നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#സമയം

#കാത്തുനില്ക്കാത്ത സമയത്തിനു മേലെ ജാനുവിന്റെ കണ്ണുകൾ തിടുക്കമോടെ സഞ്ചരിച്ചു.*സമയം 8:30*.ബസ് പോയിട്ടുണ്ടാകും.ഗ്യാസിനെ
പഴിചാരി ഓട്ടോയിൽ പോകുവാൻ തീരുമാനിച്ച നിമിഷം.പോയെന്നു കരുതിയ
ബസ് ജാനുവിന്റെ മുന്നിൽ വന്നുനിന്നു...
നിമിഷങ്ങൾ പിന്നിലേയ്ക്ക് കാടന്നുപോയിരുന്നാൽ..?.
പുറത്തു തകർത്തുപെയ്യുന്ന മഴ.
"മക്കളെ ഇന്നിപ്പോൾ സ്കൂളിൽ പോകണ്ട.പനി കുറഞ്ഞതല്ലേയുള്ളു."
*സമയം 8:05* വീടിനു മുന്നിലൂടെ ഹോൺ മുഴക്കി ബസ് കടന്നുപോയി.
"ഈ മനുഷ്യന്റെ കാര്യം മക്കളെ പഠിക്കുവാനും വിടില്ല."ഭാര്യയുടെ വാക്കുകൾ കേൾക്കാതെ കുരുന്നുകളെ പുതപ്പിനടിയിൽ മറച്ചു ...
രവിയുടെ മക്കൾ സ്കൂളിൽ പോകുവാൻ നന്ദനം ബസിനെയാണ് ആശ്രയിക്കാറുണ്ടായിരുന്നത്....
"എടിയേ കത്രീനെ ഇന്ന് ഓഫീസിൽ പോയാലേ പറ്റുള്ളൂ ഓഡിറ്റിംഗ് ഉള്ളതാണ്‌."നിരാശയുടെ സ്വരത്തിൽ
തോമസ് ഭാര്യയോട് പറഞ്ഞു...
"ഇപ്പോഴൊന്നും മഴ തോരുമെന്നു
തോന്നുന്നില്ല അച്ചായോ."
"ഒരു കാറു വാങ്ങണമെന്ന് എത്രനാൾ
കൊണ്ടു വിചാരിക്കുന്നതാണ്.
വീട്ടു ലോൺ അടയ്ക്കുമോ കാർലോൺ അടയ്‌ക്കുമോ.നമുക്കൊക്കെ ഇരുചക്ര വാഹനമേ പറഞ്ഞിട്ടുള്ളു.
എണ്ണയെങ്കിലും ലാഭിക്കാമല്ലോ.
മഴക്കാലമാകുമ്പോഴാണ് പ്രശ്‌നം."
"നന്ദനം ബസ് 8:15 ആകുമ്പോഴേയ്ക്കും എത്തും,.പിന്നെ കുറച്ചു ദൂരമല്ലേ യുള്ളൂ. മഴനനഞ്ഞ് എന്തായാലും പോകേണ്ട.
ഇങ്ങനെ പോയാൽ വൈകുന്നേരവും മഴയുണ്ടാകും എന്നാണ് തോന്നുന്നത്."
"അതുശരിയാടി അപ്പോൾ
ബസിൽ തന്നെ പോകാം അല്ലെ."..
സ്ഥിരയാത്രക്കാരും അപ്രതീക്ഷിതമായി
യാത്ര ചെയ്യേണ്ടി വന്നവരും,
പല ആവശ്യങ്ങൾക്കായി തിരക്കുപിടിച്ചു യാത്ര ചെയ്യുന്നവരുമായിരുന്നു ബസിനുള്ളിൽ...
കാലാവസ്ഥയുടെ വ്യതിയാനത്താൽ യാത്രയുടെ വേഗത കുറഞ്ഞിരുന്നു...
പെട്ടന്നൊരു വെടിയൊച്ച.
യാത്രക്കാർ പരിഭ്രാന്തിയിലായി.
"ടയറിൽ ആണികയറി പഞ്ചറായതാണ്.പതിനഞ്ചു
മിനിട്ടോളമെടുക്കും സ്റ്റെപ്പിനിയിടണം."
കണ്ടക്ടർ യാത്രക്കാരോട് സൂചിപ്പിച്ചു.
*അപ്പോൾ സമയം 8:10 കടന്നിരുന്നു...*
"എങ്കിൽ ഞാനിവിടെ ഇറങ്ങുന്നു.
മോള് ആശുപത്രിയിൽ ദീനംവന്നു
കിടക്കുവാ.എത്രയും പെട്ടെന്നെത്തിയാലേ പറ്റുള്ളൂ."ഒരു മധ്യവയസ്കൻ ആളുകളുടെ
ഇടയിലൂടെ ചൂഴ്ന്നുമുന്നിലേയ്‌ക്കു വന്നു
കണ്ടക്ടറോട് വികാരാധീനനായി
പറഞ്ഞു.അദ്ദേഹത്തിന്റെ കൈയിൽ മുറുകെപ്പിടിച്ചു ഒരു കുഞ്ഞുമോളും ഉണ്ടായിരുന്നു.ബാക്കികിട്ടാനുള്ള
ചില്ലറയും വാങ്ങി അവർ അവിടെ ഇറങ്ങി...
"ഒരു നിസ്സാരപ്പെട്ട ആണി
എത്രപേരുടെ വിലപ്പെട്ട
സമയമാണ് അപഹരിച്ചത്"
കണ്ടക്ടർ ആണിയോടുള്ള
അരിശം പ്രകടിപ്പിച്ചു..
"കത്രീനെ ബസില്ലെന്നാണ് തോന്നുന്നത്.
*സമയം 8:25 ആയി* ."വരാനുള്ള
സമയം കഴിഞ്ഞിരുന്നു...
"മഴയ്ക്കു അല്പം ശമനമുണ്ടടി.ബൈക്കിൽ തന്നെ പോകാം."തോമസ് തന്റെ ബൈക്കിൽ തന്നെ ഓഫീസിലേക്കു യാത്രയായിരുന്നു...
തോമസിന്റെ വീടിനു മുന്നിലൂടെ *8:28 ബസ് കടന്നു പോവുകയും ചെയ്‌തു...*
"അയ്യോ അച്ചായൻ അങ്ങോട്ടിറങ്ങിയതല്ലേയുള്ളൂ.
കഷ്ടമായല്ലോ".കടന്നുപോയ ബസിനെ
നോക്കി നിശ്വാസത്തോടെ കത്രീന പറഞ്ഞു...
ഓട്ടോയിൽ കയറുവാൻ വന്ന
ജാനുവിന്റെ മുന്നിൽ ബസു
വന്നുനിന്നത് അപ്രതീക്ഷതമായിരുന്നു.
ഇന്നു ബസ് താമസിച്ചാണല്ലോ.
ബസ് കിട്ടിയസന്തോഷം ജാനുവിന്റെ മുഖത്തുകാണാമായിരുന്നു.
ഓഫീസിനു മുന്നിൽ ഇറങ്ങാലോ
എന്ന ആശ്വാസത്തോടെ സമയത്തെ
നോക്കി. *8:30 കഴിഞ്ഞിരുന്നു....*
നഷ്ടമായ സമയത്തെ പിന്നിലാക്കുവാൻ
ബസിന്റെവേഗത ഓരോ നിമിഷവും കൂടികൊണ്ടിരുന്നു..വേഗത നിമിഷങ്ങളെയും പിന്നിലാക്കി മുന്നോട്ടു കുതിച്ചു...
പാലത്തിലേയ്ക്ക് കയറിയ ബസിന്റെ
വേഗതയെ നിയന്ത്രിക്കുവാൻ ഡ്രൈവർ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.
ഒരുനിമിഷം കൊണ്ട് എല്ലാം മാറിമറിഞ്ഞു.
വലിയൊരു ശബ്ദത്തോടെ പാലത്തെ
ഛേദിച്ചു പുഴയിലേക്കു ബസ് മറിയുകയായിരുന്നു...
വലിയൊരു ദുരന്തത്തിനാണ്‌
നാട് സാക്ഷിയായത്‌.ഒരുപാട്
ആൾക്കാരുടെ ജീവനും
അപഹരിച്ചായിരുന്നു
ആ യാത്ര അവസാനിച്ചിരുന്നത്...
പലതിരഞ്ഞെടുത്തിരുന്ന യാത്രകളും
ലക്ഷ്യസ്ഥാനത്ത്‌ എത്തിച്ചേർന്നിരുന്നില്ല എന്നതാണ് സത്യം.ഓരോ നിമിഷങ്ങളും കടന്നുവരുന്ന സന്ദർഭങ്ങളുമായി
വലിയ ബന്ധമുണ്ട്.ആ നിമിഷങ്ങളാണ് മുന്നോട്ടുള്ള ജീവിതത്തിന്റെ ഗതി നിർണയിക്കുന്നത്..
ചില സാഹചര്യങ്ങൾ വില്ലനായും രക്ഷകയാനും നമ്മുടെ മുന്നിൽ വിധി അവതരിക്കാറുണ്ട്.നമ്മൾപോലും അറിയാതെ കടന്നുപോകും...
കടലുണ്ടി ട്രെയിൻ അപകടം നടക്കുന്നതിനു മുന്നിലെ സ്റ്റേഷനിൽ ഇറങ്ങിയ ഞാനും എന്റെ പിന്നിലൂടെ ഇറങ്ങിയവരുംൽ ഈ വിധിയെ തരണംചെയ്‌തിട്ടുള്ളവരാണ് ഒരു ഓർമ്മപ്പെടുത്തൽ..
ശരൺ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot