Slider

എടോ ചേട്ടാ

0
"എടോ ചേട്ടാ ഇങ്ങനെ ഫെയ്സ്ബുക്കിൽ കുത്തിയിരുന്നാലെങ്ങനാ .എന്നെ ഇടക്കിടെയൊന്നു കറങ്ങാനായി കൊണ്ടുപോയാലെന്താ ഇയാൾക്കു വല്ലതും പറ്റുവോ"
"എന്താടീ കാന്താരി നിനക്കിതു എന്നാ പറ്റി.ഫെയ്സ്ബുക്കും വാട്ട്സാപ്പും നോക്കാനറിയില്ലെങ്കിൽ ഞാനെന്നാ ചെയ്യാനാ"
"ദേ മനുഷ്യാ എന്നെക്കൊണ്ടൊന്നും പറയിക്കരുത്.എനിക്കു നല്ല അരിശം വരണുണ്ട്."
"അയ്യോ അരിശം വരാനെന്നാ നീയെന്താ ഭദ്രകാളിയാണോ"
"ആ ഞാൻ ഭദ്രകാളിയാ.ഈ ഫോൺ ഞാൻ വെട്ടിക്കീറി അടുപ്പിൽ വെച്ചു കത്തിക്കും.ഇതിയാന്റെ കൂടെയിറങ്ങി വന്ന എന്നെപ്പറഞ്ഞാൽ മതി.
ഇങ്ങേരിങ്ങനെ ഇരുപത്തിനാലു മണിക്കൂറും ഫെയ്സ്ബുക്കിൽ കുത്തിയിരുന്നാൽ ശരിയാകില്ല.നല്ലൊരു പാഠം പഠിപ്പിക്കണം.
എല്ലാവരും ഭാര്യമാരെയും മക്കളെയും കൂട്ടിയെവിടെല്ലാം കറങ്ങാൻ പോകുന്നു.ബീച്ചിലും പാർക്കിലും സിനിമാകാണാനുമൊക്കെ പോകുന്നു.ഞാനും മോനും വീട്ടിൽ തന്നെയിരുന്നു നരകിക്കുന്നു.
" കാലമാടൻ,പിശുക്കൻ"എന്നൊക്കെ ഞാൻ പറഞ്ഞു. പക്ഷേയതു മനസ്സിലാണെന്നുമാത്രം.പണ്ടൊന്നു പറഞ്ഞതിനു ഒടുക്കത്തെ അടിയായിരുന്നു.പല്ലു പോകാഞ്ഞതെന്റെ ഭാഗ്യം.
ഈ ജന്മം മുഴുവനും വീടിനായിട്ടു കഷ്ടപ്പെടുമ്പം ഇടക്കിടെ ഒരുചുറ്റിക്കറങ്ങൾ കുഴപ്പമില്ല
രാത്രിയിലെന്റെ ചൂടും പറ്റി കിടന്നപ്പം ഞാനുമൊരു മോഹം പറഞ്ഞു.
"അതേയ് എനിക്കു നാളെയൊരു ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിത്തരണേ.പണിയെല്ലാമൊതുക്കി മോനും സ്കൂളിൽ പോകും.നിങ്ങളും കാണില്ല.എത്രനേരമെന്നു വെച്ചാലാ റ്റീവി കാണുന്നെ.പരദൂക്ഷണം പറയാനായി ലീലചേച്ചിയുമില്ല"
"ഏയ് ഫെയ്സ്ബുക്കിന്റെ ആവശ്യമൊന്നും നിനക്കില്ല"
ഞാനപ്പഴേ കെട്ടിയോന്റെ മൂക്കിനൊരു നല്ലകടി കൊടുത്തു. ഇനിയും കടികിട്ടുമെന്ന് ഉറപ്പായപ്പോൾ ഐഡി ഉണ്ടാക്കി തരാമെന്നേറ്റു.
രാത്രിയിൽതന്നെ ഐഡിയുമുണ്ടാക്കിച്ചു അതെങ്ങനെ യൂസ് ചെയ്യണമെന്നും പറഞ്ഞുതന്നു.
പതിയെ ഫെയ്സ്ബുക്ക് എനിക്കു ഹരമായി തുടങ്ങി. ചുമ്മാതല്ല ഇയളുമിങ്ങനെ കുത്തിയിരിക്കുന്നത്.
കുറച്ചു ദിവസങ്ങൾക്കൊണ്ടു ഞാനും നല്ല സുഹൃത്തുക്കളെ സമ്പാദിച്ചു. ചാറ്റുമായിങ്ങനെ മുഖപുസ്തകത്തിൽ പറന്നുനടന്നു.
ഒരീസം ഭർത്താവ് ജോലികഴിഞ്ഞു വന്നുചായ ആവശ്യപ്പെട്ടു. ഞാൻ ഉണ്ടാക്കി കൊടുക്കാൻ പോയില്ല.പാവം അടുക്കളയിൽ ചെന്നുതനിയെ ചായയിട്ടു കുടിച്ചു.സമയത്തിനു ഭക്ഷണവും വിളമ്പിക്കൊടുത്തില്ല.
പതിയെ ഇതൊരു കലാപരിപാടി ആയപ്പോഴേക്കും മൂപ്പർക്കു പിരിയിളകി തുടങ്ങി.
"ഞാൻ അന്നുപറയുമ്പോൾ നിങ്ങൾക്കു പുച്ഛമായിരുന്നില്ലേ.ഇപ്പോൾ ബുദ്ധിമുട്ടു തോന്നുന്നല്ലെ.അന്നെനിക്കും ഇതു തന്നെയായിരുന്നു"
ഞാൻ വീണ്ടും ചാറ്റിലേക്കു തിരിഞ്ഞു.മൂപ്പർ മകനെയും ഒരുക്കിക്കൊണ്ടു വന്നിട്ടുപറഞ്ഞു
"നീയുംവാ നമുക്കു പുറത്തൊക്കെയൊന്നു പോയി കറങ്ങീട്ടു വരാം.ഒരു സിനിമയും കാണാം"
"ഞാനെങ്ങും വരുന്നില്ല.നിങ്ങളച്ഛനും മകനും കൂടി പൊയ്ക്കോ"
മകന്റെ നിർബന്ധം കൂടിയേറിയപ്പോൾ ഞാൻ പതിയെ എഴുന്നേറ്റൊരുങ്ങി വന്നു.ഞാൻ പെട്ടന്നു തോറ്റുകൊടുത്തില്ല.മൂപ്പരുടെയും മകന്റെയും നിർബന്ധത്തിനു വഴങ്ങി വന്നതാണെന്നു കരുതണം.
ഞങ്ങളെന്തായാലും പുറത്തൊക്കെ ചുറ്റിക്കറങ്ങി നല്ലയൊരു സിനിമയും കണ്ടു നല്ലൊരു റെസ്റ്റോറന്റിൽ നിന്നും ഫുഡും കഴിച്ചു.
രാത്രിയിൽ എന്റെയടുത്തേക്കു നീങ്ങിക്കിടന്ന ഭർത്താവിനോടു ഞാൻ പറഞ്ഞു.
"ഫെയ്സ്ബുക്കൊക്കെ നല്ലതാണ്. ആവശ്യത്തിനെ ആകാവൂം.ഇന്നുതന്നെ കുടുംബവുമായി പുറത്തൊക്കെ പോയി വന്നപ്പോൾ മനസ്സൊക്കെ ഉന്മമേഷമായില്ലെ.അതെ കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങളാണു ജീവിതത്തിൽ മനോഹരം.കേട്ടോടാ ഏട്ടാ"
മൂപ്പരെന്നെ കെട്ടിപ്പിടിച്ചു കവിളിലൊരുമ്മ നൽകീട്ടു പറഞ്ഞു.
"ശരിയാ നീ പറഞ്ഞതാ സത്യം"
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo