അവൾ
*******
*******
അവൾ വയസ്സറിയിച്ചിട്ടില്ല. അതിനു മുമ്പേ
അയാളെത്തി. ഒരു വിശിഷ്ടാതിഥി. അവൾക്കാശ്ചര്യമായിരുന്നു.അത്ഭുതമായിരുന്നു.
അയാളെത്തി. ഒരു വിശിഷ്ടാതിഥി. അവൾക്കാശ്ചര്യമായിരുന്നു.അത്ഭുതമായിരുന്നു.
ചുവന്ന തെരുവിലെ കൊട്ടാരത്തിലെ കിടപ്പറ സുഗന്ധപൂരിതമായി.അവളിൽ മതിലുംഗോപുരങ്ങളും ഉയർന്നുവന്നു.
മന്ത്രിമാർ, എഞ്ചിനീയർമാർ, ഡോക്ടർമാർ തുടങ്ങിയവരെല്ലാം വന്നു കൊണ്ടേയിരുന്നു.
അവൾ ജനിച്ചത് ചുവന്നതെരുവിലാണ്. അവളുടെ മാഡം അവളുടെ വളർച്ചയറിയുന്നതും കാത്തിരിക്കുകയായിരുന്നു.
പക്ഷേ വന്ന പ്രമാണിമാർക്ക് അക്ഷമ മാത്രം. അവളുടെ മാഡത്തിന്റെ ഹൃദയവും ഇടയ്ക്കിടെ തേങ്ങി. അവരും അവിടെയാണ് ജനിച്ചുവീണത്. നോട്ടുകെട്ടുകൾ അവരുടെ തേങ്ങലുകൾക്ക് മീതെ പുതിയ രാഗങ്ങൾ തീർത്തു.
"നിന്നെ ഞാൻ രാജ്ഞിയാക്കും". മുന്തിരിത്തോട്ടത്തിലെ മധുര മുന്തിരിച്ചാറിന്റെ മധുരം നുകരുന്നതിനിടയിൽ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പോരാടുന്ന നേതാവ് അവളോട് പറഞ്ഞു. പ്രതീക്ഷയുടെ മുന്തിരിമൊട്ടുകൾ വീണ്ടും വിടർന്നു.
അവൾക്ക് ലഭിച്ച വാഗ്ദാനങ്ങൾ പലതരത്തിലുള്ളതായിരുന്നു.
ഒരു ദിവസം അവളെ പ്രാപിക്കുവാൻ വന്നത് അവളുടെ 'രക്തം' തന്നെയായിരുന്നു.
പക്ഷേ അയാൾ അറിഞ്ഞില്ല.
പക്ഷേ അയാൾ അറിഞ്ഞില്ല.
വികാര ഗോപുരത്തിന്റെ മുകളിലേക്കയാൾ നടന്നുകയറുമ്പോൾ അവൾ അനക്കമില്ലാതെ മരവിച്ചുകിടന്നു. ആ മരവിപ്പിനൊരു പഴയ ഗന്ധം!
അവളുടെ അമ്മയുടെ നാഭിച്ചുഴിയിൽ അയാൾ സിഗരറ്റ്കൊണ്ട് പൊള്ളിക്കുമ്പോൾ ഉദരത്തിൽക്കിടന്നവൾ അതറിയുന്നുണ്ടായിരുന്നു. അയാൾ പടർന്നുകയറുമ്പോൾ അതേ വേദന, അതേ ഗന്ധം, അവളുടെ ഉപബോധമനസ്സിൽ അറിഞ്ഞു കഴിഞ്ഞിരുന്നു. മരവിച്ചുകിടന്ന അവളെ അയാൾ ആഞ്ഞുതൊഴിച്ചു.
അവളുടെ അമ്മയുടെ നാഭിച്ചുഴിയിൽ അയാൾ സിഗരറ്റ്കൊണ്ട് പൊള്ളിക്കുമ്പോൾ ഉദരത്തിൽക്കിടന്നവൾ അതറിയുന്നുണ്ടായിരുന്നു. അയാൾ പടർന്നുകയറുമ്പോൾ അതേ വേദന, അതേ ഗന്ധം, അവളുടെ ഉപബോധമനസ്സിൽ അറിഞ്ഞു കഴിഞ്ഞിരുന്നു. മരവിച്ചുകിടന്ന അവളെ അയാൾ ആഞ്ഞുതൊഴിച്ചു.
രക്തത്തിൽ കുളിച്ചു കിടന്ന അവളെ കോരിയെടുക്കുമ്പോൾ ഊർന്നിറങ്ങിയ കണ്ണുനീർ തുടയ്ക്കാൻ അയാൾ മാഡത്തിന്റെ മുഖത്തേക്ക് നോട്ടുകെട്ടുകൾ വീണ്ടും വിതറി.
ഗോപുരത്തിന്റെ പ്രകാശം കുറഞ്ഞു വന്നു. ഇടിഞ്ഞുതൂങ്ങിയ ഗോപുരവും പൊളിഞ്ഞു വീഴാറായ മതിലും ഉള്ളിടത്തേക്ക് പ്രമാണിമാർ വന്നില്ല.
മുന്തിരിച്ചാറിന്റെ മാധുര്യം അവർക്ക് കാഞ്ഞിരം പോലെ കയ്പ്പുള്ളതായ് തോന്നി.
മുന്തിരിച്ചാറിന്റെ മാധുര്യം അവർക്ക് കാഞ്ഞിരം പോലെ കയ്പ്പുള്ളതായ് തോന്നി.
അവർ അടുത്ത ഗോപുരമുയരുന്നതും കാത്തിരുന്നു. അവളുടെ കണ്ണുകൾ അടഞ്ഞു.
കോർപ്പറേഷനിലെ പൊതുശ്മശാനത്തിൽ അവളുടെ കത്തിതീരാത്ത സ്തനങ്ങൾ നായ്ക്കൾ കടിച്ചുപറിക്കുന്നുണ്ടായിരുന്നു.
.
കോർപ്പറേഷൻ ശ്മശാനം സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായ് ശ്മശാനം സന്ദർശിക്കാനെത്തിയ മന്ത്രിയും എഞ്ചിനീയർമാരും അതു കണ്ട് കാർക്കിച്ചു തുപ്പി.
.
കോർപ്പറേഷൻ ശ്മശാനം സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായ് ശ്മശാനം സന്ദർശിക്കാനെത്തിയ മന്ത്രിയും എഞ്ചിനീയർമാരും അതു കണ്ട് കാർക്കിച്ചു തുപ്പി.
ഗോപുരങ്ങൾ പണിതുയർത്തപ്പെടുന്നു. ഗീതകങ്ങൾ വീണ്ടും.
പുതിയൊരാൾ അപ്പോഴേക്കും വയസ്സറിയിച്ചിരുന്നു.ഉദയവും അസ്തമയനവും വന്നു കൊണ്ടേയിരിക്കുന്നു.
സജി വർഗീസ്.
Copyright protected.
Copyright protected.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക