താരാട്ട് (കഥ)
.........................
.........................
കണ്ണീരുണങ്ങിയ കവിൾത്തടത്തിൽ ഒന്നുമ്മ വയ്ക്കാൻ രാത്രി ഏറെ വൈകിയാലും രണ്ടാനച്ഛന്റെ കണ്ണ് വെട്ടിച്ച് അമ്മയെത്തുമെന്ന് അറിയാവുന്നത് കൊണ്ട് മാത്രമാ അമ്മേടെ "കുഞ്ഞുമോൻ "ഉറങ്ങാതെ കിടക്കുന്നത്.
ഇത്തിരി നേരമെങ്കിലും എന്നരികെ ചേർന്ന് കിടക്കാൻ അമ്മയെത്തുമെന്നറിയുന്നതാ കുഞ്ഞോന്റെ ശരീരത്തിലെ അടിയുടെ പാടുകളിൽ നീറ്റല് പൊടിയാത്തത്. ഭൂമിയിലൊരു കുഞ്ഞോനും ഇങ്ങനെ ജനിക്കാതിരിക്കട്ടെയെന്നാ കുഞ്ഞോൻ പ്രാർത്ഥിക്കാറ്. അമ്മ മുറിവിട്ട് പോകുമ്പോൾ കുഞ്ഞോന് പൊട്ടിക്കരയാൻ തോന്നും.
ഭീകരമായ പുലരികളെയോർത്ത്, ഏറ്റുവാങ്ങാനിരിക്കുന്ന പ്രഹരങ്ങളെയോർത്ത് പേടിച്ച് പേടിച്ച് കുഞ്ഞോൻ പുതപ്പിനടിയിൽ പതുങ്ങുകയാ.
മൗനമായി കുഞ്ഞോനെ നോക്കുന്ന അമ്മയുടെ മുഖമാ കുഞ്ഞോനെയെന്നും കരയിക്കാറ്. അമ്മ തരുന്ന ഒരുപിടി വറ്റ് കൊച്ചച്ഛൻ തട്ടി മാറ്റാനോങ്ങുമ്പോഴുള്ള അമ്മയുടെ നിലവിളിയാ കുഞ്ഞോനെ അലോസരപ്പെടുത്താറ്.
അമ്മ കരയാതിരുന്നാൽ കുഞ്ഞോനും കരയാതിരിക്കാലോ.. കുഞ്ഞോന്റെ കണ്ണീര് തോരും, അമ്മേടെ കണ്ണീരും തോരും.
പേമാരിയായ് പെയ്ത് പെയ്ത് ഒറ്റതുള്ളിയായ് മാഞ്ഞ് പോകും. ഒരുനാളും പെയ്യാൻ വരാതെ കുഞ്ഞോൻ ദൂരെ ദൂരെ യാത്രയാക്കുമാ തുള്ളികളെ. ഒരേ പുതപ്പിനടിയിൽ അമ്മേടെ ലാളനം പുണർന്ന് കുഞ്ഞോനുറങ്ങും,അമ്മ ഉച്ചത്തിൽ താരാട്ട് പാടും. ആ നിമിഷം നഷ്ടമായ എല്ലാതാരാട്ടിന്നീണവും കുഞ്ഞോനെ തഴുകാനെത്തും.ഇതുമാത്രമാണ് കുഞ്ഞോന്റെ മോഹം. ആരേയും പേടിക്കാതെ അമ്മയെ വാരിപ്പുണരാൻ കാലത്തിനൊപ്പം വേഗത്തിലോടുകയാണ് കുഞ്ഞോൻ!
ഇത്തിരി നേരമെങ്കിലും എന്നരികെ ചേർന്ന് കിടക്കാൻ അമ്മയെത്തുമെന്നറിയുന്നതാ കുഞ്ഞോന്റെ ശരീരത്തിലെ അടിയുടെ പാടുകളിൽ നീറ്റല് പൊടിയാത്തത്. ഭൂമിയിലൊരു കുഞ്ഞോനും ഇങ്ങനെ ജനിക്കാതിരിക്കട്ടെയെന്നാ കുഞ്ഞോൻ പ്രാർത്ഥിക്കാറ്. അമ്മ മുറിവിട്ട് പോകുമ്പോൾ കുഞ്ഞോന് പൊട്ടിക്കരയാൻ തോന്നും.
ഭീകരമായ പുലരികളെയോർത്ത്, ഏറ്റുവാങ്ങാനിരിക്കുന്ന പ്രഹരങ്ങളെയോർത്ത് പേടിച്ച് പേടിച്ച് കുഞ്ഞോൻ പുതപ്പിനടിയിൽ പതുങ്ങുകയാ.
മൗനമായി കുഞ്ഞോനെ നോക്കുന്ന അമ്മയുടെ മുഖമാ കുഞ്ഞോനെയെന്നും കരയിക്കാറ്. അമ്മ തരുന്ന ഒരുപിടി വറ്റ് കൊച്ചച്ഛൻ തട്ടി മാറ്റാനോങ്ങുമ്പോഴുള്ള അമ്മയുടെ നിലവിളിയാ കുഞ്ഞോനെ അലോസരപ്പെടുത്താറ്.
അമ്മ കരയാതിരുന്നാൽ കുഞ്ഞോനും കരയാതിരിക്കാലോ.. കുഞ്ഞോന്റെ കണ്ണീര് തോരും, അമ്മേടെ കണ്ണീരും തോരും.
പേമാരിയായ് പെയ്ത് പെയ്ത് ഒറ്റതുള്ളിയായ് മാഞ്ഞ് പോകും. ഒരുനാളും പെയ്യാൻ വരാതെ കുഞ്ഞോൻ ദൂരെ ദൂരെ യാത്രയാക്കുമാ തുള്ളികളെ. ഒരേ പുതപ്പിനടിയിൽ അമ്മേടെ ലാളനം പുണർന്ന് കുഞ്ഞോനുറങ്ങും,അമ്മ ഉച്ചത്തിൽ താരാട്ട് പാടും. ആ നിമിഷം നഷ്ടമായ എല്ലാതാരാട്ടിന്നീണവും കുഞ്ഞോനെ തഴുകാനെത്തും.ഇതുമാത്രമാണ് കുഞ്ഞോന്റെ മോഹം. ആരേയും പേടിക്കാതെ അമ്മയെ വാരിപ്പുണരാൻ കാലത്തിനൊപ്പം വേഗത്തിലോടുകയാണ് കുഞ്ഞോൻ!
ഇന്ന് ''കുഞ്ഞോനു"ണ്ട് - അമ്മയെ പുണർന്ന്, താരാട്ട് കേട്ട് അതിജീവനത്തിന്റെ കഥയുമായി.....
ഷംസീറ ഷമീർ
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക