
ഉണ്ടെനിക്കൊരു മുത്തശ്ശി വാതിലി-
ന്നപ്പുറം വഴിക്കണ്ണുമായ് കാത്തതാ,
എന്നുമെത്തുന്ന നേരത്തിനപ്പുറം
എത്തിയില്ലങ്കിലാധി പൂക്കുന്നൊരാൾ!
ന്നപ്പുറം വഴിക്കണ്ണുമായ് കാത്തതാ,
എന്നുമെത്തുന്ന നേരത്തിനപ്പുറം
എത്തിയില്ലങ്കിലാധി പൂക്കുന്നൊരാൾ!
കുളികഴിഞ്ഞു ഞാനെത്തുമ്പോഴിപ്പൊഴും
തല തുവർത്തുവാനോർമയേകുന്നൊരാൾ
നെറുക പൊട്ടിച്ചുമയ്ക്കുമ്പോഴെപ്പോഴും
മറുചുമതീർത്തു ശിരസ്സുതട്ടുന്നൊരാൾ.!
തല തുവർത്തുവാനോർമയേകുന്നൊരാൾ
നെറുക പൊട്ടിച്ചുമയ്ക്കുമ്പോഴെപ്പോഴും
മറുചുമതീർത്തു ശിരസ്സുതട്ടുന്നൊരാൾ.!
വിരലുതട്ടി ഞാൻ വീണോരു മാത്രയിൽ,
കരളുപൊട്ടിക്കരഞ്ഞൊരാൾ മുത്തശ്ശി!
നീറിയെത്തുമാ രക്തത്തിനപ്പുറം,
ഊറിയെത്തുന്ന സ്നേഹമായ് മുത്തശ്ശി!
കരളുപൊട്ടിക്കരഞ്ഞൊരാൾ മുത്തശ്ശി!
നീറിയെത്തുമാ രക്തത്തിനപ്പുറം,
ഊറിയെത്തുന്ന സ്നേഹമായ് മുത്തശ്ശി!
അങ്ങു ബാല്യത്തിലോർമ്മകൾപ്പാറവെ,
കാലുതട്ടാതുയർത്തി നടക്കൂ നീ,
പാതയോരത്തു ചേർന്നുപോയീടൂ നീ,
പാരിതിൽനൻമ ചേർക്കൂ നീ നാൾക്കുനാൾ!
കാലുതട്ടാതുയർത്തി നടക്കൂ നീ,
പാതയോരത്തു ചേർന്നുപോയീടൂ നീ,
പാരിതിൽനൻമ ചേർക്കൂ നീ നാൾക്കുനാൾ!
കട്ടെടുക്കരുതാരുടേതാകിലും,
ഇഷ്ടമെങ്കിൽ നീ ചോദിച്ചുവാങ്ങണം!
കഷ്ടകാലം വരുന്ന മുൾപ്പാതയിൽ
നഷ്ടബോധം വെടിഞ്ഞു നീ താണ്ടണം!
ഇഷ്ടമെങ്കിൽ നീ ചോദിച്ചുവാങ്ങണം!
കഷ്ടകാലം വരുന്ന മുൾപ്പാതയിൽ
നഷ്ടബോധം വെടിഞ്ഞു നീ താണ്ടണം!
ഇത്തരമുപദേശങ്ങളൊക്കെയെൻ,
വ്യക്തിബോധം സ്ഫുടം ചെയ്തെടുത്തതിൻ
ഉത്തമമാ,മുദാഹരണം തന്നെ -
യിപ്രകാരം ഞാൻ നിൽപ്പൂയിതാമണ്ണിൽ!
വ്യക്തിബോധം സ്ഫുടം ചെയ്തെടുത്തതിൻ
ഉത്തമമാ,മുദാഹരണം തന്നെ -
യിപ്രകാരം ഞാൻ നിൽപ്പൂയിതാമണ്ണിൽ!
മുത്തശ്ശിയെന്ന മാധുര്യമുണ്ണാത്ത,
കൊച്ചുമക്കളുണ്ടോയീയുലകത്തിൽ?
എത്രയെത്ര ശകാരം ചൊരിഞ്ഞാലു-
മിത്രമേൽ സ്നേഹം വേറെയുണ്ടാകുമോ?
എത്രയെത്ര ശകാരം ചൊരിഞ്ഞാലു-
മിത്രമേൽ സ്നേഹം വേറെയുണ്ടാകുമോ?
© രാജേഷ് ദാമോദരൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക