ഒരിക്കൽ കൂടി...
___________________
___________________
അമ്മേ... ഇവിടാർക്കും ചെവി കേൾക്കില്ലേ. എത്ര നേരായി ഞാൻ വിളിക്കുന്നൂ.
അടുക്കളയിൽ നിന്നും ഓടി വന്നു അമ്മ കാര്യം തിരക്കി. "എന്ത് പറ്റി ചിന്നൂട്ട്യേ"
എൻ്റെ ആ നീല ചുരിദാർ എവിടെ?ഈ വീട്ടിൽ ഒരു സാധനം വെച്ചാൽ കാണൂലല്ലോ...
അതെങ്ങനെ കാണാനാ, വീട്ടിൽ വന്നാൽ എല്ലാം വാരി വലിച്ചിട്ടു, തിരിച്ചു പോകുന്നതിന് തലേന്ന് രാത്രി അല്ലേ എല്ലാം എടുത്ത് വെക്കുന്നത്?
അമ്മേ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ.
എന്തിനാ മോളെ തിരിച്ചു പോകുന്നതിനു തലേദിവസം നിനക്കു എപ്പോഴും ഉള്ളതാണല്ലോ ഈ ദേഷ്യം. അമ്മ അത് മടക്കി വെച്ചിട്ടുണ്ട്. ഇപ്പോ കൊണ്ട് തരാം...
അടുക്കളയിൽ നിന്നും ഓടി വന്നു അമ്മ കാര്യം തിരക്കി. "എന്ത് പറ്റി ചിന്നൂട്ട്യേ"
എൻ്റെ ആ നീല ചുരിദാർ എവിടെ?ഈ വീട്ടിൽ ഒരു സാധനം വെച്ചാൽ കാണൂലല്ലോ...
അതെങ്ങനെ കാണാനാ, വീട്ടിൽ വന്നാൽ എല്ലാം വാരി വലിച്ചിട്ടു, തിരിച്ചു പോകുന്നതിന് തലേന്ന് രാത്രി അല്ലേ എല്ലാം എടുത്ത് വെക്കുന്നത്?
അമ്മേ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ.
എന്തിനാ മോളെ തിരിച്ചു പോകുന്നതിനു തലേദിവസം നിനക്കു എപ്പോഴും ഉള്ളതാണല്ലോ ഈ ദേഷ്യം. അമ്മ അത് മടക്കി വെച്ചിട്ടുണ്ട്. ഇപ്പോ കൊണ്ട് തരാം...
അമ്മ പറഞ്ഞത് ശരിയാണ്, ഹോസ്റ്റലിലേക്ക് തിരിച്ചു വരുന്നതിന് തലേദിവസം എന്നും ഉള്ളതാണീ ദേഷ്യം. എന്തോ... ഉള്ളിലെ സങ്കടം എപ്പോഴും ദേഷ്യമായാണ് പുറത്ത് വരിക.
ഇതാ ചുരിദാർ, ബാക്കി എല്ലാം എടുത്തു വെച്ചോ നീ?
"ഉം..."
"ഉം..."
അമ്മേടെ കുട്ടി ഇനി എന്നാ വര്വാ..??
ഇനി ഇപ്പോ അടുത്തൊന്നും വരൂല..
അത് നീ എപ്പോഴും പറയണത് അല്ലേ, ഇതും പറഞ്ഞു പോയിട്ട് എല്ലാ പ്രാവശ്യോം നീ ഒരു മാസം തികയുന്നതിന് മുൻപ് തന്നെ ഇവിടെ എത്താറില്ല്യേ നീ...
ഇനി ഇപ്പോ അടുത്തൊന്നും വരൂല..
അത് നീ എപ്പോഴും പറയണത് അല്ലേ, ഇതും പറഞ്ഞു പോയിട്ട് എല്ലാ പ്രാവശ്യോം നീ ഒരു മാസം തികയുന്നതിന് മുൻപ് തന്നെ ഇവിടെ എത്താറില്ല്യേ നീ...
വീട്ടിൽ നിന്നും തിരിച്ചു വരുന്നതിനു മുൻപ് ഒരു സിംപതി കിട്ടാൻ പറയണതായിരുന്നു ഈ ഡയലോഗ്.. "എൻ്റെ മോള് ഇനി അടുത്ത് ഒന്നും വരൂലല്ലോ " എന്നും പറഞ്ഞു അമ്മ കെട്ടിപ്പിടിക്കുമ്പോൾ, ആ നെഞ്ചിലെ ചൂടും അതിലുപരി ഒരു അമ്മയുടെ സ്നേഹം ആസ്വദിക്കാൻ... പക്ഷെ, ഇപ്പോൾ കുറച്ചു കാലമായി ഈ ഡയലോഗ് അമ്മേടെ അടുത്ത് ഏൽക്കാറില്ല. അമ്മ പറഞ്ഞ പോലെ ഒരു മാസം തികയുന്നതിന് മുൻപ് ഞാനിങ്ങോട്ടു ചാടി പോരും.
അന്ന് രാത്രി അമ്മേടെം അച്ഛൻ്റേം നടുവിൽ അവരെ കെട്ടി പിടിച്ചു കിടക്കുമ്പോൾ, എന്തോ വല്ലാതെ സങ്കടം തോന്നി. ഒരാഴ്ച ലീവ് എത്രയോ കാലങ്ങൾക്ക് ശേഷം കിട്ടിയതാണ്.
മൈസൂർ നിന്നു ഒരാഴ്ച മുൻപ് തൃശൂരേക്കു ബസ് കയറുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു...ഒരാഴ്ചയായി വീട്ടിൽ വന്നിട്ട്, എത്ര പെട്ടെന്നാ ദിവസം പോയത് !!!
മൈസൂർ നിന്നു ഒരാഴ്ച മുൻപ് തൃശൂരേക്കു ബസ് കയറുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു...ഒരാഴ്ചയായി വീട്ടിൽ വന്നിട്ട്, എത്ര പെട്ടെന്നാ ദിവസം പോയത് !!!
എന്തൊക്കെയോ ആലോചിച്ചു എപ്പോഴോ ഉറങ്ങി പോയി. രാവിലെ അലാറം അടിയുന്നതിനു മുൻപ് തന്നെ അമ്മ വിളിച്ചിരുന്നു. വേഗം പോയി ഫ്രഷ് ആയി വന്നു, ഉറങ്ങുന്ന ഏട്ടൻ്റെ കവിളിൽ ഒരു ഉമ്മ കൊടുത്ത് പോകാൻ ഒരുങ്ങുമ്പോൾ അവനും ചോദിച്ചു, ഇനി എന്നാ വര്വാന്ന്. അവൻ്റെ മുഖത്തും ചെറിയൊരു പരിഭവം കണ്ടു ഞാൻ. ഇപ്പോഴും ഏട്ടൻ എന്ന് പറയുമ്പോൾ ആ കുട്ടിക്കാലം ആണ് ഓർമ്മ വരിക.
വഴക്കുകൾ പൊതുവെ ഞങ്ങൾക്കിടയിൽ കുറവായിരുന്നു. ഞങ്ങൾക്ക് വേറൊരു ലോകം തന്നെ ആയിരുന്നു. അന്ന്, ഇത്തിരി ഉള്ള എന്നെ പല്ലിക്കുട്ടീന്നും വിളിച്ചു പാളയിൽ ഇരുത്തി, വീടിനു ചുറ്റും വലിച്ചു കൊണ്ട് പോയിരുന്ന ഏട്ടൻ.... എവിടുന്നൊക്കെയോ ശേഖരിച്ച് വെച്ചിരുന്ന പൈസ എടുത്തു എനിക്കു കുപ്പി വള വാങ്ങി തന്ന ഏട്ടൻ.... എന്തിനും ഏതിനും എപ്പോഴും ഏട്ടനായിരുന്നു എനിക്ക് വലുത്. അച്ഛനും അമ്മയും പോലും അവനെ കുറ്റം പറയുന്നതോ ശാസിക്കുന്നതോ എനിക്ക് ഇഷ്ടമായിരുന്നില്ല... കണ്ണടച്ചു തുറക്കുമ്പോഴേക്കും എത്ര പെട്ടെന്നാണ് ഋതുക്കൾ മാറി മറിഞ്ഞത്...
അമ്മയോട് യാത്ര പറഞ്ഞു അച്ഛൻ്റെ കൂടെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ, പിന്നിൽ നിന്നും ആരോ പിടിച്ചു വെക്കുന്ന പോലെ തോന്നി. വീട്ടിൽ നിന്നും ഹോസ്റ്റലിലേക്ക് പോകുമ്പോൾ എന്നേക്കാൾ സങ്കടം അമ്മക്ക് ആയിരിക്കും എന്ന് അറിയാം. കാരണം അച്ഛനും ഏട്ടനും ജോലിക്ക് പോയി തിരിച്ചു വരുന്നത് വരെ വീട്ടിലെ പാത്രങ്ങളും തുണികളും ആണ് അമ്മക്ക് കൂട്ടിന് ഉണ്ടാവുക. ഞാൻ വന്നാൽ ഒരു പക്ഷേ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും അമ്മ ആയിരിക്കും. ഓരോ നിമിഷവും അമ്മയോട് ഓരോ കിന്നാരോം പറഞ്ഞോണ്ട് കൂടെ തന്നെ ഞാൻ ഉണ്ടാകുമായിരുന്നൂ..അത് കൊണ്ട് തന്നെ വീട്ടിൽ നിന്നും തിരിഞ്ഞു നോക്കാതെ അച്ഛൻ്റെ കൂടെ വണ്ടിയിൽ കയറുമ്പോൾ പിന്നിൽ ഉള്ള അമ്മയുടെ മുഖം വ്യക്തമായി കാണാമായിരുന്നു.
വടക്കാഞ്ചേരി തൊട്ട് തൃശൂർ വരെയുള്ള ഏകദേശ മുക്കാൽ മണിക്കൂർ യാത്ര.... ഞാനും അച്ഛനും തമ്മിലുള്ള ഇത് പോലുള്ള യാത്രകളിൽ ആയിരിക്കും പലപ്പോഴും അച്ഛൻ മനസ്സ് തുറന്നിരുന്നത്.. എല്ലാം ഒരു കൗതുകത്തോടെ കേട്ടിരിക്കും ഞാൻ.
വിൻഡോ സീറ്റ് ഏറെ ഇഷ്ടമായിരുന്നത് കൊണ്ട്, സീറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നു. പുറത്ത് നിന്നും ബസിലേക്ക് നോക്കി നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ, കൂടെ ഉണ്ടാകുമ്പോൾ ആ പരുക്കൻ കൈകളിലും, അകലങ്ങളിൽ ആകുമ്പോൾ ആ കണ്ണുകളാലും ഞാൻ ഒരുപാട് സുരക്ഷിതയാണെന്ന് എനിക്ക് തോന്നി. അഞ്ച് മിനിറ്റ് കഴിഞ്ഞു ബസ് എടുത്ത് യാത്ര തിരിച്ചപ്പോഴും എനിക്ക് കാണാമായിരുന്നു, കണ്ണിൽ നിന്നും മറയുന്നത് വരെ എന്നെ നോക്കി നിൽക്കുന്ന അച്ഛനെ....
പുലർച്ചെ എഴുന്നേറ്റതു കൊണ്ട് നല്ല ഉറക്കം ഉണ്ടായിരുന്നു. കഴിഞ്ഞു പോയ ഒരാഴ്ച്ചത്തെ ഓരോ ദിവസത്തെയും പറ്റി ഓർത്ത് എപ്പോഴോ ഉറങ്ങി പോയി. പിന്നെ അച്ഛൻ ഫോണിൽ വിളിച്ചപ്പോൾ ആണ് ഉറക്കമുണർന്നത്. പുറത്തേക്ക് നോക്കിയപ്പോൾ മഞ്ഞു മൂടിയിരിക്കുന്നു. ആ മഞ്ഞിനിടയിലും തേയില തോട്ടങ്ങൾ അതിമനോഹരമായി തന്നെ അതിന്റെ പച്ചപ്പ് എടുത്തു കാട്ടി. തണുത്ത കാറ്റ് വിൻഡോയിലൂടെ വന്നു രോമകൂപങ്ങളെ എഴുന്നേൽപ്പിച്ചു എങ്കിലും, സെറ്റർ ഇട്ടു വീണ്ടും ആ കാഴ്ച ഞാൻ ആസ്വദിച്ചു.
കുറച്ചു കഴിഞ്ഞാണ് അടുത്തിരിക്കുന്ന അമ്മയെയും കുട്ടിയെയും ശ്രദ്ധിച്ചത്. 5,6 വയസ്സ് തോന്നിപ്പിക്കുന്ന അവനും എന്നെ ഇടക്കിടെ നോക്കുന്നുണ്ടായിരുന്നൂ. അവനിലെ നിഷ്കളങ്കത എന്നെ അവനിലേക്ക് കൂടുതൽ ആകർഷിച്ചു.
"എന്താ മോൻ്റെ പേര്" ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു... തിരികെ ഒരു പുഞ്ചിരി മാത്രമല്ലാതെ അവൻ ഒന്നും മിണ്ടിയില്ല. വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ആ അമ്മ മറുപടി നൽകി.
"അപ്പുന്നാ മോൻ്റെ പേര്. അവൻ സംസാരിക്കില്ല്യ.." അത് പറഞ്ഞപ്പോൾ ആ അമ്മയുടെ സ്വരം ഇടറി.
ഉള്ളിൽ എന്തോ ഒരു സങ്കടം തോന്നി എങ്കിലും അത് പുറത്ത് കാട്ടാതെ, യാത്രക്കിടയിൽ എപ്പോഴും ബാഗിൽ കരുതാറുള്ള ഒരു മിഠായി എടുത്തു ഞാൻ അവനു നേരെ നീട്ടി. ചിരിച്ചു കൊണ്ട് ആ കുഞ്ഞു കൈകൾ കൊണ്ട് അവനത് വാങ്ങുമ്പോഴും നിഷ്കളങ്കമായ ആ കണ്ണുകൾ എന്നോട് എന്തൊക്കെയോ പറയുന്ന പോലെ തോന്നി.
"എന്താ മോൻ്റെ പേര്" ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു... തിരികെ ഒരു പുഞ്ചിരി മാത്രമല്ലാതെ അവൻ ഒന്നും മിണ്ടിയില്ല. വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ആ അമ്മ മറുപടി നൽകി.
"അപ്പുന്നാ മോൻ്റെ പേര്. അവൻ സംസാരിക്കില്ല്യ.." അത് പറഞ്ഞപ്പോൾ ആ അമ്മയുടെ സ്വരം ഇടറി.
ഉള്ളിൽ എന്തോ ഒരു സങ്കടം തോന്നി എങ്കിലും അത് പുറത്ത് കാട്ടാതെ, യാത്രക്കിടയിൽ എപ്പോഴും ബാഗിൽ കരുതാറുള്ള ഒരു മിഠായി എടുത്തു ഞാൻ അവനു നേരെ നീട്ടി. ചിരിച്ചു കൊണ്ട് ആ കുഞ്ഞു കൈകൾ കൊണ്ട് അവനത് വാങ്ങുമ്പോഴും നിഷ്കളങ്കമായ ആ കണ്ണുകൾ എന്നോട് എന്തൊക്കെയോ പറയുന്ന പോലെ തോന്നി.
കുറച്ചു സമയം കൊണ്ട് തന്നെ ഞങ്ങൾ ഒരുപാട് അടുത്തു.. മൈസൂർ എത്തി ബസ് ഇറങ്ങുമ്പോഴും ആ കുഞ്ഞു കൈകൾ എൻ്റെ വിരൽതുമ്പ് മുറുകെ പിടിച്ചിരുന്നു...
ആ അമ്മ എന്നോട് പറഞ്ഞു"അപ്പു അധികം ആരോടും പെട്ടെന്ന് ഇടപഴകാറില്ല.. മോളെ അവന് വല്ലാതെ ഇഷ്ടായി തോന്നുന്നു..
പ്രതീക്ഷ ഇല്ലെങ്കിലും, ഇനിയും എവിടെങ്കിലും വെച്ച് ഇതു പോലെ കാണാം എന്ന് ആ അമ്മയോട് പറഞ്ഞു, അവന് ഒരു മുത്തവും കൊടുത്തു യാത്ര പറഞ്ഞു നടന്നപ്പോൾ, ഒരിക്കൽ കൂടി ഓർത്തു... മനസ്സിൽ മായാതെ കിടക്കുന്ന ഒരുപാട് മുഖങ്ങളെ , അതിൽ ഒരു കുഞ്ഞു മുഖവും കൂടി... ഒന്നു കൂടി തിരിഞ്ഞു നോക്കുമ്പോഴും ആ കണ്ണുകൾ എന്നെയും നോക്കുന്നുണ്ടായിരുന്നു...
ആ അമ്മ എന്നോട് പറഞ്ഞു"അപ്പു അധികം ആരോടും പെട്ടെന്ന് ഇടപഴകാറില്ല.. മോളെ അവന് വല്ലാതെ ഇഷ്ടായി തോന്നുന്നു..
പ്രതീക്ഷ ഇല്ലെങ്കിലും, ഇനിയും എവിടെങ്കിലും വെച്ച് ഇതു പോലെ കാണാം എന്ന് ആ അമ്മയോട് പറഞ്ഞു, അവന് ഒരു മുത്തവും കൊടുത്തു യാത്ര പറഞ്ഞു നടന്നപ്പോൾ, ഒരിക്കൽ കൂടി ഓർത്തു... മനസ്സിൽ മായാതെ കിടക്കുന്ന ഒരുപാട് മുഖങ്ങളെ , അതിൽ ഒരു കുഞ്ഞു മുഖവും കൂടി... ഒന്നു കൂടി തിരിഞ്ഞു നോക്കുമ്പോഴും ആ കണ്ണുകൾ എന്നെയും നോക്കുന്നുണ്ടായിരുന്നു...
Written by Pooja unnikrishnan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക