
മൂന്ന് വർഷമായി രാവും പകലും കൂടെയുണ്ടായിരുന്ന സാംസങ് മൊബൈൽ രണ്ട് ദിവസം മുൻപ് രാവിലെ എന്റെ മടിയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത ദുഃഖത്തിലായിരുന്നു ഞാൻ..
പുതിയ മൊബൈൽ കൂട്ടിന് വന്നുവെങ്കിലും അവൻ ഒന്നു മെരുങ്ങിവരുന്നതേയുള്ളൂ.
അപ്പോഴാണ് ഇന്ന് രാവിലെ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും വാട്ട്‌സ്ആപ്പിൽ ഒരു പിക്ചർ മെസ്സേജ് വന്നത്. ലുലു ഹൈപ്പർമാർക്കറ്റിന്റെ പുതുവത്സര നറുക്കെടുപ്പിൽ എന്റെ മൊബൈൽ നമ്പറിന് 2 ലക്ഷം ദിർഹം സമ്മാനമായി ലഭിച്ചിരിക്കുന്നു പോലും!
അപ്പോഴാണ് ഇന്ന് രാവിലെ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും വാട്ട്‌സ്ആപ്പിൽ ഒരു പിക്ചർ മെസ്സേജ് വന്നത്. ലുലു ഹൈപ്പർമാർക്കറ്റിന്റെ പുതുവത്സര നറുക്കെടുപ്പിൽ എന്റെ മൊബൈൽ നമ്പറിന് 2 ലക്ഷം ദിർഹം സമ്മാനമായി ലഭിച്ചിരിക്കുന്നു പോലും!
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാനായി ഒരു മൊബൈൽ നമ്പറും നൽകിയിരുന്നു. സംഭവം ശരിയായിരിക്കും കാരണം കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ പോയപ്പോൾ ലുലുവിൽ നിന്ന് കുറെ സാധനങ്ങൾ വാങ്ങിയിരുന്നു. അന്ന് ലക്കി ഡ്രോ കൂപ്പണുകൾ പൂരിപ്പിച്ചു പെട്ടിയിൽ ഇട്ടതുമാണ്.
വേഗം തന്നെ മൊബൈലിൽ കാൽകുലേറ്റർ എടുത്തു. പൂജ്യങ്ങളൊന്നും വിട്ടു പോകാതെ എണ്ണി എണ്ണി ടൈപ്പ് ചെയ്ത് 18 കൊണ്ട് ഗുണിച്ചു.(ഇപ്പോഴത്തെ നിരക്കനുസരിച് 1 ദിർഹം എന്നാൽ 18 രൂപയാണ്).
സ്ക്രീനിൽ തെളിഞ്ഞ സംഖ്യ കണ്ടപ്പോൾ വെറുതെ,ഒരു ധൈര്യത്തിന് ഭിത്തിയിൽ ചാരിനിന്ന് വാല്യു എണ്ണി നോക്കി. ഒറ്റ, പത്ത്, നൂറ്, ആയിരം.... അങ്ങനെയങ്ങനെ 36 ലക്ഷം ഇന്ത്യൻ രൂപ!
എത്ര ലഡ്ഡുവാണ് മനസ്സിൽ പൊട്ടിയത് എന്നറിയില്ല. കയ്യൊക്കെ വെപ്രാളം കൊണ്ട് വിയർത്ത് വിറയ്ക്കുന്നുണ്ട്.
കേട്ട്യോൻ ഓഫീസിൽ പോകാൻ ഇറങ്ങിയതെ ഒള്ളൂ.വേഗം ചേട്ടനെ വിളിച്ചു.
“എവിടെയാ?”
“എന്തോന്നെടീ..ഞാനിപ്പോഴല്ലേ വീട്ടിൽ നിന്നിറങ്ങിയത്.പാർക്കിങ്ങിലാ എന്താ കാര്യം?”
“അതേയ്.. അടിച്ചു മോനേ... പോകാൻ വരട്ടെ, ഞാനിപ്പോ ഒരു പിക്ചർ അങ്ങോട്ട് അയച്ചിട്ടുണ്ട് ഒന്ന് നോക്കിയേ”
“ങാ.. നീ കട്ട് ചെയ്യ് നോക്കട്ടെ”
ഫോൺ കട്ട് ചെയ്ത് മെസ്സേജ് നോക്കിയിട്ട് അങ്ങേരുടെ വക പൊട്ടിച്ചിരിയുടെ ഒരു സ്മൈലിയും
“ഫേക്കാടീ പൊട്ടി” എന്നൊരു മെസ്സേജുമുണ്ടായിരുന്നു..
“ഫേക്കാടീ പൊട്ടി” എന്നൊരു മെസ്സേജുമുണ്ടായിരുന്നു..
ഞാൻ പെട്ടന്ന് ചേട്ടനെ വിളിച്ച് ഇത് ഫേക്ക് അല്ല നമ്മൾ കൂപ്പണുകൾ പൂരിപ്പിച്ചിരുന്നു എന്നൊക്കെ പറഞ്ഞു.
“നീ അധികം എക്സൈറ്റഡ് ആകണ്ട, എന്തായാലും ഞാനൊന്ന് തിരക്കട്ടെ. നിന്റെ മൊബൈലിൽ നിന്നൊന്നും വിളിക്കരുത്. ഒറ്റ മൊബൈൽ കോളിൽ കുടുംബത്തിന്റെ ചരിത്രം മുഴുവൻ അടിച്ചോണ്ട് പോകുന്ന കാലമാ..ഞാൻ ഓഫീസിൽ ചെന്ന് ലാൻഡ് ലൈനിൽ നിന്ന് വിളിച്ചു നോക്കാം”എന്ന് ചേട്ടൻ സമാധാനിപ്പിച്ചു.
ചേട്ടൻ ഓഫീസിൽ എത്തുന്നത് വരെയുള്ള സമയം കൊണ്ട് മുപ്പത്തിയാറു ലക്ഷം ഞാൻ എന്തൊക്കെ ചെയ്തെന്നോ..
വയർ പൊട്ടുന്ന വരെ ഐസ് ക്രീം വാങ്ങി തിന്നു.. അമ്മമാർക്ക് സാരി വാങ്ങി,കുട്ട്യോൾക്ക് ഉടുപ്പുകൾ വാങ്ങി,കുറച്ചു പൈസ എഫ് ഡി ഇട്ടു . കുറച്ചു പൈസ ചാരിറ്റിക്ക് മാറ്റി വച്ചു. അങ്ങനെ മനപ്പായസം കുറെ വച്ചു കഴിഞ്ഞപ്പോഴാണ് ചേട്ടന്റെ കാൾ.
വയർ പൊട്ടുന്ന വരെ ഐസ് ക്രീം വാങ്ങി തിന്നു.. അമ്മമാർക്ക് സാരി വാങ്ങി,കുട്ട്യോൾക്ക് ഉടുപ്പുകൾ വാങ്ങി,കുറച്ചു പൈസ എഫ് ഡി ഇട്ടു . കുറച്ചു പൈസ ചാരിറ്റിക്ക് മാറ്റി വച്ചു. അങ്ങനെ മനപ്പായസം കുറെ വച്ചു കഴിഞ്ഞപ്പോഴാണ് ചേട്ടന്റെ കാൾ.
“എടീ.. അത് കളിപ്പീരാ കേട്ടോ.. ആ നമ്പറിൽ വിളിച്ചപ്പോൾ ഒരു പഠാണിയാണ് ഫോൺ എടുത്തത്. അയാൾക്ക് ഒന്നുമറിയില്ല”
കേട്ട്യോന്റെ ഒറ്റ വാചകം കൊണ്ട് കുറെ നേരമായി ഞാൻ കെട്ടിപ്പൊക്കിയ മുപ്പത്തിയാറു ലക്ഷത്തിന്റെ ചീട്ട് കൊട്ടാരം തകർന്നു തരിപ്പണമായി.
എന്നാലും, വെറുതേയിരുന്ന എന്നെ വിളിച്ച് ഇലയിട്ടിട്ട് ചോറില്ല എന്ന് പറഞ്ഞല്ലോ ദൈവേ!മോശായിപ്പോയി..
രമ്യ രതീഷ്
8/05/2018
8/05/2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക