നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയം

Image may contain: 1 person, indoor


നേരിട്ടു കണ്ടിട്ടില്ലെങ്കിലും ഒരു തമാശയ്ക്ക് വേണ്ടി അവളോട് ഞാൻ സംസാരിക്കാറുണ്ടായിരുന്നു. ഒരു മിസ്ഡ് കോൾ സമ്മാനിച്ച പ്രണയം..... അല്ല പരിചയം.ഒരു ഫേസ് ബുക്ക് ഐ ഡി പോലുമില്ലാത്ത നിഷ്കളങ്ക ( ഫേസ്ബുക്കിലുള്ളവർ കളങ്കമുള്ളവരല്ല).
അല്ലെങ്കിലും നേരിട്ടു കാണാതെയുള്ള പ്രണയത്തിന് ഇത്തിരി മധുരം കൂടുതലാണ് (അവൾക്ക്).
അന്നും പതിവു തെറ്റിക്കാതെ അവളുടെ ഫോൺ കോൾ വന്നു.
"ഹലോ.. എന്തെടുക്കുവാ...?"
വെയിറ്റ് എടുക്കുവാടീ.......
"വെയിറ്റ് എടുക്കുവാനോ...???"
ജിമ്മിൽ ആണെടീ.....
"ഓ... എപ്പോഴും ഇങ്ങനെ ആരോഗ്യം നോക്കി നടന്നോ... അല്ലെങ്കിലും എന്റെ കാര്യം നോക്കാൻ നിനക്ക് നേരമില്ലല്ലോ....?"
എടീ... ആരോഗ്യമില്ലെങ്കിൽ പിന്നെ എന്ത് പ്രണയം..?
" അപ്പോ.. എന്നെക്കാൾ വലുതാണോ നിനക്ക് ആരോഗ്യം?"
പിന്നല്ലാതെ... നിനക്കറിയാമോ... നല്ല നാടൻ പാല് ,നാടൻ മുട്ട ,നാടൻ പച്ചക്കറി ,നാടൻ ചിക്കൻ കറി ,പിന്നെ നാട്ടിൻ പുറത്തെ ഈ ജിമ്മും. ഇതൊക്കെ കഴിഞ്ഞേ നീ ഉള്ളൂ.... കേട്ടോടീ........
" ഉം.. വർഷം ഒന്നായി കാണാതെയുള്ള ഈ പ്രണയം തുടങ്ങിയിട്ട്. ഇനി വയ്യ.ന്തായാലും നാളെ മര്യാദയ്ക്ക് റയിൽവേ സ്റ്റേഷനിൽ വന്നോളണം. ഞാൻ അവിടെയുണ്ടാകും."
(കുടുങ്ങി)....
പ്രണയമോ... ഇതാണി പെൺകുട്ടികളുടെ കുഴപ്പം.എല്ലാത്തിനെയും പ്രണയം എന്നങ്ങ് വ്യാഖ്യാനിച്ച് കളയും... ഇതൊക്കെ ഒരു തമാശയല്ലേ....
" തമാശയോ...? നിന്നേം കൊല്ലും ഞാനും ചാവും.."
നീ ചത്താൽ പോരേ... എന്നെ എന്തിനാ കൊണ്ടു പോവണേ.... പിന്നെ ഈ ജിമ്മിലൊക്കെ നീ പോകുമോ....?
"മര്യാദയ്ക്ക് നാളെ റയിൽവേ സ്റ്റേഷനിൽ വന്നോളണം.. ഇല്ലെങ്കിൽ ഞാൻ നിന്റെ വീട്ടിൽ എത്തും. അവന്റെ ഒരു നാടൻ പാലും നാട്ടിൻ പുറത്തെ ജിമ്മും.. "
(ആധാർ കാർഡിലെ സർവേ കല്ലിലെ ഓന്തിനെ പോലെയുള്ള ഫോട്ടോ ലൈക്കിനു വേണ്ടി ഫേസ് ബുക്കിലിട്ടതാ...... അഡ്രസ് അവൾ തപ്പിയെടുത്തു.)
അയ്യോ... അതു വേണ്ട,,,,, വീട്ടിൽ വരണ്ട.....
" ആ.... എങ്കിൽ മര്യാദയ്ക്ക് നാളെ റയിൽവേ സ്റ്റേഷനിൽ വാ......,"
മനസ്സില്ലാ മനസ്സോടെ പിറ്റേന്ന് ഞാൻ റയിൽവേ സ്റ്റേഷനിൽ പോയി.... എന്റെ സങ്കല്പങ്ങളെയെല്ലാം തകിടം മറിക്കുന്ന കാഴ്ചകളായിരുന്നു അവിടെ....
( ദൂരെ നിന്ന് ഞാനവളെ കണ്ടു)
മെലിഞ്ഞുണങ്ങി ഈർക്കിലു പോലെത്തെ ശരീരം... കവികൾ കണ്ടാൽ സ്വർണ്ണനൂലിനോട് ഉപമിക്കും (കവികൾക്ക് അങ്ങനെ പലതും പറയാം)
വീട്ടിലെ വെളിച്ചെണ്ണ കുപ്പിയിലെ മുഴുവൻ എണ്ണയും വാരിത്തേച്ച തലമുടി.. അതിൽ ഒരു കൊച്ചു തുളസിച്ചെടി(മുഴുവനായും ) തിരുകി വച്ചിരിക്കുന്നു....
ഏത് ദൈവത്തിനെയാണ് ശല്യം ചെയ്യുന്നതെന്ന് അറിയില്ല. നെറ്റിയിൽ വലിയ ചന്ദനക്കുറി...
ഒരു തനി നാടൻ പെൺകുട്ടി...... ( ഐ വാണ്ട് സിറ്റി ഗേൾ.... )
പെട്ടെന്നാണ് പരശുറാം എക്സ് പ്രസ് അവളുടെ അടുത്തൂടെ കടന്ന് പോയത്.. .. ആളെക്കാണാനില്ല....
ദേ.. പാറി പറന്ന് അടുത്തുള്ള തൂണേൽ പിടിച്ചു നിൽക്കുന്നു.....
(ഒന്നും നോക്കിയില്ല അവൾ കാണാതെ അവിടുന്ന് മുങ്ങി നേരെ വീട്ടിലേക്ക്)
ദേ.. അവളുടെ ഫോൺ കോൾ.....
"ഹലോ... നീ എവിടെയാ....?"
ഞാൻ വീട്ടിൽ
" വീട്ടിലോ.... എന്താ വരാത്തത്.. ഞാൻ എത്തി...."
അതേ.. ഞാൻ വന്നിരുന്നു. നിന്നെ കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല.. എന്റെ സങ്കല്പത്തിനനുസരിച്ചുള്ള ഒരു പെൺകുട്ടിയല്ല നീ....
" ഇഷ്ടപ്പെട്ടില്ലെന്നോ... എന്താ ഇപ്പോ ഇങ്ങനെയൊക്കെ പറയുന്നെ ????"
(അവളുടെ ശബ്ദം ഇടറിയിരുന്നു .)
ഇഷ്ടപ്പെട്ടില്ല. അത്ര തന്നെ....
"ഡാ.. ഇത് തമാശക്കളിയല്ല...."
അല്ല.. കാര്യത്തിലാ.... നീ നാട്ടിൻ പുറത്തെ തനിനാടൻ പെൺകുട്ടിയാ..... എനിക്കീ... നാട്ടിൻ പുറത്തുകാരികളെ കാണുന്ന തേ കലിപ്പാ.....
"ഡാ ഞാൻ നിന്നെയും പ്രതീക്ഷിച്ചാണ് വന്നത് ... ചുമ്മാ തമാശ കാണിക്കാതെ വരുന്നുണ്ടോ.... ഇല്ലെങ്കിൽ ഈ റയിൽവെ ട്രാക്കിൽ ചാടി ചാകും ഞാൻ "
നീ പോടീ... ഇനി എന്നെ വിളിക്കരുത്... നാട്ടിൻ പുറത്തുകാരീ....
( ഇത്തവണ അവളുടെ ശബ്ദം കനത്തു)
"നിർത്തെടാ ചതിയാ നിന്റെ പ്രസംഗം... നിനക്ക് നാടൻപാലും നാടൻ മുട്ടയും നാടൻ ചിക്കനും പിന്നെ നാട്ടിൻ പുറത്തെ ജിമ്മും എല്ലാം വേണം... നാട്ടിൻ പുറത്തെ പെൺകുട്ടിയെ മാത്രം വേണ്ട അല്ലേടാ...... "
എന്തോ അവളുടെ ഈ വാക്കുകൾ കൂരമ്പുകൾ കണക്കെ മനസ്സിൽ പതിഞ്ഞു...
(പതിനെട്ടാമത്തെ അടവ്)
എടീ..... നിന്റെ ഈ ദേഷ്യം കേൾക്കാൻ ഞാൻ ചുമ്മാ പറഞ്ഞതല്ലേ.... ദേഷ്യപ്പെടുമ്പോൾ എന്തു രസാ നിന്റെ ശബ്ദം...... അവിടെ നിൽക്ക്.... ഞാൻ ഇപ്പോ വരാം.......
(ബൈക്കുമെടുത്ത് നേരെ റയിൽവേ സ്റ്റേഷനിലേക്ക്)....... ഇനി കൊന്നാലും കാണാതെ പ്രണയിക്കൂല ... സത്യം......
മിഥുൻ..........

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot