Slider

ഒരു രക്ഷകനെ പോലെ

0

മനുഷ്യൻ ഇതുവരെ സൃഷ്ടിച്ച സകല ദൈവങ്ങളേയും മനസ്സിൽ വിചാരിച്ച് ഞാൻ ആശുപത്രി വരാന്തയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
ഇയാൾക്കൊന്നും സംഭവിക്കരുതേ!
ഒരു പാവം മനുഷ്യൻ! മനസ്സിൽ പ്രാർത്ഥിച്ചു.
ബൈക്കിൽ ഞാൻ വീട്ടിലേക്ക് വരുമ്പോൾ ആണ് റോഡരികിൽ ഒരു ബൈക്ക് തെന്നി കിടക്കുന്നത് കാണുന്നത് .
സൂഷ്മമായി നോക്കിയപ്പോൾ ഒരു മനുഷ്യൻ രക്തത്തിൽ കുളിച്ച് കിടക്കുന്നു. ബോധം നഷ്ടപെട്ട അവസ്ഥയായിരുന്നു.
ഒരു സഞ്ചിയിലെ പച്ചക്കറികളും കുറച്ച് അരിയും ചിന്നി ചിതറി കിടക്കുന്നു.
ഒരു പാൽ കുപ്പിയും എന്റെ കണ്ണിൽ പെട്ടു .ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള സാധനങ്ങളുമായി പോകും വഴിയുണ്ടായ അപകടമാണ്, വ്യക്തം.
രക്ഷിക്കാൻ ആരും മെനകെടാത്തതു കൊണ്ട് കുറച്ച് നേരമായിട്ടുണ്ടാകും ഇവിടെ കിടക്കുന്നത്.
ഇനിയും വൈകിയാൽ പാവം ചിലപ്പോൾ മരിച്ചു പോകും.
വേറെയൊന്നും ആലോചിക്കാതെ പുറകെ വന്ന ഓട്ടോക്ക് കൈക്കാട്ടി.
കാര്യം പറഞ്ഞപ്പോൾ ഒരു നിമിഷം ഒരു പരങ്ങൽ അയാളിൽ കണ്ടു.
ഞാൻ പറഞ്ഞു. " ചേട്ടൻ റിസ്ക് ഇടുക്കേണ്ട ഒന്നു ഹോസ്പിറ്റലിൽ എത്തിക്കാൻ സഹായിച്ചാൽ മതി".
അതു കേട്ടപ്പോൾ അയാൾ തയ്യാറായി.
ഒന്നു കയറ്റാൻ സഹായികുമോ? ഞാൻ ചോദിച്ചു.
ഡ്രൈവറും ഞാനും കൂടി വാരിയെടുതു
അയാളെ ഓട്ടോയിൽ കയറ്റി.
വളരെ വേഗതയിൽ തന്നെ അയാൾ ഓട്ടോ ഓടിച്ചു.ഇതിനിടയിൽ ഡ്രൈവർ ചോദിച്ചു .
അറിയുന്ന ആൾ ആണോ?
അല്ല.
വെറുതെ വേണ്ടാത്തതിനു പോകേണ്ടാട്ടാ. ഞങ്ങൾ ഇത് ഇടയ്ക്കിടെ കാണാറുള്ളതാണ്. സ്റ്റേഷനും നൂലാമാലകളും. വീട്ടുകാർ വരുന്നത് വരെ താൻ ഹോസ്പിറ്റലിൽ നിൽക്കേണ്ടി വരും ട്ടോ.
എന്തെങ്കിലും ആകട്ടെ, ചേട്ടൻ ഒന്നു ഹോസ്പിറ്റലിൽ എത്തിച്ചു താ..
സർക്കാർ ആശുപത്രിയിലേക്ക് ദൂരം കുറെയുണ്ട്. നമുക്ക് അടുത്തുള്ള പ്രൈവറ്റ് ആശുപത്രിയിൽ ആദ്യം കയറാം അയാൾ പറഞ്ഞു.
പെട്ടന്നു തന്നെ ക്വാഷാലിറ്റിൽ എത്തി. ഓട്ടോകാരൻ അൽപ്പം മനുഷ്യത്വം ഉള്ളതുകൊണ്ട് ഓട്ടോ ചാർജ് വാങ്ങാതെ തന്നെ പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കി.
ബന്ധുവോണോ? നഴ്സ് ചോദിച്ചു
അല്ല.
ചേട്ടന്റെ വണ്ടിയാണോ തട്ടിയത്?
അല്ല.
എന്തായാലും ചേട്ടൻ ഇവിടെ നിൽക്കണം. ഇല്ലെങ്കിൽ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയിക്കോ:
വേണ്ട നിങ്ങൾ പെട്ടെന്ന് ചെയ്യാവുന്നവ ചെയ്യൂ. ഞാൻ ഇയാളുടെ ഫോണിൽ നിന്നും വല്ല വിവരവും കിട്ടോന്ന് നോക്കട്ടെ.
അയാളുടെ ഫോൺ തപ്പുന്നതിനിടയിൽ നഴ്‌സ് ഒരു ബില്ല് തന്നു. "ഉടനെ അടക്കണം"
സംസാരിച്ച് നൽകുന്നതു കൊണ്ട് കാര്യമില്ല എന്നറിയാവുന്നതുകൊണ്ട് ബിൽ അടക്കുന്നേടത്തുപോയി ഡെബിറ്റ്കാർഡ് എടുത്തു കൊടുത്തു പിൻ നൽകി.
ഫോണിൽ പരതിയപ്പോൾ WIFE എന്നെഴുതിയ നംബർ കിട്ടി. വേറെയാരെയും വിളിച്ച് ഈ നംബർ അറിയുമോ എന്നറിയുന്നതിനേക്കാൾ ഭാര്യയെ വിളിക്കുന്നതാണ് ഭേദം എന്നു കരുതി.ചെറുതാക്കി പറയാം എന്നു മനസ്സിൽ കരുതി വിളിച്ചു. വളരെ ആകാംഷയോടെയുള്ള മറുപടിയാണ് ഫോൺ റിങ്ങ് ചെയ്ത ഉടനെ കേട്ടത്. ചെറിയൊരു അപകടം പറ്റി ആൾ ഹോസ്പിറ്റലിൽ ആണെന്നു പറയുമ്പോഴെക്കും അങ്ങേ തലക്കിലെ കരച്ചൽ എന്നെ സംഘർത്തിലാക്കി.
കൂടുതൽ പറയിക്കാതെ തന്നെ ആ പാവം ഉടനെ എത്താം എന്നു പറഞ്ഞു.
മനസ്സിന് ആകെ സമാധാനമായി.
ഇനി ഇയാൾ ഒന്നു രക്ഷപെട്ടാൽ മതിയായിരുന്നു. അക്ഷമനായി നിൽകുമ്പോൾ കയ്യിലെ സ്വന്തം ഫോൺ ശബ്ദിച്ചു. അപ്പോഴാണ് വീട്ടിലെ കാര്യമോർത്തത്. ട്യൂഷന് പോകുന്ന മകളെ കൊണ്ടവരുന്ന ഡ്യൂട്ടിയുണ്ടായിരുന്നു. സമയമായിട്ടും കാണാതിരുന്നപ്പോൾ പേടിച്ചാണ് ഭാര്യ വിളിച്ചത്.
കാര്യങ്ങൾ പറഞ്ഞപ്പോൾ അവൾക്ക് വീണ്ടും സംശയം ചേട്ടനല്ലല്ലോ പറ്റിയത്?എത്ര തീർത്ത് പറഞ്ഞിട്ടും അവൾക്ക് പിന്നെയും സംശയം ബാക്കി.
"ഒരു ഓട്ടോ വിളിച്ച് നീ മകളെ കൊണ്ടുവരാൻ നോക്ക്.
എത്രയും പെട്ടെന്ന് ഞാൻ എത്താം."
റൂമിനു മുമ്പിൽ വന്ന നെഴ്സിനോട് ഞാൻ കാര്യം തിരക്കി. ബോധം വന്നു എന്നു കേട്ടപ്പഴെ എന്തെന്നില്ലാത്ത ഒരു ആശ്വാസം .
പെട്ടന്നാണ് ഒരു പിടി ആളുകൾ അവിടെ ഓടിയെത്തുന്നത്. കൈ കുഞ്ഞുമായ് ഒരു സ്ത്രീ ഓളിയിട്ട് കരഞ്ഞു വരുന്നു.ഒപ്പം ആറേഴ് പേര് ഉണ്ട്.ശുദ്ധ പാവങ്ങൾ.അവർ ഓടി ക്വാഷ്യലിറ്റിയിലേക്ക് പോയി.
എനിക്ക് സംശയമായി.ഇത് അയാളുടെ ഭാര്യയും വീട്ടുകാരുമായിരിക്കും. ദൈവമെ എന്നെ തെറ്റിദ്ധരിക്കരുതേ, എന്റെ വണ്ടിയാണ് തട്ടിയത് എന്ന് അവർ ഇനി പറയുമോ എന്തോ? മനസ്സിൽ ഒരു പിടി അശുഭ ചിന്തകളായി.
ഭയം ചുണ്ടിൽ വിറയലുണ്ടാക്കി.
ക്വാഷാലിറ്റിയിൽ നിന്നും പുറത്ത് വന്ന അയാളുടെ ഭാര്യ ഈശ്വരനെ തൊഴുന്ന രീതിയിൽ കൈകൂപ്പി നിന്നപ്പോൾ ഒരു നിമിഷം ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. ബന്ധുക്കളും ചുറ്റും കൂടി.
അവരുടെ സംസാരത്തിൽ നിന്നും പിടികിട്ടി ആൾ ഒരു ഷുഗർ രോഗിയായിരുന്നു. ഷുഗർ കുറയുമ്പോൾ തല ചുറ്റി വീഴാറുണ്ട്.അങ്ങിനെ സംഭവിച്ചത് ഓർമ്മ വന്നപ്പോൾ അയാൾ പറഞ്ഞു. വീണ് തലയിൽ ചെറിയ ഒരു മുറിവേ ഉള്ളൂ. പക്ഷെ അങ്ങിനെ കിടന്നിരുന്നെങ്കിൽ മരണം സംഭവിച്ചേനെയെന്നു ഡോക്ടർ പറഞ്ഞു എന്നും പറഞ്ഞു.
ഒരു നിമിഷം ഒരു മനുഷ്യനെ
ഉയിർപ്പിച്ച അവതാര പുരുഷന്റെ റോൾ ആയി എന്റേത്. എന്തെന്നില്ലാത്ത സന്തോഷം. അവരുടെ നന്ദിവാക്കിനിടയിൽ ഞാൻ അയാളെ ഒന്നു കാണാൻ അനുമതി ചോദിച്ചു.
വേദനകൾക്കിടയിലും ചിരിക്കാൻ ശ്രമിച്ച് കൈകൂപ്പിയ അയാളെ കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു ,സംസാരിക്കാൻ എന്റെ ചുണ്ടകളും അനുവദിച്ചില്ല. അവ വിറയ്ക്കുകയായിരുന്നു...........
ഒരു രക്ഷകനെ പോലെ വീട്ടിലേക്ക് മടങ്ങുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷവും ഭാവവും ആയിരുന്നു മനസ്സിൽ...................

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo