വീട്ടിൽ തന്നെയിരുത്തി പണിയിപ്പിക്കുന്നതിനാൽ വിവരങ്ങൾ പറഞ്ഞുകൊടുക്കുന്നതിനുവേണ്ടിയാണ് ഞാനവരുമായി സംസാരിക്കാൻ ചെല്ലുന്നത്...
വീട്ടിൽ ലഡുപിടിക്കാൻ വരുന്ന സുഹറയുടെ സഹോദരനാണ് ഷബീർ... ആ പരിചയത്തിൽ
എന്നെക്കണ്ടതും അവൻ പരിചയഭാവത്തിൽ പുഞ്ചിരിച്ചുകൊണ്ട് സംസാരിച്ചുതുടങ്ങി.
വർക്കിനെക്കുറിച്ചും മോഢലിനെക്കുറിച്ചും സംസാരിക്കുന്നതിനിടയിൽ ഒന്നും മിണ്ടാതെ മാറിനിൽക്കുന്ന കൂടെവന്ന പയ്യനെ ഞാൻ ശ്രദ്ധിച്ചിരുന്നു..........
എന്നെക്കണ്ടതും അവൻ പരിചയഭാവത്തിൽ പുഞ്ചിരിച്ചുകൊണ്ട് സംസാരിച്ചുതുടങ്ങി.
വർക്കിനെക്കുറിച്ചും മോഢലിനെക്കുറിച്ചും സംസാരിക്കുന്നതിനിടയിൽ ഒന്നും മിണ്ടാതെ മാറിനിൽക്കുന്ന കൂടെവന്ന പയ്യനെ ഞാൻ ശ്രദ്ധിച്ചിരുന്നു..........
ഒരലസഭാവത്തിൽ നിൽക്കുന്ന അവന്റെ മുഖത്തെഴുതി വച്ചിട്ടുണ്ട് അവനിലെ ദു:സ്വഭാവങ്ങൾ.... പുകവലിച്ച് കറുത്ത ചുണ്ടുകൾ, നിഷേധിത്തരം വിളിച്ചോതുന്ന കണ്ണുകളിൽ എല്ലാത്തിനോടുമുള്ള ഒരുതരം പുച്ഛഭാവവും നിറഞ്ഞുനിന്നിരുന്നു... ഇവനത്ര ശരിയല്ലeല്ലാ എന്ന് മനസ്സിൽ ചിന്തിച്ചു... ഒരനിഷ്ടം തോന്നിയെങ്കിലുമത് പ്രകടിപ്പിച്ചില്ല..
ഷബീർ എപ്പോഴും ചിരിച്ചു സംസാരിക്കുന്ന ഉൽസാഹമുള്ള ഒരു പയ്യനായിരുന്നു... രാവിലെമുതൽ വൈകുന്നേരംവരെ വീട്ടിലിരുന്ന് പണിയുന്നതിനാൽ അവർക്കുള്ള ഭക്ഷണവും, വെളളവുവെല്ലാം കൊണ്ടുപോയി കൊടുക്കുന്നതിനിടയിൽ സ്വാഭാവികമായും അവരുമായി സംസാരിക്കുക പതിവായി.....
അതോടെ ജോബിയും ചേച്ചി എന്ന് വിളിച്ച് ഞാനുമായി ഓരോ കാര്യങ്ങൾ സംസാരിച്ചു തുടങ്ങി....
അതോടെ ജോബിയും ചേച്ചി എന്ന് വിളിച്ച് ഞാനുമായി ഓരോ കാര്യങ്ങൾ സംസാരിച്ചു തുടങ്ങി....
അപ്പോഴാണ് എനിക്കൊരു കാര്യം മനസിലാകുന്നത്... രണ്ടുപേരും നല്ല വർക്കേഴ്സാണെങ്കിലും കുടുംബത്തിനോട് വലിയ ഉത്തരവാദിത്വമൊന്നുമില്ല... കിട്ടുന്ന പണം മദ്യപാനം, പുകവലി, ചുറ്റിയടിക്കൽ എന്നിവക്കായാണ് വിനിയോഗിക്കുന്നതെന്ന്..
ഉച്ചക്കുളള വിശ്രമസമയവും ഇവർ പുറത്തു പോയി അൽപം കഴിച്ചിട്ടാണ് വരുന്നത്... ഇതെനിക്ക് മാനസികമായി വിഷമമുണ്ടാക്കുന്ന കാര്യമായിരുന്നു... ആരായാലും നശിക്കുന്നത് കണ്ടു നിൽക്കാൻ
കുറച്ച് ബുദ്ധിമുട്ടാണ്... എന്നെ സംബന്ധിച്ച് ഏത് തരക്കാരായാലും എങ്ങനെയുള്ളവരായാലും അവരിലെല്ലാം എന്തെങ്കിലുമൊരു നന്മ ഉണ്ടാകും എന്ന് വിശ്വസിക്കുവാനാണിഷ്ടം... അതിൽ ജാതിയോ, മതമോ ഒന്നുമില്ല... ആരേയും തരം തിരിച്ച് കാണുവാനും ആഗ്രഹമില്ല..എല്ലാവരും മനുഷ്യരാണല്ലോ...?
ഉച്ചക്കുളള വിശ്രമസമയവും ഇവർ പുറത്തു പോയി അൽപം കഴിച്ചിട്ടാണ് വരുന്നത്... ഇതെനിക്ക് മാനസികമായി വിഷമമുണ്ടാക്കുന്ന കാര്യമായിരുന്നു... ആരായാലും നശിക്കുന്നത് കണ്ടു നിൽക്കാൻ
കുറച്ച് ബുദ്ധിമുട്ടാണ്... എന്നെ സംബന്ധിച്ച് ഏത് തരക്കാരായാലും എങ്ങനെയുള്ളവരായാലും അവരിലെല്ലാം എന്തെങ്കിലുമൊരു നന്മ ഉണ്ടാകും എന്ന് വിശ്വസിക്കുവാനാണിഷ്ടം... അതിൽ ജാതിയോ, മതമോ ഒന്നുമില്ല... ആരേയും തരം തിരിച്ച് കാണുവാനും ആഗ്രഹമില്ല..എല്ലാവരും മനുഷ്യരാണല്ലോ...?
അതുകൊണ്ടുതന്നെ അവരുമായി പരിചയപ്പെട്ടു വന്നപ്പോൾ സഹോദരൻമാരില്ലാത്ത എനിക്ക് അവരെന്റെ കുഞ്ഞനുജന്മാരായിട്ടാണ്തോന്നിയത്... അതിനാൽ അവരോട് ഇതിനെ കുറിച്ച് സംസാരിക്കണമെന്ന് ഞാൻ തീരുമാനിച്ചു... അതവർക്ക് ഇഷ്ടമായാലും, ഇല്ലെങ്കിലും എന്റെയൊരു കടമയായി കണ്ടു...
ഇതിനിടയിൽ ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദം ഉടലെടുത്തിരുന്നു... ഇത് മുതലെടുത്ത് ഉച്ചയ്ക്ക് പുറത്തു പോകുന്നതിൽ നിന്നും ഞാനവരെ തടഞ്ഞു.... ഒന്നുമറിയാത്ത പോലെ ഞാനവരോട് ചോദിച്ചു,,, നിങ്ങളിപ്പോൾ എന്തിനാ
പുറത്ത് പോകുന്നത്? നമുക്ക് വല്ല വിശേഷവും പറഞ്ഞിരിക്കാം എന്ന് പറഞ്ഞപ്പോൾ എന്നോടുള്ള സ്നേഹം വച്ച് അവരതിനെ എതിർത്തില്ല... ആ അനുസരണ എനിക്ക് കുറച്ച് ആത്മവിശ്വാസം നൽകി.....
ഇതിനിടയിൽ ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദം ഉടലെടുത്തിരുന്നു... ഇത് മുതലെടുത്ത് ഉച്ചയ്ക്ക് പുറത്തു പോകുന്നതിൽ നിന്നും ഞാനവരെ തടഞ്ഞു.... ഒന്നുമറിയാത്ത പോലെ ഞാനവരോട് ചോദിച്ചു,,, നിങ്ങളിപ്പോൾ എന്തിനാ
പുറത്ത് പോകുന്നത്? നമുക്ക് വല്ല വിശേഷവും പറഞ്ഞിരിക്കാം എന്ന് പറഞ്ഞപ്പോൾ എന്നോടുള്ള സ്നേഹം വച്ച് അവരതിനെ എതിർത്തില്ല... ആ അനുസരണ എനിക്ക് കുറച്ച് ആത്മവിശ്വാസം നൽകി.....
അധികം സംസാരിക്കാതിരുന്ന ജോബി പിന്നീട് അവന്റെ വീട്ടുവിശേഷങ്ങളെല്ലാം എന്നോട് പങ്കുവെച്ചു... ഉത്തരവാദിത്വമില്ലാത്ത അപ്പനും, അദ്ദേഹത്തിന്റെ മദ്യപാനവും, അമ്മയുടെ ശകാരവും അങ്ങനെ പല കാര്യങ്ങളും.. വീട്ടിൽ ചെന്ന്കയറുന്നതേ തലവേദനയാണെന്നും മറ്റും.... അപ്പോൾ ഞാനവന്റെ ദു:ശ്ശീലങ്ങളെക്കുറിച്ചും എന്ത് കൊണ്ട് നീ നന്നാവുന്നതിനു പകരം അപ്പന്റെ പാത പിന്തുരുന്നു എന്നും ചോദിച്ചു... ഇത്തരം പ്രവർത്തികൾ നിങ്ങൾക്ക് സമ്മാനിക്കുന്ന ദുരിതങ്ങളിൽ ആരും കൂട്ടിനുണ്ടാകില്ലെന്നും, അന്നും ഈ അമ്മ മാത്രമേ ആശ്രയമുണ്ടാകു എന്നും പറഞ്ഞു....
എന്നാൽ കുഞ്ഞിലെ മുതൽ വിശേഷാവസരങ്ങളിൽ കുട്ടികളായ ഞങ്ങൾക്ക് മദ്യം പകർന്ന് നൽകിയത് മാതാപിതാക്കൾ തന്നെയാണെന്നും ഇന്നതൊരു ശീലമായതിനാൽ പെട്ടെന്ന് നിർത്തുവാൻ കഴിയില്ല ചേച്ചി എന്നുമാണവനെന്നോട്
പറഞ്ഞത്.... സ്വന്തം മക്കളെ വഴിതെറ്റിക്കുന്ന മാതാപിതാക്കളെ കുറിച്ച് പിന്നെ ഞാനെന്ത് പറയാനാണ്... ഒരു നേരമ്പോക്കിന് ചെയ്യുന്ന കാര്യത്തിൽ പിന്നീടവർ അടിമപ്പെടുകയും തെറ്റാണെന്ന ചിന്ത ഇല്ലാതെപോകുകയും ചെയ്യുംന്നു.. വലുതാകുമ്പോൾ തിരുത്താൻ ശ്രമിക്കുന്നതിലെന്തർത്ഥമാണുള്ളത്?
പറഞ്ഞത്.... സ്വന്തം മക്കളെ വഴിതെറ്റിക്കുന്ന മാതാപിതാക്കളെ കുറിച്ച് പിന്നെ ഞാനെന്ത് പറയാനാണ്... ഒരു നേരമ്പോക്കിന് ചെയ്യുന്ന കാര്യത്തിൽ പിന്നീടവർ അടിമപ്പെടുകയും തെറ്റാണെന്ന ചിന്ത ഇല്ലാതെപോകുകയും ചെയ്യുംന്നു.. വലുതാകുമ്പോൾ തിരുത്താൻ ശ്രമിക്കുന്നതിലെന്തർത്ഥമാണുള്ളത്?
എങ്കിലും ഞാനവനോട് പറഞ്ഞു.... വീട്ടിൽ ചെന്നു കയറുന്നതേ തലവേദനയാണ് എന്നു നീ പറയുന്നു.... അമ്മ എപ്പോഴും ശകാരിക്കുന്നുണ്ടെങ്കിൽ അതിന്റെ പുറകിലുള്ള കാരണം കാണാൻ നീ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? മദ്യപാനിയും, ഉത്തരവാദിത്വമില്ലാത്തവരുമായ നിങ്ങൾക്കിടയിൽ ആ സ്ത്രീ എങ്ങനെ സന്തോഷത്തോടെ ചിരിച്ചു സംസാരിക്കും... ആദ്യം നമ്മൾ നമ്മളിലെ തെറ്റുകളെ തിരിച്ചറിയണം ജോബി... എങ്കിലേ നമുക്കും എല്ലാവരോടും നന്നായി ഇടപെടാൻ കഴിയു.....
പതിയെ പതിയെ ഒന്നു ശ്രമിച്ചു നോക്കു... വീട്ടിലെ മാറ്റം നിനക്ക് കാണാൻ കഴിയും'...
എന്നോട് തർക്കിക്കാതെ തലയും കുമ്പിട്ടിരുന്ന് എല്ലാം അവൻ കേട്ടു..... ഞാൻ തുടർന്നു....
പതിയെ പതിയെ ഒന്നു ശ്രമിച്ചു നോക്കു... വീട്ടിലെ മാറ്റം നിനക്ക് കാണാൻ കഴിയും'...
എന്നോട് തർക്കിക്കാതെ തലയും കുമ്പിട്ടിരുന്ന് എല്ലാം അവൻ കേട്ടു..... ഞാൻ തുടർന്നു....
ജോബി മറ്റൊന്നുകൂടി മനസ്സിലാക്കുക..
നീ ഇപ്പോൾ ജീവിക്കുന്ന പോലെ നാടിനും വീടിനും ഗുണമില്ലാത്തവർക്ക് പ്രത്യേകിച്ചൊരു വിലയും സമൂഹത്തിൽ നിന്ന് ലഭിക്കുകയില്ല... ഏന്നാൽ നമ്മുടെ പ്രവർത്തികൾ കൊണ്ട് നാം നേടിയെടുക്കുന്ന ഒരു ബഹുമാനമുണ്ട്... അത് അനുഭവിച്ചറിഞ്ഞാലെ മനസ്സിലാവുകയുള്ളു...
നിങ്ങൾക്കിപ്പോൾ ഇത്രയേ പ്രായമായിട്ടുള്ളൂ.
തിരുത്താൻ ഇനിയും സമയമുണ്ട്... ജീവിച്ചു കാണിക്കുവാനും.....
നീ ഇപ്പോൾ ജീവിക്കുന്ന പോലെ നാടിനും വീടിനും ഗുണമില്ലാത്തവർക്ക് പ്രത്യേകിച്ചൊരു വിലയും സമൂഹത്തിൽ നിന്ന് ലഭിക്കുകയില്ല... ഏന്നാൽ നമ്മുടെ പ്രവർത്തികൾ കൊണ്ട് നാം നേടിയെടുക്കുന്ന ഒരു ബഹുമാനമുണ്ട്... അത് അനുഭവിച്ചറിഞ്ഞാലെ മനസ്സിലാവുകയുള്ളു...
നിങ്ങൾക്കിപ്പോൾ ഇത്രയേ പ്രായമായിട്ടുള്ളൂ.
തിരുത്താൻ ഇനിയും സമയമുണ്ട്... ജീവിച്ചു കാണിക്കുവാനും.....
പിറ്റേന്ന് ഞായറാഴ്ചയായിരുന്നു... അവർ ജോലിക്ക് വന്നില്ല... തിങ്കളാഴ്ച രാവിലെ ചേച്ചീ എന്നുളള ജോബിയുടെ വിളി കേട്ടാണ്
മുൻവശത്തേക്ക് ചെല്ലുന്നത്... വളരെ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് നിൽക്കുന്ന അവന്റെ മുഖം കണ്ടപ്പോൾ എനിക്കും സന്തോഷമായി..... അവനെന്നോട് പറഞ്ഞു.... ചേച്ചി ഞാനിന്നലെ രാവിലെ കറിക്കുള്ള ഇറച്ചി വാങ്ങി അമ്മയുടെ കയ്യിൽ കൊടുത്തു..... അമ്മയ്ക്ക് വലിയ സന്തോഷമായി .....ഞാൻ പറഞ്ഞു.. ഒരു ചെറിയ കാര്യം ചെയ്തപ്പോൾ തന്നെ നിയും അമ്മയും എത്ര സന്തോഷിച്ചു... ഇത് പോലെ ഓരോ കാര്യങ്ങളും ചെയ്യണം.... ഒറ്റയടിക്ക് ഒരു ശീലവും നിർത്താൻ ഞാൻ നിർബന്ധിക്കില്ല.. എന്നാൽ സാവകാശം എല്ലാ മോശമായ കാര്യങ്ങളിൽ നിന്നും നീ വിട്ടു നിൽക്കണം......
മുൻവശത്തേക്ക് ചെല്ലുന്നത്... വളരെ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് നിൽക്കുന്ന അവന്റെ മുഖം കണ്ടപ്പോൾ എനിക്കും സന്തോഷമായി..... അവനെന്നോട് പറഞ്ഞു.... ചേച്ചി ഞാനിന്നലെ രാവിലെ കറിക്കുള്ള ഇറച്ചി വാങ്ങി അമ്മയുടെ കയ്യിൽ കൊടുത്തു..... അമ്മയ്ക്ക് വലിയ സന്തോഷമായി .....ഞാൻ പറഞ്ഞു.. ഒരു ചെറിയ കാര്യം ചെയ്തപ്പോൾ തന്നെ നിയും അമ്മയും എത്ര സന്തോഷിച്ചു... ഇത് പോലെ ഓരോ കാര്യങ്ങളും ചെയ്യണം.... ഒറ്റയടിക്ക് ഒരു ശീലവും നിർത്താൻ ഞാൻ നിർബന്ധിക്കില്ല.. എന്നാൽ സാവകാശം എല്ലാ മോശമായ കാര്യങ്ങളിൽ നിന്നും നീ വിട്ടു നിൽക്കണം......
പിന്നീടങ്ങോട്ട് ഞങ്ങൾ സ്വന്തം സഹോദരങ്ങൾപോലെയായിരുന്നു... എപ്പോഴും ചിരിച്ചു സംസാരിക്കുന്ന അവനിലെ മാറ്റം എന്നെ അൽഭുതപ്പെടുത്തി.... എങ്കിലും ഇടക്ക് പറയും.. ചേച്ചി. എന്റെ ദു:സ്വഭാവം ഞാൻ പൂർണമായി ഒഴിവാക്കിയിട്ടില്ല എന്ന്....
അതിന് ഒരു പുഞ്ചിരി മാത്രമേ ഞാൻ മറുപടിയായി നൽകിയുള്ളു.കാരണം എനിക്ക്
അവനിൽ പ്രതീക്ഷയുണ്ടായിരുന്നു.....
അതിന് ഒരു പുഞ്ചിരി മാത്രമേ ഞാൻ മറുപടിയായി നൽകിയുള്ളു.കാരണം എനിക്ക്
അവനിൽ പ്രതീക്ഷയുണ്ടായിരുന്നു.....
രണ്ടാഴ്ച കഴിഞ്ഞ് പണിതീർത്ത് പോകാൻ നേരം ബാക്കി വന്ന മരത്തിൽ നിന്ന് താഴെ ഇരിക്കുന്നതിനുള്ള 2 പലകൾ ഉണ്ടാക്കി അതിലൊന്നിന്റെ അടിയിൽ അവന്റെ പേരെഴുതി അവനത് എനിക്ക് സമ്മാനിച്ചു.... ഇത് എന്റെ ഓർമക്കായി ചേച്ചിക്കിരിക്കട്ടെ എന്നും പറഞ്ഞ്.... യാത്രകൾക്കിടയിൽ അവന്റെ നാട്ടിലൂടെ കടന്നുപോകുമ്പോൾ അവിടുത്തെ ജംഗ്ഷനിൽ അവന്റെ സംസാരത്തിൽ കടന്നു വന്നിട്ടുള്ള കടകളിൽ എവിടെയെങ്കിലുമവൻ നിൽക്കുന്നുണ്ടോയെന്ന് വെറുതെ എന്റെ കണ്ണുകൾ പരതുമായിരുന്നു.... പിന്നെ ഞാൻ ചിന്തിക്കും..രണ്ടാഴ്ചത്തെ ജോലിക്കുവേണ്ടി
വന്നവർ.. എത്രയോ സ്ഥലങ്ങളിൽ പോകുന്നു.. എത്ര പേരെ പരിചയപ്പെടുന്നു... അതിലൊരാളായ എന്നെ അവർ ഓർത്തു വക്കുന്നതെന്തിന്? സ്നേഹിക്കുന്നവരെയെല്ലാം ഓർത്തു വക്കുന്ന എന്റെ സ്വഭാവമാണ് ആദ്യം മാറ്റേണ്ടത്...അങ്ങനെയെല്ലാം മനസ്സിനെ വിശ്വസിപ്പിച്ച് അത്തരം ചിന്തകൾക്ക്
ഞാൻ വിരാമമിട്ടു......
വന്നവർ.. എത്രയോ സ്ഥലങ്ങളിൽ പോകുന്നു.. എത്ര പേരെ പരിചയപ്പെടുന്നു... അതിലൊരാളായ എന്നെ അവർ ഓർത്തു വക്കുന്നതെന്തിന്? സ്നേഹിക്കുന്നവരെയെല്ലാം ഓർത്തു വക്കുന്ന എന്റെ സ്വഭാവമാണ് ആദ്യം മാറ്റേണ്ടത്...അങ്ങനെയെല്ലാം മനസ്സിനെ വിശ്വസിപ്പിച്ച് അത്തരം ചിന്തകൾക്ക്
ഞാൻ വിരാമമിട്ടു......
നാലഞ്ചുവർഷങ്ങൾ കഴിഞ്ഞു കാണും
ഞാനെന്റെ റെഡിമെയ്ഡ് ഷോപ്പിന്റെ മുൻവശത്തിട്ടിരിക്കുന്ന ഡിസ്പ്ലേ കറക്ട് ചെയ്യുകയായിരുന്നു..... ഒരു ബൈക്ക് നല്ല സ്പീഡിൽ പോകുന്നതിനിടെ പെട്ടെന്ന് അതിലെ പയ്യൻ ഒന്നുതിരിഞ്ഞുനോക്കി.... പിന്നീട് വണ്ടി സ്ളോ ചെയ്ത് തിരിച്ച് ഷോപ്പിനു മുൻപിൽ കൊണ്ടു വന്നുനിർത്തി.....
ഡിസ്പ്ലേയിൽ കണ്ട ഏതെങ്കിലും ഡ്രസ്സിന്റെ വിലയറിയാനാകും എന്നാണ് ഞാൻ വിചാരിച്ചത്...കോട്ടും,കൂളിംഗ് ഗ്ളാസും ധരിച്ച ആ പയ്യൻ എന്റെയടുത്തേക്കു നടന്നുവരുന്നത് കണ്ട് ഞാനൽഭുതപ്പെട്ടു.....
ഞാനെന്റെ റെഡിമെയ്ഡ് ഷോപ്പിന്റെ മുൻവശത്തിട്ടിരിക്കുന്ന ഡിസ്പ്ലേ കറക്ട് ചെയ്യുകയായിരുന്നു..... ഒരു ബൈക്ക് നല്ല സ്പീഡിൽ പോകുന്നതിനിടെ പെട്ടെന്ന് അതിലെ പയ്യൻ ഒന്നുതിരിഞ്ഞുനോക്കി.... പിന്നീട് വണ്ടി സ്ളോ ചെയ്ത് തിരിച്ച് ഷോപ്പിനു മുൻപിൽ കൊണ്ടു വന്നുനിർത്തി.....
ഡിസ്പ്ലേയിൽ കണ്ട ഏതെങ്കിലും ഡ്രസ്സിന്റെ വിലയറിയാനാകും എന്നാണ് ഞാൻ വിചാരിച്ചത്...കോട്ടും,കൂളിംഗ് ഗ്ളാസും ധരിച്ച ആ പയ്യൻ എന്റെയടുത്തേക്കു നടന്നുവരുന്നത് കണ്ട് ഞാനൽഭുതപ്പെട്ടു.....
മുഖത്തു നിന്നും കൂളിംഗ് ഗ്ളാസ് മാറ്റിയ ശേഷം സന്തോഷത്തോടെ അവൻ ചോദിച്ചു...
ചേച്ചിക്കെന്നെ മനസ്സിലായില്ലെ... ഞാൻ ജോബിയാണ്... അപ്പോഴേക്കും ഞാനുമവനെ തിരിച്ചറിഞ്ഞിരുന്നു... നീ ആളാകെ മാറി പോയല്ലോ..കുറച്ച് വണ്ണവും വച്ചിട്ടുണ്ട്.....
എന്റെ വാക്കുകൾകേട്ട് ചിരിച്ചു കൊണ്ടവൻ പറഞ്ഞു.... ഞാനവിടന്ന് പോന്ന ശേഷമുള്ള കാര്യങ്ങളൊന്നും ചേച്ചിക്കറിയില്ലല്ലോ..?
മദ്യപാനം .നല്ലതുപോലെ കുറച്ചുവെങ്കിലും പൂർണമായി ഞാനത് ഉപേക്ഷിച്ചിരുന്നില്ല ചേച്ചീ..... ഒരു ദിവസം ഫ്രണ്ട്സിന്റെ നിർബന്ധം മുലം ഒരു പാർട്ടിക്ക് പോയി.. അത്യാവശ്യം നല്ലവണ്ണം കഴിക്കുകയും ചെയ്തു.... തിരിച്ചുവരുമ്പോൾ വണ്ടി ആക്സിഡന്റായി... വലതുകാൽ ചതഞ്ഞരഞ്ഞത് പോലെയായി .......
ചേച്ചിക്കെന്നെ മനസ്സിലായില്ലെ... ഞാൻ ജോബിയാണ്... അപ്പോഴേക്കും ഞാനുമവനെ തിരിച്ചറിഞ്ഞിരുന്നു... നീ ആളാകെ മാറി പോയല്ലോ..കുറച്ച് വണ്ണവും വച്ചിട്ടുണ്ട്.....
എന്റെ വാക്കുകൾകേട്ട് ചിരിച്ചു കൊണ്ടവൻ പറഞ്ഞു.... ഞാനവിടന്ന് പോന്ന ശേഷമുള്ള കാര്യങ്ങളൊന്നും ചേച്ചിക്കറിയില്ലല്ലോ..?
മദ്യപാനം .നല്ലതുപോലെ കുറച്ചുവെങ്കിലും പൂർണമായി ഞാനത് ഉപേക്ഷിച്ചിരുന്നില്ല ചേച്ചീ..... ഒരു ദിവസം ഫ്രണ്ട്സിന്റെ നിർബന്ധം മുലം ഒരു പാർട്ടിക്ക് പോയി.. അത്യാവശ്യം നല്ലവണ്ണം കഴിക്കുകയും ചെയ്തു.... തിരിച്ചുവരുമ്പോൾ വണ്ടി ആക്സിഡന്റായി... വലതുകാൽ ചതഞ്ഞരഞ്ഞത് പോലെയായി .......
എറണാകുളത്തെ ഹോസ്പിറ്റലിൽ മാസങ്ങളോളം ചികിത്സ.... പഴുപ്പ് കയറിയതിനാൽ ഇനിയൊന്നും ചെയ്യാനില്ലെന്നും കാൽ മുറിച്ചു കളയണമെന്നും ഡോക്ടർമാർ പറഞ്ഞു.... ആ കിടപ്പിൽ ഞാൻ ചേച്ചിയെ ഓർത്തു.. ചേച്ചിയുടെ ഓരോ വാക്കുകളും.... എന്നോട് ഇത്രയും സ്നേഹത്തോടെ ആരും സംസാരിച്ചിട്ടില്ല, ഉപദേശമുണ്ടാകും വേണ്ടുവോളം... എന്നാൽ അതെല്ലാം വെറുപ്പിന്റെ രൂപത്തിലാണെന്ന് മാത്രം.. ചേച്ചി ഒരു കാര്യമില്ലാതിരുന്നിട്ടും ഒരനിയനോടെന്നപോലെ പെരുമാറി. നല്ലത് പറഞ്ഞു തന്നു... ആ വാക്കുകൾ സത്യമായി.. ചേച്ചി പറഞ്ഞ പോലെ ആ കിടപ്പിൽ എനിക്കെന്റെ കുടുംബം മാത്രമേ ഉണ്ടായിരുന്നുള്ളു.... പലതും വിറ്റും കടം വാങ്ങിയും അവരെന്നെ ചികിൽസിച്ചു.. അപ്പൻ മദ്യപാനം നിർത്തി എന്നോടൊപ്പം നിന്നു... അമ്മ പാവം എത്ര കഷ്ടപ്പെട്ടാണ് എന്നെ നോക്കിയത്... കണ്ണുനീരല്ലാതെ മറ്റൊന്നും എന്റെ പക്കൽ ഉണ്ടായിരുന്നില്ല ചേച്ചി..... കാൽ മുറിക്കാതെ മറ്റു വഴിയില്ലാത്ത അവസരത്തിൽ എന്റെ കുടുംബത്തിന്റെ പ്രാർത്ഥനയും ദൈവാനുഗ്രഹവുമാകാം ഒരാൾ ഞങ്ങൾക്കൊരു അഡ്രസ്സ് തന്നിട്ട് പറഞ്ഞു...നിങ്ങൾ ഇവിടെ കൂടെ ഒന്നുപോയി നോക്കു ....ഇത്തരം കേസുകളിൽ അവിടെ വിജയം കണ്ടിട്ടുണ്ട് എന്ന്.....
അവസാന പ്രതീക്ഷയെന്നവണ്ണം വീട് പണയപ്പെടുത്തി അവരെന്നെ അങ്ങോട്ട് കൊണ്ടുപോയി... വീണ്ടും മാസങ്ങളോളം ചികിത്സ... എങ്കിലും പ്രതീക്ഷയുണ്ടായി... പഴുപ്പ് കുറഞ്ഞു, മുറിവ് ഉണങ്ങിത്തുടങ്ങി..
അദ്ദേഹം നല്ല ഡോക്ടർ ആയിരുന്നു... നല്ല ആത്മവിശ്വാസം നൽകി. ഹോസ്പിറ്റൽ പോലെയല്ല, എല്ലാവരും ഒരു കുടുംബം പോലെയാണവിടെ.... കാൽ പൂർണമായും സുഖപ്പെട്ടു..ഇന്ന് ഞാൻ സന്തോഷത്തിലാണ് ചേച്ചി...കുറച്ച് കടങ്ങൾ ഉണ്ടെന്നേയുള്ളു... അത് ഞാൻ പണിയെടുത്ത് വീട്ടും.. എങ്കിലും വീട്ടിൽ സന്തോഷവും, സമാധാനവുമുണ്ട്... എന്റെ വീട്ടുകാരുടെ പ്രാർത്ഥനയാണ് ഇന്നത്തെ എന്റെ ജീവിതം.... അത് മതി ചേച്ചി എനിക്കിനി മുന്നോട്ട് പോകാൻ.....
യാത്ര പറഞ്ഞ് വണ്ടി സ്റ്റാർട്ട് ചെയ്യുന്ന അവനെ നോക്കി നിൽക്കെ ഞാൻ ചിന്തിച്ചു....
അദ്ദേഹം നല്ല ഡോക്ടർ ആയിരുന്നു... നല്ല ആത്മവിശ്വാസം നൽകി. ഹോസ്പിറ്റൽ പോലെയല്ല, എല്ലാവരും ഒരു കുടുംബം പോലെയാണവിടെ.... കാൽ പൂർണമായും സുഖപ്പെട്ടു..ഇന്ന് ഞാൻ സന്തോഷത്തിലാണ് ചേച്ചി...കുറച്ച് കടങ്ങൾ ഉണ്ടെന്നേയുള്ളു... അത് ഞാൻ പണിയെടുത്ത് വീട്ടും.. എങ്കിലും വീട്ടിൽ സന്തോഷവും, സമാധാനവുമുണ്ട്... എന്റെ വീട്ടുകാരുടെ പ്രാർത്ഥനയാണ് ഇന്നത്തെ എന്റെ ജീവിതം.... അത് മതി ചേച്ചി എനിക്കിനി മുന്നോട്ട് പോകാൻ.....
യാത്ര പറഞ്ഞ് വണ്ടി സ്റ്റാർട്ട് ചെയ്യുന്ന അവനെ നോക്കി നിൽക്കെ ഞാൻ ചിന്തിച്ചു....
ആദ്യമായി കണ്ടപ്പോൾ ഒരു മോശക്കാരനാണെന്ന് വച്ച് ഞാനവനെ മാറ്റി നിർത്തി, എതിനു മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടണം എന്നെല്ലാം ചിന്തിച്ചിരുന്നെങ്കിൽ ഈ സ്നേഹവ്യം, സന്തോഷവും, എനിക്ക് കാണുവാൻ സാധിക്കുമായിരുന്നോ? ചില കാര്യങ്ങൾ അങ്ങനെയാണ്... വെറുതെ ഒന്ന് ശ്രമിക്കുക, ചിലപ്പോഴത് വലിയ മാറ്റങ്ങൾക്ക് വഴി തെളിക്കും... ആത്മാർത്ഥമായ ഒരു ശ്രമവും പാഴാകില്ല...ധാരാളം അനുഭവങ്ങൾ സാക്ഷി..
(Raziya Maju)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക