നീററ് പരീക്ഷയുടെ റിസൾട്ട് അറിയുവാൻ ഇന്റർനെറ്റ് കഫേയുടെ ഇടുങ്ങിയ അറയിൽ ഇരിക്കുമ്പോൾ എന്തെന്നില്ലാത്ത ആകാംഷയായിരുന്നു വിഷ്ണുവിന്.
എല്ലാവരും ഒരേ സമയം ശ്രമിക്കുന്നതു കൊണ്ട് സൈറ്റിൽ പ്രവേശിക്കുവാൻ പറ്റുന്നില്ല.
മനസ്സ് വളരെ പ്രക്ഷുപ്തമായിരുന്നു. പഠിക്കാൻ ഒന്നാം ക്ലാസിൽ ചേർന്നതു മുതലുള്ള ചിന്തകൾ കൊള്ളിമീൻ പോലെ മനസ്സിലോടി.
സർക്കാർ സ്ക്കൂളിലെ ഇളകിയാടുന്ന ബഞ്ചിൽ അന്ന് ഊഞ്ഞാൽ ആടിയിരുന്നതു പോലെ തന്നെയായിരുന്നു വിഷ്ണുവിന്റെ മനസ്സ് ഇപ്പോൾ.
അടുത്ത വീട്ടിലെ കുട്ടികൾ കാലിൽ ഷൂവും കഴുത്തിൽ ടൈയ്യും കെട്ടി പോകുമ്പോൾ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്.
അമ്മ ബുദ്ധിമുട്ടി, കീറിയ ഭാഗങ്ങൾ തുന്നിയ ട്രൗസറുമായി ക്ലാസിൽ പോയിരുന്നപ്പോഴും മനസ്സിൽ ഒരു ചമ്മലും തോന്നിയിരുന്നില്ല.
കാരണം വീട്ടിലെ സാഹചര്യത്തിൽ പഠിക്കാൻ പറഞ്ഞയക്കുന്നതു തന്നെ മഹാഭാഗ്യമായി കരുതിയിരുന്നു.
കാൻസർ ബാധിച്ച് ചികിൽസ നൽകാൻ കഴിയാതെ അമ്മ, വിഷ്ണു മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ മരിച്ചിരുന്നു. ഒരു പക്ഷെ നല്ല ചികിൽസ ലഭിച്ചിരുന്നെങ്കിൽ അന്ന് അമ്മ മരിക്കുകയില്ലായിരുന്നു.
അന്ന് മനസ്സിൽ കുറിച്ചിട്ട ഒരാഗ്രഹമായിരുന്നു ഒരു ഡോക്ടർ ആവുക. മറ്റുള്ളവർ അറിഞ്ഞാൽ പോലും കളിയാകാവുന്ന ആഗ്രഹമായിരുന്നതിനാൽ അത് മനസ്സിൽ കൊണ്ടു നടന്നു.
പത്തിൽ മുഴുവൻ A+ നേടിയപ്പോഴും ഡോക്ടർ ആകണമെന്ന ആഗ്രഹം ആരോടും പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല.
കൂട്ടുകാർ കോച്ചിങ്ങിനു പോകുമ്പോഴും അതിന്റെ അധികഭാരം അച്ഛനു താങ്ങാൻ കഴിയില്ല എന്നു ഉറപ്പുള്ളതിനാൽ അതും ആവശ്യപെട്ടില്ല. എത്രയോ പേർ ഇതൊന്നുമില്ലാതെ വിജയിക്കുന്നു എന്ന ഒരൊറ്റ ചിന്ത മാത്രമായിരുന്നു കരുത്ത്. ചിന്തയിൽ നിന്നും മനസ്സ് സ്വതന്ത്രമായപ്പോൾ സമയം പോയതറിഞ്ഞില്ല. കൂട്ടുക്കാരന്റെ വിളിയാണ് വിഷ്ണുവിനെ ഉണർത്തിയത്. സൈറ്റിൽ കയറാനായ കൂട്ടുക്കാരൻ അല്പം വിഷമത്തോടെ വിഷ്ണുവിനോട് പറഞ്ഞു.
"എന്റെ റാങ്ക് വളരെ താഴെയാണ് വിഷ്ണു .റിപ്പീറ്റ് ചെയ്യാം.ഒരു പ്രാവശ്യം കൂടി നോക്കണം എന്നിട്ടേ ഡിഗ്രിക്കു പോകുന്നുള്ളൂ. നീ നോക്കൂ വിഷ്ണു .നീ പിന്നെ വെറുതെ എഴുതിയതല്ലെ? കോച്ചിങ്ങിനൊന്നും പോയിരുന്നില്ലല്ലോ.
വിഷ്ണു തലയാട്ടി.
പഷെ മനസ്സിൽ വളരെ പ്രതീക്ഷയുണ്ടായിരുന്നു.എനിക്കു വേണ്ടി എന്റെ മരിച്ചു പോയ അമ്മ കോച്ചിങ്ങ് തന്നിട്ടുണ്ട്. മനസ്സ് മന്ത്രിച്ചു.
എല്ലാവരും ഒരേ സമയം ശ്രമിക്കുന്നതു കൊണ്ട് സൈറ്റിൽ പ്രവേശിക്കുവാൻ പറ്റുന്നില്ല.
മനസ്സ് വളരെ പ്രക്ഷുപ്തമായിരുന്നു. പഠിക്കാൻ ഒന്നാം ക്ലാസിൽ ചേർന്നതു മുതലുള്ള ചിന്തകൾ കൊള്ളിമീൻ പോലെ മനസ്സിലോടി.
സർക്കാർ സ്ക്കൂളിലെ ഇളകിയാടുന്ന ബഞ്ചിൽ അന്ന് ഊഞ്ഞാൽ ആടിയിരുന്നതു പോലെ തന്നെയായിരുന്നു വിഷ്ണുവിന്റെ മനസ്സ് ഇപ്പോൾ.
അടുത്ത വീട്ടിലെ കുട്ടികൾ കാലിൽ ഷൂവും കഴുത്തിൽ ടൈയ്യും കെട്ടി പോകുമ്പോൾ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്.
അമ്മ ബുദ്ധിമുട്ടി, കീറിയ ഭാഗങ്ങൾ തുന്നിയ ട്രൗസറുമായി ക്ലാസിൽ പോയിരുന്നപ്പോഴും മനസ്സിൽ ഒരു ചമ്മലും തോന്നിയിരുന്നില്ല.
കാരണം വീട്ടിലെ സാഹചര്യത്തിൽ പഠിക്കാൻ പറഞ്ഞയക്കുന്നതു തന്നെ മഹാഭാഗ്യമായി കരുതിയിരുന്നു.
കാൻസർ ബാധിച്ച് ചികിൽസ നൽകാൻ കഴിയാതെ അമ്മ, വിഷ്ണു മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ മരിച്ചിരുന്നു. ഒരു പക്ഷെ നല്ല ചികിൽസ ലഭിച്ചിരുന്നെങ്കിൽ അന്ന് അമ്മ മരിക്കുകയില്ലായിരുന്നു.
അന്ന് മനസ്സിൽ കുറിച്ചിട്ട ഒരാഗ്രഹമായിരുന്നു ഒരു ഡോക്ടർ ആവുക. മറ്റുള്ളവർ അറിഞ്ഞാൽ പോലും കളിയാകാവുന്ന ആഗ്രഹമായിരുന്നതിനാൽ അത് മനസ്സിൽ കൊണ്ടു നടന്നു.
പത്തിൽ മുഴുവൻ A+ നേടിയപ്പോഴും ഡോക്ടർ ആകണമെന്ന ആഗ്രഹം ആരോടും പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല.
കൂട്ടുകാർ കോച്ചിങ്ങിനു പോകുമ്പോഴും അതിന്റെ അധികഭാരം അച്ഛനു താങ്ങാൻ കഴിയില്ല എന്നു ഉറപ്പുള്ളതിനാൽ അതും ആവശ്യപെട്ടില്ല. എത്രയോ പേർ ഇതൊന്നുമില്ലാതെ വിജയിക്കുന്നു എന്ന ഒരൊറ്റ ചിന്ത മാത്രമായിരുന്നു കരുത്ത്. ചിന്തയിൽ നിന്നും മനസ്സ് സ്വതന്ത്രമായപ്പോൾ സമയം പോയതറിഞ്ഞില്ല. കൂട്ടുക്കാരന്റെ വിളിയാണ് വിഷ്ണുവിനെ ഉണർത്തിയത്. സൈറ്റിൽ കയറാനായ കൂട്ടുക്കാരൻ അല്പം വിഷമത്തോടെ വിഷ്ണുവിനോട് പറഞ്ഞു.
"എന്റെ റാങ്ക് വളരെ താഴെയാണ് വിഷ്ണു .റിപ്പീറ്റ് ചെയ്യാം.ഒരു പ്രാവശ്യം കൂടി നോക്കണം എന്നിട്ടേ ഡിഗ്രിക്കു പോകുന്നുള്ളൂ. നീ നോക്കൂ വിഷ്ണു .നീ പിന്നെ വെറുതെ എഴുതിയതല്ലെ? കോച്ചിങ്ങിനൊന്നും പോയിരുന്നില്ലല്ലോ.
വിഷ്ണു തലയാട്ടി.
പഷെ മനസ്സിൽ വളരെ പ്രതീക്ഷയുണ്ടായിരുന്നു.എനിക്കു വേണ്ടി എന്റെ മരിച്ചു പോയ അമ്മ കോച്ചിങ്ങ് തന്നിട്ടുണ്ട്. മനസ്സ് മന്ത്രിച്ചു.
വിഷ്ണു പ്രതീക്ഷയോടെ തന്നെ റോൾ നംബർ നൽക്കി, വിശ്വാസിക്കാൻ പറ്റിയില്ല. റാങ്ക് 1084. നിറഞ്ഞ കണ്ണുകൾ തുടച്ച് വീണ്ടും മോണിറ്ററിലേക്ക് നോക്കി. സത്യം തന്നെ.8 വയസ്സിൽ കുറിച്ചിട്ട ആ വലിയ ആഗ്രഹത്തിന്റെ ഏറ്റവും അടുത്തെത്തിയ അതിരറ്റ സന്തോഷമായിരുന്നു വിഷ്ണുവിന് അപ്പോൾ..............
Shaju
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക