ജീവിത നടനം......
അന്ന് വയലേലകളിൽ കാരിയേയും നത്തയേയും തിരഞ്ഞും
ചെളിയിൽ പൊത്തയേയും വരാലി നേയും തപ്പി നടക്കാത്തതു കൊണ്ട്
അവന് ബാല്യം നഷ്ടമായി.
കൗമാരത്തിൽ കളിക്കളങ്ങളിൽ ഗോലിയും ഗ്രൗണ്ടിൽ ഫുട്ബോളും
സെവന്റീസുമൊക്കെ കളിച്ചു നടന്നപ്പോൾ
എന്തെല്ലാമാണ് നേടിയതെന്ന് അവനറിയില്ലായിരുന്നു .
യൗവനാരംഭത്തിൽ ബസുകളുടെ ഫുട് ബോർഡിൽ തൂങ്ങി
നിന്നു യാത്ര ചെയ്യുമ്പോൾ , നോക്കി നിന്ന പെൺകുട്ടികളെ
കണ്ടപ്പോൾ അവൻ കരുതി , ഹീറോ ഞാൻ തന്നെ.
പഠനം കഴിഞ്ഞ് ജോലി തേടി നടന്ന കാലത്ത്
രാത്രിയും പകലുമില്ലാതെ കലുങ്കിലും കടവരാന്തയിലും
കമ്പനി കൂടി പഞ്ചാര വിറ്റു നടന്നപ്പോൾ നേടിയതും തൃപ്തി നൽകിയില്ല
.മധ്യ വയസ്സിൽ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾക്കു മുന്നിൽ
ചിരിച്ചപ്പോഴും മനസ്സു നിർവികാരമല്ലായിരുന്നു.
ഇനിയെത്ര നാൾ എന്ന ചിന്തയാൽ വാർദ്ധക്യത്തിൽ
ഒരിക്കലൂടെ കടവരാന്തകൾ കാക്കുമ്പോൾ
ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പുമായി
അവരാരെങ്കിലും ............
ചെളിയിൽ പൊത്തയേയും വരാലി നേയും തപ്പി നടക്കാത്തതു കൊണ്ട്
അവന് ബാല്യം നഷ്ടമായി.
കൗമാരത്തിൽ കളിക്കളങ്ങളിൽ ഗോലിയും ഗ്രൗണ്ടിൽ ഫുട്ബോളും
സെവന്റീസുമൊക്കെ കളിച്ചു നടന്നപ്പോൾ
എന്തെല്ലാമാണ് നേടിയതെന്ന് അവനറിയില്ലായിരുന്നു .
യൗവനാരംഭത്തിൽ ബസുകളുടെ ഫുട് ബോർഡിൽ തൂങ്ങി
നിന്നു യാത്ര ചെയ്യുമ്പോൾ , നോക്കി നിന്ന പെൺകുട്ടികളെ
കണ്ടപ്പോൾ അവൻ കരുതി , ഹീറോ ഞാൻ തന്നെ.
പഠനം കഴിഞ്ഞ് ജോലി തേടി നടന്ന കാലത്ത്
രാത്രിയും പകലുമില്ലാതെ കലുങ്കിലും കടവരാന്തയിലും
കമ്പനി കൂടി പഞ്ചാര വിറ്റു നടന്നപ്പോൾ നേടിയതും തൃപ്തി നൽകിയില്ല
.മധ്യ വയസ്സിൽ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾക്കു മുന്നിൽ
ചിരിച്ചപ്പോഴും മനസ്സു നിർവികാരമല്ലായിരുന്നു.
ഇനിയെത്ര നാൾ എന്ന ചിന്തയാൽ വാർദ്ധക്യത്തിൽ
ഒരിക്കലൂടെ കടവരാന്തകൾ കാക്കുമ്പോൾ
ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പുമായി
അവരാരെങ്കിലും ............
ബാല്യത്തിൽ അവൾ അച്ഛന്റെ സുന്ദരിക്കുട്ടി
കൗമാരത്തിൽ കൂട്ടുകാരുമൊത്ത്
സാറ്റ് കളിച്ചപ്പോൾ ചിലർ വേദനിപ്പിച്ചു.
ആ അതിനു ശേഷം അമ്മ പൊതിഞ്ഞു പിടിച്ചു.
തട്ടിപ്പറിക്കാൻ പലരും ശ്രമിച്ചു ...
അച്ഛനും ആങ്ങളയും ഒപ്പമുണ്ടെങ്കിലും
ഒരകലത്തിലായിരുന്നു.
കൂട്ടിന്നാളെ തന്ന് കാരണവൻമാർ കടമ കാട്ടി.
ക്ഷമയും സ്നേഹവും കൊണ്ട് അമ്മവേഷം ആടി.
ജീവിത സായാഹ്നത്തിൽ, എല്ലാ വേഷങ്ങളും
ഭംഗിയായി നിർവഹിച്ചു എന്ന് തൃപ്തിപ്പെട്ടപ്പോൾ
മക്കൾ അമ്മയെ പുണ്യ നഗരിയിൽ നടതള്ളി.
ഇന്ന് കൂട്ടുകാർ ഒരുപാടുള്ള നരച്ച ജനൽക്കമ്പികളിൽ
പിടിച്ച് പുറത്തോട്ടു നോക്കി നിൽക്കുമ്പോൾ
ഒന്നുമൊന്നും മനസ്സിൽ തെളിയുന്നില്ല .
ഒരു നനുത്ത പാsപോലെ ഒരു മുഖം തെന്നി
മറയുന്നു..., മനസ്സ് പറയുന്നു..." അവൻ വരും...,
വരാതിരിക്കില്ല...". പാട കെട്ടിയ കൺകോണുകളിൽ
നിന്നും രണ്ടിറ്റു കണ്ണീർ ഒലിച്ചിറങ്ങി..
കൗമാരത്തിൽ കൂട്ടുകാരുമൊത്ത്
സാറ്റ് കളിച്ചപ്പോൾ ചിലർ വേദനിപ്പിച്ചു.
ആ അതിനു ശേഷം അമ്മ പൊതിഞ്ഞു പിടിച്ചു.
തട്ടിപ്പറിക്കാൻ പലരും ശ്രമിച്ചു ...
അച്ഛനും ആങ്ങളയും ഒപ്പമുണ്ടെങ്കിലും
ഒരകലത്തിലായിരുന്നു.
കൂട്ടിന്നാളെ തന്ന് കാരണവൻമാർ കടമ കാട്ടി.
ക്ഷമയും സ്നേഹവും കൊണ്ട് അമ്മവേഷം ആടി.
ജീവിത സായാഹ്നത്തിൽ, എല്ലാ വേഷങ്ങളും
ഭംഗിയായി നിർവഹിച്ചു എന്ന് തൃപ്തിപ്പെട്ടപ്പോൾ
മക്കൾ അമ്മയെ പുണ്യ നഗരിയിൽ നടതള്ളി.
ഇന്ന് കൂട്ടുകാർ ഒരുപാടുള്ള നരച്ച ജനൽക്കമ്പികളിൽ
പിടിച്ച് പുറത്തോട്ടു നോക്കി നിൽക്കുമ്പോൾ
ഒന്നുമൊന്നും മനസ്സിൽ തെളിയുന്നില്ല .
ഒരു നനുത്ത പാsപോലെ ഒരു മുഖം തെന്നി
മറയുന്നു..., മനസ്സ് പറയുന്നു..." അവൻ വരും...,
വരാതിരിക്കില്ല...". പാട കെട്ടിയ കൺകോണുകളിൽ
നിന്നും രണ്ടിറ്റു കണ്ണീർ ഒലിച്ചിറങ്ങി..
Gopal A

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക