........
അമ്മേ, അമ്മേ ഇങ്ങുവന്നേ. മോളുടെ വിളികേട്ട് അടുക്കളയിൽ നിൽക്കുകയായിരുന്ന അവൾ ബെഡ്റൂമിലേക്ക് ഓടി വന്നു.. മുറിയിലെ കാഴ്ച കണ്ട് എന്തു ചെയ്യണം എന്നറിയാതെ നിന്നു..
അച്ഛൻ കുളിച്ചിട്ട് ഇറങ്ങിയില്ലേ മോളെ ?
ഇല്ലമ്മേ ഇപ്പോൾ ഇറങ്ങും. പറഞ്ഞു തീർന്നതും അയാൾ ഇറങ്ങി വന്നു.. കട്ടിലിലേക്ക് നോക്കിയ അയാൾ ഒരു അലർച്ച ആയിരുന്നു....
ബോംബെ നഗരത്തിന്റെ തിരക്കുകളിലൂടെ വണ്ടി ഓടിച്ചു വരുമ്പോൾ ആണ് റോഡരുകിൽ നിന്നും അയാൾക്ക് ആ പൂച്ചയെ കിട്ടിയത്. അയാൾ അതിനെ ഒരു കിറ്റിലാക്കി വീട്ടിലേക്കു കൊണ്ടുവന്നു.
ഓഫീസിൽ നിന്നും വന്നുകഴിഞ്ഞാൽ ആ പൂച്ചയെ ഓമനിക്കുന്നത് അയാൾക്ക് ഒരു വിനോദം ആയി മാറി.
പൂച്ച കാലിൽ മുട്ടിയുരുമ്മുമ്പോൾ അയാൾക്ക് അമ്മയെ ഓർമ്മ വരും.
നാട്ടിലും ഉണ്ടായിരുന്നു ഒരു പൂച്ച. തെങ്ങിൻചുവട്ടിൽ അമ്മ മീൻ വെട്ടാനിരിക്കുമ്പോൾ ആ പൂച്ചയും വരും. അമ്മ ആ പൂച്ചയോട് വർത്തമാനം പറഞ്ഞിരുന്നു മീൻ വെട്ടും. അതൊരു രസമുള്ള കാഴ്ച ആയിരുന്നു..
അമ്മ മരിച്ചതിനു ശേഷം പിന്നെ നാട്ടിലേക്ക് പോയിട്ടില്ല.. അമ്മയില്ലാത്ത വീട്ടിലേക്കു പോയിട്ടു എന്തിനാ ??ഇപ്പോൾ ഇവിടെ ഇങ്ങനെ ഈ തിരക്കുകൾക്കിടയിൽ ശ്വാസം മുട്ടി.........
ദിനങ്ങൾ കഴിഞ്ഞുപോയി. പൂച്ച വളർന്നു. കൂടെ ഭാര്യയുടെ പരാതികളും കൂടി. സ്കൂളിൽ പോകാൻ തേച്ചുവെച്ച മോളുടെ യൂണിഫോം പൂച്ച വൃത്തികേടാക്കിയതും, പുറത്തുപോയപ്പോൾ അടയ്ക്കാൻ മറന്ന ജനലിൽ കൂടി കയറി മീൻ കറിയും പാത്രങ്ങളും തട്ടിമറിച്ചിട്ടതും ഒക്കെ ഭാര്യ പരാതിയായി നിരത്തി. പൂച്ചയെ കൊണ്ട് കളയണം അതാണ് പ്രതിവിധി... അയാൾ അയാളുടെ ന്യായങ്ങൾ നിരത്തി അതിനെ എല്ലാം എതിർത്തു.. പക്ഷെ ഇപ്പോൾ....
അയാളുടെ അലർച്ചയിൽ ആ വീട് പ്രകമ്പനം കൊണ്ടു. പേടിച്ചരണ്ട പൂച്ച അയാളുടെ കാലിനിടയിലൂടെ പുറത്തേക്കു ജീവനും കൊണ്ടു പാഞ്ഞു.
അപ്പോഴും ഭാര്യക്കും, മകൾക്കും ചിരി അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..
അല്ലേലും അവനവനു വരുമ്പോഴെ പഠിക്കു..എന്താന്നു വെച്ചാൽ ചെയ്യ്. എന്നെ ഒന്നിനും വിളിച്ചേക്കരുത്..ഇതും പറഞ്ഞു ഭാര്യ അടുക്കളയിലേക്ക് പോയി..
അയ്യേ ഈ ലാപ്ടോപ് ഇനി എന്തിനു കൊള്ളാം.. കൊണ്ടുപോയി കള അച്ഛാ അത്..ഹ പൂച്ച അപ്പിയിട്ട ലാപ്ടോപ്... അയാളെ നോക്കി ചിരിച്ചു കൊണ്ടു മോൾ പറഞ്ഞു..
അയാൾ ഒന്നും മിണ്ടാതെ ലാപ്ടോപ്പും നോക്കി നിന്നു...പിന്നെ ആ പൂച്ചയെ ആ വീട്ടിൽ ആരും കണ്ടിട്ടില്ല...
By
ശ്രീലാൽ ശ്രീലയം.
അമ്മേ, അമ്മേ ഇങ്ങുവന്നേ. മോളുടെ വിളികേട്ട് അടുക്കളയിൽ നിൽക്കുകയായിരുന്ന അവൾ ബെഡ്റൂമിലേക്ക് ഓടി വന്നു.. മുറിയിലെ കാഴ്ച കണ്ട് എന്തു ചെയ്യണം എന്നറിയാതെ നിന്നു..
അച്ഛൻ കുളിച്ചിട്ട് ഇറങ്ങിയില്ലേ മോളെ ?
ഇല്ലമ്മേ ഇപ്പോൾ ഇറങ്ങും. പറഞ്ഞു തീർന്നതും അയാൾ ഇറങ്ങി വന്നു.. കട്ടിലിലേക്ക് നോക്കിയ അയാൾ ഒരു അലർച്ച ആയിരുന്നു....
ബോംബെ നഗരത്തിന്റെ തിരക്കുകളിലൂടെ വണ്ടി ഓടിച്ചു വരുമ്പോൾ ആണ് റോഡരുകിൽ നിന്നും അയാൾക്ക് ആ പൂച്ചയെ കിട്ടിയത്. അയാൾ അതിനെ ഒരു കിറ്റിലാക്കി വീട്ടിലേക്കു കൊണ്ടുവന്നു.
ഓഫീസിൽ നിന്നും വന്നുകഴിഞ്ഞാൽ ആ പൂച്ചയെ ഓമനിക്കുന്നത് അയാൾക്ക് ഒരു വിനോദം ആയി മാറി.
പൂച്ച കാലിൽ മുട്ടിയുരുമ്മുമ്പോൾ അയാൾക്ക് അമ്മയെ ഓർമ്മ വരും.
നാട്ടിലും ഉണ്ടായിരുന്നു ഒരു പൂച്ച. തെങ്ങിൻചുവട്ടിൽ അമ്മ മീൻ വെട്ടാനിരിക്കുമ്പോൾ ആ പൂച്ചയും വരും. അമ്മ ആ പൂച്ചയോട് വർത്തമാനം പറഞ്ഞിരുന്നു മീൻ വെട്ടും. അതൊരു രസമുള്ള കാഴ്ച ആയിരുന്നു..
അമ്മ മരിച്ചതിനു ശേഷം പിന്നെ നാട്ടിലേക്ക് പോയിട്ടില്ല.. അമ്മയില്ലാത്ത വീട്ടിലേക്കു പോയിട്ടു എന്തിനാ ??ഇപ്പോൾ ഇവിടെ ഇങ്ങനെ ഈ തിരക്കുകൾക്കിടയിൽ ശ്വാസം മുട്ടി.........
ദിനങ്ങൾ കഴിഞ്ഞുപോയി. പൂച്ച വളർന്നു. കൂടെ ഭാര്യയുടെ പരാതികളും കൂടി. സ്കൂളിൽ പോകാൻ തേച്ചുവെച്ച മോളുടെ യൂണിഫോം പൂച്ച വൃത്തികേടാക്കിയതും, പുറത്തുപോയപ്പോൾ അടയ്ക്കാൻ മറന്ന ജനലിൽ കൂടി കയറി മീൻ കറിയും പാത്രങ്ങളും തട്ടിമറിച്ചിട്ടതും ഒക്കെ ഭാര്യ പരാതിയായി നിരത്തി. പൂച്ചയെ കൊണ്ട് കളയണം അതാണ് പ്രതിവിധി... അയാൾ അയാളുടെ ന്യായങ്ങൾ നിരത്തി അതിനെ എല്ലാം എതിർത്തു.. പക്ഷെ ഇപ്പോൾ....
അയാളുടെ അലർച്ചയിൽ ആ വീട് പ്രകമ്പനം കൊണ്ടു. പേടിച്ചരണ്ട പൂച്ച അയാളുടെ കാലിനിടയിലൂടെ പുറത്തേക്കു ജീവനും കൊണ്ടു പാഞ്ഞു.
അപ്പോഴും ഭാര്യക്കും, മകൾക്കും ചിരി അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..
അല്ലേലും അവനവനു വരുമ്പോഴെ പഠിക്കു..എന്താന്നു വെച്ചാൽ ചെയ്യ്. എന്നെ ഒന്നിനും വിളിച്ചേക്കരുത്..ഇതും പറഞ്ഞു ഭാര്യ അടുക്കളയിലേക്ക് പോയി..
അയ്യേ ഈ ലാപ്ടോപ് ഇനി എന്തിനു കൊള്ളാം.. കൊണ്ടുപോയി കള അച്ഛാ അത്..ഹ പൂച്ച അപ്പിയിട്ട ലാപ്ടോപ്... അയാളെ നോക്കി ചിരിച്ചു കൊണ്ടു മോൾ പറഞ്ഞു..
അയാൾ ഒന്നും മിണ്ടാതെ ലാപ്ടോപ്പും നോക്കി നിന്നു...പിന്നെ ആ പൂച്ചയെ ആ വീട്ടിൽ ആരും കണ്ടിട്ടില്ല...
By
ശ്രീലാൽ ശ്രീലയം.
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക