
"Hello ഏട്ടാ എവിടാ. സമയം എന്തായിനറിയുമോ? "
"ദേ ഞാൻ എത്തി മോളെ. ഒരു 5min"
"ഹ്മ്മ് 5min. ഇനി എന്നെകൊണ്ട് വിളിപ്പിക്കരുത് "
"ഇല്ലെന്നേ ദേ എത്തി ".
ഇനി അടുത്ത call വരുന്നതിനു മുൻപ് അങ്ങെത്തണം.
വീട്ടിൽ എത്തിയതും കുതിവീർത്ത മുഖവുമായി നിൽക്കുന്ന എന്റെ പ്രിയതമയെ ഒന്ന് തണുപ്പിക്കാൻ തന്നെ തീരുമാനിച്ചു.
പാറു ചോറെടുക്കു. നല്ല വിശപ്പു.
എവിടാരുന്നു ഇത്രേം നേരം. എന്ത് പറഞ്ഞ ഇവിടുന്നു പോയത്.
ഒന്നടങ്ങെന്റെ ഭാര്യേ. അവ്ടെല്ലാരും നിൽകുമ്പോൾ ഞാൻ എങ്ങനെ പോരും.
എന്താ പോന്നാൽ. അവരോടു പറയണം എന്റെ ഭാര്യ ഒറ്റക്കാണെന്നു.
ഇവളോട് തർക്കിച്ചു ജയിക്കാൻ പറ്റില്ല. സ്നേഹത്തോടെ പോകുന്നതാണ് എന്റെ ആരോഗ്യത്തിന് നല്ലത്.
"എന്നെ പിടിക്കണ്ട മനുഷ്യ. നിങ്ങൾക്ക് കുട്ടുകാരല്ലേ വലുത് ".
"അങ്ങനെ പറയല്ലേ മുത്തേ നീ അല്ലെ എല്ലാം. നിന്റെ പിണക്കം മാറ്റാൻ ഞാനൊരു കാര്യം പറയട്ടെ. നാളെ ഒന്നും ഉണ്ടാകേണ്ട. "
"പിന്നെ എന്ത് കഴിക്കും "
അടുക്കളയിൽ കയറേണ്ട എന്നറിഞ്ഞപോ അവളുടെ പിണക്കം പമ്പ കടന്നു. പൊട്ടി പെണ്ണ്. ചിരി അടക്കിപ്പിടിച്ച ഞാൻ പറഞ്ഞു.
"നമുക്ക് വെളിയിൽ നിന്നും കഴിക്കാം. "
"എന്നാൽ എനിക്ക് മസാലദോശ മതി "
"സമ്മതിച്ചു പൊന്നേ "
ഒരു ഒറിജിനാലിറ്റിക് അവളെ ചെന്നു കെട്ടിപിടിച്ചു
ഒരു ഒറിജിനാലിറ്റിക് അവളെ ചെന്നു കെട്ടിപിടിച്ചു
"സത്യം പറ നിങ്ങൾ കുടിച്ചിട്ടുണ്ടോ "
പണി കിട്ടി. എന്റെ ദൈവമേ ഇവളുടെ ഒരു മണം പിടുത്തം.
"അല്ലേലും നിനക്കെന്നെ ഒരു വിശ്വാസവും ഇല്ല. കൊടല് കാണിച്ചാൽ വാഴനാരാണെന്നു പറയും. എന്നാലും എന്റെ പാറു. നിന്നിൽ നിന്നും ഞാനിതു പ്രതീക്ഷിച്ചില്ല. എല്ലാം എന്റെ കുഴപ്പം ആണ്. മര്യാദക്ക് അവന്മാര് പറഞ്ഞപ്പോൾ രണ്ടെണ്ണം കഴിച്ചാൽ മതിയാരുന്നു "
ഒറ്റ ശ്വാസത്തിൽ ഇത്രേം പറഞ്ഞിട്ട് മൊട്ടക്കച്ചവടത്തിൽ നഷ്ടം പറ്റിയപോലെ ഞാൻ തിരിഞ്ഞു കിടന്നു.
"അതെ ഒന്ന് നോകിയെ "
"വേണ്ട എനിക്ക് കേൾക്കണ്ട നിനക്കെന്നെ വിശ്വാസമില്ലല്ലോ "
"വിശ്വാസമില്ലാത്തത്കൊണ്ടല്ല നിങ്ങൾ അടുത്ത് വന്നപ്പോൾ എന്തോ ഒരു നാറ്റം. ചിലപ്പോൾ തോന്നീതാകും, പോട്ടെ എന്നോട് പിണങ്ങല്ലേ. "
ഹാവു വലിയൊരു അപകടത്തിൽ നിന്നും രക്ഷപെട്ടു.
രാവിലെ എഴുന്നേറ്റപ്പോ വൈകിപ്പോയി. ശ്രീമതി മസാലദോശ കഴിക്കാൻ ഇരുന്നു ഉച്ചയായി. ഇന്നു ഇടിയോടു കൂടിയ മഴയൊ മഴയോട് കൂടിയ ഇടിയോ ഉണ്ടാകും. സകല ദൈവങ്ങളേം വിളിച്ചു ഞാൻ അവളുടെ അടുത്ത ചെന്നു.
"പാറു ചായ വച്ചില്ലേ. "
"ചായയല്ല നിങ്ങൾക്ക് ഞാൻ പാഷാണം കലക്കി തരും ".
"എന്റെ മോളെ ചേട്ടൻ ഷീണം കൊണ്ട് ഉറങ്ങിപോയതല്ലേ. "
"അതെ ഷീണം ഉണ്ടാകും. ഞാൻ എല്ലാം അറിഞ്ഞു. എന്തൊരഭിനയം ആരുന്നു. നിങ്ങൾക്ക് പദ്മശ്രീ കിട്ടുല്ലോ ഇങ്ങനെ അഭിനയിച്ചാൽ "
പദ്മശ്രീ അല്ലേടി നിന്റെ കൂടെ കഴിയുന്നതിനു സമാദാനത്തിനുള്ള നോബൽ സമ്മാനമാണ് എനിക്ക് കിട്ടേണ്ടതെന്നു പറയാൻ വന്നതാ. പിന്നെ ഞാൻ എന്നെത്തന്നെ control ചെയ്തു. എവിടെയോ എന്തോ ചീഞ്ഞു നാറുന്നുണ്ട്. പെട്ടെന്ന് ഞാൻ എന്റെ ഫോൺ എടുത്തു നോക്കി. Call ലിസ്റ്റ് കണ്ട എന്റെ കണ്ണ് തള്ളിപ്പോയി. രാജേഷ് രാവിലെ വിളിച്ചിട്ടുണ്ട്. അപ്പോൾ അതാണ് കാര്യം. അവനാണ് എന്റെ കുഴി തോണ്ടിയത്.
"Hello ഡാ ഹരി ഇപ്പോഴാണോടാ എഴുന്നെല്കുന്നെ. "
"അതൊക്കെ പറയാം. നീ എന്തിനാ രാവിലെ വിളിച്ചേ. "
"ഞാൻ ചുമ്മാ വിളിച്ചതാ. അനു ഫോൺ എടുത്തു. നീ ഉറക്കമാണെന്നു പറഞ്ഞു ",
"ഞാൻ ചുമ്മാ വിളിച്ചതാ. അനു ഫോൺ എടുത്തു. നീ ഉറക്കമാണെന്നു പറഞ്ഞു ",
"അവളതു മാത്രെ പറഞ്ഞോളോ "
"നീ ഇന്നലെ അവൾക്കു മസാലദോശ വാങ്ങി കൊടുക്കാന് പറഞ്ഞിട്ട് ഇതുവരെ എണീറ്റില്ല എന്നുപറഞ്ഞു. ഇന്നലത്തെ നിന്റെ കണ്ടിഷൻ വച്ചു നീ ഒരു കിലോ സ്വർണം വാങ്ങിത്തരാന് പറയാത്തത് ഭാഗ്യമായെന്നു ഞാനും പറഞ്ഞു. രണ്ടു ബിയർ കഴിച്ചത് കൊണ്ടാണ് മസാലദോശയിൽ നിന്നത് എന്നും. പെട്ടെന്ന് call cut ആയി. Range പോയതാകും. "
"അതേടാ ദ്രോഹി എന്റെ റേഞ്ച് ആണ് പോയത്. ഇതിലും ഭേദം എന്നെ അങ് കൊല്ലമരുന്നില്ലെടാ മഹാപാപി ".
"കുഴപ്പം അയോടാ "
"ഇതിൽ കൂടുതൽ എന്ത് കുഴപ്പം "
ഫോൺ cut ചെയ്തു സമസ്താപരാദം പറഞ്ഞു സാഷ്ടാംഗം വീണേകാം എന്നുകരുതി അടുക്കളയിൽ ചെന്നത് മാത്രമേ ഓര്മയുള്ളു.
ടമാർ പടാർ*****
Geethu Anoop
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക