
...............................
രാജുവേട്ടൻ നമ്മളെ സ്വന്തം ഓട്ടോക്കാരൻ. ഇപ്പോ പേരിനു മുന്നിൽ ജർമ്മൻ എന്ന ഓമനപ്പേരും.( ജർമ്മൻ രാജു ). അതൊരു വലിയ കഥയാ.നാട്ടുകാർ ഓർത്തോർത്ത് ചിരിച്ച കഥ.
ഈ രാജു ഭായിക്കൊരു കുഴപ്പമുണ്ട് പട്ടി എന്ന് കേട്ടാൽ ജീവനും കൊണ്ടോടും അത്രയ്ക്ക് പേടിയാ..
10:30 AM എന്റെ വീട്
.............................
രാവിലത്തെ ഉറക്കം ഭേദിച്ചു കൊണ്ട് അയൽവക്കക്കാരനും ഉറ്റ സുഹൃത്തുമായ മുൾക്കിന്റെ (മുൾക്ക് രാജാനന്ദ് )ഫോൺ കോൾ.
.............................
രാവിലത്തെ ഉറക്കം ഭേദിച്ചു കൊണ്ട് അയൽവക്കക്കാരനും ഉറ്റ സുഹൃത്തുമായ മുൾക്കിന്റെ (മുൾക്ക് രാജാനന്ദ് )ഫോൺ കോൾ.
"ഹലോ.. "
ഹലോ ഡാ ഒന്ന് മൃഗാശുപത്രി വരെ പോണല്ലോ.. വീട്ടിലെ പട്ടീനെ കൊണ്ടുപോവാനാ.. നിന്റെ കയ്യിൽ ഓട്ടോക്കാരുടെ നമ്പർ വല്ലതും ഉണ്ടോ.?
"പട്ടിയെ കൊണ്ടുപോവാനല്ലേ.. പറ്റിയ ഒരാളുണ്ട്.. ഇപ്പോ ശരിയാക്കിത്തരാം.. നീ ഫോൺ കട്ട് ചെയ്.. "
(മൊബൈൽ എടുത്ത് നേരെ വിളിച്ചു നമ്മുടെ ഓട്ടേക്കാരനെ)
"ഹലോ രാജു ഭായ്... ഒരോട്ടം പോണല്ലോ.. "
എവിടേക്കാടാ...?
"നമ്മുടെ പുനത്തിലേക്ക്.. ഹയ് ന്റെ വീടിന്റെ തൊട്ടപ്പുറത്തെ വീട്... നമ്മുടെ മുൾക്കിന്റെ അമ്മൂമ്മയ്ക്ക് തീരെ സുഖമില്ല.ന്തോ ആശുപത്രിക്കേസാന്നാ തോന്നണത്..."
ഞാൻ വരാട്ടാ...... ന്തോന്ന് പേടിക്കാനാടാ...ഇപ്പോ വരാട്ടാ..
(ഫോൺ കട്ടായി)
അര മണിക്കൂറിന് ശേഷം
11:00 AM
.............................................
11:00 AM
.............................................
ആ വലിയ ബഹളം കേട്ടാണ് മുൾക്കിന്റെ വീട്ടിലേക്ക് എത്തി നോക്കിയത്. ഓട്ടോക്കാരൻ രാജുവേട്ടനും മുൾക്കിന്റെ അപ്പനും തമ്മിൽ മുടിഞ്ഞ വഴക്ക്..
പട്ടിയെ കൊണ്ടു പോണമെന്ന് മുൾക്കിന്റെ പ്പനും പറ്റില്ലെന്ന് ജർമ്മൻരാജുവും..
പത്ത് മിനിട്ടോളം നീണ്ട വാദപ്രതിവാദത്തിനൊടുവിൽ നമ്മുടെ രാജു പട്ടിയെ കൊണ്ടുപോവാമെന്നേറ്റു.കൂടെ ഒരു അന്ത്യശാസനവും.
" അതേ.. തിരിച്ചു വരുമ്പോൾ വേറെ ഏതെങ്കിലും ഓട്ടോ വിളിച്ചോളണം."
അങ്ങനെ മുൾക്കിന്റപ്പനും ജർമ്മൻ ഷപ്പേർഡ് പട്ടിയും പിൻസീറ്റിലും രാജു ഭായ് ഡ്രൈവിങ് സീറ്റിലുമായി യാത്ര തുടർന്നു.
11:35 AM ബൈപ്പാസിലേക്കുള്ള റോഡ്
.........................................................
( യാത്രക്കിടയിൽ മുൾക്കിന്റപ്പൻ വാചാലനായി)
.........................................................
( യാത്രക്കിടയിൽ മുൾക്കിന്റപ്പൻ വാചാലനായി)
"ഹയ്.റോഡൊക്കെ ആകെ നാശമായിരിക്യാണല്ലേ....?"
ഉം..
" ഇതിലൂടെ വണ്ടിയോടിക്കാൻ ഭയങ്കര ബുദ്ധിമുട്ടാല്ലേ...?"
ഉം...
അല്ലാ.. രാജൂന്റെ വീട്ടില് പട്ടിയൊന്നുമില്ലേ...
ഇല്ല..
"നീയെന്താ രാജു ഭയങ്കര ഗൗരവത്തില്..ഈ പട്ടി കടിക്കുമെന്ന് പേടിച്ചിട്ടാണോ... ഇത് കിടക്കില്യ... ഇവനെനിക്ക് മോനെ പോലെയാ..."
ന്റെ പൊന്നു പ്രഭാകരേട്ടാ.. ങ്ങള ഞാൻ മൃഗാശുപത്രീല് എത്തിച്ചാപ്പോരേ. ങ്ങള് ആ പട്ടിയെ ഒന്ന് മുറുകെ പിടിച്ചാ മാത്രം മതി.
"ഹയ്.. താൻ മസിലുപിടിക്കാതെ വല്ലതുമൊക്കെ പറയെടോ..
സഹികെട്ട ഓട്ടോക്കാരൻ രാജു എന്തോ പറയാനായി പുറകിലേക്ക് തിരിഞ്ഞ് നോക്കിയതും നമ്മുടെ ജർമ്മൻകാരൻ പട്ടി ഡ്രൈവിങ് സീറ്റിലേക്ക് എത്തിവലിഞ്ഞ് നോക്കിയതും ഒരുമിച്ചായിരുന്നു.
ഓട്ടോക്കാരൻ രാജുവും ജർമ്മൻ പട്ടിയും മുഖാമുഖം നോക്കി..
ഗർ....!!
പട്ടിയുടെ ദേഷ്യ ഭാവത്തിലുള്ളശബ്ദവും കൂടിയായപ്പോൾ സംഗതി കൈവിട്ടു.
പട്ടിയുടെ ദേഷ്യ ഭാവത്തിലുള്ളശബ്ദവും കൂടിയായപ്പോൾ സംഗതി കൈവിട്ടു.
പേടിച്ച് നിലവിളിച്ച രാജു ഭായിന്റെ കയ്യീന്ന് ഓട്ടോയുടെ നിയന്ത്രണവും നഷ്ടപ്പെട്ടു. ബൈപ്പാസ് റോഡിലേക്ക് കയറുന്നതിന് പകരം ഓട്ടോ മ്മടെ ആട്ടിറച്ചി വിൽക്കണ പക്കർ കോയയുടെ പറമ്പിലൂടെ കയറി അയാളുടെ ഷീറ്റ് മേഞ്ഞ കുളിപ്പുരയും പറിച്ചെടുത്ത് നേരെ അടുത്തുള്ള കല്ലുവെട്ടുകുഴിയിലേക്ക്.
ഓട്ടോ തവിടുപൊടി.. മുൾക്കിന്റെപ്പനും രാജു ഭായും സഹകരണാശുപത്രിയിലും ജർമ്മൻ പട്ടി പോക്കർ കോയേന്റെ ആടിനു പിന്നാലെയും..
ഓട്ടോയൊക്കെ നന്നാക്കിയെടുത്ത് ഓട്ടം തുടങ്ങിയെങ്കിലും ഇന്ന് നാട്ടുകാർ രാജുവേട്ടനെ ജർമ്മൻ രാജു എന്ന് വിളിക്കാനും തുടങ്ങി.
മിഥുൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക