടൻ എന്റെ സീനിയർ ആണെന്ന എല്ലാ ബഹുമാനത്തോടും കൂടി പറയുകയാണ് ഇനി എന്നെ ശല്ല്യം ചെയ്യരുത്.
നീ എന്തിനാ ഇവളുടെ പുറകെ ഇങ്ങനെ നടക്കുന്നത്. ലോകത്ത് വേറേ പെണ്ണുങ്ങളില്ലാത്ത പോലെ.
എനിക്കവളേക്കാൾ ഇഷ്ടം അവളുടെ കവിതകളെയാ.
എന്റെ പൊന്നളിയ ഈ എഴുതുന്നവർക്കൊക്കെ പാറി പറക്കുന്ന മനസ്സാ നീ അവളെ വിട്ടേക്ക്.
ഞാൻ കെട്ടുന്നുവെങ്കിൽ ഇവളെയേ കെട്ടൂ
നാളെ നമ്മുടെ ഈ കോളേജിലെ അവസാന ഓണം സെലിബെറേഷൻ ആണ്. ഇനി ഇതൊക്കെ ഒരോർമ്മ മാത്രമാകും.
………………….................................
എടി അനു നീ നാളെ സെറ്റും മുണ്ടും ഉടുക്കുന്നില്ലേ
ഇല്ല ദേവൂ,അവൻ സമ്മതിക്കില്ല
അവൻ നിന്നെ കെട്ടിയിട്ടൊന്നുമില്ലല്ലോ പിന്നെന്താ. ഇതാണ് ഞാൻ കോളേജിലെ ഒരുത്തനേം പ്രേമിക്കാത്തെ സ്വാതന്ത്ര്യം പോകും. പ്രേമം ദു:ഖമാണുണ്ണി സൗഹൃദമല്ലോ സുഖപ്രദം.
അളിയാ എന്റെ ദേവുനെ നോക്കിയെ എന്തൊരു ഭംഗിയാ, ഈ പെണ്ണുങ്ങൾക്ക് എപ്പോഴും സെറ്റ് സാരിയൊക്കെ ഉടുത്ത് നടന്നൂടെ
ആദ്യമായിട്ടാ ഈ മൊതലിനെ ഞാനൊന്ന് മനുഷ്യ കോലത്തിൽ കാണുന്നത്. കഴിഞ്ഞ തവണ ഓണത്തിന് അവള് ജീൻസും ടോപ്പുമിട്ട് വന്നു.
എടാ ശ്രീക്കുട്ടാ ഇത് നിന്നെ കാണിക്കാൻ വേണ്ടി തന്നെയാ അവൾ ഇങ്ങനെ വന്നത്.
ദേവൂ സുന്ദരിയായിട്ടുണ്ടെട്ടോ.
താങ്ക്സ് ,മലയാളി മങ്ക മത്സരത്തിൽ പങ്കെടുക്കാനാ ഞാൻ സാധനം ചുറ്റിയത്.
വടം വലി മത്സരത്തിനിടയിലും ശ്രീയേട്ടന്റെ കണ്ണുകൾ എന്നെയായിരുന്നു വലിച്ചുകൊണ്ടിരുന്നത്.
രാവിലെ മുതൽ പൂക്കള മൽസരവും വടംവലിയും കായിക മത്സരങ്ങളുമെല്ലാം കഴിഞ്ഞ് വൈകുന്നേരം മലയാളി മങ്ക മത്സരമായപ്പോഴേക്കും ആകെ കോലം കെട്ടു. മങ്കമാരെല്ലാം ഒന്നൂ കൂടി പുട്ടിയും ലിപ്സ്റ്റിക്കും അടിച്ച് സ്റ്റേജിൽ കയറി. ഫുഡ് കമ്മറ്റിയിൽ അകപ്പെട്ടുപോയ ഞാൻ മോര് കറി പുരണ്ട സെറ്റും മുണ്ടും താങ്ങി പിടിച്ച് സ്റ്റേജിൽ കയറി.
ചോദ്യുത്തര റൗണ്ടിൽ ഭാവി വരനെപ്പറ്റി ഒറ്റവാക്കിൽ പറയാൻ പറഞ്ഞപ്പോൾ പതറിപ്പോയി.
മണ്ണിന്റെ മണമുള്ള മലയാളി ചെക്കൻ എന്ന് മറുപടി പറഞ്ഞു ഇറങ്ങി.
എന്റെ ദേവൂ നിന്നെക്കെട്ടാൻ ഇനിഞാൻ കിളയ്ക്കാൻ പേണോ.....
ശ്രീയേട്ടാ ഞാൻ ഒരു കൃഷിക്കാരനെയേ കെട്ടൂ വിഷം തിന്നു മടുത്തു.
………………………...............................
അങ്ങനെ ആ ഓണവും ഒരോർമ്മയായ് മാറി. ശ്രീയേട്ടൻ പഠനം കഴിഞ്ഞ് കോളേജ് വിട്ടിറങ്ങിയപ്പോഴാണ് ഒറ്റപ്പെടൽ ശരിക്കറിഞ്ഞത്. ശ്രിയേട്ടന്റെ ഒരു വിവരവുമില്ല. എന്നെ മറന്ന് കാണുമോ. ഓർക്കാൻ ഞാൻ ഇഷ്ടമാണെന്നൊന്നും പറഞ്ഞില്ലല്ലോ.
അങ്ങനെ രണ്ട് വർഷം കഴിഞ്ഞ് ഞാനും കോളേജിന്റെ പടിയിറങ്ങി.
വീണ്ടും ഒരോണക്കാലം വന്നെത്തി. പൂവിളിയും ഊഞ്ഞാലുമെല്ലാം ടീവിയിൽ മാത്രമായി നിറം മങ്ങിയ ഒരോണക്കാലം.
പൂക്കളം ഇടാൻ മുറ്റത്തേക്ക് ചെന്നപ്പോൾ മുറ്റത്തിന്റെ മൂലയിൽ ഒരു കൊട്ട പച്ചക്കറി
ഇതാര് വെച്ചതാണാവോ
അങ്ങനെ വീട്ടിൽ കുലങ്കശമായ ചർച്ച നടക്കുന്നതിനിടെ മുറ്റത്തൊരു കാർ വന്ന് നിന്നു. ദേവൂനെപെണ്ണ് കാണാൻ വന്നവരാണോ. പക്ഷെബ്രോക്കറെ കാണാനില്ലല്ലോ.
ശ്രിയേട്ടൻ
അച്ഛനും അമ്മയും ഉണ്ട് കൂടേ
എനിക്ക് ദേവൂട്ടിയെ ഇഷ്ടമാ ഞങ്ങൾ അച്ഛന്റെ ഈ മോളെ കല്ല്യാണം കഴിച്ചു തരുമോ എന്നറിയാൻ വന്നതാ.
മോനെന്ത് ചെയ്യുന്നു
ഞാനൊരു സർക്കാരുദ്യോഗസ്ഥനാ…
ഈ നടക്കുന്നത് വിശ്വസിക്കാനാവാതെ അന്തം വിട്ട് നിന്ന എന്റെ കയ്യിൽ ഒരു കുട്ടപച്ചക്കറി വെച്ച് തന്ന് എന്നോട് പറഞ്ഞു.
ഈ മണ്ണിന്റെ മണമുള്ള മലയാളി ചെക്കൻ കൃഷി ചെയ്തുണ്ടാക്കിയതാ. വെളുപ്പിനും ഞാൻ തന്നെയാ മുറ്റത്ത് പച്ചക്കറി വച്ചത് .
സർക്കാർ ജോലിക്കാരൻ ഏത് കടയിൽ നിന്നാ ഇതൊക്കെ വാങ്ങിയത്
ഇതൊക്കെ ഞാൻ കൃഷി ചെയ്തുണ്ടാക്കിയതാ പെണ്ണേ, കോളേജ് വിട്ട കാലം മുതൽ ഞാൻ കൃഷി ചെയ്യാൻ തുടങ്ങി. അതിനിടയിൽ പഠിച്ചൊരു ജോലിയും വാങ്ങി.
ഇനി ഞാൻ കെട്ടുന്നതിൽ ഭവതിക്ക് വിരോധമുണ്ടോ
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.
ഇത്തവണത്തെ മികച്ച കർഷകനുള്ള അവാർഡ് വാങ്ങാൻ ഈ ഉത്രാടത്തിന് നീയുമുണ്ടാവണം എന്റെ കൂടെ.
ആദ്യമൊക്കെ എന്റെ പെണ്ണിന് വേണ്ടിയാ കൃഷി ചെയ്യാൻ തുടങ്ങിയത്. പിന്നെ എനിക്ക് മനസ്സിലായി മണ്ണിനെ സ്നേഹിച്ചാൽ മണ്ണും സ്നേഹിക്കുമെന്ന്. ഇന ഓണത്തിന് എന്റെ പെണ്ണ് വിഷമില്ലാത്ത സദ്യ കഴിച്ചാൽ മതി.....

Anamika AAmi

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot