നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

" മുടിനീട്ടിവളർത്തിയ ഭ്രാന്തൻ"


" മുടിനീട്ടിവളർത്തിയ ഭ്രാന്തൻ"
പതിവിലും വൈകിയാണ് അശ്വതി ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയത്.
ബാഗ് സോഫയിലേക്ക് വലിച്ചെറിഞ്ഞ് കലങ്ങിയകണ്ണുകളുമായി അമ്മയുടെ അടുത്തേക്ക് ഓടി,
അടുക്കളയിൽ എന്തോ തിരക്കിട്ട പണിയിലായിരുന്നു 'അമ്മ.
അശ്വതി പിന്നിലൂടെവന്നമ്മയെ കെട്ടിപ്പിടിച്ച് തേങ്ങി കരഞ്ഞു.
'എന്താ അച്ചു,"അമ്മ ആശ്ചര്യത്തോടെ ചോദിച്ചു
"ആ മുടിവളർത്തിയ ഭ്രാന്തൻ എന്നും എന്റെ പിന്നാലെ വരുന്നു, എനിക്ക് പേടിയാ അമ്മാ..."
"ഞാനിനി പോണില്ല സ്കൂളിൽ "
"അച്ചു...എന്തിനാ പേടിക്കുന്നെ, ഞങ്ങളൊക്കെയില്ലേ കൂടെ..."
അമ്മ തിരിഞ്ഞു നിന്ന് അവളുടെ കണ്ണുകൾ സാരിയുടെ തലപ്പ്ക്കൊണ്ടു തുടച്ച് നെറ്റിയിലുമ്മവച്ചു,
"അമ്മകുട്ടി ചെല്ലു.... പോയി കുളിച്ചിട്ട് വാ...'അമ്മ കാപ്പി എടുത്ത് വെക്കാം
അശ്വതി അടുക്കളയിൽ നിന്നും കണ്ണു തുടച്ച് പിന്തിരിഞ്ഞു നടന്നു.
വൈകുന്നേരം അച്ഛൻ വന്നപ്പോൾ 'അമ്മ കാര്യം അവതരിപ്പിച്ചു.
"നീയൊരു കാര്യം ചെയ്യ് ,അവളോട് പറ നാളെ ഞാനും കൂടെ വരുന്നുണ്ടെന്ന്" ഫോൺ കൈയ്യിലെടുത്ത് അയ്യാൾ പറഞ്ഞു.
പിറ്റേന്ന് അയ്യാൾ അശ്വതിക്കൊപ്പം സ്കൂളിലേക്ക് പുറപ്പെട്ടു, വഴിയിൽ വച്ച് അയ്യാളാ മുടിനീട്ടിവളർത്തിയ, ഭ്രാന്തനെന്നു തോന്നിക്കുന്ന ആളെ കണ്ടു
ഉടനെ അശ്വതി ചൂണ്ടിക്കാണിച്ചു
"ദേ അച്ഛാ...അയ്യാൾ"..
ഉടനെ ഹരി ഭ്രാന്തന്റെ കഴുത്തിൽ പിടിച്ചു തൂണിനോട് ചരിനിറുത്തി പറഞ്ഞു
"മേലിൽ എന്റെ മോളുടെ നിഴൽവെട്ടതേങ്ങാനും കണ്ടാൽ ഈ ഹരി ആരാണെന്ന് നീ അറിയും
പൊക്കോ...ഇനി ഈ പ്രദേശത്ത് കണ്ടുപോകാരുത്.."
ഹരി അയ്യാളെപിടിച്ചു തള്ളി.
ആ വീഴ്ച്ച അടുത്തുള്ള ഓടയിലേക്കായിരുന്നു,
അശ്വതിയുടെ കൈയും പിടിച്ച് ഹരി മുന്നോട്ട് നടന്നുനീങ്ങി.അശ്വതി പിന്നിലേക്ക് തിരിഞ്ഞുനോക്കിയപ്പോൾ ചെറുപുഞ്ചിരി തൂകി ആ ഭ്രാന്തൻ ഓടയിൽനിന്നും എഴുന്നേറ്റു.
അന്ന് പതിവിലുംനേരത്തെ ക്ലാസ് കഴിഞ്ഞിറങ്ങിയ അശ്വതി വീട്ടിലേക്ക് തിരിച്ചു,
കെ കെ ഗ്രൂപ്പിന്റെ പണിനടക്കുന്ന ബിൽഡിങ്നോട്ചാരി ഒരു ബൈക്കിൽ രണ്ട് ചെറുപ്പക്കാർ നിൽക്കുന്നുണ്ടായിരുന്നു ,
അതുവഴി കടന്നുപോകുകയായിരുന്ന അശ്വതിയോട് അതിലൊരാൾ പേന ചോദിച്ചു...
ബാഗ് തുറക്കുന്ന സമയം മറ്റെയ്യാൾ പിന്നിലൂടെ വന്ന് അശ്വതിയുടെ വായപോത്തി ,തൂക്കിയെടുത്ത് കെ കെ ഗ്രൂപ്പിന്റെ ആളൊഴിഞ്ഞ ബിൽഡിങ്ന്റെ ഉള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി..
ഒന്നലറി വിളിക്കാനോ, കുതറിയോടാനോ അവൾക്ക് കഴിഞ്ഞില്ല. കാമത്തിന്റെ നെറികെട്ട കണ്ണുകളും കൈകളും അവളിൽ പൊതിഞ്ഞു. സകല ദൈവങ്ങളെയും അവൾ ഒന്നിച്ചു വിളിച്ചു,
യൂണിഫോമിന്റെ ഷാൾ വലിച്ചു കീറി.
അവർ വസ്ത്രങ്ങൾ അഴിക്കാൻ വേണ്ടി ശ്രമിക്കുമ്പോഴായിരുന്നു പുറകിൽ നിഴൽ പോലെയൊരാൾ.
അലറി വിളിക്കുന്നതിനിടയിൽ അവൾ ശ്രദ്ധിച്ചു.
മുടിനീട്ടിവളർത്തിയ ആ ഭ്രാന്തൻ,
ഇയ്യാളും ഇവരുടെകൂട്ടത്തിലുള്ളതാണോ
അശ്വതിക്ക് ശബ്ദം പൊങ്ങിയില്ല.
അതിവേഗം ഭ്രാന്തൻ തന്റെ മുഷിഞ്ഞമുണ്ട് ഊരി
അവളെ കീഴ്പ്പെടുത്തിയ ഒരാളുടെ കഴുത്തിൽ മുറുക്കി മറ്റേ ആളെ ഇടം കൈക്കുളിലൊതുക്കി,
സംരക്ഷണത്തിന്റെ കരങ്ങൾ തലോടിയപ്പോൾ അവൾ പതിയെ എഴുന്നേറ്റു,
"മോളെ..., രക്ഷപെട്ടോ... വേഗം..
ഇവർ കുറച്ചുനാളായി മോളെ പിന്തുടരുന്നു, പൊക്കോ വേഗം പൊക്കോ..."അയ്യാളുടെ ശബ്ദത്തിന് പ്രതികാരത്തിന്റെ ഭാവം
"ഞാൻ ജീവിച്ചിരിക്കുമ്പോൾ ഒരു പെൺകുട്ടിയെയും നശിപ്പിക്കാൻ സമ്മതിക്കില്ലടാ നായിന്റെ മക്കളെ...
അശ്വതി ഗേറ്റ് കടന്നുപോകുന്നവരെ അയ്യാളാ പിടുത്തും മുറുക്കിപിടിച്ചു.
ഒരുവിധത്തിൽ അശ്വതി വീട്ടിൽവന്നുകയറി, ഹരിയും സുഹൃത്തുക്കളും ഉമ്മറത്ത് എന്തോ തിരക്കിട്ട ചർച്ചയിലായിരുന്നു...
"അച്ഛാ....വാക്കുകൾ മുറിഞ്ഞ സ്വരത്തിൽ അവൾ വിളിച്ചു"ഹരിയെ കണ്ടപ്പോൾ അശ്വതിയുടെ സമനിലതെറ്റി ,അവൾ അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു വീണു...
"അച്ചൂ...എന്താ..എന്താ...നീ കാര്യം പറയ്... സ്ഥാനം തെറ്റികിടക്കുന്ന വസ്ത്രം കണ്ടപ്പോൾ സുഹൃത്തുക്കൾക്ക് കാര്യം മനസിലായി, ഒരു വിധത്തിൽ അശ്വതി ഉണ്ടായ സംഭവം വിവരിച്ചു..
"വാടാ..." ഹരിയെയുംകൂട്ടി സുഹൃത്തുക്കൾ കെ കെ ഗ്രൂപ്പിന്റെ ബിൽഡിങ്ലേക്ക് പുറപ്പെട്ടു അവിടെ ചെല്ലുമ്പോഴേക്കും ആളുകൾ കൂടിയിരുന്നു..
ഹരി ആൾക്കൂട്ടത്തിലേക്ക് തള്ളിക്കയറി , ഒരാൾ കുത്തേറ്റ് കമഴ്ന്ന് കിടക്കുന്നു, പോലീസ് വന്ന് ബോഡി മലർത്തി കിടത്തി, ആ കാഴ്ചകണ്ട ഹരി തരിച്ചുനിന്നു.
മുടിനീട്ടിവളർത്തിയ ഭ്രാന്തൻ
അറിയാതെ അയ്യാൾ നെഞ്ചത്ത് കൈവച്ചു ഇന്ന് രാവിലെ ഞാൻ പിടിച്ചു ഓടയിൽതള്ളിയ ആൾ.
ആൾക്കൂട്ടത്തിൽ നിന്നൊരാൾ പറയുന്നുണ്ടായിരുന്നു
"ഇത് രമേഷേട്ടൻ അല്ലെ..."
"ഏത് രമേശേട്ടൻ" കൂടെയുള്ളയാൾ ചോദിച്ചു
"ഹാ...കഴിഞ്ഞകൊല്ലം കോളേജ് വിട്ട് വീട്ടിലേക്ക് വരികയായിരുന്നു ഒരു പെണ്കുട്ടിയെ 4 പേര് ചേർന്ന് ബലാത്സംഗം ചെയ്തില്ലേ...
അത് ഇയ്യാളുടെ മോളാ.. രശ്മി അതിന് ശേഷം മൂപ്പരെ സമനിലതെറ്റി..ഇപ്പൊ ഇങ്ങനെ തെണ്ടിതിരിഞ്ഞു നടക്ക...ഇത് ഇപ്പൊ എങ്ങനാ സംഭവിച്ച.. ആരാ കുത്തിയെ.."
"അതെ താനും വായിച്ചിരുന്നു ആ ഭീകരവാർത്ത, നവ മാധ്യമങ്ങളും,ചാനലുകാരും ആഘോഷമാക്കിയ ആ വാർത്ത"
ഇതെല്ലാം കേട്ട് നിന്ന ഹരിയുടെ ഹൃദയം വെട്ടിപൊളിയുന്നപോലെ തോന്നി കുറ്റബോധം ആയ്യാളെ അസ്വസ്ഥനാക്കി കൊണ്ടേയിരുന്നു
" ഒരുപക്ഷേ ഇദ്ദേഹം ഇല്ലായിരുന്നെങ്കിൽ നാളെ എന്നെയും ഈ രൂപത്തിൽ കാണേണ്ടിവരുമായിരുന്നു, അല്ലെടോ?"
ഹരി സുഹൃത്തിന്റെ തോളിൽ തട്ടിപറഞ്ഞു..
പൊലീസികാർ വന്നു ബോഡിയെടുക്കുന്നതുവരെ ഹരി ആ മൃതദേഹത്തിന് കാവലിരുന്നു
കലങ്ങിയ കണ്ണുകളുമായിട്ടാണ് ഹരി വീട്ടിലേക്ക് വന്നുകയറിയത് ,ഹരിയെയും കത്ത് ഭാര്യ ഉമ്മറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു.
"അയ്യാൾ മരിച്ചു, ആ ജീവന്റെ ദാനമാണ് ഇപ്പൊ നമ്മുടെ അച്ചു..ആരും ഒന്നുമറിഞ്ഞിട്ടില്ല ചാനലുകൾ അറിഞ്ഞ പിന്നെ നമ്മുടെ മകളുടെഭാവി ...ഈശ്വരാ ആലോചിക്കാൻ വയ്യ .." അയ്യാൾ നെഞ്ചത്ത് കൈവച്ചു..
നീ വേഗം റേഡിയക് നമുക്ക് അവിടംവരെ പോണം"
അച്ചുനെ വിളിക്കണ്ടാ"
അവർ രമേശന്റെ വീട്ടിൽ ചെല്ലുമ്പോഴേക്കും ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി
കൊലപാതകമായിരുന്നതിനാൽ പോലീസ് എൻക്വയറി ഉണ്ടായിരുന്നു
"ഉമ്മറത്തെ ജാലകത്തിലൂടെ ഒരു കുഞ്ഞുമുഖം എത്തിനോക്കി വിങ്ങികരയുന്നുണ്ടായിരുന്നു...
"തള്ളേം തന്തേം ചത്ത സ്ഥിതിക്ക് ഇനിയിപ്പോ ഈ കോചിനെ ആരാ നോക്ക..." പ്രായമായ ഒരു സ്ത്രീ അവിടെയിരുന്ന് സംസാരിക്കുന്നത് ഹരി ശ്രദ്ധിച്ചു..
"രശ്മി കഴിഞ്ഞ വർഷം മാധ്യമങ്ങൾ ഏറ്റെടുത്ത് വളർത്തിയ കുട്ടി, കൊച്ചി പീഡനകേസിലെ..."
ഹരി പതിയെ ഭാര്യ യുടെ ചെവിയിൽ പറഞ്ഞു
അവൾ ഹരിയുടെയും രശ്മിയുടെയും മുഖത്തേക്ക് മാറി മാറി നോക്കി ,
തർക്കം പെരുത്തു പീഡനത്തിന് ഇരയായ കുട്ടിയെ ആർക്കുമാർക്കും വേണ്ട
"ഹരിയേട്ടാ, അവളെ നമുക്ക് കൊണ്ടുപോയലോ... മ്മടെ അച്ചുന്റെ മുഖാ ഓർമ്മവരുന്നത്..ഒന്ന് കുളിച്ചിറങ്ങിയൽ മതി അവൾ പരിശുദ്ധയാണ്.
"ഞാൻ അത് എങ്ങനെപറയും എന്നാലോചിച്ചിരിക്ക...
സ്ഥലം എസ് ഐ യെ കണ്ട് ഹരി കാര്യം അവതരിപ്പിച്ചു
"അതിനൊക്കെ കുറച്ചു റൂൾസ്‌ ഉണ്ട് മിസ്റ്റർ... പിന്നെ അവർക്ക് സാമ്മതമാണെങ്കിൽ ഒകെ.."
"ഈ പിഴച്ചവൾ എല്ലാവർക്കും ഒരു ബാധ്യതയാ ആരാ വേണമെങ്കിൽ കൊണ്ടയ്ക്കോ, ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല സാറേ..." കൂട്ടത്തിലെ ഒരു സ്ത്രീ പറഞ്ഞു
"മിസ്റ്റർ ഹരി നിങ്ങൾ നാളെ സ്റ്റേഷനിൽ വന്ന് അഡ്രസ് സബ്മിറ്റ് ചെയ്യണം അത് കഴിഞ്ഞു കൊണ്ടുപോകാം..."
"ശരി സർ.."
പോകും മുൻപ് അവർ രശ്മിയെ കണ്ടു.. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എന്തോ ആലോചനയിലാണ്
"നിനക്ക് ഒന്നും സംഭവിച്ചിട്ടില്ല, അച്ഛൻ മാത്രേ പോയിട്ടൊള്ളു ഇനി മുതൽ ഞങ്ങൾ ഉണ്ടാകും കൂടെ നാളെ നമുക്ക് ഇവിടന്നു പോകാം.."
രശ്മി പതിയെ അയ്യാളുടെ കൈകൾ പിടിച്ചു തൊഴുതു, ഹരി അവളുടെ കവിളിൽ ഒന്ന് തട്ടി പുഞ്ചിരിച്ചു...
മടങ്ങും നേരം ചിതയിലെരിയുന്ന രമേശനെ നോക്കി ഹരി പറഞ്ഞു
" രമേശെട്ടാ ചെയ്ത തെറ്റിന് മാപ്പ്.
രശ്മി...അവൾക്ക് ഇനി ഒരു കുറവും ഉണ്ടാകില്ല നാളെ മുതൽ എന്റെ വീട്ടിൽ വളരും ഞങ്ങളുടെ മകളായിട്ട്, എന്റെ അച്ചു നെ കഴുകൻമ്മാർക്ക് കൊടുക്കാതെ തിരിച്ചു തന്നതിന് പകരം രമേഷേട്ടൻ കണ്ട സ്വപ്നങ്ങൾ രശ്മിക്ക് ഞങ്ങൾ നിറവേറ്റികൊടുക്കും.എനിക്ക് ഇത്രേ കഴിയു.."
ആളി കത്തുന്ന അഗ്നിയിൽ ഹരിയെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന
മുടിനീട്ടിവളർത്തിയ ഭ്രാന്തൻന്റെ മുഖം അയ്യാൾ കണ്ടു..
രചന : വിനു വിനീഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot