പ്രിയമാനസം
…........
…........
അമ്മേ.... ഞാനിനി നീക്കില്ലാട്ടോ.... നിച്ച് നല്ല ഉറക്കം വരുന്നുണ്ട്
മൂന്നു വയസ്സുകാരിയുടെ പെട്ടെന്നുള്ള വാക്കുകൾ ഹൃദയത്തിലെവിടേയോ വേലിയേറ്റമുണ്ടാക്കി...... ഞാനവളെ നെഞ്ചോടു ചേർത്തു പിടിച്ച് നെറുകിലൊരു മുത്തം നൽകിയപ്പോൾ കണ്ണ് അറിയാതെ തുളുമ്പി..
മൂന്നു വയസ്സുകാരിയുടെ പെട്ടെന്നുള്ള വാക്കുകൾ ഹൃദയത്തിലെവിടേയോ വേലിയേറ്റമുണ്ടാക്കി...... ഞാനവളെ നെഞ്ചോടു ചേർത്തു പിടിച്ച് നെറുകിലൊരു മുത്തം നൽകിയപ്പോൾ കണ്ണ് അറിയാതെ തുളുമ്പി..
പതിയെ താരാട്ടുപാടി അവളെ ഉറക്കുമ്പോൾ ഒരു പത്തു വർഷം പിന്നിലേക്കെന്റെ ഓർമ്മകൾ പായാൻ തുടങ്ങി.
കലാലയ ജീവിതത്തിന്റെ ഇടവഴികളിൽ പുഞ്ചിരി സമ്മാനിച്ചെന്റെ പ്രിയതോഴിയായി മാറിയവൾ മേഘ വാസുദേവ്.
ചിരിച്ച മുഖം മാത്രം എന്നും എപ്പോഴും... ചിരിച്ചു കൊണ്ട് ജീവിതത്തെ കാണാൻ പഠിപ്പിച്ചത് മേഘയായിരുന്നു.
നൃത്തത്തിലും പാട്ടിലും അഭിനയ മികവുമെല്ലാം ഉള്ളവൾ... കലോത്സവങ്ങളിൽ മേഘ വാസുദേവിന്റെ പേരിങ്ങനെ വാനോളം പറന്നു നടന്ന സമയം
ഡിഗ്രി അവസാന വർഷത്തിലായിരുന്നു അവളുടെ വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടു മാസങ്ങൾക്കു ശേഷം കലാലയ ജീവിത നാളുകൾ അവസാനീച്ച് ഞങ്ങൾ പല വഴിക്കായി പിരിഞ്ഞു.
കലാലയ ജീവിതത്തിന്റെ ഇടവഴികളിൽ പുഞ്ചിരി സമ്മാനിച്ചെന്റെ പ്രിയതോഴിയായി മാറിയവൾ മേഘ വാസുദേവ്.
ചിരിച്ച മുഖം മാത്രം എന്നും എപ്പോഴും... ചിരിച്ചു കൊണ്ട് ജീവിതത്തെ കാണാൻ പഠിപ്പിച്ചത് മേഘയായിരുന്നു.
നൃത്തത്തിലും പാട്ടിലും അഭിനയ മികവുമെല്ലാം ഉള്ളവൾ... കലോത്സവങ്ങളിൽ മേഘ വാസുദേവിന്റെ പേരിങ്ങനെ വാനോളം പറന്നു നടന്ന സമയം
ഡിഗ്രി അവസാന വർഷത്തിലായിരുന്നു അവളുടെ വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടു മാസങ്ങൾക്കു ശേഷം കലാലയ ജീവിത നാളുകൾ അവസാനീച്ച് ഞങ്ങൾ പല വഴിക്കായി പിരിഞ്ഞു.
പലർക്കും ജീവിത തിരക്കുകളായി. രണ്ടു മാസം മുൻപ് ഏട്ടന്റെ ചെക്കപ്പിനു വേണ്ടി തൃശൂർ ആശുപത്രിയിൽ പോയതായിരുന്നു. രാവിലെ ടോക്കൻ എടുത്ത് ഇരിക്കുന്നതാണ്. നമ്പർ ആയതുമില്ല. കുറച്ചു താമസമാവുമെന്ന് നഴ്സു പറഞ്ഞപ്പോൾ ഏട്ടന്റെ കയ്യും പിടിച്ച് ഞാൻ ആശുപത്രി വരാന്തയിലൂടെ നടന്നു ::
എന്നെ വിട്... എന്നെ വിടാനല്ലേ പറഞ്ഞേ ന്റെ കുഞ്ഞവിടെ കിടന്നുറങ്ങ്യാ... എനിക്ക് പോണം.....'
ഒരു പെൺകുട്ടിയാണ്. മാനസികമായി എന്തോ പ്രശ്നമുണ്ടെന്ന് തോന്നണൂ. എന്തു കഷ്ടാ ല്ലേ? മനുഷ്യരുടെ കാര്യം ഇത്രേ ള്ളൂ മനസ്സൊന്ന് പതറിയാൽ എല്ലാം കഴിഞ്ഞു ഏട്ടന്റെ സംസാരമാണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത്.
ഏട്ടാ..... ആ ശബ്ദം ഞാനെവിടേയോ കേട്ടിട്ടുണ്ട്. എനിക്കറിയുന്ന ആരുടേയോ പോലെ....
വാ നമുക്ക് പോയി നോക്കാം.
ടീ എവിടേക്കാ ഡോക്ടറെ കാണാനുള്ള സമയമായി കാണും. നമുക്കവിടേക്ക് പോവാം.
എന്താ ഏട്ടാ പ്ലീസ്... എന്റെ കൂടെ വരൂ നിർബന്ധത്തിനു വഴങ്ങി ഏട്ടൻ വന്നു
ഞങ്ങൾ അവരുടെ മുറി ലക്ഷ്യമാക്കി നടന്നു.അവിടെയുള്ള നഴ്സിനോട് ഈ റൂമിലെ പേഷ്യന്റ് പേരെന്താണെന്ന് ചോദിച്ചു.
'മേഘ വാസുദേവ്,
തലയാകെ പെരുത്തു തുടങ്ങി. മനസ്സിലെ വിടേയോ കൊള്ളയാൻ പോയതുപോലെ
ഏട്ടാ.... മേഘയാ ഇത് എന്റെ മേഘ ഞാൻ ആ നെഞ്ചിലേക്ക് ചാഞ്ഞു.
ഞങ്ങൾ 202 -ാം മുറിയുടെ വാതിലിൽ മുട്ടി ...
അമ്മയാണ് വാതിൽ തുറന്നത്. അവർ കുറച്ചു നേരം എന്റെ മുഖത്തേക്ക് നോക്കി
അമ്മയാണ് വാതിൽ തുറന്നത്. അവർ കുറച്ചു നേരം എന്റെ മുഖത്തേക്ക് നോക്കി
ദുർഗ്ഗയല്ലേ?
അതെ അമ്മേ ഞാൻ തന്നെയാ
ഞാനാ മുറിയിലേക്ക് കയറി മുടിയാകെ പാറി മയങ്ങി കിടക്കുന്ന മേഘയുടെ നെറ്റിയിൽ തലോടി ഭർത്താവ്ബാലു ഇരിക്കുന്നു.
അതെ അമ്മേ ഞാൻ തന്നെയാ
ഞാനാ മുറിയിലേക്ക് കയറി മുടിയാകെ പാറി മയങ്ങി കിടക്കുന്ന മേഘയുടെ നെറ്റിയിൽ തലോടി ഭർത്താവ്ബാലു ഇരിക്കുന്നു.
അമ്മേ... എന്താ പറ്റിയത്? ചുറുചുറുക്കോടെ പുഞ്ചിരിയോടെ മാത്രം കണ്ട ന്റെ മേഘക്കെന്താ പറ്റിയതമ്മേ ?
മോളെ..... അവൾക്ക് സുഖമില്ല. ഭ്രാന്തമായ അവസ്ഥയിലാ ആ അമ്മ വാക്കുകൾ മുഴുവിപ്പിക്കാനാവാതെ പരതി
വിവാഹത്തിന് ശേഷം അധികം വൈകാതെ തന്നെ അവൾ അമ്മയായി ' മോനായിരുന്നു അമർനാഥ്.
അവന് നാലുമാസം പ്രായമായപ്പോൾ വീടിനടുത്തുള്ള ഒരു മെഡിക്കൽ ഷോപ്പിലവൾ ജോലിക്ക് പോയിരുന്നു.എന്നും രാവിലെ മോന് പാലു കൊടുത്ത് ഉറക്കിയാണവൾ പോകാറുള്ളത്
പക്ഷേ ..... ഒരു ദിവസം ഉറക്കി കിടത്തി അവൾ ജോലിക്കു പോയി. ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും മോൻ ഉണരാതായപ്പോൾ ഞാൻ അടുത്തുചെന്നു നോക്കി. വിളിച്ചു അനങ്ങുന്നില്ല
മോനേയും വാരിയെടുത്ത്. ആശുപത്രിയിലേക്ക് ഓടി .. മോളും ബാലുവും അവിടെയെത്തി.
പാൽ ശിരസ്സിൽ കയറിയതാണ് മരണകാരണമെന്ന് ഡോക്ടർ പറഞ്ഞതു മുതൽ എന്റെ മോളിങ്ങനായി
ആ അമ്മയുടെ നെഞ്ചു പൊട്ടിയുള്ള കരച്ചിൽ സഹിക്കാൻ കഴിഞ്ഞില്ലെനിക്ക് ..... ഒരു ആശ്വാസവാക്കും പറയാൻ കഴിയാതെ ഞങ്ങൾ' നടന്നു. ചിരിച്ച മുഖമുള്ള മേഘയെ കാണാതെ.....
ഒരമ്മക്കു മച്ഛനും ഈശ്വരനിങ്ങനൊരു ശിക്ഷ കൊടുക്കാതിരിക്കട്ടെ......
അമ്മേ.... പാട്ടു പാടമ്മേ മോളുടെ ശബ്ദം കേട്ടപ്പോഴാണ് എന്റെ ഓർമ്മകളുടെ ചിറകൊടിഞ്ഞത്.
അവളെ നെഞ്ചോട് ചേർത്ത് കിടന്നു.അപ്പോഴാണ് അമ്മയുടെ ജന്മം പൂർണമാവുന്നത്
ശിവദുർഗ പി
അവളെ നെഞ്ചോട് ചേർത്ത് കിടന്നു.അപ്പോഴാണ് അമ്മയുടെ ജന്മം പൂർണമാവുന്നത്
ശിവദുർഗ പി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക