
അല്ല നമ്മുടെ ബസ് സ്റ്റോപ്പിലും, കല്ല്യാണ വീടുകളിലും, നമ്മുടെ വീടിന്റെ അടുത്തും നാട്ടിലും ജോലി സ്ഥലത്തും ആരാധനാലയങ്ങളിലും എല്ലായിടത്തും സ്ത്രീകള്‍ ഉണ്ടെങ്കിലും
ഫേസ് ബുക്കിലെ സ്ത്രീകൾ മിക്കവര്‍ക്കും ഒരു കൗതുകമാണ്. ഒരത്ഭുത വസ്തുവിനെപ്പോലെയാണ് അവരെ കാണുന്നത്.
ഒരു സ്ത്രീയോട് ചാറ്റ് ചെയ്തു എന്നുണ്ടെങ്കില്‍ അവള്‍ക്കിത്തിരി സൗന്ദര്യവും ഉണ്ടെങ്കില്‍ എന്തോ വലിയൊരു കാര്യം സാധിച്ച പോലെയാണ് ചില ആണുങ്ങളുടെ മനസ്സിലും ഭാവത്തിലും. മറ്റൊരു വാക്കിൽ പറഞാൽ ഒരു "കുളിരാളിറ്റി" ഫീലിംഗ്.
പിന്നെ സ്വന്തം നാട്ടിലും വീട്ടിലും സ്ത്രീകള്‍ സാധാരണമാണെങ്കില്‍ ഫേസ്ബുക്കില്‍ ഏതോ വലിയ തൊട്ടുകൂടാനാവാത്ത-അടുത്തുകൂടാനാവാത്ത രാജകുമാരിയുടേയും അപസരസ്സ്സിന്റെയും ഭാവവും അഭിനയവുമാണ് ഭൂരിഭാഗം മലയാളി പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും.
നാട്ടിലും വീട്ടിലും സാധാരണ ഭാവം ആണെങ്കില്‍ ഫെസ്ബുക്കിലോട്ടു വന്നാല്‍ പിന്നെ സ്വയം അവരോധിത താര റാണികളാണെന്ന ചിന്ത ആ ചിലരില്‍ മിക്കവര്‍ക്കുമുണ്ടെന്നു പറഞ്ഞാല്‍ എതിര്‍ക്കുന്നവരുമുണ്ടാകും.
എന്നാല്‍ നേരിട്ട് കാണുമ്പൊള്‍ തോന്നാത്ത ഇത്ര വലിയ ഒരു കൗതുകം പച്ച ലൈറ്റിന്റെ അപ്പുറത്തും ഇപ്പുറത്തും എങ്ങനെ വന്നു എന്നുള്ളതാണ് നാം മനസ്സിലാക്കേണ്ടത്.
ഒരു ഉദാഹരണം പറയാം.
ഞാന്‍ അഫ്ഘാനിസ്ഥാനില്‍ മിലിട്ടറി ക്യാമ്പില്‍ ജോലി ചെയ്തത് സായിപ്പന്മാരും മദാമമാരും ഉള്ളിടത്താണ്. എന്നാല്‍ യുദ്ധമേഖലയായത് കൊണ്ട് ഉന്നത വിദ്യാ സമ്പന്നരോ അതീവ സുന്ദരികളോ (ചിലര്‍ ഭയങ്കര സൗന്ദര്യമാണ്) ജോലിക്ക് വന്നിരുന്നില്ല. അത് കൊണ്ട് അവിടെയുള്ള സ്ത്രീകള്‍ അവിടുത്തെ റാണി മാരെ പോലെ വിലസുന്നത് കണ്ട് അമേരിക്കക്കാര്‍ തന്നെ അവരെ പരിഹസിക്കുകയുണ്ടായി.
അവര്‍ പറയുന്നത് ഇങ്ങനെയാണ്
"ഇവര്‍ സ്വന്തം നാട്ടില്‍ ( അമേരിക്ക) ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നവരാണ്. സ്ത്രീകള്‍ കുറവുള്ള സ്ഥലത്ത് ഇവര്‍ വരുമ്പോള്‍ സ്വാഭാവികമായും ഒരു താര ചിന്ത കൈവരും. എന്നാലിവര്‍ അമേരിക്കയ്ല്‍ തിരികെ പോയാല്‍ പുല്ലു വിലയേ ഉള്ളുവെന്ന് ചില ഓവര്‍ ആക്ടിംഗ് സ്ത്രീകളെ കണ്ടു അവര്‍ തന്നെ അഭിപ്രായം പറയാറുണ്ട്.
ഇതിലും എത്രയോ സുന്ദരികള്‍ അമേരിക്കയില്‍ സാധാര ണപോലെ ജീവിക്കുകയും സംസാരിക്കുകയും ചെയുന്നു എന്ന സത്യം ഇവരുടെ കോഷ്ടികള്‍ കാണുമ്പോള്‍ ഓര്‍ത്തുപോകുന്നു എന്നും പറഞ്ഞു.
അത് പോലെ നോക്കി പിടിച്ചു എന്നുള്ള പരാതികള്‍ അമേരിക്കന്‍ സ്ത്രീകള്‍ പറയാറുണ്ട്. ഞാനും കേട്ടിട്ടുണ്ട്.
താരറാണി ചിന്ത വരുന്നത് ഡിമാൻഡ് കൂടുമ്പോൾ ആണ്. അതിനാവസരം കൊടുക്കുന്നത് സ്ത്രീയെ കൗതുക വസ്തുവായി നോക്കുന്ന ആണുങ്ങളും സമൂഹവും.
ചെറുപ്പങ്ങളില്‍ ആണ്കുട്ടികളോട് മാതാപിതാക്കള്‍ ഉപദേശിച്ച് കൊടുക്കുന്ന ചില വാക്കുകളാണ് ഇവ
"മോനെ പെണ്‍കുട്ടികളെ നോക്കരുത്, സംസാരിക്കരുത്, എന്നും സ്ത്രീകളോട് ഹായ് പറയുന്നത് തന്നെ മോശം സ്വഭാവമായും കുറച്ച് കാലം മുന്നേ വരെ പറഞ്ഞും ശീലിപ്പിച്ചും പോന്നു.
സ്കൂളില്‍ ആണെങ്കിലും പെണ്‍ കുട്ടികളോട് സംസാരിക്കുന്നത് തെറ്റായി ടീച്ചര്‍മാരും ശീലിച്ച് പോന്നു.
ഇങ്ങനെ പെണ്‍കുട്ടികള്‍ എന്തോ വലിയൊരു സംഭവമാണെന്നും അവരോടടുക്കുവാനും സംസാരിക്കുവാനും ആണ്‍കുട്ടികള്‍ കൊതിച്ചു.
പ്രേമ ലേഖനമായും, ഒളിച്ചിരുന്നുള്ള കമന്റുകളും, ഒക്കെയായി പെണ്‍കുട്ടികളോടടുക്കുവാന്‍ ആണ്‍കുട്ടികള്‍ ത്വര കാണിച്ചു. പ്രേമം തെറ്റാണെന്നും പെണ്‍കുട്ടികളെ നോക്കുന്നത് പോലും ചീത്ത കുട്ടികളാ ണെന്ന ചിന്തയും ആണ്‍കുട്ടികളെ അവരെ അറിയുവാന്‍ ആക്കം കൂട്ടി.
പരസ്യമായി മിണ്ടിയാല്‍ സമൂഹം മോശം പയ്യനാ ണെന്ന പഴി ചാരാതിരിക്കാന്‍ നോട്ടവും എഴുത്തുമൊക്കെ രഹസ്യമായി കൈമാറി വന്നു.
പത്താം തരത്തിലെ എന്റെ ഓട്ടോ ഗ്രാഫ് രാഗിത NR എന്ന കുട്ടിയെകൊണ്ടാണ് ഞാന്‍ ഉത്ഘാടന എഴുത്ത് ചെയ്യിപ്പിച്ചത് എന്തോ വലിയ നേട്ടം കൈവരിച്ച അനുഭവമായിരുന്നു അന്ന്.
പെണ്‍കുട്ടികളുടെ കാര്യമാണെങ്കില്‍ , ആണുങ്ങള്‍ ശരിയല്ലെന്നും, വഴിയരികിലും കടയുടെ തിണ്ണയിലും ഒക്കെ നില്‍ക്കുന്ന ആണുങ്ങള്‍ മോശമാണെന്നും, ഏതെങ്കിലും ആണ്‍കുട്ടി സംസാരിക്കാന്‍ വന്നാലോ, കമന്റ് അടിച്ചാലോ , അടുത്ത് വന്നിരുന്നാലോ, സ്കൂളില്‍ വെച്ച് മിണ്ടാന്‍ വന്നാലോ മോശം ആയി ചിത്രീകരിച്ചിരുന്നു.
പെണ്ണിനോട് ഇഷ്ടം പറഞ്ഞതിന്റെ പേരില്‍ ആങ്ങളമാരുടെയും നാട്ടുകാരുടേയും തല്ലും ആട്ടും കിട്ടുകയും അതോടൊപ്പം മോശം പേരും സമൂഹം ചാര്‍ത്തിക്കൊടുത്ത എത്ര സംഭവം ഉണ്ടായിട്ടുണ്ട്. അത് പോലെ പ്രേമിച്ചതിന്റെ പേരില്‍ പിഴച്ചവളെന്നും, അഴിഞ്ഞാട്ടക്കരിയെന്നും എത്ര പെണ്‍കുട്ടികളെ നാട്ടുകാര്‍ തേജോ വധം ചെയ്തിട്ടുണ്ട്.
അതായത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാവണം ഈയൊരു മനോഭാവം നമുക്ക് വന്നത്.
പിന്നീടാണ് പരിഷ്കാരങ്ങളും CBSE സിലബസ്സും, ICE സിലബസ്സും, ആണും പെണ്ണും ഒരുമിച്ചിരിക്കലും, ടിവിയും മൊബൈലും ഒക്കെ വന്നു പാശ്ചാത്യ സംസ്കാരം നമുടെ ഇടയില്‍ പരക്കാന്‍ തുടങ്ങിയത്.
മുന്‍ പറഞ്ഞ പശ്ചാലത്തില്‍ പരസ്പരം കാണാതെ, നാട്ടുകാര്‍ കാണാതെ, വീട്ടുകാര്‍ കാണാതെ ഉള്ളില്‍ അടക്കി വെച്ചിരിക്കുന്ന ആൺ പെൺ ജിജ്ഞാസകള്‍ ആദ്യം ഫോണ്‍ കോള്‍ മിസ്ഡ് കോളില്‍ നാം കണ്ടു അനുഭവിച്ചു.
നമ്പര്‍ കറക്കിക്കുത്തി കിട്ടുന്ന പെണ്ണിനോടും പെണ്ണ് ആണിനോടും എത്ര തവണ സംസാരിച്ചിരിക്കുന്നു. എത്ര രൂപ ഫോണ്‍ ബില്ലായും റീ ചാര്‍ജ്ജായും നമ്മള്‍ കളഞ്ഞിരിക്കുന്നു. കൂടുതലും ആണുങ്ങളുടെ കാശാണ് പോയത്.
മിസ്ഡ് കോളില്‍ തുടങ്ങി എത്ര പേര്‍ വിവാഹം കഴിച്ചിരിക്കുന്നു. എത്ര പേര്‍ നല്ലതും അത് പോലെ തന്നെ വഴി വിട്ടതുമായ ബന്ധങ്ങളില്‍ എത്തിയിരിക്കുന്നു.
പിന്നെ മിസ്ഡ് കോള്‍ ഒക്കെ ഔട്ട് ഓഫ് ഫാഷനായപ്പോള്‍ ORKUT വന്നു. പിന്നെ ഫേസ് ബുക്ക് വാട്സാപ്പ്.
എന്നാല് ലോകം വികസിച്ചപ്പോള്‍ കുറേ പേര്‍ കൂടെ വികസിച്ചെങ്കിലും ചിലര്‍ മനസ്സ്കൊണ്ട് ഇന്നും മുരടിച്ചവരാണ്.
അത് കൊണ്ട് സമൂഹത്തില്‍ നിന്നും ഒത്തിരി അകലെയാണ് ഫേസ്ബുക്ക് വാട്സപ്പ് ഇന്ബോക്സുകള്‍. ഒരാളുടെ സ്വകാര്യതയാണ് ഇതൊക്കെ.
ഒരു ബസില്‍ ഇരുന്നു പോലും ആരുമായി ചാറ്റ് ചെയ്യാം, എന്ത് വേണേലും ടൈപ്പ് ചെയ്യാം. ആരും അറിയുകയും ഇല്ല.
ഈയൊരു സാഹചര്യം മലയാളികള്‍ ശരിക്കും ആഘോഷികുന്നുണ്ട്. ഇന്നും ആണിനും പെണ്ണിനും പുറത്തിറങ്ങി കൈ കോര്‍ത്ത് പിടിച്ചു നടക്കാനുള്ള സ്വാതന്ത്ര്യം സമൂഹം സത്യത്തില്‍ കൊടുക്കുന്നുണ്ടോ.
ഇല്ല.
എന്നാല്‍ ചുണയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും പുറത്തിറങ്ങി ഒരു ചായ ഒരുമിച്ച് കുടിക്കുന്നത് കാണുമ്പോള്‍ ചിലരുടെ കുരു പൊട്ടുന്നു ണ്ടെങ്കിലും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയായി പോയി. പല്ല് കടിച്ച് അസൂയപ്പെട്ടു വീട്ടില്‍ പോകയെ നിവ്യത്തിയുള്ളൂ.
പിന്നെ ഡിമാന്റ് എന്തിനു കൂടുന്നോ അതിനു വിലയും കൂടും. പെണ്‍കുട്ടികളോട് സംസാരിക്കുവാന്‍ ആണ്‍കുട്ടികള്‍ തേരാ പാരാ നടക്കുമ്പോള്‍ ഫെസ് ബുക്കിലെ പെണ്‍കുട്ടികള്‍ താര റാണികളുടെ മനോഭാവം കാണിച്ചില്ലായെങ്കിലേ അത്ഭുതമുള്ളൂ.
പെണ്ണിനെ ഏതോ വലിയ സംഭവം പോലെ പുകഴ്ത്തലും പൊക്കലും കൊണ്ട് വാനത്തോളം ഉയർത്തേണ്ട ആവശ്യമില്ല. ഒരു മനുഷ്യന് കൊടുക്കേണ്ട പരിഗണന മതി. കാരണം ആണും പെണ്ണും ലിംഗ വിത്യാസം പ്രജനന വിത്യാസം കഴിഞ്ഞാൽ തുല്യരാണ്. അഭിനന്ദനം സംരക്ഷണം ഒക്കെ എല്ലാവർക്കും പരസ്പരം കൊടുക്കണം.
ഇവിടെ ആണും പെണ്ണും കൂടുതല്‍ സൗഹൃദപരമായി ഇടപഴകുകയാണ് വേണ്ടത്. ആണും പെണ്ണും കൂട്ട് കൂടിയില്ല എങ്കില്‍ പ്രക്യതി തന്നെ സ്വയം പരിഹാസ്യവാവുകയല്ലേ ചെയ്യുന്നത്.
ആരെങ്കിലും മോശം പെരുമാറി എന്ന് വെച്ച് സൗഹ്യദം അവസാനിപ്പിച്ചാല്‍ അത് നമ്മള്‍ക്കും നമ്മുടെ മക്കള്‍ക്കും പുരോഗമനം ഉണ്ടാക്കില്ല. ആരോഗ്യപര്യമായ സൗഹൃദം സമൂഹത്തില്‍ നാം ഉണ്ടാക്കിയെടുക്കണം. ആണും പെണ്ണും അക്കരെ ഇക്കരെ നിക്കണ്ടവരല്ല, ഒരുമിച്ച് കൈ കോര്‍ത്ത് പിടിച്ച് നടക്കണ്ടാവരാണെന്ന ബോധ്യം വരാത്തിടത്തോളം നമ്മുടെ സമൂഹത്തില്‍ ജിജ്ഞാസ അസൂഖം കൂടി വരികയെ ഉള്ളു.
ഒരു നമസ്കാരം മാത്രം പറഞ്ഞതിന്റെ പേരില്‍ എന്താ കാര്യമെന്ന് ചോദിക്കുക പോലും ചെയ്യാതെ ഇന്ബോക്സ് ബ്ലോക്കിയ ആളുകളും നമുക്ക് ചുറ്റുമുണ്ട്. അതൊക്കെ ഓരോരുത്തരുടെ വ്യക്തി താല്പര്യങ്ങള്‍.
എങ്കിലും മറ്റൊരാളെ കണ്ട് വേറെ ഒരാളെ ഒരിക്കലും വിലയിരുത്തി വിധിക്കരുത്. എല്ലാവരും വ്യത്യസ്തരായ ആളുകളാണ്.
ഇൗ അതിപ്രസരമായ കൗതുകം മാറണമെങ്കിൽ ലിംഗഭേദം ഇല്ലാതെ സൗഹൃദം വളരണം.
ജെപി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക