അമ്മ ..!!
"നാളെ നമുക്കൊന്ന് പുറത്തു പോകാം".
നിനക്ക് ഓഫീസിൽ പോണ്ടേ?
അതല്ലമ്മേ.,
വന്നിട്ട് ഇത്രേം ദിവസായില്ലേ? നമുക്ക് ലുലുവിലും മറൈൻ ഡ്രൈവിലുമൊക്കെ ഒന്ന് കറങ്ങാം.
പറ്റിയാൽ മെട്രോയിലും കയറാം.
മെട്രോയിൽ കയറാനൊന്നും ഞാനില്ല. എനിക്ക് പേടിയാ.
പോരാത്തതിന് സ്റ്റെപ്പ് കയറാനും വയ്യ. നീ മോളേം കൂട്ടി പൊയ്ക്കോ.
'അതുപറ്റില്ല.'
അമ്മ വന്നേ പറ്റൂ. എന്റെ നിർബന്ധം അറിയാവുന്നതുകൊണ്ട് അമ്മ മറുത്തൊന്നും പറഞ്ഞില്ല.
............................................
രാവിലെ ഒരു കയ്യിൽ ഗോദ്‌റെജിന്റെ ഡൈയും മറുകയ്യിൽ ബ്രഷും പിടിച്ചു നിൽക്കുന്ന അമ്മയെ കണ്ടു ഞാൻ കണ്ണ് മിഴിച്ചു.
എന്താമ്മേ?'
"അല്ല ലുലുവിലൊക്കെ പോണതല്ലേ? എന്റെ മുടിയൊക്കെ നരച്ചു. നീ ഇതൊക്കെ ഒന്ന് കറുപ്പിച്ചു താ. അല്ലേൽ നിനക്ക് തന്നെയല്ലേ അതിന്റെ കുറവ്."
എനിക്കൊരു കുറവും ഇല്ല. അമ്മയെ ഇങ്ങനെ കാണുന്നതല്ലേ എനിക്കിഷ്ടം.
'അതല്ല.'
എന്നെക്കാൾ എത്ര വയസ്സ് മൂത്തതാ എന്റെ നാത്തൂൻ. നിന്റെ അമ്മായി. ഒരൊറ്റ മുടി നരച്ചിട്ടില്ല. ഞാൻ പിന്നെന്തിനാ ഇങ്ങനെ നടക്കുന്നേ. നീ സമയം കളയാതെ ഇതൊന്നു തലയിൽ തേച്ചുതാ.
.......................................................
"നല്ല സാരി.! ഇതമ്മക്കു നന്നായി ചേരും".
ഇത്ര വിലയുള്ള ഒന്നും വേണ്ട. എനിക്ക് കോട്ടൺ സാരിയാ ഇഷ്ടം.
അല്ലെങ്കിലും ഇപ്പൊ സാരിയൊന്നും വേണ്ട. ഓണത്തിനും വിഷുവിനും നീ വാങ്ങിത്തന്നത് തന്നെ ഉടുത്തിട്ടില്ല.
എന്റെ നിർബന്ധം സഹിക്കാതായപ്പോൾ ഉള്ളതിൽ വില കുറഞ്ഞതൊരെണ്ണം അമ്മയെടുത്തു.
ഫാസ്റ്റ് ഫുഡ് കട കണ്ടപ്പോൾ മോൾക്ക് നിർബന്ധം. അവിടെ കയറണം.
അമ്മ വാ., മ്മക്കൊരു കാപ്പി കുടിക്കാം.
"ഹേയ്., കാപ്പിയൊന്നും വേണ്ട. ഇവിടെയൊക്കെ വല്യ പൈസയാകും."
ഈ അമ്മാമ്മേടെ ഒരു കാര്യം.
വല്ലപ്പോഴുമാണ് അമ്മ കെ എഫ് സി യൊക്കെ മേടിച്ചു തരുന്നത്. അമ്മമ്മ അതുംകൂടി മുടക്കും.
അവൾ കുറുമ്പെടുത്തു.
'നീ അവൾക്ക് എന്താന്ന് വെച്ചാൽ വാങ്ങിച്ചു കൊടുക്ക്. എനിക്ക് ഒന്നും വേണ്ടാത്തോണ്ടാ'.
അതുപറ്റില്ല. അമ്മ വന്നേ ...
എന്നാ, മ്മക്കൊരു കാപ്പിയും മസാലദോശയും കഴിക്കാം.
അതുമതി !
.............................................
ഓഫീസിൽ നിന്ന് വരുമ്പോൾ ഉമ്മറപ്പടിയിൽ ഏതെങ്കിലും ഒരു പുസ്തകം വായിച്ച് അമ്മയുണ്ടാകും. എത്തിയ ക്ഷീണത്തിൽ ഇരിക്കുമ്പോഴേക്കും എന്റെ പാകത്തിന് ചൂടുള്ള കാപ്പി റെഡി.
വെറുതെ ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കി. എല്ലാം നല്ല ക്ലീൻ ക്ലീൻ. ഒരു പൊടി പോലുമില്ല എവിടേം.
"അമ്മ വെറുതെ ഇരുന്നിട്ടില്ല അല്ലെ? ഇന്ന് മുഴുവൻ പണിയാരുന്നല്ലേ?"
'എത്ര നേരംന്ന് വെച്ചാ ആരോടും മിണ്ടാതേം പറയാതേം വെറുതെ ഇരിക്കുക. നാട്ടിലാരുന്നെങ്കിൽ ആരോടെങ്കിലും ഒന്ന് മിണ്ടിയും പറഞ്ഞും സമയം പോണതറിയില്ലാരുന്നു'.
ഒരു പണിയും ബാക്കിയില്ല. എല്ലാം കഴിഞ്ഞിരിക്കുന്നു. എന്റെ കണ്ണുകൾ പതുക്കെ നിറഞ്ഞുവന്നു.
കാപ്പി ഗ്ലാസ് താഴെ വെക്കാൻ പോലും സമ്മതിച്ചില്ല. വാങ്ങി കൊണ്ടുപോയി കഴുകി വെച്ചു.
........................................
രണ്ടാഴ്ച പെട്ടെന്ന് കഴിഞ്ഞു.
"അമ്മക്ക് ഇന്നുതന്നെ പോണോ? അവിടെ ഇപ്പൊ ആരും ഇല്ലല്ലോ. പിന്നെന്താ?. കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് പോകാം."
അയ്യോ അത് പറ്റില്ല. നിനക്കറിയില്ലേ?. അവിടെ എത്ര കാര്യങ്ങളുള്ളതാ.
തെങ്ങു കയറാറായി. കഴിഞ്ഞ മാസം തന്നെ മഴ കാരണം കയറാൻ പറ്റിയിട്ടില്ല.
ഗ്യാസ് ബുക്ക് ചെയ്തിട്ടുണ്ട്. ഫോൺ ബില്ല് അടക്കണം. പിന്നെ വല്യമ്മേടെ മോൾടെ കുട്ടീടെ കല്യാണം ഉണ്ട്.
പുതീത് മേടിച്ചതാ ഗ്രോ ബാഗ്. ആരാ ഒരു തുള്ളി വെള്ളമൊഴിക്കാൻ. മുളകുംതൈ ഒക്കെ എന്തായോ ആവോ? ഒക്കെ പോയിട്ടുണ്ടാകും.
പറമ്പൊക്കെ കാട് പിടിച്ചിട്ടുണ്ടാകും. ഇനിം നിന്നാ ശരിയാവില്ല. കഴിഞ്ഞ പ്രാവശ്യം വന്നു പോയപ്പോ തന്നെ ജനലൊക്കെ ചിതൽ പിടിച്ചിട്ടുണ്ടാർന്നു.
...............................
ഇറങ്ങാൻ നേരം.,
ചുരുട്ടിപ്പിടിച്ച കുറച്ചു നോട്ടുകൾ എന്റെ കയ്യിലേക്ക് തിരുകിവെച്ചു.
"ഇതെന്താമ്മേ?"
കയ്യിൽ വെച്ചോ. തേങ്ങ വിറ്റപ്പോ കിട്ടിയ കാശാ. നിനക്കിവിടെ വെള്ളം വരെ കാശു കൊടുത്തു മേടിക്കണ്ടേ.
എനിക്കിപ്പോ വേണ്ടമ്മേ. അമ്മ തന്നെ വെച്ചോ. അമ്മയ്ക്കും വരില്ലേ ഓരോ ആവശ്യങ്ങള്.
'ന്നാപ്പിന്നെ മോൾക്കെന്തെങ്കിലും വാങ്ങികൊടുക്ക്.അമ്മമ്മ തന്നതാന്നു പറഞ്ഞാ മതി.'
എന്റെ കയ്യിലിപ്പൊ ആവശ്യത്തിന് കാശൊക്കെയുണ്ട്. ഇത് അമ്മേടെ കയ്യിൽ തന്നെ ഇരിക്കട്ടെ."
നിർബന്ധപൂർവ്വം തിരികെ ഏൽപ്പിക്കുമ്പോൾ ഉള്ള് സങ്കടം കൊണ്ട് തിങ്ങുന്നുണ്ടായിരുന്നു.
മക്കൾ എത്രയൊക്കെ വളർന്നാലും, ഏതൊക്കെ നിലയിൽ എത്തിയാലും,
അവർക്കു കൊടുക്കാൻ ഏതൊരമ്മയുടെ കയ്യിലും കാണും ഇതുപോലെ
ചുരുട്ടിപ്പിടിച്ച കുറെ നോട്ടുകൾ.!!
വണ്ടി നീങ്ങിത്തുടങ്ങി. പ്ലാറ്റ്ഫോം കഴിഞ്ഞുള്ള വളവിനപ്പുറത്തു വണ്ടി കാഴ്ചയിൽ നിന്ന് മറയാൻ തുടങ്ങിയപ്പോൾ ഞാൻ വെറുതെ ഉരുവിട്ടുകൊണ്ടിരുന്നു.,
ഈ അമ്മേടെ ഒരു കാര്യം!!!
നിനക്ക് ഓഫീസിൽ പോണ്ടേ?
അതല്ലമ്മേ.,
വന്നിട്ട് ഇത്രേം ദിവസായില്ലേ? നമുക്ക് ലുലുവിലും മറൈൻ ഡ്രൈവിലുമൊക്കെ ഒന്ന് കറങ്ങാം.
പറ്റിയാൽ മെട്രോയിലും കയറാം.
മെട്രോയിൽ കയറാനൊന്നും ഞാനില്ല. എനിക്ക് പേടിയാ.
പോരാത്തതിന് സ്റ്റെപ്പ് കയറാനും വയ്യ. നീ മോളേം കൂട്ടി പൊയ്ക്കോ.
'അതുപറ്റില്ല.'
അമ്മ വന്നേ പറ്റൂ. എന്റെ നിർബന്ധം അറിയാവുന്നതുകൊണ്ട് അമ്മ മറുത്തൊന്നും പറഞ്ഞില്ല.
............................................
രാവിലെ ഒരു കയ്യിൽ ഗോദ്‌റെജിന്റെ ഡൈയും മറുകയ്യിൽ ബ്രഷും പിടിച്ചു നിൽക്കുന്ന അമ്മയെ കണ്ടു ഞാൻ കണ്ണ് മിഴിച്ചു.
എന്താമ്മേ?'
"അല്ല ലുലുവിലൊക്കെ പോണതല്ലേ? എന്റെ മുടിയൊക്കെ നരച്ചു. നീ ഇതൊക്കെ ഒന്ന് കറുപ്പിച്ചു താ. അല്ലേൽ നിനക്ക് തന്നെയല്ലേ അതിന്റെ കുറവ്."
എനിക്കൊരു കുറവും ഇല്ല. അമ്മയെ ഇങ്ങനെ കാണുന്നതല്ലേ എനിക്കിഷ്ടം.
'അതല്ല.'
എന്നെക്കാൾ എത്ര വയസ്സ് മൂത്തതാ എന്റെ നാത്തൂൻ. നിന്റെ അമ്മായി. ഒരൊറ്റ മുടി നരച്ചിട്ടില്ല. ഞാൻ പിന്നെന്തിനാ ഇങ്ങനെ നടക്കുന്നേ. നീ സമയം കളയാതെ ഇതൊന്നു തലയിൽ തേച്ചുതാ.
.......................................................
"നല്ല സാരി.! ഇതമ്മക്കു നന്നായി ചേരും".
ഇത്ര വിലയുള്ള ഒന്നും വേണ്ട. എനിക്ക് കോട്ടൺ സാരിയാ ഇഷ്ടം.
അല്ലെങ്കിലും ഇപ്പൊ സാരിയൊന്നും വേണ്ട. ഓണത്തിനും വിഷുവിനും നീ വാങ്ങിത്തന്നത് തന്നെ ഉടുത്തിട്ടില്ല.
എന്റെ നിർബന്ധം സഹിക്കാതായപ്പോൾ ഉള്ളതിൽ വില കുറഞ്ഞതൊരെണ്ണം അമ്മയെടുത്തു.
ഫാസ്റ്റ് ഫുഡ് കട കണ്ടപ്പോൾ മോൾക്ക് നിർബന്ധം. അവിടെ കയറണം.
അമ്മ വാ., മ്മക്കൊരു കാപ്പി കുടിക്കാം.
"ഹേയ്., കാപ്പിയൊന്നും വേണ്ട. ഇവിടെയൊക്കെ വല്യ പൈസയാകും."
ഈ അമ്മാമ്മേടെ ഒരു കാര്യം.
വല്ലപ്പോഴുമാണ് അമ്മ കെ എഫ് സി യൊക്കെ മേടിച്ചു തരുന്നത്. അമ്മമ്മ അതുംകൂടി മുടക്കും.
അവൾ കുറുമ്പെടുത്തു.
'നീ അവൾക്ക് എന്താന്ന് വെച്ചാൽ വാങ്ങിച്ചു കൊടുക്ക്. എനിക്ക് ഒന്നും വേണ്ടാത്തോണ്ടാ'.
അതുപറ്റില്ല. അമ്മ വന്നേ ...
എന്നാ, മ്മക്കൊരു കാപ്പിയും മസാലദോശയും കഴിക്കാം.
അതുമതി !
.............................................
ഓഫീസിൽ നിന്ന് വരുമ്പോൾ ഉമ്മറപ്പടിയിൽ ഏതെങ്കിലും ഒരു പുസ്തകം വായിച്ച് അമ്മയുണ്ടാകും. എത്തിയ ക്ഷീണത്തിൽ ഇരിക്കുമ്പോഴേക്കും എന്റെ പാകത്തിന് ചൂടുള്ള കാപ്പി റെഡി.
വെറുതെ ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കി. എല്ലാം നല്ല ക്ലീൻ ക്ലീൻ. ഒരു പൊടി പോലുമില്ല എവിടേം.
"അമ്മ വെറുതെ ഇരുന്നിട്ടില്ല അല്ലെ? ഇന്ന് മുഴുവൻ പണിയാരുന്നല്ലേ?"
'എത്ര നേരംന്ന് വെച്ചാ ആരോടും മിണ്ടാതേം പറയാതേം വെറുതെ ഇരിക്കുക. നാട്ടിലാരുന്നെങ്കിൽ ആരോടെങ്കിലും ഒന്ന് മിണ്ടിയും പറഞ്ഞും സമയം പോണതറിയില്ലാരുന്നു'.
ഒരു പണിയും ബാക്കിയില്ല. എല്ലാം കഴിഞ്ഞിരിക്കുന്നു. എന്റെ കണ്ണുകൾ പതുക്കെ നിറഞ്ഞുവന്നു.
കാപ്പി ഗ്ലാസ് താഴെ വെക്കാൻ പോലും സമ്മതിച്ചില്ല. വാങ്ങി കൊണ്ടുപോയി കഴുകി വെച്ചു.
........................................
രണ്ടാഴ്ച പെട്ടെന്ന് കഴിഞ്ഞു.
"അമ്മക്ക് ഇന്നുതന്നെ പോണോ? അവിടെ ഇപ്പൊ ആരും ഇല്ലല്ലോ. പിന്നെന്താ?. കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് പോകാം."
അയ്യോ അത് പറ്റില്ല. നിനക്കറിയില്ലേ?. അവിടെ എത്ര കാര്യങ്ങളുള്ളതാ.
തെങ്ങു കയറാറായി. കഴിഞ്ഞ മാസം തന്നെ മഴ കാരണം കയറാൻ പറ്റിയിട്ടില്ല.
ഗ്യാസ് ബുക്ക് ചെയ്തിട്ടുണ്ട്. ഫോൺ ബില്ല് അടക്കണം. പിന്നെ വല്യമ്മേടെ മോൾടെ കുട്ടീടെ കല്യാണം ഉണ്ട്.
പുതീത് മേടിച്ചതാ ഗ്രോ ബാഗ്. ആരാ ഒരു തുള്ളി വെള്ളമൊഴിക്കാൻ. മുളകുംതൈ ഒക്കെ എന്തായോ ആവോ? ഒക്കെ പോയിട്ടുണ്ടാകും.
പറമ്പൊക്കെ കാട് പിടിച്ചിട്ടുണ്ടാകും. ഇനിം നിന്നാ ശരിയാവില്ല. കഴിഞ്ഞ പ്രാവശ്യം വന്നു പോയപ്പോ തന്നെ ജനലൊക്കെ ചിതൽ പിടിച്ചിട്ടുണ്ടാർന്നു.
...............................
ഇറങ്ങാൻ നേരം.,
ചുരുട്ടിപ്പിടിച്ച കുറച്ചു നോട്ടുകൾ എന്റെ കയ്യിലേക്ക് തിരുകിവെച്ചു.
"ഇതെന്താമ്മേ?"
കയ്യിൽ വെച്ചോ. തേങ്ങ വിറ്റപ്പോ കിട്ടിയ കാശാ. നിനക്കിവിടെ വെള്ളം വരെ കാശു കൊടുത്തു മേടിക്കണ്ടേ.
എനിക്കിപ്പോ വേണ്ടമ്മേ. അമ്മ തന്നെ വെച്ചോ. അമ്മയ്ക്കും വരില്ലേ ഓരോ ആവശ്യങ്ങള്.
'ന്നാപ്പിന്നെ മോൾക്കെന്തെങ്കിലും വാങ്ങികൊടുക്ക്.അമ്മമ്മ തന്നതാന്നു പറഞ്ഞാ മതി.'
എന്റെ കയ്യിലിപ്പൊ ആവശ്യത്തിന് കാശൊക്കെയുണ്ട്. ഇത് അമ്മേടെ കയ്യിൽ തന്നെ ഇരിക്കട്ടെ."
നിർബന്ധപൂർവ്വം തിരികെ ഏൽപ്പിക്കുമ്പോൾ ഉള്ള് സങ്കടം കൊണ്ട് തിങ്ങുന്നുണ്ടായിരുന്നു.
മക്കൾ എത്രയൊക്കെ വളർന്നാലും, ഏതൊക്കെ നിലയിൽ എത്തിയാലും,
അവർക്കു കൊടുക്കാൻ ഏതൊരമ്മയുടെ കയ്യിലും കാണും ഇതുപോലെ
ചുരുട്ടിപ്പിടിച്ച കുറെ നോട്ടുകൾ.!!
വണ്ടി നീങ്ങിത്തുടങ്ങി. പ്ലാറ്റ്ഫോം കഴിഞ്ഞുള്ള വളവിനപ്പുറത്തു വണ്ടി കാഴ്ചയിൽ നിന്ന് മറയാൻ തുടങ്ങിയപ്പോൾ ഞാൻ വെറുതെ ഉരുവിട്ടുകൊണ്ടിരുന്നു.,
ഈ അമ്മേടെ ഒരു കാര്യം!!!
Reshmi M
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക