ചിന്തകൾ... ചിന്തകൾ...വീണ്ടും കുറെ ചിന്തകൾക്ക് കീഴ്പെടുന്നു...
===================
===================
രാമായണം നൽകുന്ന അനേകംസന്ദേശങ്ങളുണ്ട്.
ഒന്നാമത്തെ സന്ദേശം ഊർമ്മിള..
അന്യം നിന്നുപോയ സംസ്കൃതിയുടെ അല്ലെങ്കിൽ ഒരു കാലഘട്ടത്തിന്റെ ജീവസത്ത എന്നു വേണമെങ്കിലും രാമായണത്തെ വിശേഷിപ്പിക്കാം.
കവികൾ നിരന്തരം ഭാവനാലോകത്ത് വിരാജിക്കുന്നവരാണ്.കഥകളുടെ മുള പൊട്ടി വിടർന്നു പരിലസിക്കണമെങ്കിൽ കവിയുടെ ഭാവന അത്രമേൽ ഹരിതാഭമെന്ന് കരുതാം.
ഓരോ കഥാപാത്രത്തിനും തന്റേതായ ഇടമൊരുക്കിയ കൃതി.
രാമൻ വനവാസം സ്വീകരിക്കുന്നത് നിറഞ്ഞ മനസ്സോടെയാണ്.കുലപത്നി ധർമ്മം നിറവേറ്റി പതിയുടെ കാലടി പിന്തുടർന്നു സീത സ്ത്രീവംശത്തിന് മാതൃകയായി.
സഹോദര ഭക്തിയിൽ അന്ധനായ ലക്ഷ്മണൻ രാമനെയും സീതയെയും പിന്തുടരുന്നു .
ലക്ഷ്മണപത്നി ഊർമ്മിള മരുമകളുടെ ധർമ്മം നിറവേറ്റി കൊട്ടാരത്തിലും കഴിഞ്ഞു.
അപ്രതീക്ഷിതമായി കൊട്ടാരത്തിലുണ്ടായ സംഭവവികാസങ്ങളിൽ തകർന്നുപോയ ഭരതശത്രുഘ്‌നൻമാരെ ആശ്വസിപ്പിക്കാനാവാതെ ഭാര്യമാരായ മാണ്ഡവിയും ശ്രുതകീർത്തിയും മൗനമായി കണ്ണീരൊഴുക്കി.
ക്ലേശകരമായ വനവാസകാലത്ത് ജ്യേഷ്ഠനും പത്നിക്കും തണലായി ലക്ഷ്മണൻ നിലകൊണ്ടു.
ഊർമ്മിളയുടെ ഓർമ്മകൾ ലക്ഷ്മണനെ തലോടുമ്പോഴൊക്കെയും കർത്തവ്യത്തിൽ തന്നെ മനസ്സുറപ്പിച്ചു.
ഊർമ്മിള എന്ന വിരഹിണിയായ കുലപത്നി വാക്കുകൾകൊണ്ട് അവളുടെ വേദന ഒരിക്കൽപോലും അറിയിച്ചിരുന്നില്ലെങ്കിലും ,ആ മൗനത്തെ വാക്കുകളാക്കി പ്രതികരിച്ച അനേകം ഭാവനാസമ്പന്നരുണ്ട്.
ഊർമ്മിള അക്ഷരങ്ങളിൽ പുനർജ്ജനിച്ചിരുന്നു .അവളുടെ ദുഃഖവും വേദനയും, വരകളും വർണ്ണങ്ങളും അക്ഷരങ്ങളുമായി നിറഞ്ഞു.
ആ വാക്കുകൾ ചൂണ്ടപ്പെട്ടത് അന്ധമായ സഹോദര സ്നേഹം കൊണ്ട് ഭർത്താവിന്റെ കടമ മറന്ന ലക്ഷ്മണന്റെ നേർക്കല്ലേ...?
അങ്ങനെ അല്ലെങ്കിൽ എന്തിനാണ് അവളുടെ വേദനയ്ക്കുള്ളിലെ ചാരിതാര്ഥ്യത്തിന്റെ തിളക്കം അറിയാതെ പോയത് .
ഊർമ്മിള സന്തോഷ വതിയാണ് .
ഭർത്താവിന്റെ അഭാവത്തിൽ അയാളുടെ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നത് പുണ്യമായി കരുതുന്നവൾ.
ഇന്നിന് വേണ്ടത് സീതമാരെക്കാൾ ഊർമ്മിളമാരെയാണ്.
പ്രണയമെന്ന അന്ധമായ വികാരം പിന്തുടരാൻ നിര്ബന്ധിക്കുമ്പോഴും ധർമ്മത്തിന്റെ കണ്ണിലൂടെ കർത്തവ്യനിരതരാവുന്ന ഊർമ്മിളമാർക്ക് മാത്രമേ സമൂഹത്തെ നന്മയിലൂടെ നയിക്കാൻ സാധിക്കു.
മാതൃക ഊർമ്മിളയാവട്ടെ.വൃദ്ധസദനങ്ങളിലേക്ക് താമസം മാറ്റുന്നതിന് മുൻപ് അവസാനമായി ഒരു തിരിഞ്ഞു നോട്ടമുണ്ട്,തന്റേതായിരുന്ന വീടിന് നേർക്ക്... ആർക്കൊക്കെയോ വേണ്ടി എരിഞ്ഞു തീർന്നവരുടെ ദയനീയമായ നോട്ടം...
ഊർമ്മിള ! നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു...
അനാഥത്വത്തിന്റെയും അപമാനത്തിന്റെയും നുകം പേറി ജീവിച്ചിട്ടും മരിക്കും വരെ ആർക്കും കീഴ്പ്പെടാതെ നെഞ്ചു വിരിച്ചു നിന്ന കർണ്ണനോടെന്ന പോലെ നിറഞ്ഞ സ്നേഹം .....
ഒന്നാമത്തെ സന്ദേശം ഊർമ്മിള..
അന്യം നിന്നുപോയ സംസ്കൃതിയുടെ അല്ലെങ്കിൽ ഒരു കാലഘട്ടത്തിന്റെ ജീവസത്ത എന്നു വേണമെങ്കിലും രാമായണത്തെ വിശേഷിപ്പിക്കാം.
കവികൾ നിരന്തരം ഭാവനാലോകത്ത് വിരാജിക്കുന്നവരാണ്.കഥകളുടെ മുള പൊട്ടി വിടർന്നു പരിലസിക്കണമെങ്കിൽ കവിയുടെ ഭാവന അത്രമേൽ ഹരിതാഭമെന്ന് കരുതാം.
ഓരോ കഥാപാത്രത്തിനും തന്റേതായ ഇടമൊരുക്കിയ കൃതി.
രാമൻ വനവാസം സ്വീകരിക്കുന്നത് നിറഞ്ഞ മനസ്സോടെയാണ്.കുലപത്നി ധർമ്മം നിറവേറ്റി പതിയുടെ കാലടി പിന്തുടർന്നു സീത സ്ത്രീവംശത്തിന് മാതൃകയായി.
സഹോദര ഭക്തിയിൽ അന്ധനായ ലക്ഷ്മണൻ രാമനെയും സീതയെയും പിന്തുടരുന്നു .
ലക്ഷ്മണപത്നി ഊർമ്മിള മരുമകളുടെ ധർമ്മം നിറവേറ്റി കൊട്ടാരത്തിലും കഴിഞ്ഞു.
അപ്രതീക്ഷിതമായി കൊട്ടാരത്തിലുണ്ടായ സംഭവവികാസങ്ങളിൽ തകർന്നുപോയ ഭരതശത്രുഘ്‌നൻമാരെ ആശ്വസിപ്പിക്കാനാവാതെ ഭാര്യമാരായ മാണ്ഡവിയും ശ്രുതകീർത്തിയും മൗനമായി കണ്ണീരൊഴുക്കി.
ക്ലേശകരമായ വനവാസകാലത്ത് ജ്യേഷ്ഠനും പത്നിക്കും തണലായി ലക്ഷ്മണൻ നിലകൊണ്ടു.
ഊർമ്മിളയുടെ ഓർമ്മകൾ ലക്ഷ്മണനെ തലോടുമ്പോഴൊക്കെയും കർത്തവ്യത്തിൽ തന്നെ മനസ്സുറപ്പിച്ചു.
ഊർമ്മിള എന്ന വിരഹിണിയായ കുലപത്നി വാക്കുകൾകൊണ്ട് അവളുടെ വേദന ഒരിക്കൽപോലും അറിയിച്ചിരുന്നില്ലെങ്കിലും ,ആ മൗനത്തെ വാക്കുകളാക്കി പ്രതികരിച്ച അനേകം ഭാവനാസമ്പന്നരുണ്ട്.
ഊർമ്മിള അക്ഷരങ്ങളിൽ പുനർജ്ജനിച്ചിരുന്നു .അവളുടെ ദുഃഖവും വേദനയും, വരകളും വർണ്ണങ്ങളും അക്ഷരങ്ങളുമായി നിറഞ്ഞു.
ആ വാക്കുകൾ ചൂണ്ടപ്പെട്ടത് അന്ധമായ സഹോദര സ്നേഹം കൊണ്ട് ഭർത്താവിന്റെ കടമ മറന്ന ലക്ഷ്മണന്റെ നേർക്കല്ലേ...?
അങ്ങനെ അല്ലെങ്കിൽ എന്തിനാണ് അവളുടെ വേദനയ്ക്കുള്ളിലെ ചാരിതാര്ഥ്യത്തിന്റെ തിളക്കം അറിയാതെ പോയത് .
ഊർമ്മിള സന്തോഷ വതിയാണ് .
ഭർത്താവിന്റെ അഭാവത്തിൽ അയാളുടെ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നത് പുണ്യമായി കരുതുന്നവൾ.
ഇന്നിന് വേണ്ടത് സീതമാരെക്കാൾ ഊർമ്മിളമാരെയാണ്.
പ്രണയമെന്ന അന്ധമായ വികാരം പിന്തുടരാൻ നിര്ബന്ധിക്കുമ്പോഴും ധർമ്മത്തിന്റെ കണ്ണിലൂടെ കർത്തവ്യനിരതരാവുന്ന ഊർമ്മിളമാർക്ക് മാത്രമേ സമൂഹത്തെ നന്മയിലൂടെ നയിക്കാൻ സാധിക്കു.
മാതൃക ഊർമ്മിളയാവട്ടെ.വൃദ്ധസദനങ്ങളിലേക്ക് താമസം മാറ്റുന്നതിന് മുൻപ് അവസാനമായി ഒരു തിരിഞ്ഞു നോട്ടമുണ്ട്,തന്റേതായിരുന്ന വീടിന് നേർക്ക്... ആർക്കൊക്കെയോ വേണ്ടി എരിഞ്ഞു തീർന്നവരുടെ ദയനീയമായ നോട്ടം...
ഊർമ്മിള ! നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു...
അനാഥത്വത്തിന്റെയും അപമാനത്തിന്റെയും നുകം പേറി ജീവിച്ചിട്ടും മരിക്കും വരെ ആർക്കും കീഴ്പ്പെടാതെ നെഞ്ചു വിരിച്ചു നിന്ന കർണ്ണനോടെന്ന പോലെ നിറഞ്ഞ സ്‌നേഹം .....
നിസ..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക