
"എത്ര നേരമായി ചോദിക്കുന്നു, വേഗം താ അമ്മേ..
നിക്കടി പെണ്ണെ എനിക്ക് പത്തു കൈയൊന്നുമില്ല കൊണ്ടുവരാം.
നിക്കടി പെണ്ണെ എനിക്ക് പത്തു കൈയൊന്നുമില്ല കൊണ്ടുവരാം.
ഒരു ഗ്ലാസ് വെള്ളവുമായി അമ്മ എന്റടുത്തു വന്നു
അത് കണ്ടതും അച്ഛൻ ചീത്ത പറയാൻ തുടങ്ങി
അത് കണ്ടതും അച്ഛൻ ചീത്ത പറയാൻ തുടങ്ങി
ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിക്കാനുള്ള ആരോഗ്യം പോലും എന്റെ മോൾക്കില്ലന്ന് ഇന്ന മനസിലായത് . താളത്തിനൊത്തു തുള്ളാൻ ഒരമ്മയും...
"നിങ്ങള് ചുമ്മാ ഇരുന്നേ. അവള് പഠിക്കുവാ അതാ ഞാൻ കൊണ്ട് കൊടുത്തേ...
എന്നും കേൾക്കാറുള്ള ന്യായം കേട്ടത് കൊണ്ടാകും ദേഷ്യത്തോടെ അച്ഛൻ ഓഫീസിലേക്ക് പോകാൻ പുറത്തോട്ടു ഇറങ്ങി.
അമ്മ ഓടിച്ചെന്നു അച്ഛന് ഉച്ചയ്ക്കുള്ള ഭക്ഷണവും വെള്ളവും ഒക്കെ കൊണ്ട് കൊടുത്തു.
വണ്ടിയുടെ താക്കോൽ എടുത്തില്ലന്ന് പറഞ്ഞപ്പോൾ അമ്മ ഓടി അകത്തുപോയി എടുത്തു കൊണ്ടുവന്നു കൊടുത്തു.
വണ്ടിയുടെ താക്കോൽ എടുത്തില്ലന്ന് പറഞ്ഞപ്പോൾ അമ്മ ഓടി അകത്തുപോയി എടുത്തു കൊണ്ടുവന്നു കൊടുത്തു.
അച്ഛൻ കാറിൽ കയറി പോകുന്നതും നോക്കികൊണ്ട് നിന്ന അമ്മയെ ഞാനും കണ്ണെടുക്കാതെ നോക്കി നിന്നു.
എല്ലാം നോക്കികൊണ്ടിരിക്കുന്ന എന്നെ നോക്കി അമ്മ ചോദ്യഭാവത്തിൽ തലയാട്ടി.
"ഒന്നുമില്ലേ നമ്മള് ഒരു ഗ്ലാസ് വെള്ളം ചോദിച്ചതിന് എന്തൊക്കെ പുകിലാ. അച്ഛന് എല്ലാം കൈയിൽ കൊണ്ട് കൊടുക്കാം. അല്ലെ ?
"നിർത്തടി, അച്ഛനും നീയും ഒന്നാ? ഇനി മേലാൽ ഇങ്ങനെ പറഞ്ഞു പോവരുത്. എന്നും പറഞ്ഞു തലയ്ക്ക് ഒരു കിഴുക്കും വെച്ച് തന്നു അമ്മ അകത്തേക്ക് പോയി.
അച്ഛൻ ഭയങ്കര കർക്കശക്കാരനാണ്. അമ്മയ്ക്ക് ഭയങ്കര പേടിയാണ് അച്ഛനെ.. എനിക്കും...
പക്ഷെ ചിലപ്പോഴൊക്കെ തോന്നാറുണ്ട്, അമ്മ എന്തിനാ ഇങ്ങനെ സഹിക്കണേ? തിരിച്ചു പറെഞ്ഞുടെ? പെണ്ണുങ്ങൾ ഇന്ന് സ്വതന്ത്രരാണ്.... അവർക്കും അവരുടേതായ അവകാശങ്ങൾ ഉണ്ട്. പിന്നെന്തുകൊണ്ട് അവർക്ക് ശബ്ധിച്ചുടാ?
അമ്മയോട് ചോദിച്ചിട്ട് തന്നെ കാര്യം.....
അടുക്കളയിൽ പാത്രങ്ങളോട് മല്ലിടുകയാണ് അമ്മ...
അമ്മയോട് ചോദിച്ചിട്ട് തന്നെ കാര്യം.....
അടുക്കളയിൽ പാത്രങ്ങളോട് മല്ലിടുകയാണ് അമ്മ...
ഞാൻ അടുക്കള സ്ലാബിൽ കയറി ഇരുന്നു എന്നിട്ട് അമ്മയോട് ഉറച്ച സ്വരത്തിൽ ചോദിച്ചു
"അമ്മ ഈ അച്ഛനെ എങ്ങനെ സഹിക്കുന്നു? എന്തൊരു ചൂടനാ. ഒട്ടും റൊമാന്റിക്കും അല്ല.
"അമ്മ ഈ അച്ഛനെ എങ്ങനെ സഹിക്കുന്നു? എന്തൊരു ചൂടനാ. ഒട്ടും റൊമാന്റിക്കും അല്ല.
അമ്മ എന്നെ സംശയ ഭാവത്തിൽ നോക്കി
ഞാൻ അതൊന്നും ശ്രദ്ധിക്കാതെ തുടർന്നു.
ഞാൻ അതൊന്നും ശ്രദ്ധിക്കാതെ തുടർന്നു.
"പൊരുതണം അമ്മേ... ഈ ക്രൂര പ്രവർത്തികൾക്ക് എതിരായി നമ്മൾ പടവാൾ ഉയർത്തണം. പെണ്ണിന്റെ വീര്യം കാണിച്ചു കൊടുക്കണം...
എന്റെ ശബ്ദം ഉയർന്നതും അമ്മ കൈയിൽ ഇരുന്ന ഗ്ലാസ് എടുത്തു ഒറ്റ ഏറു തന്നു.
അപ്രതീക്ഷിതമായ ആക്രമണം കാരണം ഞാൻ ഞെട്ടിപ്പോയി.
അപ്രതീക്ഷിതമായ ആക്രമണം കാരണം ഞാൻ ഞെട്ടിപ്പോയി.
ഞാൻ എന്തെങ്കിലും പറയും മുൻപേ അമ്മ തുടങ്ങി.
"ഞാൻ എന്ത് അനുഭവിച്ചുന്നാ നീ ഈ പറയുന്നത്. ഈ കുടുംബത്തിന് വേണ്ടി രാപകൽ കഷ്ടപ്പെടുന്ന ആ മനുഷ്യനെപ്പറ്റി ഇനി ഒരക്ഷരം മിണ്ടിപ്പോകരുത് .
അമ്മ കലിതുള്ളികൊണ്ട് ഹാളിലേക്ക് പോയി.
അമ്മയുടെ വാക്കുകൾ എന്നെ അത്ഭുധപെടുത്തി. അച്ഛൻ ചീത്തപറയുമ്പോൾ മാറി നിന്ന് അമ്മയുടെ ഈ നശിച്ച ജന്മത്തെ പറ്റി പരാതി പറയുന്ന ആളാണോ ഈ ഡയലോഗ് അടിച്ചിട്ട് പോയത്?
വിശ്വസിക്കാൻ ആവാതെ ഞാൻ ഹാളിലേക്ക് പോയി. അമ്മ താടിക്ക് കൈയും കൊടുത്തു സോഫയിൽ ഇരിക്കുവാണ്..
ഞാൻ മെല്ലെ അടുത്തേക്ക് പോയി. ഏതു നിമിഷവും ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം. പടക്കത്തിന് തിരി കൊളുത്തിട്ട് മാറി നിക്കണപോലെ ഭയത്തോടെ ഞാൻ ഒരടി വിട്ടു നിന്നു. എന്നിട്ട് അമ്മയെ വിളിച്ചു.
അമ്മേ സോറി...
പക്ഷെ അമ്മ സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പോലെ ശാന്തയായിരുന്നു, എന്നെ അടുത്ത് പിടിച്ചു ഇരുത്തി
പക്ഷെ അമ്മ സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പോലെ ശാന്തയായിരുന്നു, എന്നെ അടുത്ത് പിടിച്ചു ഇരുത്തി
എന്റെ മുടി ഇഴകൾ തടവിക്കൊണ്ട് അമ്മ പറഞ്ഞു.
മോളെ നീ വിചാരിക്കുന്നപോലല്ല ഒരു കുടുംബജീവിതം. അവിടെ മത്സരബുദ്ധിയല്ല വേണ്ടത് പരസ്പരം വിട്ടുകൊടുക്കാനുള്ള മനസ്സാണ് . എന്നാലേ ജീവിതം സന്തോഷം ആയിട്ടു മുന്നോട്ടു പോകുവോളു.
അച്ഛൻ എന്ന കർക്കശക്കാരനെ മാത്രമേ നീ കണ്ടുള്ളു, കുടുംബത്തിനുവേണ്ടി മാത്രം ജീവിക്കുന്ന ഒരാളാണെന്ന് നീ മറന്നു പോയി.
പിന്നെ സങ്കടം വരുമ്പോൾ ഞാൻ ഓരോന്ന് പറയുമെങ്കിലും അച്ഛൻ പറയുന്നത് അനുസരിക്കുമ്പോൾ ഞങ്ങളുടെ മനസിന്റെ ഐക്യം ആണ് അവിടെ കാണാൻ കഴിയുന്നത്.
ആ അനുസരണക്ക് ഒരു ജന്മത്തിന്റെ സ്നേഹമുണ്ട്. ഒരു പുരുഷൻ പറയുന്നത് പെണ്ണ് അനുസരിച്ചാൽ താണുപോകും എന്ന പുതുതലമുറയുടെ കാഴ്ചപ്പാടിന്റെ കുഴപ്പമാണത്.
അമ്മ ഒന്ന് നിർത്തിയിട്ടു എന്നെ നോക്കി.
എന്താടി ഒന്നും മിണ്ടാത്തെ?
അമ്മ ഒന്ന് നിർത്തിയിട്ടു എന്നെ നോക്കി.
എന്താടി ഒന്നും മിണ്ടാത്തെ?
അല്ല അമ്മേ അപ്പോൾ നമ്മൾ അടിമകൾ ആകണമെന്നാണോ?
ഒരിക്കലുമില്ല. നമ്മുടെ വ്യക്തിത്വത്തിന് മുറിവേൽക്കുന്ന ഒന്നും നമ്മൾ ചെയ്യണ്ട. പക്ഷെ ഒരു പുരുഷൻ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം തങ്ങളുടെ കാഴ്ചപ്പാടിനെ ഖണ്ഡിക്കുന്നതാണെന്ന് സ്ത്രീകൾ തീരുമാനിച്ചാൽ, അവിടാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.
അച്ഛന്റെ പല കാര്യങ്ങളും എനിക്ക് ഉൾകൊള്ളാൻ പറ്റാത്തതായിരുന്നു. പക്ഷെ ഞാൻ അതിൽ സന്തോഷം കണ്ടെത്താൻ ശ്രമിച്ചു. കാരണം എന്റെടുത്തും ഉണ്ടാകും അച്ഛന് ഇഷ്ടപെടാത്ത പല കാര്യങ്ങളും..
അത്കൊണ്ട് അടക്കവും ഒതുക്കവുമുള്ള പെണ്ണായിട്ടു വേണം നീയും വളരാൻ.
അല്ലാതെ ഫെമിനിസ്റ്റ് ചിന്താഗതിയും കൊണ്ടിരുന്ന വീട്ടിൽ ഇരിക്കുകയെ ഉള്ളൂ.
അത്കൊണ്ട് അടക്കവും ഒതുക്കവുമുള്ള പെണ്ണായിട്ടു വേണം നീയും വളരാൻ.
അല്ലാതെ ഫെമിനിസ്റ്റ് ചിന്താഗതിയും കൊണ്ടിരുന്ന വീട്ടിൽ ഇരിക്കുകയെ ഉള്ളൂ.
ഓഹോ അവസാനം അതിൽ തന്നെ കൊണ്ട് നിർത്തിക്കോ. അപ്പോൾ ഇത്രയും നേരം ഈ പ്രസംഗം കേട്ടതിനു ഒരു പ്രതിയുപകാരം വേണം.
അമ്മയുടെ മുഖത്തെ ഭാവം എനിക്ക് അറിയായിരുന്നു. അതിനാൽ അങ്ങോട്ട് നോക്കാതെ ഞാൻ പറഞ്ഞു. എനിക്ക് കോളെജിന്ന് ടൂർ പോകാൻ അച്ഛന്റെ സമ്മതം വാങ്ങിത്തരണം.
പോടീ അവിടെന്നു.. ഞാൻ വിടില്ലെന്ന് പറഞ്ഞതാണെല്ലോ. അതിനു വെച്ച വെള്ളം മോളങ്ങു പുറകിൽ നിക്കണ ചെടിക്ക് ഒഴിച്ചേക്ക് .
ഇനി ഇമ്മാതിരി ഓരോന്നും പറഞ്ഞോണ്ട് വന്നാൽ ശെരിയാക്കും ഞാൻ . എന്നെ ശെരിക്കറിയാലോ?
ഇനി ഇമ്മാതിരി ഓരോന്നും പറഞ്ഞോണ്ട് വന്നാൽ ശെരിയാക്കും ഞാൻ . എന്നെ ശെരിക്കറിയാലോ?
എന്നും പറഞ്ഞു അമ്മ സുരേഷ് ഗോപി സ്റ്റൈലിൽ അകത്തേക്ക് പോയി.
ഞാൻ ആകെ സെന്റി ആയി. പഠിക്കാൻ തോന്നുന്നില്ല, അല്ലെങ്കിലും ഇല്ല, എന്നാ ഇപ്പൊ ഒട്ടും തോന്നണില്ല
അമ്മയെ മനസ്സിൽ ഒത്തിരി ചീത്ത പറഞ്ഞു.
ഇവരൊക്കെ ഒറ്റകെട്ടാ. ഒരു ഭാര്യയും ഭർത്താവും വന്നിരിക്കുന്നു. ലോകത്തു വേറെ ഒരിടത്തും ഇല്ലാത്തപോലെ...
ഇന്ന് പട്ടിണി കിടെന്നാലോ?
വേണ്ട ചപ്പാത്തിയ. നമ്മുടെ ദേഷ്യമൊക്കെ പാവം ചപ്പാത്തിയോട് കാണിക്കുന്നത് എന്തിനാ. മാത്രമല്ല വല്ലപ്പോഴുമാ ചപ്പതിയൊക്കെ പടികടന്നു ഈ വീട്ടിൽ വരുന്നത്.
ഇവരൊക്കെ ഒറ്റകെട്ടാ. ഒരു ഭാര്യയും ഭർത്താവും വന്നിരിക്കുന്നു. ലോകത്തു വേറെ ഒരിടത്തും ഇല്ലാത്തപോലെ...
ഇന്ന് പട്ടിണി കിടെന്നാലോ?
വേണ്ട ചപ്പാത്തിയ. നമ്മുടെ ദേഷ്യമൊക്കെ പാവം ചപ്പാത്തിയോട് കാണിക്കുന്നത് എന്തിനാ. മാത്രമല്ല വല്ലപ്പോഴുമാ ചപ്പതിയൊക്കെ പടികടന്നു ഈ വീട്ടിൽ വരുന്നത്.
എന്റെ മനസ്സ് വായിച്ചപോലെ അടുക്കളയിൽ നിന്നു അമ്മയുടെ ശബ്ദം കേട്ടു .
കഴിക്കാറാകുമ്പോ വന്നിരുന്നു തിന്നാമതി അതെങ്ങനെയാ ഉണ്ടാക്കുന്നെന്ന് വല്ലതും അറിയണോ?
"സെയിം ഡയലോഗ് കേട്ടുമടുത്തു. അമ്മയ്ക്ക് ഒന്ന് മാറ്റിപിടിച്ചൂടേ. പിന്നെ ഞാൻ ഒറ്റമോളല്ലേ. കുറച്ചു എൻജോയ് ചെയ്യുന്നതിൽ തെറ്റുണ്ടോ?
ഇപ്പോൾ അതല്ല പ്രശ്നം ടൂർ പോണം എന്താ ഒരു മാർഗം?
തലപുകച്ചു ആലോചിച്ചു... ഒരു വഴിയും കിട്ടിയില്ല.
അപ്പഴേക്കും അച്ഛൻ വന്നു. പിന്നെ വീട് ഫുൾ അറ്റെൻഷൻ ആയി.
എല്ലാരും അത്താഴം കഴിക്കാൻ ഇരുന്നു. എന്നും ഒരു നേരമെങ്കിലും ഒരുമിച്ചു കഴിക്കണം എന്നത് അച്ഛന്റെ നിർബന്ധമാണ്.
കഴിക്കുന്നതിനടയിൽ ഞാൻ അമ്മയെ ഒന്ന് പാളിനോക്കി.
എവിടെ.. ഒന്നും നടന്നിട്ടില്ലാത്ത പോലെ ഇരുന്നു കഴിക്കുവാണ്.
അപ്പോ ടൂർ പോക്ക് ഗോവിന്ദ...
എവിടെ.. ഒന്നും നടന്നിട്ടില്ലാത്ത പോലെ ഇരുന്നു കഴിക്കുവാണ്.
അപ്പോ ടൂർ പോക്ക് ഗോവിന്ദ...
അത്താഴം ഒക്കെ കഴിഞ്ഞു അമ്മ വീണ്ടും അടുക്കളയിൽ കയറി. ഇതിനും മാത്രം അതിനുള്ളിൽ എന്താ ജോലിന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പക്ഷെ കയറി നോക്കിട്ടില്ല. വെറുതെ എന്തിനാ ഒരു റിസ്ക് ?
രാത്രി കിടന്നപ്പഴും കോളേജ് ടൂർ ആയിരുന്നു മനസ്സിൽ..
അമ്മ അറിയാതെ അച്ഛനെ കൊണ്ടു സമ്മതിപ്പിക്കണം. ഒന്ന് മുട്ടിനോക്കാം
എന്ന് വിചാരിച്ചു ഞാൻ അച്ഛന്റെ മുറിയിൽ പോയി നോക്കി. ഭാഗ്യം, അച്ഛൻ ഉറങ്ങിട്ടില്ല.
ഞാൻ പതുക്കെ അകത്തേക്ക് പോയി. എന്നെ കണ്ടതും അച്ഛൻ എന്നെ അടുത്ത് വിളിച്ചു.
നിന്നെ വിളിക്കാൻ ഇരിക്കുവായിരുന്നു .
എന്റമ്മേ വല്ല പ്രശ്നവും ഉണ്ടോ ?എന്തിനാ ഇപ്പോ അച്ഛൻ എന്നെ അന്വേഷിച്ചേ ?ഇങ്ങനെ മനസ്സിൽ ആലോചിച്ചു നിന്നപ്പോൾ ഉടനെ അച്ഛന്റെ ചോദ്യം വന്നു.
എന്താ കുട്ടി ആലോചിക്കുന്നേ ?
ഒന്നുല്ല അച്ഛാ ?അച്ഛൻ എന്താ തിരക്കിയെ?
അച്ഛൻ ഒന്നും പറയാതെ മേശയ്ക്കുള്ളിൽ നിന്നു പൈസ എടുത്തു എനിക്ക് തന്നു.
അമ്മ പറഞ്ഞു നീ കോളേജ് ടൂർ പോകാൻ പൈസ വേണമെന്ന് ചോദിച്ചുന്നു.
മനസ്സിൽ ആയിരം പൂത്തിരികൾ കത്തി. അമ്മയെന്ന അത്ഭുധത്തെ ഞാൻ തിരിച്ചറിയുകയായിരുന്നു.
എനിക്ക് ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല, പിന്നെ അമ്മ പറഞ്ഞപ്പോ തന്നുന്നെ ഉള്ളൂ. സൂക്ഷിച്ചു പോണംട്ടോ ?
അച്ഛന്റെ വാക്കുകൾ എന്നെ കൂടുതൽ അത്ഭുദപ്പെടുത്തി. അമ്മയുടെ വാക്കുകൾക്ക് അച്ഛൻ ഇത്രമാത്രം വില നൽകുന്നു.
ഞാൻ പോകാതെ നിന്നതിനാലാകാം അച്ഛൻ എന്നെത്തന്നെ നോക്കി നിന്നു.
എന്താ മോളെ ?എന്തെങ്കിലും പറയാനുണ്ടോ ?
അല്ല അച്ഛാ ഇത്രയും വർഷം എന്നെ ടൂർ പോകാൻ സമ്മതിച്ചിട്ടില്ലലൊന്ന് ആലോചിച്ചു പോയതാ.
എന്താ മോളെ ?എന്തെങ്കിലും പറയാനുണ്ടോ ?
അല്ല അച്ഛാ ഇത്രയും വർഷം എന്നെ ടൂർ പോകാൻ സമ്മതിച്ചിട്ടില്ലലൊന്ന് ആലോചിച്ചു പോയതാ.
അച്ഛൻ അല്പം പുഞ്ചിരിച്ചുകൊണ്ട് എന്നെ അടുത്തേക്ക് വിളിച്ചു.
മോളെ അന്നൊക്കെ നീ കുഞ്ഞല്ലേ ?നിനക്ക് കാര്യപ്രാപ്തിയായിട്ടില്ലന്ന് തോന്നിയത് കൊണ്ടാണ് വിടാത്തത്.
ഇപ്പോൾ നിന്റെ അമ്മ തന്നെ ഉറപ്പ് പറഞ്ഞപോൾ എനിക്ക് വേറെ ഒന്നും ആലോചിക്കേണ്ടി വന്നില്ല. മോളു സന്തോഷമായിട്ട് പോയിട്ട് വാ
ഇപ്പോൾ നിന്റെ അമ്മ തന്നെ ഉറപ്പ് പറഞ്ഞപോൾ എനിക്ക് വേറെ ഒന്നും ആലോചിക്കേണ്ടി വന്നില്ല. മോളു സന്തോഷമായിട്ട് പോയിട്ട് വാ
സന്തോഷവും സങ്കടവും എല്ലാം കൂടിച്ചേർന്ന ഒരു വികാരത്തിൽ ഞാൻ പുറത്തേക്കു ഇറങ്ങിയപ്പോൾ അമ്മ ഇതാ വാതിൽക്കൽ ചിരിച്ചുകൊണ്ട് നിൽക്കുന്നു...
ഞാൻ ഓടിച്ചെന്നു അമ്മയെ കെട്ടിപിടിച്ചു.
സ്നേഹത്തിന്റെ ഭാഷയിൽ അമ്മയ്ക്ക് ഒരു ഉമ്മകൊടുക്കുമ്പോൾ എന്റെ മിഴികൾ ആർദ്രമായിരുന്നു.
സ്നേഹത്തിന്റെ ഭാഷയിൽ അമ്മയ്ക്ക് ഒരു ഉമ്മകൊടുക്കുമ്പോൾ എന്റെ മിഴികൾ ആർദ്രമായിരുന്നു.
ഒറ്റമകളായി ജനിച്ച എനിക്ക് അമ്മ എന്റെ വലിയ ഒരു കൂട്ടായിരുന്നു, ഇപ്പഴും ആണ്. ഇടയ്ക്ക് കർക്കശക്കാരിയാകുമ്പോൾ ഒരുപാട് ദേഷ്യം തോന്നിട്ടുണ്ട് അമ്മയോട്, വീട്ടിൽ ഒരു ജോലി ചെയ്യാൻ വല്ലപ്പോഴും പറഞ്ഞാൽ പത്തു ചോദ്യങ്ങൾ ഞാൻ അങ്ങോട്ട് ചോദിക്കുമായിരുന്നു.
ഇന്നു ഞാനും ഒരു അമ്മയാണ്, ഇപ്പോൾ മാത്രമേ എനിക്ക് എന്റെ അമ്മയെ മുഴുവനായിട്ട് മനസിലാക്കാൻ സാധിച്ചുള്ളൂ. അടുക്കളയിൽ ഞാൻ പാത്രങ്ങളോട് മല്ലിടുമ്പോൾ പണ്ട് അമ്മയോട് ചോദിച്ചതൊക്കെ വേദനയോടെ ഓർക്കാറുണ്ട്. ഇപ്പഴും നാട്ടിൽ പോയാൽ അമ്മയുടെ ആ പഴയ കൊച്ചുകുട്ടിയാകാറുണ്ട്, എന്നെ കൊണ്ട് ഒന്നും ചെയ്യിക്കാതെ ഇരിക്കുന്ന അമ്മയെ കാണുമ്പോൾ അച്ഛൻ ഇന്നും കളിയാക്കും, നീ ഒന്നും ഒരിക്കലും മാറില്ലെന്ന് പറഞ്ഞു....
മാതാപിതാക്കൾക്ക് നമ്മൾ എന്നും കൊച്ചുകുട്ടിയാണ്..... ആ ഒരു സ്നേഹവും കരുതലും വേറെ ഒരിടത്തുനിന്നും കിട്ടില്ല..
അമ്മയെയോ അച്ഛനെയോ ശരണാലയത്തിൽ തള്ളുന്ന മക്കളുള്ള നമ്മുടെ നാട്ടിൽ, നമ്മളെങ്കിലും വരും തലമുറയ്ക്ക് ഒരു നല്ല ഉദാഹരണമായി മാറാൻ ശ്രമിക്കാം.
സ്നേഹപൂർവ്വം.
സീത കാർത്തിക്
സീത കാർത്തിക്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക