തുളസിത്തറയിൽ വിളക്കും കൊളുത്തി ഗായത്രി അകത്തേയ്ക്കു നടക്കുമ്പോൾ മുറിക്കുള്ളിൽ നിന്നും കണ്ണന്റെ കരച്ചിലുയർന്നു.മുറിയില്‍ തൊട്ടിലിൽ കിടന്ന കണ്ണൻ കൈ കാലിട്ടടിച്ചു കരയുകയാണ്.
"അമ്മേടെ മുത്തുണർന്നോ..?
വാവയ്ക്ക് വിശക്കുന്നുണ്ടോ..?
പാലു തരാട്ടോ...."
വാവയ്ക്ക് വിശക്കുന്നുണ്ടോ..?
പാലു തരാട്ടോ...."
ഇതും പറഞ്ഞു കൊണ്ടവള്‍ ബ്ലൗസിന്റെ ഹുക്കഴിച്ചു മുലഞെട്ടവൾ കുഞ്ഞിന്റെ വായിലേക്കെടുത്തു വച്ചു.അമ്മയുടെ നെഞ്ചിലെ ജീവാമൃതം നുകർന്നു കൊണ്ടവന്‍ പിന്നെയും ഉറക്കത്തിലേക്കു വഴുതി വീണു.കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയ ശേഷം ഗായത്രി കട്ടിലേക്കിരുന്നു .ഓണത്തിന് മൂന്നു ദിവസം മാത്രം ബാക്കി നിൽക്കെ വീടൊരുക്കുന്നതിനും മറ്റും ഏറെ സമയം നീക്കി വയ്ക്കേണ്ടി വരുന്നതിനാൽ ഉച്ചയൂണിനു ശേഷമുള്ള പതിവുറക്കം ഇപ്പോൾ ഇല്ല. നല്ല ക്ഷീണം കാരണം അവൾ പതിയെ കിടക്കയിലേക്ക് ചാഞ്ഞു.ക്ഷീണം സമ്മാനിച്ച ആ ഉറക്കത്തിൽ അവൾ അതി മനോഹരമായൊരു സ്വപ്നം കണ്ടു.
പാടവരമ്പിലൂടെ വീട്ടിലേക്കു നാലഞ്ചു പേർ നടന്നു വരുന്നു,അതിസുന്ദരികളാണവർ. മനോഹരമായ വസ്ത്രങ്ങൾ അവരുടെ സൗന്ദര്യത്തിന്റെ മാറ്റ് പിന്നെയും കൂട്ടുന്നു.അതിൽ ഒരാളൊഴികെ ബാക്കിയുള്ളവരെല്ലാം പടിപ്പുരയ്ക്കപ്പുറം നിന്നു. അതി സുന്ദരിയായൊരു പെൺകുട്ടി പടിപ്പുരയും തുളസിത്തറയും കടന്നു ഉമ്മറത്തേക്ക് കയറി. അടുത്തടുത്ത് വരും തോറും അവളുടെ ഭംഗി കൂടിക്കൂടി വന്നു.അവൾ ഉമ്മറത്ത് രഘുവേട്ടനെയും കാത്തിരുന്ന എന്റെ അടുക്കലേക്കു 'അമ്മേ'
എന്ന് വിളിച്ചു കൊണ്ടു ഓടിവന്നു.
എന്ന് വിളിച്ചു കൊണ്ടു ഓടിവന്നു.
"ജാനകി...എന്റെ ജാനിമോൾ...."
ഞാനവളെ മുറുകെ ആലിംഗനം ചെയ്തു.അവളുടെ ദേഹം പഞ്ഞികെട്ടു പോലെ മൃതുവായിരുന്നു. അവളുടെ ദേഹത്തിനു വല്ലാത്തൊരു പരിമളം, ഞാനവളെ എന്നിലേക്ക് പിന്നെയും അണച്ചു പിടിച്ചു. താമരത്തണ്ടു പോലെ അവളെന്റെ ദേഹത്തേക്ക് ചേർന്നു നിന്നു ....
'ജാനകി' അവൾ എന്റെയും രഘുവേട്ടന്റെയും ആദ്യത്തെ കണ്മണി.കല്യാണം കഴിഞ്ഞു വർഷങ്ങൾക്കിപ്പുറവും കുഞ്ഞുണ്ടാവാതിരുന്നപ്പോൾ മണ്ണാർശ്ശാലയിൽ ഉരുളി കമിഴ്ത്തിക്കിട്ടിയ നേർച്ചക്കുട്ടി.ആയില്യം നാളിൽ ജനിച്ചവൾ. രഘുവേട്ടന്റെ അമ്മയെ പോലെയായിരുന്നു അവൾ അതു കൊണ്ടു തന്നെ അവൾക്കു "ജാനകി " എന്ന അമ്മയുടെ പേരു തന്നെ നൽകി.
നേർച്ചക്കുട്ടിക്ക് ആയുസ്സ് കുറവാണെന്നു ആരൊക്കെയോ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.പക്ഷെ അതെന്റെ ജീവിതത്തിൽ സംഭവിച്ചപ്പോഴാണ് ഞാനത് വിശ്വസിച്ചത്.കാവും കുളവും അമ്പലവുമെല്ലാമുള്ള തറവാട്ടിൽ ജനിച്ച അവൾ അച്ഛമ്മയോടൊപ്പം കാവിൽ തിരി തെളിക്കാൻ പോയൊരു ദിവസം നാഗദംശനമേറ്റു തളന്നു വീഴുകയായിരുന്നു. നാഗത്തിന്റെ ഉഗ്രവിഷത്തെ നേരിടാനുള്ള ശക്തി എന്റെ അഞ്ചു വയസ്സുകാരി ജാനുമോൾക്ക് മണ്ണാറശാല നാഗദൈവങ്ങള്‍ പോലും കൊടുത്തില്ലല്ലോ..??
നീലിച്ച ദേഹത്തു വെള്ള പുതച്ചു ഉമ്മറത്ത് നിലവിളക്കിനു കീഴിൽ നിത്യ ഉറക്കത്തിലേക്കു ആണ്ടു പോയ അവളുടെ ഓര്‍മ്മകളില്‍ നിന്നും പുറത്തു കടക്കാൻ വർഷങ്ങൾ വേണ്ടി വന്നു എനിക്ക്. .
എന്റെ ആലിംഗനത്തിൽ നിന്നും പിടിവിട്ട് അവൾ എഴുന്നേറ്റു..
എന്റെ ആലിംഗനത്തിൽ നിന്നും പിടിവിട്ട് അവൾ എഴുന്നേറ്റു..
"അമ്മേ ....എനിക്ക് പോവാൻ സമയമായി.
അമ്മ എനിക്കുണ്ടാക്കിയ പാൽപായസമെവിടെ...??
അമ്മ എനിക്കുണ്ടാക്കിയ പാൽപായസമെവിടെ...??
അവളുടെ ചോദ്യം തീരും മുന്നേ അടുക്കളയിൽ നിന്നും ഒരു ഗ്ലാസ്സ് പായസവുമായി ഞാൻ അവൾക്കു മുന്നിലെത്തി.അതുവാങ്ങി കുടിച്ചു കൊണ്ടവൾ പറഞ്ഞു.
" ഉഗ്രനായിട്ടുണ്ട് "
ഇനിയും തരട്ടെ എന്ന എന്റെ ചോദ്യത്തിനു
"ദേ നോക്കിക്കേ അവരെ കണ്ടോ..?? "
"ദേ നോക്കിക്കേ അവരെ കണ്ടോ..?? "
പടിപ്പുരയ്ക്കു പുറത്തേയ്ക്കു വിരൽ ചൂണ്ടി കൊണ്ട് അവള്‍ ചോദിച്ചു. പടിപ്പുരയ്ക്കപ്പുറം ജാനുവിനെ പോലെ നക്ഷത്രങ്ങളുടെ നിറത്തിൽ തിളങ്ങി നിൽക്കുന്ന കുറച്ചാളുകളെ അവിടെ കണ്ടു.
" വേഗം തിരികെ പോകണം ഞങ്ങൾക്ക് ,അവരുടെ വീടുകളിൽ കൂടി പോയിട്ട് വേണം പോകാൻ.ഞാൻ അമ്മയെയും വാവയെയും അച്ഛനെയും അച്ഛമ്മയെയും കാണാൻ വന്നതാ..."
കണ്ണുനീർ നിറഞ്ഞൊഴുകിയ എന്റെ കവിൾത്തടം തുടച്ചു കൊണ്ട് അവളെന്നോട് പറഞ്ഞു.
"അമ്മയെന്തിനാ കരയുന്നത്..?
ഞാൻ അവിടെ സന്തോഷവതിയാണ്.
എനിക്കവിടെ എല്ലാമുണ്ട് ,കൂടെക്കളിക്കാൻ ഒരുപാട് കൂട്ടുകാർ,പാലൊഴുകുന്ന പുഴകൾ,സംസാരിക്കുന്ന
പക്ഷികൾ അങ്ങനെ എല്ലാമെല്ലാം...
പക്ഷെ ഒന്നു മാത്രമില്ല...എന്റെ 'അമ്മയും അച്ഛനും ....'
എന്നെ ഓർത്തു അമ്മ കരയണ്ട ,ഞാൻ വാവയെ കണ്ടിട്ടു വരാം ..."
ഞാൻ അവിടെ സന്തോഷവതിയാണ്.
എനിക്കവിടെ എല്ലാമുണ്ട് ,കൂടെക്കളിക്കാൻ ഒരുപാട് കൂട്ടുകാർ,പാലൊഴുകുന്ന പുഴകൾ,സംസാരിക്കുന്ന
പക്ഷികൾ അങ്ങനെ എല്ലാമെല്ലാം...
പക്ഷെ ഒന്നു മാത്രമില്ല...എന്റെ 'അമ്മയും അച്ഛനും ....'
എന്നെ ഓർത്തു അമ്മ കരയണ്ട ,ഞാൻ വാവയെ കണ്ടിട്ടു വരാം ..."
അവൾ കണ്ണന്റെ തൊട്ടിലിനടുത്തേയ്ക്കു വേഗം നടന്നു പോയി. ഞാനവളെ തന്നെ നോക്കി നിന്നു.എന്റെ ജാനി ഒരുപാട് സുന്ദരിയായിരിക്കുന്നു.കുറച്ചു കൂടി വളർന്നിരിക്കുന്നു അവൾ .പെട്ടെന്ന് മുറിക്കുള്ളിൽ നിന്നും ജാനി ഓടിയിറങ്ങി വന്നു
"അമ്മേ .... വാവ ഇപ്പോൾ തൊട്ടിലിൽ നിന്നും തറയിൽ വീഴും.ഒന്നു വേഗം വാ അമ്മെ..
ഞാൻ ഇറങ്ങുവാ.... ഇനിയും വരാമമ്മേ... "
ഞാൻ ഇറങ്ങുവാ.... ഇനിയും വരാമമ്മേ... "
ഉമ്മറത്തു നിന്നും ഓടിയിറങ്ങി അവൾ പടിപ്പുരയിൽ കാത്തു നിന്നവർക്കൊപ്പം കോടമഞ്ഞു പോലെ മാഞ്ഞു പോയി ...
ജാനിയുടെ ശബ്ദം എന്റെ കര്‍ണ്ണപുടത്തിൽ ആഞ്ഞടിച്ചു ഞെട്ടിയുണർന്നു നോക്കുമ്പോൾ കണ്ണൻ അല്പം ഉയരത്തിൽ കെട്ടിയിരിക്കുന്ന തൊട്ടിലിൽ നിന്നും ദേഹത്തിന്റെ പകുതിയോളം പുറത്തേക്കായി താഴേക്കു വീഴാൻ പോകുന്ന കാഴ്ച.
"അയ്യോ എന്റെ മോനെ " ചാടിയെണീറ്റു ഞാൻ കണ്ണനെ തൊട്ടിലിൽ നിന്നും വാരിയെടുത്ത് തുരുതുരെ ചുംബിച്ചു.അപ്പോൾ അവന്റെ ദേഹത്ത് ഇതുവരെയില്ലാത്ത വല്ലാത്തൊരു സുഗന്ധം , ജാനുമോളെ ചുംബിച്ചപ്പോൾ ഉണ്ടായിരുന്ന അതെ സുഗന്ധം...
എന്റെ ഉച്ചത്തിലുള്ള വിളി കേട്ടിട്ടാവും രഘുവേട്ടന്റെ അമ്മ " എന്താ മോളെ " എന്നു ചോദിച്ചു കൊണ്ട് മുറിയിലേക്ക് വന്നു.ഞാനമ്മയോടു ജാനുവിനെ സ്വപ്നം കണ്ട കാര്യവും മോൻ വീഴാൻ പോകുന്നു എന്നവൾ പറഞ്ഞ കാര്യവും പറഞ്ഞു.
" ഭഗവതീ.."
നെഞ്ചിൽ കൈവച്ചു കൊണ്ടു അമ്മ പറഞ്ഞു.
"ഞാൻ നിങ്ങളോടു പറയാറില്ലേ നല്ലൊരു നാള് വരുമ്പോൾ കൂട്ടത്തീന്നു മരിച്ചവരൊക്കെ നമ്മുടെ എല്ലാരുടെയും തറവാടുകളിലേക്ക് വിരുന്നു വരും. അവർക്കിഷ്ടമുള്ള എന്തെങ്കിലും ഒന്ന് അവരെ മനസ്സിൽ വിചാരിച്ചു ഉണ്ടാക്കി വയ്ക്കണം.അതു കാണുമ്പോൾ അവർക്ക്സന്തോഷാവും. പക്ഷേ അങ്ങനെ ഒന്നും
ഉണ്ടാക്കി വയ്ക്കാത്ത വീടുകളിൽ വിരുന്നു വരുന്നവർ കരഞ്ഞു കൊണ്ട് തിരികെ പോകും,ആ കുടുംബത്തിൽ ജനിച്ചിട്ടും ,ഒരു ജന്മം മുഴുവൻ ആർക്കൊക്കെയോ വേണ്ടി ഉരുകി തീർന്നിട്ടും അവരാരും തങ്ങളെ ഓർക്കുന്നില്ല എന്ന ദുഖത്തിൽ പൊട്ടിക്കരഞ്ഞു കൊണ്ടവർ തിരികെ പോകും.ഒരു ബലിച്ചോര്‍ പോലും കരുതാതെ ഓര്‍മ്മകള്‍ക്ക് ബലി കൊടുത്തു കൊണ്ട് താന്‍ സ്നേഹിച്ചവര്‍ തന്നെ മറക്കുമ്പോള്‍ ആത്മാക്കളുടെ തേങ്ങല്‍ ശൂന്യതയില്‍ നമുക്കു കേള്‍ക്കുവാന്‍ കഴിയും.
ഉണ്ടാക്കി വയ്ക്കാത്ത വീടുകളിൽ വിരുന്നു വരുന്നവർ കരഞ്ഞു കൊണ്ട് തിരികെ പോകും,ആ കുടുംബത്തിൽ ജനിച്ചിട്ടും ,ഒരു ജന്മം മുഴുവൻ ആർക്കൊക്കെയോ വേണ്ടി ഉരുകി തീർന്നിട്ടും അവരാരും തങ്ങളെ ഓർക്കുന്നില്ല എന്ന ദുഖത്തിൽ പൊട്ടിക്കരഞ്ഞു കൊണ്ടവർ തിരികെ പോകും.ഒരു ബലിച്ചോര്‍ പോലും കരുതാതെ ഓര്‍മ്മകള്‍ക്ക് ബലി കൊടുത്തു കൊണ്ട് താന്‍ സ്നേഹിച്ചവര്‍ തന്നെ മറക്കുമ്പോള്‍ ആത്മാക്കളുടെ തേങ്ങല്‍ ശൂന്യതയില്‍ നമുക്കു കേള്‍ക്കുവാന്‍ കഴിയും.
എന്റെ ജാനൂട്ടി,,, അവള് വരുമെന്ന് എനിക്കറിയാമായിരുന്നു,അതാണ് ഞാന്‍ നിന്നോട് പാല്‍ പായസം ഉണ്ടാക്കാൻ പറഞ്ഞത്.ഈ തറവാട്ടിലെ എല്ലാവര്‍ക്കും പാൽപായസത്തോടു വല്ലാത്തൊരു കമ്പമാ.അച്ചമ്മേടെ കുട്ടി ഇടയ്ക്കിടെ സ്വപ്നത്തിൽ വന്ന് എന്നോടും വർത്താനം പറയാറുണ്ട്,,,"
നേര്യതു കൊണ്ടു കണ്ണു തുടച്ചു കൊണ്ടു രഘുവേട്ടന്റെ അമ്മ മുറിവിട്ടിറങ്ങി .കണ്ണനെയും തോളിലിട്ടു കൊണ്ടു ഞാൻ ഉമ്മറത്തേക്ക് നടന്നു.പടിപ്പുരയിലേക്കു നോക്കി നിന്നു,അവിടെ മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടവും ചീവിടിന്റെ കാതടപ്പിക്കുന്ന ഒച്ചയുമല്ലാതെ മറ്റൊന്നുമില്ലായിരുന്നു ....
പക്ഷെ പടിപ്പുരയ്ക്കു നേരെ ആകാശത്തു കുറെയേറെ നക്ഷത്രങ്ങൾ.അതിൽ ഏറ്റവും തിളക്കമുള്ള നക്ഷത്രത്തിന് എന്റെ ജാനു മോളുടെ മുഖഭാഷയായിരുന്നു.അത് എന്നെ നോക്കി ചിരിക്കുന്നതു പോലെ എനിക്കു തോന്നി.
" ഗായത്രി... പുറത്തു നല്ല തണുപ്പുണ്ട്.കുഞ്ഞിനെ മഞ്ഞു കൊള്ളിക്കണ്ട.. "
പിന്നിൽ നിന്നും അമ്മയുടെ വിളി കേൾക്കും വരെ ഞാനതിനെ തന്നെ നോക്കി നിന്നു.കണ്ടു കൊതിതീരും മുന്നേ മാലാഖമാർ തട്ടിപ്പറിച്ചു കൊണ്ടു പോയ എന്റെ ഒറ്റനക്ഷത്രത്തെ......!!!
By: Vishnu Agni
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക