
ലേബർ റൂമിന്റെ പുറത്തെ കസേരകളിലൊന്നിൽ,
ഭിത്തിയിലൊട്ടിച്ച ഒരു കുഞ്ഞിന്റെ പടത്തിലേക്കും നോക്കി ഞാനിരുന്നു.
അടുത്തിരുന്ന് അമ്മ എന്തോ പിറുപിറുക്കുന്നു.
ഞാനൊന്ന് ശ്രദ്ധിച്ചു, അമ്മ പിറുപിറുക്കുകയല്ല പ്രാർത്ഥിക്കുകയാണ്,
നേർച്ചകൾ നേരുകയാണ്...
ഈശ്വരാ ഇതെങ്കിലും ഒരാൺകുഞ്ഞായെങ്കിൽ......
ഞാൻ വീണ്ടും ആ കുഞ്ഞിന്റെ പടത്തിലേക്കു നോക്കി.
അതൊരാൺകുഞ്ഞിന്റെ പടം തന്നെ.
അവനെന്നെ നോക്കി ചിരിച്ചുവോ?
അച്ഛാ എന്നു വിളിച്ചുവോ?
അച്ഛാ.... ആരോ വിളിക്കുന്നു.
അടുത്തിരുന്ന് മോളാണ്.
എന്താ മോളേ?
എന്താ അമ്മയും വാവയും വരാത്തത് അച്ചാ?
ഇപ്പോ വരും മോളെ...
മോൾക്ക് അനിയത്തിയെ കാണാൻ കൊതിയാവുന്നു അച്ഛാ..
അനിയത്തിയോ?
മോള് പ്രാർത്ഥിച്ചിട്ടാ വന്നെ അനിയത്തിയാവണേ എന്ന്....
ഞാൻ അമ്മയെ നോക്കി.
അമ്മ ദേഷ്യത്തിൽ അവളെ നോക്കുന്നു.
ഞാൻ അവളെയും എടുത്തു കൊണ്ട് വരാന്തയുടെ അറ്റത്തുള്ള ജനലിനരികിൽ പോയി പുറത്തേക്ക് നോക്കി നിന്നു.
അൽപ്പം മാറി ഇൻഫെർട്ടിലിറ്റി ക്ലിനിക് എന്ന ബോർഡ് എഴുതിയ മുറിക്ക് മുന്നിൽ ഭയങ്കര തിരക്ക്.....
അമ്മേ എന്നു വിളിക്കാൻ ആരുമില്ലാത്ത ദു:ഖവും ഉള്ളിലൊതുക്കി ആരൊക്കെയോ ചിലർ....
അൽപ്പമകലെയുള്ള വ്യദ്ധസദനത്തിൽ തങ്ങളെ നോക്കാൻ ഒരു മകളെ തരാത്ത ദു:ഖവും പേറി, ജൻമം നൽകിയ ആൺമക്കൾ ഉപേക്ഷിച്ച രണ്ട് വൃദ്ധ ദമ്പതികൾ....
അച്ഛാ അനിയത്തിക്ക് എന്താ പേരിടുക? മോൾ എന്നോട് ചോദിച്ചു.
മോൾക്ക് ഇഷ്ടമുള്ളത് ഇട്ടോളു.
എന്താ മോൾ അനിയത്തിയവണേ എന്നു പ്രാർത്ഥിച്ചത്? ഞാൻ ചോദിച്ചു
അനിയനായാൽ അവനെയും വിൽക്കില്ലേ? അവൾ നിഷ്കളങ്കതയോടെ ചോദിച്ചു.
അതെന്താ മോളേ അങ്ങനെ പറഞ്ഞത്?
ആണായതു കൊണ്ടല്ലേ അച്ഛാ നമ്മുടെ കുഞ്ഞനെ വിറ്റത് ?
ശരിയാണ് അവൾ പറഞ്ഞത്. വീട്ടിലുണ്ടായ മൂരിക്ക്ടാവിന് അവൾ ഇട്ട പേരാണ് കുഞ്ഞൻ. അതിനെ വിറ്റപ്പോൾ അവൾ ചോദിച്ചു എന്തിനാ അതിനെ വിൽക്കുന്നതെന്ന്? അപ്പോൾ അമ്മ തന്നെയാണ് പറഞ്ഞത് അത് ആണാണെന്നും അതിനെ കൊണ്ട് നമുക്കൊരു പ്രയോജനവുമില്ല എന്നും. കുഞ്ഞന്റെ കാര്യം അവൾ ഇപ്പോഴും ഓർത്തിരിക്കുന്നതിൽ എനിക്ക് അത്ഭുതം തോന്നി.
കുട്ടികൾ പലപ്പോഴും നമ്മളെ പലതും പഠിപ്പിക്കുന്നു. ....
മറന്നുപോവുന്നത് പലതും ഓർമിപ്പിക്കുന്നു....
മനസിലേക്ക് വീണ്ടും ആ ദിവസത്തിന്റെ ഓർമ്മകൾ....
കുഞ്ഞനെ കൊണ്ടു പോയ ദിവസം
അവന്റെ കഴുത്തിലെ കയർ ഊരിയപ്പോ അവൻ തന്റെ അമ്മയുടെ അടുത്തേക്ക് ഓടി വന്നത്,
അവിടെ നിന്നും അവനെ വാങ്ങിച്ചവർ വലിച്ചു കൊണ്ടു പോയി വണ്ടിയിൽ കയറ്റിയത്,
അവന്റെ അമ്മ നിസഹായയായി ഉറക്കെ കരഞ്ഞത്,
വണ്ടി മറയുവോളമുള്ള നിഷ്കളങ്കമായ നോട്ടത്തോടെയുള്ള അവന്റെ നിലവിളി...
പിന്നെ,
ദിവസങ്ങളോളം അവന്റെ അമ്മ ഒന്നും കഴിക്കാതെ പട്ടിണി കിടന്നത് ...
പിറന്ന ആൺകുഞ്ഞിനെ പറ്റി ഓർത്ത് ഉളളുരുകി അവനെ കെട്ടിയിരുന്ന തുണിലേക്കും നോക്കി നിശ്ശബ്ദം നിന്നത് ...
അവനെ കെട്ടിയിരുന്ന കുഞ്ഞു കയർ എടുത്ത് മോൾ അകത്തെ പെട്ടിയിൽ കൊണ്ടു പോയി സൂക്ഷിച്ച് വച്ചത്...
അങ്ങനെ എല്ലാം.....
ഞാൻ മോളുടെ മുഖത്തേക്ക് നോക്കി. അവളും പ്രാർത്ഥിക്കുകയാണ്
അനിയത്തി വേഗം വന്നെങ്കിൽ ...
ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ, വരാനിരിക്കുന്ന അനിയത്തിയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന ആ കുഞ്ഞു മുഖത്ത് ഞാൻ ഒരു ചുംബനം നൽകി....
അവളുടെ പ്രാർത്ഥനയായിരുന്നു ശരി എന്ന് എന്റെ ഉള്ളിൽ ഇരുന്ന് ആരോ മന്ത്രിച്ചു....
ഭിത്തിയിലൊട്ടിച്ച ഒരു കുഞ്ഞിന്റെ പടത്തിലേക്കും നോക്കി ഞാനിരുന്നു.
അടുത്തിരുന്ന് അമ്മ എന്തോ പിറുപിറുക്കുന്നു.
ഞാനൊന്ന് ശ്രദ്ധിച്ചു, അമ്മ പിറുപിറുക്കുകയല്ല പ്രാർത്ഥിക്കുകയാണ്,
നേർച്ചകൾ നേരുകയാണ്...
ഈശ്വരാ ഇതെങ്കിലും ഒരാൺകുഞ്ഞായെങ്കിൽ......
ഞാൻ വീണ്ടും ആ കുഞ്ഞിന്റെ പടത്തിലേക്കു നോക്കി.
അതൊരാൺകുഞ്ഞിന്റെ പടം തന്നെ.
അവനെന്നെ നോക്കി ചിരിച്ചുവോ?
അച്ഛാ എന്നു വിളിച്ചുവോ?
അച്ഛാ.... ആരോ വിളിക്കുന്നു.
അടുത്തിരുന്ന് മോളാണ്.
എന്താ മോളേ?
എന്താ അമ്മയും വാവയും വരാത്തത് അച്ചാ?
ഇപ്പോ വരും മോളെ...
മോൾക്ക് അനിയത്തിയെ കാണാൻ കൊതിയാവുന്നു അച്ഛാ..
അനിയത്തിയോ?
മോള് പ്രാർത്ഥിച്ചിട്ടാ വന്നെ അനിയത്തിയാവണേ എന്ന്....
ഞാൻ അമ്മയെ നോക്കി.
അമ്മ ദേഷ്യത്തിൽ അവളെ നോക്കുന്നു.
ഞാൻ അവളെയും എടുത്തു കൊണ്ട് വരാന്തയുടെ അറ്റത്തുള്ള ജനലിനരികിൽ പോയി പുറത്തേക്ക് നോക്കി നിന്നു.
അൽപ്പം മാറി ഇൻഫെർട്ടിലിറ്റി ക്ലിനിക് എന്ന ബോർഡ് എഴുതിയ മുറിക്ക് മുന്നിൽ ഭയങ്കര തിരക്ക്.....
അമ്മേ എന്നു വിളിക്കാൻ ആരുമില്ലാത്ത ദു:ഖവും ഉള്ളിലൊതുക്കി ആരൊക്കെയോ ചിലർ....
അൽപ്പമകലെയുള്ള വ്യദ്ധസദനത്തിൽ തങ്ങളെ നോക്കാൻ ഒരു മകളെ തരാത്ത ദു:ഖവും പേറി, ജൻമം നൽകിയ ആൺമക്കൾ ഉപേക്ഷിച്ച രണ്ട് വൃദ്ധ ദമ്പതികൾ....
അച്ഛാ അനിയത്തിക്ക് എന്താ പേരിടുക? മോൾ എന്നോട് ചോദിച്ചു.
മോൾക്ക് ഇഷ്ടമുള്ളത് ഇട്ടോളു.
എന്താ മോൾ അനിയത്തിയവണേ എന്നു പ്രാർത്ഥിച്ചത്? ഞാൻ ചോദിച്ചു
അനിയനായാൽ അവനെയും വിൽക്കില്ലേ? അവൾ നിഷ്കളങ്കതയോടെ ചോദിച്ചു.
അതെന്താ മോളേ അങ്ങനെ പറഞ്ഞത്?
ആണായതു കൊണ്ടല്ലേ അച്ഛാ നമ്മുടെ കുഞ്ഞനെ വിറ്റത് ?
ശരിയാണ് അവൾ പറഞ്ഞത്. വീട്ടിലുണ്ടായ മൂരിക്ക്ടാവിന് അവൾ ഇട്ട പേരാണ് കുഞ്ഞൻ. അതിനെ വിറ്റപ്പോൾ അവൾ ചോദിച്ചു എന്തിനാ അതിനെ വിൽക്കുന്നതെന്ന്? അപ്പോൾ അമ്മ തന്നെയാണ് പറഞ്ഞത് അത് ആണാണെന്നും അതിനെ കൊണ്ട് നമുക്കൊരു പ്രയോജനവുമില്ല എന്നും. കുഞ്ഞന്റെ കാര്യം അവൾ ഇപ്പോഴും ഓർത്തിരിക്കുന്നതിൽ എനിക്ക് അത്ഭുതം തോന്നി.
കുട്ടികൾ പലപ്പോഴും നമ്മളെ പലതും പഠിപ്പിക്കുന്നു. ....
മറന്നുപോവുന്നത് പലതും ഓർമിപ്പിക്കുന്നു....
മനസിലേക്ക് വീണ്ടും ആ ദിവസത്തിന്റെ ഓർമ്മകൾ....
കുഞ്ഞനെ കൊണ്ടു പോയ ദിവസം
അവന്റെ കഴുത്തിലെ കയർ ഊരിയപ്പോ അവൻ തന്റെ അമ്മയുടെ അടുത്തേക്ക് ഓടി വന്നത്,
അവിടെ നിന്നും അവനെ വാങ്ങിച്ചവർ വലിച്ചു കൊണ്ടു പോയി വണ്ടിയിൽ കയറ്റിയത്,
അവന്റെ അമ്മ നിസഹായയായി ഉറക്കെ കരഞ്ഞത്,
വണ്ടി മറയുവോളമുള്ള നിഷ്കളങ്കമായ നോട്ടത്തോടെയുള്ള അവന്റെ നിലവിളി...
പിന്നെ,
ദിവസങ്ങളോളം അവന്റെ അമ്മ ഒന്നും കഴിക്കാതെ പട്ടിണി കിടന്നത് ...
പിറന്ന ആൺകുഞ്ഞിനെ പറ്റി ഓർത്ത് ഉളളുരുകി അവനെ കെട്ടിയിരുന്ന തുണിലേക്കും നോക്കി നിശ്ശബ്ദം നിന്നത് ...
അവനെ കെട്ടിയിരുന്ന കുഞ്ഞു കയർ എടുത്ത് മോൾ അകത്തെ പെട്ടിയിൽ കൊണ്ടു പോയി സൂക്ഷിച്ച് വച്ചത്...
അങ്ങനെ എല്ലാം.....
ഞാൻ മോളുടെ മുഖത്തേക്ക് നോക്കി. അവളും പ്രാർത്ഥിക്കുകയാണ്
അനിയത്തി വേഗം വന്നെങ്കിൽ ...
ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ, വരാനിരിക്കുന്ന അനിയത്തിയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന ആ കുഞ്ഞു മുഖത്ത് ഞാൻ ഒരു ചുംബനം നൽകി....
അവളുടെ പ്രാർത്ഥനയായിരുന്നു ശരി എന്ന് എന്റെ ഉള്ളിൽ ഇരുന്ന് ആരോ മന്ത്രിച്ചു....
രഞ്ജിനി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക