നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

യാത്ര ചോദിക്കാതെ. (തുടർ കഥ ) ********* ഭാഗം 5. *********

യാത്ര ചോദിക്കാതെ. (തുടർ കഥ )
********* ഭാഗം 5. *********
യാത്തിയുടെ ബാപ്പ കിതക്കുകയായിരുന്നു
എൻെറ യാത്തിക്കെന്തു പറ്റിയെന്നറിയാതെ ഞാൻ നിലവിളിക്കുമെന്ന അവസ്ഥയിലായി. എൻെറ കണ്ണിൽ നിന്നും കണ്ണു നീർ ഒഴുകാൻ തുടങ്ങി. ഞാൻ സിഗരറ്റ് ഒരോന്നോരോന്നായ് വലിച്ചു കൊണ്ടിരുന്നു.
യാത്തിയുടെ ബാപ്പയുടെ മുന്നിലാണെങ്കിലും എനിക്ക് നിയന്ത്രണം വിട്ടിരുന്നു.
ഞാനോർത്തു നാട്ടിലുള്ള എൻെറ ഭാര്യയെ പോലും ഞാനിത്രക്ക് സ്നേഹിക്കുന്നില്ലല്ലോ എന്ന് !
ടിഷ്യൂ പേപ്പറുകൊണ്ട് മൂക്കു പിഴിഞ്ഞും,കണ്ണു നീർ തുടച്ചും എൻെറ കണ്ണും,മൂക്കും ചുവന്നിരുന്നു.!
യാത്തിയുടെ ബാപ്പയുടെ അവസ്ഥയും മറിച്ചല്ലാന്ന് തോന്നി. ഞാൻ അദ്ധേഹത്തിന് എൻെറ കൈയ്യിലുള്ള കാർട്ടിയർ സിഗരറ്റ് നീട്ടി. വല്ലാത്തൊരാവേശത്തിലത് അയാൾ വാങ്ങി ഒരു സിഗരറ്റ് കത്തിച്ച് ആഞ്ഞു വലിച്ചുകൊണ്ടിരുന്നു.
പുറത്ത് ,ആകാശത്ത് നേവിയുടെ എയർ ആംബുലൻസ് പറന്നു വന്ന് ദൂരെക്ക് മറഞ്ഞു.
''ഞാനെത്തിയപ്പോൾ വീടിരുന്ന സ്ഥലം അവിടെ ഇല്ലായിരുന്നു !''
യാത്തിയുടെ ബാപ്പ വിദൂരതയിലേക്ക് നോക്കി പറഞ്ഞു തുടങ്ങി.
''ഞാൻ അവളെയും ഉമ്മയെയും തിരഞ്ഞു നടന്നു . ശക്തിയായി പെയ്യുന്ന മഴയിൽ എല്ലാം നഷ്ടപ്പെട്ടവരുടെയും എൻെറയും നിലവിളികൾ മഴയുടെ ശബ്ദത്തേക്കാൾ ഉയർന്നിട്ടും ഞങ്ങളുടെ വിളി ആരും കേട്ടില്ല.
രണ്ടുദിവസത്തെ തിരച്ചിലിനൊടുവിൽ മണ്ണിനടിയിൽ പുതഞ്ഞ എൻെറ യാത്തിയുടെ വിറങ്ങലിച്ച ശരീരം ഞാനീ കൈയ്യിലേറ്റു വാങ്ങി.!''
എനിക്കൻെറ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായിരുന്നു ഒരു കൊച്ചു കുഞ്ഞിനേക്കാൾ ഉച്ചത്തിൽ ''യാത്തീ...യാത്തീ...''എന്നുറക്കെ വിളിച്ചു ആർത്തു കരഞ്ഞു ഞാൻ.!
എത്രനേരം...എനിക്കറിയില്ല.
എനിക്കെൻെറ യാത്തിയുടെ ഖബറിനടുത്ത് പോകണമെന്നു ഞാൻ അവളുടെ ബാപ്പയെ അറിയിച്ചു. അദ്ധേഹം ഡ്രൈവറോട് വഴി പറഞ്ഞു കൊടുത്തു.
പുല്ലുകൾ പോലും മുളക്കാത്ത എൻെറ യാത്തിയുടെ ഖബറിനടുത്ത് അവളുെ തല ഭാഗത്ത് ഞാൻ ഇരുന്നൂ...''യാത്തീ...ഞാൻ..ഞാൻ വന്നു...പക്ഷേ...നീ നമ്മുടെ മകനേയും കൊണ്ട് എന്നേക്കാൾ മുന്നേ കടന്നു പോയല്ലോ പെണ്ണേ...നിന്നെപോലൊരു പെണ്ണ് നീ മാത്രമേയുള്ളൂ... ഇൻശാ അള്ളാ...നാളെ പരലോകത്ത്,സ്വർഗ്ഗത്തിൽ നമുക്കൊത്തു ചേരാൻ പടച്ചവൻ വിധിയാക്കട്ടെ..!!
ഡ്രൈവർ വന്ന് തോളിൽ കൈവെച്ചു. അയാളുടെ കണ്ണും നിറഞ്ഞിരുന്നു.
''സാർ... പുലർച്ചയല്ലേ ഫ്ളൈറ്റ്.? പോയാലോ സാർ.? ''
അയാൾ തോളിൽ കൈവെച്ച് ശബ്ദം താഴ്ത്തി ചോദിച്ചു.
എൻെറ കൈയ്യിലുണ്ടായിരുന്ന 5 ലക്ഷം റുപ്പിയ ഞാൻ യാത്തിയുടെ ബാപ്പയുടെ കൈയ്യിൽ കൊടുത്തു
പിന്നെ നിശ്ശബ്ദനായി ഞങ്ങൾ ഖബറിടത്തിൽ നിന്നും പുറത്തു കടന്നു. 
ചെക് പോസ്റ്റിനടുത്ത് അദ്ദേഹത്തെ ഇറക്കി ഞാൻ കാറിലെ പിൻ സീറ്റിൽ ചാരിക്കിടന്നു. ഡ്രൈവർ വണ്ടി വേഗത്തിൽ ഓടിച്ചുകൊണ്ടിരുന്നു.
ഹോട്ടലിലെത്തിയപ്പോൾ രാത്രി ഒരുമണി കഴിഞ്ഞു.
ഒന്ന് കുളിച്ചു ഫ്രഷായി.
റൂം വെക്കേറ്റ് ചെയ്ത് എയർപോർട്ടിലെത്തിയപ്പോൾ ടാക്സിക്കാരന്ന് കാശ് നീട്ടി.
''സാർ എനിക്കു വേണ്ട സാർ...താങ്കൾ പോയി വരു ഓർമ്മയിൽ ഞാനുണ്ടായാൽ മതി.''
'' സഹോദരാ... നിൻെറ വാടക നീ ഉപേക്ഷിക്കുന്നത് എന്തിന്.''
''വണ്ടിയിൽ കയറുന്നതു വരെ സാറ് എനിക്കൊരു വാടകക്കാരൻ മാത്രമായിരുന്നു.
ഒരു പെണ്ണിനെ തേടി ഇന്തോനേഷ്യ വരെ വന്ന സാറിൻെറ ആ മനസ്സുണ്ടല്ലോ..അതിനെ ഞാൻ നമിക്കുന്നു. സാറിനിയും ഇവിടെ വരണമെന്ന് ഞാൻ ആശിക്കുന്നു.''
ഞാൻ പത്ത് ലക്ഷം റുപ്പിയ അയാളുടെ കൈയ്യിൽ അമർത്തിവെച്ചു അയാളെ പുണർന്നു.
''ഇതെൻെറ ഓർമക്കായ് ഇരിക്കട്ടെ. ..വരട്ടെ...!''
അയാളോട് യാത്ര ചോദിച്ച് ഞാൻ എയർപോർട്ടിനുള്ളിലേക്ക് കടന്നു
ഫോർമാലിറ്റികൾ കഴിഞ്ഞ് ഫ്ളൈറ്റിനുള്ളിലെത്തി ഞാനെൻെറ സീറ്റിൽ ചാരിയിരുന്നു...എന്നെയും കെണ്ട് ആ വിമാനം ദുബൈ നഗരത്തിലേക്ക് പറന്നുയരുംബോൾ ..എൻെറ യാത്തിയുടെ ആത്മാവും എന്നോടൊപ്പം പറന്നുകൊണ്ടേയിരുന്നു.!!
********ശുഭം.********
അസീസ് അറക്കൽ.
************

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot