
തിരിഞ്ഞൊന്നു നോക്കിയാൽ ആകെയുള്ള സമ്പാദ്യമെന്നത് കുറച്ചു സന്തോഷങ്ങളും കുന്നോളം സങ്കടങ്ങളും മാത്രം. എന്നാൽ ഇതെല്ലാം കെട്ടി പെറുക്കി വിൽക്കാൻ തന്നെ ഞാൻ തീരുമാനിച്ചു . രണ്ടും വെവ്വേറെ സഞ്ചികളിലാക്കി ഞാൻ ചന്തയിലേക്ക് നടന്നു. അൽപ്പസമയത്തിനുള്ളിൽ എന്റെ എല്ലാ സന്തോഷങ്ങളും ആരൊക്കെയോ വാങ്ങി കൊണ്ടുപോയി. പക്ഷെ സങ്കടങ്ങൾ മാത്രം ആരും വാങ്ങിയില്ല .
നിരാശനായി ഞാൻ വീട്ടിലേക്ക് നടന്നു.
വീട്ടിലെത്തിയപ്പോൾ 'നല്ലപാതി' ചോദിച്ചു. "എന്തു പറ്റി വിഷമിച്ച്??"
ഞാൻ പറഞ്ഞു ;"എന്റെ സങ്കടങ്ങളൊന്നും വിറ്റ് പോയില്ല"
" എങ്കിൽ പാതിയെനിക്ക് തന്നേക്കൂ ഞാനെടുത്തു കൊള്ളാം' എന്നവൾ പറഞ്ഞു.
അങ്ങിനെ പാതി സങ്കടങ്ങൾ അവൾക്ക് കൊടുത്ത ശേഷം ബാക്കിയെടുത്ത് പതിവായി സന്ധ്യക്ക് ചെന്നിരിക്കാറുള്ള മുണ്ടകൻ പാടവരമ്പിലെ ഒടിഞ്ഞ വൈദ്യുതികാലിൽ ചെന്നിരുന്നു .
അൽപ്പസമയം കഴിഞ്ഞപ്പോൾ പുറകിൽ നിന്നൊരു ചോദ്യം "എന്താണ് ചങ്ങാതി വിഷമിച്ചിരിക്കണേ?.
അതെന്റെ ആത്മമിത്രമായിരുന്നു.
അതെന്റെ ആത്മമിത്രമായിരുന്നു.
ഞാൻ പറഞ്ഞു ;'എന്റെ കുറച്ചു സങ്കടങ്ങൾ ആരും വാങ്ങിയില്ല'
അവൻ പറഞ്ഞു "എങ്കിൽ കുറച്ചെനിക്ക് തന്നേക്ക് ഞാനെടുത്തു കൊള്ളാം".
ഞാൻ സന്തോഷത്തോടെ ബാക്കിയുള്ള സങ്കടത്തിൽ നിന്ന് കുറച്ചവന് നൽകി.
അൽപ്പസമയം കഴിഞ്ഞ് അവൻ തിരിച്ചുപോയി. പിന്നെ ഞാനും എന്റെ ബാക്കിയായ സങ്കടങ്ങളും മാത്രമായി.
ഒടുവിൽ ബാക്കിയായ സങ്കടങ്ങളെ മനസ്സിന്റെ സെമിത്തേരിയിലെ തെമ്മാടിക്കുഴിയിലിട്ട് മൂടിയ ശേഷം വീട്ടിലേക്ക് തിരിച്ചു നടന്നു. അപ്പോഴേക്കും തിരിച്ചു പോകേണ്ട വഴിയെല്ലാം ഇരുട്ടു വീണിരുന്നു..
ഒടുവിൽ ബാക്കിയായ സങ്കടങ്ങളെ മനസ്സിന്റെ സെമിത്തേരിയിലെ തെമ്മാടിക്കുഴിയിലിട്ട് മൂടിയ ശേഷം വീട്ടിലേക്ക് തിരിച്ചു നടന്നു. അപ്പോഴേക്കും തിരിച്ചു പോകേണ്ട വഴിയെല്ലാം ഇരുട്ടു വീണിരുന്നു..
ദേവ്
24/ 02/18
24/ 02/18
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക