പുലരും മുമ്പേ…….
ഇടർച്ചയോടെയുള്ള ആ ശബ്ദം ആ ഒരു
വീടിനെ മാത്രമല്ല ഒരു വരിയിലെ ഒന്നിലധികം വീടുകളെ ഒരേ സമയം വിളിച്ചുണർത്താൻ തക്ക ഉച്ചത്തിലുള്ളതാണ്. ആരും അതു ശ്രദ്ധിക്കാത്ത തിനാലാവണം ഇരുമ്പു ചട്ടതുളക്കുന്ന ഒരു ഡ്രില്ലിംങ്ങ് മെഷിനെ ഓർമ്മിപ്പിക്കുന്ന ശബ്ദം കാതു തുളച്ചുകയറുന്ന രീതിയിൽ വീണ്ടും വീണ്ടും മുഴങ്ങി. വീട് പൂട്ടിക്കിടക്കാൻ തുടങ്ങിയിട്ട്
ആറു വർഷങ്ങൾ പിന്നിട്ടിരുന്നു. പൊടിയും മാറാലയും ഉള്ളിൽ സ്ഥിരതാമസമാക്കിയ വീടിന്റെ പുറംഭിത്തിയിൽ മുറ്റത്ത് പന്തുതട്ടിക്കളിച്ച ഇളം തലമുറ ക്രിക്കറ്റ് ബോൾ രൂപത്തിൽ ചെമ്മണ്ണ് പുരട്ടിയെടുത്തപ്പോൾ കാലം കുറെ പിന്നിട്ട ഒരു പ്രേത ഭവനം പോലെ അതാ തെരുവിൽ അതൊറ്റപ്പെട്ടു പോയി.പക്ഷെ അന്നാവട്ടെ പുലരും മുമ്പേ തെരുവ് ആദ്യംകേട്ട ശബ്ദം ആ വീടിന്റെ കോളിംങ്ങ് ബെല്ലിന്റതും.
വീടിനെ മാത്രമല്ല ഒരു വരിയിലെ ഒന്നിലധികം വീടുകളെ ഒരേ സമയം വിളിച്ചുണർത്താൻ തക്ക ഉച്ചത്തിലുള്ളതാണ്. ആരും അതു ശ്രദ്ധിക്കാത്ത തിനാലാവണം ഇരുമ്പു ചട്ടതുളക്കുന്ന ഒരു ഡ്രില്ലിംങ്ങ് മെഷിനെ ഓർമ്മിപ്പിക്കുന്ന ശബ്ദം കാതു തുളച്ചുകയറുന്ന രീതിയിൽ വീണ്ടും വീണ്ടും മുഴങ്ങി. വീട് പൂട്ടിക്കിടക്കാൻ തുടങ്ങിയിട്ട്
ആറു വർഷങ്ങൾ പിന്നിട്ടിരുന്നു. പൊടിയും മാറാലയും ഉള്ളിൽ സ്ഥിരതാമസമാക്കിയ വീടിന്റെ പുറംഭിത്തിയിൽ മുറ്റത്ത് പന്തുതട്ടിക്കളിച്ച ഇളം തലമുറ ക്രിക്കറ്റ് ബോൾ രൂപത്തിൽ ചെമ്മണ്ണ് പുരട്ടിയെടുത്തപ്പോൾ കാലം കുറെ പിന്നിട്ട ഒരു പ്രേത ഭവനം പോലെ അതാ തെരുവിൽ അതൊറ്റപ്പെട്ടു പോയി.പക്ഷെ അന്നാവട്ടെ പുലരും മുമ്പേ തെരുവ് ആദ്യംകേട്ട ശബ്ദം ആ വീടിന്റെ കോളിംങ്ങ് ബെല്ലിന്റതും.
അകത്തെ മുറിയുടെ ചുവരുകകൾ. ഓരോ തവണയും അർത്തലച്ചു വന്നു വീഴുന്ന ബെൽ ശബ്ദം. അതിന്റ വിശാലമായ ഹാളിന്റെ അങ്ങേയറ്റത്ത് പിരിഞ്ഞു കയറി രണ്ടാം നിലയിലേക്ക് പോവുന്ന പടിക്കെട്ടിനും അതിനുതാഴെ മേശവിരിപ്പിനു മുകളിൽ വിശ്രമിക്കുന്ന തടിച്ച പുസ്തകങ്ങൾക്കും പ്രഭാത രശ്മിയിൽ ഇളം ചെമ്പു നിറം. അവക്ക് മുകളിലും വശങ്ങളിലും ഏതാണ്ട് ആറു വയസ്സ് പ്രായമായ പൊടിയുംമാറാലയും ഇടമുറിയാതെ മുഴങ്ങുന്ന ആശബ്ദത്തിൽ അനങ്ങുന്നു .എന്നാലപ്പോഴും ഉള്ളിലെ വലിയ മുറികളിലൊന്നിലെ ഒരു പഴഞ്ചൻവിരിപ്പിനു മുകളിൽ അയാൾ ഗാഢനിദ്രയിലായിരുന്നു . ശരിക്കും അതൊരു വെറും ഉറക്കമാണോ ? അല്ല അതൊരു വെറും ഉറക്കമല്ല . വിലക്കുകളുടെ ലോകത്തെ ഒരു വലിയ കാലഘട്ടത്തിനൊടുവിൽ സിമൻറു ഭിത്തികളുടെ തടസ്സങ്ങളില്ലാതെ സ്വതന്ത്രമായി ഒഴുകി വരുന്ന കാറ്റും വെളിച്ചവും കണ്ട മൂന്നു ദിവസങ്ങൾ ഒരു നാടു മുഴുവനും അലഞ്ഞു തിരിഞ്ഞ ക്ഷീണം മുഴുവനും ഉറങ്ങി തീർക്കുകയായിരുന്നു അയാൾ ആ വിരിപ്പിനു മുകളിൽ. സ്വാതന്ത്ര്യത്തിന്റെ മൂന്നു രാത്രിയും മൂന്നു പകലും. ഒൻപതു ദിവസം മാത്രം നീളമുള്ള പരോൾ ജീവിതത്തിൽ അയാൾക്കിത് നാലാമത്തെ പ്രഭാതം.
പപ്പയാണോ ?........
തുടർച്ചയായ കോളിങ്ങ് ബെൽ ശബ്ദം കേട്ട് ഉറക്കം വിട്ടുമാറാത്ത മുഖവുമായി ആവാതിൽ തുറന്നു പുറത്തേക്ക് നോക്കിയപ്പോൾ ആദ്യം കേട്ടത് ഒരു ചോദ്യം.
മറുപടി പറയാനായിട്ടെന്നതു പോലെ
പഴകി ദ്രവിച്ചു തുടങ്ങിയ കട്ടളപ്പടിയിൽ ആ മനുഷ്യൻ തന്റെ മുട്ടുമടക്കിയിരുന്നു. ആദ്യ
കാഴ്ച്ചയിൽ ഇളം മഞ്ഞ നിറമുള്ള ഒരു കുഞ്ഞുടുപ്പ് .അതൊരു ഒരു പ്രൈമറി
സ്കൂളിന്റെ യൂണിഫോമാണെന്നത്
രണ്ടാമതാലോചിക്കേണ്ട കാര്യമില്ല. കുറച്ചു പ്രാകൃതമായിരുന്ന ജയിൽപുള്ളിയുടെ മുഖവും അതിന്റെ പരുക്കൻ ഭാവവും കണ്ടു പേടിച്ചിട്ടെന്നവണ്ണം അറിയാതെ രണ്ടടി പിന്നോട്ടു മാറിയ കുഞ്ഞു കാലുകളിൽപോലും ഒരു പരിഭ്രമം അപ്പോഴുണ്ടായിരുന്നു .റിബൺ കൊണ്ട് ഭംഗിയായി കെട്ടിയൊതുക്കിയ തലമുടി. അതിനു താഴെ ഒരു ചെറിയ വട്ടമുഖം’ അതിൽ ചലനമറ്റ് ഒരേയൊരു ചോദ്യവുമായി തന്നെ തന്നെ നോക്കിയിരിക്കുന്ന കൃഷ്ണമണികൾ .അതിൽ നിറയെ ആ പരിഭ്രമം അയാൾക്കിപ്പം കാണാം
പഴകി ദ്രവിച്ചു തുടങ്ങിയ കട്ടളപ്പടിയിൽ ആ മനുഷ്യൻ തന്റെ മുട്ടുമടക്കിയിരുന്നു. ആദ്യ
കാഴ്ച്ചയിൽ ഇളം മഞ്ഞ നിറമുള്ള ഒരു കുഞ്ഞുടുപ്പ് .അതൊരു ഒരു പ്രൈമറി
സ്കൂളിന്റെ യൂണിഫോമാണെന്നത്
രണ്ടാമതാലോചിക്കേണ്ട കാര്യമില്ല. കുറച്ചു പ്രാകൃതമായിരുന്ന ജയിൽപുള്ളിയുടെ മുഖവും അതിന്റെ പരുക്കൻ ഭാവവും കണ്ടു പേടിച്ചിട്ടെന്നവണ്ണം അറിയാതെ രണ്ടടി പിന്നോട്ടു മാറിയ കുഞ്ഞു കാലുകളിൽപോലും ഒരു പരിഭ്രമം അപ്പോഴുണ്ടായിരുന്നു .റിബൺ കൊണ്ട് ഭംഗിയായി കെട്ടിയൊതുക്കിയ തലമുടി. അതിനു താഴെ ഒരു ചെറിയ വട്ടമുഖം’ അതിൽ ചലനമറ്റ് ഒരേയൊരു ചോദ്യവുമായി തന്നെ തന്നെ നോക്കിയിരിക്കുന്ന കൃഷ്ണമണികൾ .അതിൽ നിറയെ ആ പരിഭ്രമം അയാൾക്കിപ്പം കാണാം
പപ്പ…..??? വീണ്ടും ചോദ്യമാവർത്തിക്കപ്പെട്ടപ്പോൾ
ആരുടെ പപ്പ….?? എന്ന മറുചോദ്യമായിരുന്നു അയാളുടെ മറുപടി.
എന്റെ പപ്പ …….. ആണോ?
അധികം നീളം വയ്ക്കാത്ത കൈയ്യിലെ തളള വിരലുകൾ തോളിൽ കിടക്കുന്ന ലെതർ ബാഗിന്റെ വളളികളുടെ ഇടയിൽ കൂടി ഇറുക്കി കയറ്റി അവൾ നിഷ്കളങ്കമായ തന്റെ ചോദ്യം വ്യക്തമാക്കി. അതോടെഒരുത്തരം കൊടുക്കാനാവാതെ അയാൾ കുഴഞ്ഞു. കൂടെ ഒരു പാട് സംശയങ്ങളും
ഒരു പക്ഷെ ആറുവർഷത്തെ തടവുജീവിതം സ്വന്തം വീട്ടിൽ നിന്നും അകറ്റി നിർത്തിയ കാലയളവിൽ ആരെങ്കിലും അനധികൃതമായി താമസമാരംഭിച്ചിരുന്നുവോ ഇവിടെ ..? അയാൾ ചിന്തിച്ചു. പറയത്തക്ക ബന്ധുക്കളില്ല.സൗഹൃദ
ങ്ങൾ പണ്ടേ അകന്നു കഴിഞ്ഞു. അരും തിരിഞ്ഞു നോക്കാതിരുന്ന ആരേക്കുറിച്ചും ഒന്നുമറിയാ
തിരുന്ന ആറു വർഷങ്ങളാണ് കഴിഞ്ഞു പോയത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി താൻ പോയ വഴികളിൽ, അറിയാവുന്നവർ വരെ പരിചയം നടിക്കാതെ മാറി പോവുന്നു. ഇനി ഇവിടെ മറ്റാരെങ്കിലുമുണ്ടോ? കഴിഞ്ഞ ഒരു രാത്രി മാത്രം തങ്ങിയ സ്വന്തംവീടിനെക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചു.
ങ്ങൾ പണ്ടേ അകന്നു കഴിഞ്ഞു. അരും തിരിഞ്ഞു നോക്കാതിരുന്ന ആരേക്കുറിച്ചും ഒന്നുമറിയാ
തിരുന്ന ആറു വർഷങ്ങളാണ് കഴിഞ്ഞു പോയത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി താൻ പോയ വഴികളിൽ, അറിയാവുന്നവർ വരെ പരിചയം നടിക്കാതെ മാറി പോവുന്നു. ഇനി ഇവിടെ മറ്റാരെങ്കിലുമുണ്ടോ? കഴിഞ്ഞ ഒരു രാത്രി മാത്രം തങ്ങിയ സ്വന്തംവീടിനെക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചു.
അരാ മോളോട് ഇവിടെ പപ്പയുണ്ടെന്ന്
പറഞ്ഞത്….? അയാൾ ചോദിച്ചു.
പറഞ്ഞത്….? അയാൾ ചോദിച്ചു.
അമ്മ …... പപ്പയെ കാണാൻ ഞങ്ങൾ ഒത്തിരി വരാറുണ്ടല്ലൊ ... പക്ഷെ ഈ വാതിൽ തുറക്കാറെ ഇല്ല …..ഒരു ശ്വാസത്തിൽ ഒരേ ഈണത്തിൽ അവൾ പറഞ്ഞപ്പോൾ അയാൾ അത് കേട്ടിരുന്നു. പപ്പയാണോ…..? അതിനൊടുവിലും ആ ചോദ്യം ആവർത്തിക്കപ്പെട്ടു.
അതിനുത്തരം പറയേണ്ടി വന്നില്ല അതിനു മുൻപ്തന്നെ അവരുടെ ശ്രദ്ധ ഗേറ്റിനു വെളിയിൽ ഒരു വലിയ ശബ്ദത്തോടെ വന്നു നിന്ന ഓട്ടോറിക്ഷയിലേക്ക് പോയി. അതിൽ നിന്നും ധൃതിപെട്ട് പുറത്തിറങ്ങിയ ഒരു സ്ത്രീരൂപം . ഓട്ടോയ്ക്ക് പണം കൊടുക്കാതെ തന്നെ അവർ വളരെ പെട്ടെന്ന് ഗേറ്റിനു സമീപമെത്തി അതിൽ പിടിച്ച് അകത്തേക്ക് തന്നെ നോക്കിനിന്നു.
അയാളവരെ കണ്ടു ഒരു ചടച്ച സ്ത്രീ.
പക്ഷെ അതൊരു വെറും കാഴ്ച്ചയായിരുന്നില്ല ഒരു ഞെട്ടലായിരുന്നു. ഓർമ്മകളിലേക്ക് മൂക്കും കുത്തി വീണ ഞെട്ടൽ. അത് നിലത്തു വീണു ചിതറിയ ഒരു കുത്തു ചീട്ടുകളിൽ തിരിഞ്ഞും മറിഞ്ഞും വീഴുന്ന ചിത്രങ്ങൾ പോലെ കുറേ ചലിക്കാത്ത രൂപങ്ങൾ ഉണ്ടാക്കി. പിന്നെ ഏതോ ഒരു രാത്രി സുഹൃത്തുക്കളുടെ ഇടയിൽ കുത്തിമറിഞ്ഞുല്ലസിച്ച തന്റെ വീടിന്റെ മുകൾനിലയിലെ കമ്പിളി നിറമുള്ള മുറിയിലെ ഒരു രാത്രിയിൽ കൊണ്ടുചെന്നിറക്കി വിട്ടു. പക്ഷെ അതിപ്പോൾ കാണുന്ന വീടായിരുന്നില്ല. അതിസമ്പന്നതക്കു നടുവിൽ അപ്പനും അമ്മയും പരസ്പരം ഗുഡ് ബൈ പറഞ്ഞു പോയ ശൂന്യതയിലെ കൗമാര യവ്വന കാലഘട്ടം. അവിടെ കളളിനും പെണ്ണിനും അവധി കൊടുക്കാത്ത വീട്. എല്ലാം പ്രണയങ്ങളായിരുന്നു .ഏതെങ്കിലും രാത്രിയിൽ ആ മുറിയിൽ പുതച്ചുമൂടി വിയർത്തു മാറുന്ന പ്രണയങ്ങൾ.പങ്കുവയ്ക്കൽ എപ്പോഴോ സുഹൃത്തുക്കൾക്കൊപ്പം വീതം വയ്ക്കലായ
പ്പോൾ കളിയും ചിരിയും കണ്ട ഭിത്തികൾ ചിലപ്പോഴൊക്കെ അലറി കരയുന്ന മുഖങ്ങളും കണ്ണുകളും കണ്ടു.
പ്പോൾ കളിയും ചിരിയും കണ്ട ഭിത്തികൾ ചിലപ്പോഴൊക്കെ അലറി കരയുന്ന മുഖങ്ങളും കണ്ണുകളും കണ്ടു.
അതേ നോട്ടം ..അതേ ചൂട് ...അതേ കണ്ണുകൾ... തന്നെ ദഹിപ്പിക്കാനെന്നവണ്ണംഗെയിറ്റ് കടന്നു വന്ന ദൃഷ്ടിയുടെ തീഷ്ണത മുൻകൂട്ടിയറിഞ്ഞ
തുപോലെ അയാളുടെ കുനിഞ്ഞ തല.
തുപോലെ അയാളുടെ കുനിഞ്ഞ തല.
അമ്മ …. .....പേടിയും പരിഭ്രമവുമുള്ള ഒരു കുഞ്ഞു ശബ്ദം തോളിൽ ബാഗിട്ട ആ യുണിഫോമിൽ നിന്നും അതിനിടയിലെപ്പോഴോ അയാൾ കേട്ടു.
ഇങ്ങോട്ടിറങ്ങി വാടി എന്തെടുക്കുവാ
അവിടെ …..?
അവിടെ …..?
ഗേററിനു പുറത്തെ ശബ്ദത്തിന്റെ
ആജ്ഞാശക്തി കുട്ടിയെ വരാന്തയിൽ നിന്നും ഒരു നിമിഷം കൊണ്ട് അവരുടെ അടുത്തെത്തിച്ചു. അവളുടെ വലതുകൈ ആ സ്ത്രീ ബലമായി പിടിക്കുമ്പോൾ അവൾ ഇടതുകൈ
അയാൾക്കു നേരെ നീട്ടി പതിയെ പറഞ്ഞു
ആജ്ഞാശക്തി കുട്ടിയെ വരാന്തയിൽ നിന്നും ഒരു നിമിഷം കൊണ്ട് അവരുടെ അടുത്തെത്തിച്ചു. അവളുടെ വലതുകൈ ആ സ്ത്രീ ബലമായി പിടിക്കുമ്പോൾ അവൾ ഇടതുകൈ
അയാൾക്കു നേരെ നീട്ടി പതിയെ പറഞ്ഞു
അതാ പപ്പ…….
അതു പക്ഷെ മുഴുമിപ്പിക്കുന്നതിനു മുൻപെ ആ സ്ത്രീ അവളുടെ വായ പൊത്തി. പിന്നെ ഭൂതകാലത്തേക്ക് വേരുകൾ നീളുന്ന തന്റെ ദഹിപ്പിക്കുന്ന നോട്ടം നേരിടാതെ തല താഴ്ത്തി നിന്ന അയാളുടെ രൂപത്തിൽ തന്നെ നോക്കി
പറഞ്ഞു.
പറഞ്ഞു.
അതു നിന്റെ തന്തയല്ല നാശമെ
മേലാൽ അങ്ങനെ വിളിച്ചു പോവരുത്
നിനക്ക് തന്തയില്ല ….……
മേലാൽ അങ്ങനെ വിളിച്ചു പോവരുത്
നിനക്ക് തന്തയില്ല ….……
ഒരു തിരമാലയുടെ ആസുരതയോടെയുള്ള ശബ്ദം ആ വീട്ടു വരാന്തയിലേക്ക് ഇരച്ചെത്തി
അതു കേട്ടിട്ടും അതിനു പിന്നാലെയെത്തിയ ഓട്ടോയുടെശബ്ദം മായുന്നതു വരെ അയാൾ തല ഉയർത്തിയതേയില്ല…
അതു കേട്ടിട്ടും അതിനു പിന്നാലെയെത്തിയ ഓട്ടോയുടെശബ്ദം മായുന്നതു വരെ അയാൾ തല ഉയർത്തിയതേയില്ല…
Jyothilal

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക