Slider

വിലയറിയാതെ.

0
Image may contain: 1 person, selfie and closeup

ദിവസങ്ങൾക്കുശേഷം ജീവൻ നിലനിർത്താനായി ശരീരത്തിൽ പിടിപ്പിച്ചിരുന്ന ഉപകരണങ്ങൾ ഓരോന്നായി മാറ്റാൻ തുടങ്ങിയപ്പോൾ പ്രിൻസ് എഴുന്നേൽക്കൻ
ശ്രമിച്ചു ....ഒരുതൂവലിന്റെ കനംപോലും തോന്നുന്നില്ല നടക്കാൻ കാലുകൾ തറയിൽ ചവിട്ടിയപ്പോൾ അന്തരീക്ഷത്തിലേക്ക് ഉയർന്നുപൊങ്ങാൻ തുടങ്ങി ....അവൻ താഴേക്കുനോക്കി അവിടെ കണ്ടകാഴ്ച അവനെ ഞെട്ടിച്ചു ...താഴെ നിശ്ചലമായ അവന്റെ ശരീരം പതിയെ ആരോ ഒരുതുണി വലിച്ചുമൂടുന്നു ..തന്റെ മരണം അവൻ തിരിച്ചറിയുകയായിരുന്നു ..
പ്രിൻസ് പതിയേ എല്ലാം ഓർത്തെടുത്തു .. കാറിൽ കൂട്ടുകാർക്കൊപ്പം കറങ്ങാൻ പോയതാണ് മദ്യപിച്ചു ലക്കുകെട്ടായിരുന്നു ഡ്രൈവിംഗ് ,നിയന്ത്രണം വിട്ടു ചരക്കുലോറിയിലേക്കു പാഞ്ഞുകയറിയ കാറിൽനിന്നും ആരൊക്കെയോ ചേർന്ന് വലിച്ചുപുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു ... ആകെ വീർപ്പുമുട്ടിയപ്പോൾ പുറത്തേക്കുള്ള വാതിൽതിരഞ്ഞു ..അവനു മുൻപിൽ തുറന്ന വാതിലിലൂടെ പുറത്തിറങ്ങിയത് മുൻപ് അവിടെ കണ്ടതിൽ ഒരു ഡോക്ടർ ആയിരുന്നു .. പുറത്തേക്കുനോക്കി ഒരു നേഴ്സ് തന്റെ പേരുപറഞ്ഞു വിളിക്കുന്നത് അവൻ കേട്ടു...
കരഞ്ഞു കലങ്ങിയ കണ്ണുമായ് നിൽക്കുന്ന തന്റെ ഉറ്റവരെ അവൻ കണ്ടു..
പരമാവധി ശ്രമിച്ചിട്ടും രക്ഷിക്കാൻ കഴിഞ്ഞില്ല ഡോക്ടർ പറഞ്ഞു ,തളർന്നുവീണ അമ്മയെ ആരോതാങ്ങി ,പപ്പാ ചുമരിലിടിച്ചു കരയുന്നു, പോസ്റ്മോർട്ടത്തിനുവേണ്ട ഏർപ്പാടുണ്ടാക്കാൻ ഏൽപ്പിച്ചു ഡോക്ടർ ഡ്യൂട്ടിറൂമിലേക്കുപോയി .... രക്തബന്ധമില്ലാതിരുന്നിട്ടും ആകെത്തളർന്ന ഒരാളെ അവനവിടെകണ്ടു ...അളിയൻ ,എല്ലാം സ്വയം ഏറ്റെടുത്തു മുന്നിൽ നിൽക്കുമ്പോഴും ആ മനുഷ്യന്റെ ചങ്കുപൊട്ടുന്നതു അവൻ തിരിച്ചറിയുകയായിരുന്നു,ജന്മശത്രുവായിരുന്നു അവനെപ്പോഴും അളിയൻ ...
ചെറുപ്പത്തിൽ മരിച്ച തന്റെ കുഞ്ഞനുജനെ അവനിലൂടെ കാണുകയായിരുന്നു അയാൾ,
അവനോ പണവും പ്രതാപവും വേണ്ടുവോളം ഉള്ള പേരുകേട്ട തറവാട്ടിൽ ജനിച്ചതുകൊണ്ട് അഹങ്കാരവും തന്നിഷ്ടവും അവനൊപ്പം വളർന്നു ... എഞ്ചിനീയറിങ്ങിനു അവനുപറ്റിയ കൂട്ടുകാരെ കിട്ടിയതോടെ കൈവിട്ട പട്ടംപോലെ ആയിരുന്നു അവൻ ..മദ്യവും മയക്കുമരുന്നും ശീലമാക്കി ,കൂട്ടുകൂടി കറങ്ങിനടക്കുന്ന അവനെ ആവശ്യത്തിന് പോലും കാണാൻ കിട്ടാതായി ,ബിസിനസ്സിന്റെ പുറകെ നടക്കുന്ന പാപ്പക്ക് അവനെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല,അമ്മയുടെ ദുഃഖം കേട്ട് ഉപദേശിക്കുന്ന അളിയൻ അവന്റെ ശത്രുവും ആയിരുന്നു ... ഈ പേരിൽ പെങ്ങളോട് അവൻ എന്നും വഴക്കിട്ടു ...ഏതു പാതിരാക്കും വന്നുകയറാൻ കഴിയുന്ന മുറിയിലേക്ക് അവൻ കിടപ്പും മാറ്റി ,
അളിയന്റെ പെങ്ങൾ സാറയെ പ്രിൻസിനെക്കൊണ്ട് കെട്ടിക്കണം എന്നൊരാശ എല്ലാവർക്കും ഉണ്ടായിരുന്നു,പക്ഷെ അവൻ അവളെ കാണുമ്പോഴൊക്കെ വളരെ മോശമായിട്ടാണ് പെരുമാറിയിട്ടുള്ളത് ... കൗമാരത്തിന്റെ ആസക്തിയിൽ ,സൗന്ദര്യമല്ല അവളുടെ പെണ്ണുടൽ ആയിരുന്നു അവന്റെ കണ്ണിനു മുന്നിൽ കൗതുകം..
അങ്ങകലെ ഒരു കസേരയിൽ മാതാവിന്റെ ഫോട്ടോയിലേക്കുനോക്കി മിഴിനീര് വാർക്കുന്ന അവളെ അവൻ കുറ്റബോധത്തോടെനോക്കി ..
കൂട്ടുകാരെ തിരഞ്ഞു കണ്ടെത്തുമ്പോൾ ഒരാൾ കാലൊടിഞ്ഞും ,ഒരാളെ കാലുമുറിച്ച നിലയിലുംകാണാന്കഴിഞ്ഞു ..അവരുംകൂടെയാണീ വിധിക്കുപിന്നിൽ എന്നിട്ടും അവരുടെ അമ്മമാർ മനസ്സുകൊണ്ട് ശപിക്കുന്നതു അവൻ അറിഞ്ഞു ,കൂട്ടുകാരുടെ മൗനം അത് സമ്മതിച്ചതിലായിരുന്നു അവനുസങ്കടം ....എന്നിട്ടും അതിലൊരു കൂട്ടുകാരന്റെ അച്ഛനുമമ്മയും ഒന്നിച്ചിരിക്കുന്നതുകണ്ടു ഒത്തിരി സന്തോഷിച്ചു ,കാരണം വര്ഷങ്ങളായി അവർ വേർപിരിഞ്ഞു ജീവിക്കുന്നവരായിരുന്നു ...
പോസ്റ്റ്മോർട്ടം കഴിഞ്ഞു അവനെ വീട്ടിലേക്കു കൊണ്ടുപോയി ,അവിടെ ഒരുനാട്‌ മുഴുവൻ പ്രിൻസിനെ കാണാൻ എത്തിയിരുന്നു ,അത് അവനോടുള്ള ഇഷ്ട്ടം കൊണ്ടല്ല നാട്ടുകാർക്ക് പാപ്പയോടുള്ള സ്നേഹം ബഹുമാനവും കൊണ്ടായിരുന്നു ,പലരും മാറി നിന്ന് അവനെ കുറ്റപ്പെടുത്തുന്നതു അവൻ കേട്ടു... അവൻ വാഹനം ഓടിക്കുന്നതിലെ അമിതവേഗം ,എല്ലാത്തിനോടുമുള്ള പുച്ഛം ഇതിനെകുറിച്ചല്ലാതെ അവനെകുറിച്ച് നല്ലതാരും പറഞ്ഞില്ല,ചങ്കുപൊട്ടി കരയുന്ന അമ്മയേയും പെങ്ങളേയും കുറെ കാലങ്ങൾക്കു ശേഷം അവൻ സ്നേഹത്തോടെനോക്കി,എല്ലാം തകർന്നവനെപ്പോലെ ഇരിക്കുന്ന പപ്പയെ അവൻ വിളിക്കാൻ ശ്രമിച്ചു ... ഇനി അതിനുകഴിയില്ലെന്ന് അവൻ ദുഃഖത്തോടേ തിരിച്ചറിഞ്ഞു ....
പള്ളിയിലേക്കുള്ള അവന്റെ അന്ത്യയാത്രക്കു ഒരുനാടുമുഴുവൻ കൂടെയുണ്ടായിരുന്നു ... ഒടുവിലെ ശുശ്രൂഷകൾക്കുശേഷം അവന്റെ പ്രിയപ്പെട്ടവർ അവസാനചുംബനം നൽകി യാത്രചൊല്ലി ഒരുപിടി മണ്ണുവാരിയിട്ടു തിരിഞ്ഞുനടന്നു .... ഇനി ഒരാളേയും കാണാനും,സ്നേഹിക്കാനുമാവാതെ ,ആരോടും സംസാരിക്കാനോ കൂട്ടുകൂടാനോ ആവാതെ അവനെ ആ മണ്ണേറ്റുവാങ്ങി... ഒടുവിൽ മാർബിളിൽ തീർത്തൊരു കല്ലറയിൽ കൊത്തിവച്ചോരു പേര് മാത്രമാണിന്നവൻ... ലഹരിയുടെ ഉപയോഗവും,അമിതവേഗവും നൽകുന്ന ശിക്ഷ ,ഈ വിധി ആർക്കും വരാതെയിരിക്കട്ടെ...
സുജി ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo