നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നഷ്ടപ്പെട്ടത് ആർക്ക്?

Tv യിലെ പ്രദേശിക ചാനലിൽ പ്രോഗ്രം കണ്ടിരിക്കുമ്പോൾ "പുഴയിൽ യുവതിയുടെ അഴുകി തുടങ്ങിയ മൃതദേഹം കണ്ടു"എന്ന വാർത്ത നിമ്മിയുടെ മനസ്സിൽ വല്ലാത്തൊരു ഞെട്ടലുണ്ടാക്കി.
അത് തന്റെ കൂട്ടുകാരി ആരതി ആവരുതെ എന്ന് ഭയത്തോടെ പ്രാർത്ഥിച്ചു.....
രണ്ടു ദിവസമായി ആരതിയെ കാണാതായിട്ട്.പലരും പലതും പറഞ്ഞുണ്ടാക്കുന്നു. ഡിഗ്രിക്ക് പ്രവേശനം കിട്ടിയതായിരുന്നു ആരതിക്ക് .പലർക്കും ആത്മഹത്യ സാധ്യതയില്ലാത്ത കുട്ടി.എന്തോ ഒരു പ്രേമത്തിൽ അവൾ പെട്ടിട്ടുണ്ട് എന്ന് പറയുന്നവർ ഉണ്ടെങ്കിലും നാട്ടിൽ അത്ര പാട്ടായിട്ടില്ലായിരുന്നു.
നിമ്മിയും ആരതിയും സ്ക്കൂൾ തലം മുതൽ കൂട്ടുക്കാരായിരുന്നു.
രണ്ടു പേരും നന്നായി പഠിച്ചിരുന്നു.
പത്താം ക്ലാസ്സിനു ശേഷം പെട്ടെന്ന് പ്ലസ്സ്ട്ടുവിന് ഗ്രാമം വിട്ട് പട്ടണത്തിലെ സ്ക്കൂളിലേക്ക് മാറിയപ്പോൾ ആരതി ആൾ ആകെ മാറി.
അൽപ്പം സൗന്ദര്യവും അൽപ്പം വീട്ടിലെ സാമ്പത്തികവും ആരതിയുടെ ചിന്തകളെ മാറ്റിമറിച്ചു. സൗന്ദര്യബോധവും മുമ്പത്തേക്കാളും കുറച്ച് കൂടി.
സ്ക്കൂളിലെ വായ് നോട്ടക്കാരുടെ ശ്രദ്ധ ആരതിയിൽ ഉടക്കിയപ്പോൾ ആരതിയുടെ ചിന്തയെ പ്രായം സ്വപന ലോകത്തേയ്ക്ക് എത്തിച്ചു.
വളരെ പെട്ടന്ന് തന്നെ പഠനത്തിൽ ഉള്ള ശ്രദ്ധ ഇല്ലാതായി.
കൂട്ടുകെട്ടുകൾ മാറി.
നിമ്മി അയൽക്കാരായിരുന്നതിനാൽ നാട്ടിൽ നിന്നും പോകുമ്പോൾ ഒരുമിച്ചായിരിക്കും എങ്കിലും സ്ക്കൂളിൽ എത്തിയാൽ കൂട്ടുകെട്ട് വേറെയായിരുന്നു. അച്ചടക്കമുള്ള നിമ്മിയുടെ തിരുത്തുവാനുള്ള ശ്രമങ്ങൾക്ക് ആരതി ചെവി കൊടുത്തില്ല.
സ്ക്കൂളിൽ എത്തുമ്പോൾ ഒരു പയ്യൻ ബൈക്കുമായി കാത്ത് നിൽപ്പ് ആയിടെ നിമ്മി കണ്ടു.
ആരതിയാണ് അവന്റെ ലക്ഷ്യമെന്ന് തിരിച്ചറിയാൻ വലിയ അന്വേഷണം വേണ്ടി വന്നില്ല. ചെത്ത് ബൈക്കിലുള്ള ചെത്ത് രൂപം ആരതിയെ വല്ലാതെയങ്ങ് ആകർഷിച്ചു.
പിന്നെ പിന്നെ സംസാരമായി.
ക്രമേണ ക്ലാസ്സ് കട്ട് ചെയ്ത് ഒരിക്കൽ കറങ്ങിയതും നിമ്മി അറിഞ്ഞു. ആരതിയെ വീണ്ടും തിരുത്തുവാൻ നിമ്മി ശ്രമിച്ചു. ആരതി പറഞ്ഞതുകൊണ്ടാകാം ആ പയ്യൻ ഒരു ദിവസം നിമ്മിയെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി.
"നീ നിന്റെ കാര്യം അന്വേഷിച്ചാൽ മതി." പിന്നെ അല്പം വൃത്തികെട്ട ഭാഷയും നിമ്മിയെ പേടിപ്പിച്ചു.
രഹസ്യമായ ഫോൺ വിളികളും വാട്ട്സ്ആപ്പ് സന്ദേശങ്ങളും കോളേജിൽ പാട്ടായി തുടങ്ങിയിരുന്നു.
സ്ക്കൂൾമായി ബന്ധപെട്ട മയക്കുമരുന്നു ലോബിയിലെ അംഗമായിരുന്നു പയ്യൻ. കാര്യം സാധിച്ചതുകൊണ്ടാണോ എന്നറിയില്ല ഈ പയ്യൻ സാവകാശം ആരതിയെ ഒഴിവാക്കി തുടങ്ങി. വേറൊരുത്തിയുമായുള്ള ചങ്ങാത്തത്തിനു തുടക്കം കുറിച്ചു.ഇതറിഞ്ഞ ആരതി ഒരു ദിവസം അവനുമായി വഴക്കു പിടിക്കുന്നതും നിമ്മി കണ്ടിരുന്നു. അതിനു ശേഷമാണ് ഈ വാർത്തകൾ എല്ലാം കേൾക്കുന്നത്. പലരും നിമ്മിയോട് കാര്യങ്ങൾ തിരക്കിയിരുന്നു.
പേടിച്ച് എനിക്കൊന്നുമറിയില്ല എന്നാണ് നിമ്മി ഇതുവരെ പറഞ്ഞിരുന്നത്. പോലീസ് ചോദ്യം ചെയ്യലും എല്ലാം ഇനിയുണ്ടാകും എന്ന് നിമ്മി ഭയപ്പെട്ടു.
അപ്പോഴെക്കും നിമ്മിയുടെ അമ്മയോട് ആരോ പറയുന്നത് കേട്ടു അത് ആരതിയുടെ മൃതദേഹമാണെന്ന്. പൊട്ടി കരഞ്ഞുപോയി നിമ്മി.ഒത്തിരി ഭയത്തോടെ നിമ്മി അമ്മയോട് കാര്യങ്ങൾ തുറന്നു പറഞ്ഞു. പോലീസ് വന്നാൽ എന്തു പറയണം എന്നറിയാതെ പകച്ച നിമ്മിക്ക് അമ്മ ആത്മധൈര്യം കൊടുത്തു.
മോൾ മോൾക്ക് അറിയുന്ന കാര്യങ്ങൾ മാത്രം പറയുക. ഊഹം വച്ച് ഒന്നും പറയരുത്. പ്രതിയെ പിടിക്കേണ്ടത് പോലീസ് ആണ്. അമ്മ പറഞ്ഞു കൊടുത്തു.
ആത്മഹത്യയാണോ കൊലപാതകമാണോ എന്നറിയാൻ പറ്റാത്ത വിധമായിരുന്നു ബോഡി. പോസ്റ്റ്മോർട്ടത്തിനായി ബോഡി പോലിസ് കൊണ്ടുപോയി. പ്രതീക്ഷിച്ചതു പോലെ പോലിസ് നിമ്മിയുടെ വീട്ടിൽ എത്തി. വീട്ടിൽ വച്ചു തന്നെ പോലീസ് ചോദ്യം ചെയ്തു. അറിയാവുന്ന കാര്യങ്ങൾ പേടിച്ച് നിമ്മി പോലീസിനോട് പറഞ്ഞു.
പോലിസ് അവനെ പിടിച്ചു ചോദ്യം ചെയ്തു. എന്തായാലും അത് ഒരു കൊലപാതകത്തിൽ എത്തിചേർന്നില്ല. വെറും ഒരു ആത്മഹത്യ മാത്രമായി അവസാനിച്ചു. ചിലപ്പോൾ ശരി തന്നെയാവും. പക്ഷെ നഷ്ടപ്പെട്ടത് ആർക്ക്? നോക്കി വളർത്തിയ ആരതിയുടെ പാവം ബന്ധുക്കൾക്ക് ഒപ്പം ആരതിക്കും മാത്രം. ബാക്കിയെല്ലാവർക്കും ഒരു കഥ പോലെ വായിച്ചു തീർന്ന ഒന്നായി അവളുടെ ജന്മം....

Shaju

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot