നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഥ, അമ്മ..


കഥ,
അമ്മ..
--------
ഞാൻ കണ്ട സ്വപ്നം ഇതാണ് ഒരു യാത്ര ആണ് .നിറയേ മഞ്ഞയും ചുവപ്പും നീലയും പൂക്കൾ വിരിഞ്ഞു നില്കുന്ന ഒരു പാടവരമ്പിലൂടെ ഒറ്റയ്ക്ക്. ഇനി അവസാനയാത്ര കണ്ടതാകുമോ .
എന്തായാലും ഇന്ന് വലിയ സുഖം തോന്നുന്നുണ്ട്. വേദന ഇല്ലാത്തതുപോലേ എന്നാ എനിക്ക് വീട്ടിൽ പോകാനാകുക വേണു?
ഡോക്ടർ വേണു പുഞ്ചിരിച്ചു
സതീഷേ തനിക്ക് കുറവ് തോന്നുന്നുണ്ടെങ്കിൽ അത് നല്ല ലക്ഷണമാണ്. പക്ഷേ എത്രയും പെട്ടന്ന് തന്നേ സർജറി നടത്തണം അതുകഴിഞ്ഞാൽ പൂർണ്ണ ആരോഗ്യവാനായി വീട്ടിലേക്ക് പോകാം. അല്ലാ എന്തായി ഡോണർ ശരിയായിട്ടുണ്ട് എന്ന് പറഞ്ഞിട്ട് എത്തിയില്ലേ?
അത് ശരിയാവില്ല വേണു. വളരെ അലഞ്ഞാണ് ഞാനങ്ങനെ ഒരാളെ കണ്ടുപിടിച്ചത് ബന്ധുക്കള് പോലും ചെയ്യാൻ മടിക്കുന്ന കാര്യം ആരോരുമില്ലാത്ത എനിക്ക് വേണ്ടി അവര് ചെയ്യുമോ എന്നാ എന്റെ ഇപ്പോഴത്തെ ചിന്ത.
എനിക്ക് മനസ്സിലായില്ല നീ തെളിച്ചു പറയൂ
വേണു നിനക്കറിയാമല്ലോ സ്വന്തബന്ധങ്ങളൊന്നും ഇല്ലാത്ത ഒരാളാണ് ഞാൻ എന്ന്. അതുകൊണ്ട് തന്നെ കഴിഞ്ഞ തവണ നീ ഡോണർ ഒരാളെ വേണം എന്ന് പറഞ്ഞപ്പോൾ തന്നെ എങ്ങനെ അങ്ങനെ ഒരാളെ കണ്ടെത്തും എന്ന ചിന്ത ഉണ്ടായി.
കൂട്ടുകാരുമായുള്ള സംസാരത്തിലൂടെയാണ് സിറ്റിക്കുപുറത്ത് ഒരു ഒാൾഡ് ഏജ് ഹോം ഉണ്ടെന്നും അവിടെ ദത്തെടുക്കുന്ന വ്യാജ്യേന ആളെ നല്കുന്നുണ്ടെന്നും അറിഞ്ഞത്
പിന്നേ ഞാൻ അവിടത്തെ സെക്രട്ടറിയും ആയി സംസാരിച്ചു അങ്ങനെയാണ് അന്ന് ഒരാളുടെ ബ്ലഡ് കൊണ്ടുവന്നു നിന്നെ കാണിച്ച് ഡോണർ ആയി എന്ന് പറഞ്ഞത്.
പിന്നെ സെക്രട്ടറി തന്നെ അവരുടെ ഫുൾ ചെക്കപ്പ് ഡീറ്റിയൽസ് എടുത്തു തന്നു. അങ്ങനെ എല്ലാം ഒാക്കെ ആയതിനു ശേഷം ആ സ്ത്രീയെ അല്ല അമ്മയെ ഞാൻ ദത്തെടുത്തു.
എന്നിട്ട് ? അവരിപ്പോളെവിടെ വേണു ചോദിച്ചു.
അവരിപ്പോ എന്റെ ഗസ്റ്റ് ഹൗസിലുണ്ട് . അവരോടെനിക്ക് ഇത് ചെയ്യാനുള്ള ത്രാണി ഇല്ലാതായിപ്പോയി വേണു. അമ്മയെ കാണാത്ത എനിക്ക് അവര് വീട്ടിൽ വന്നപ്പോൾ മുതൽ ശരിക്കും ഒരമ്മയായി മാറി. അത്രയ്ക്ക് സ്നേഹം കൊണ്ടെന്നേ വീർപ്പുമുട്ടിച്ചു കളഞ്ഞു.
ഇപ്പോ തന്നെ ബിസിനസ്സ് ടൂറിലാണെന്ന് പറഞ്ഞാ ഞാൻ ഇവിടെ അഡ്മിറ്റായത്. ഒാരോ മണിക്കൂറിടവിട്ടും എന്നെ വിളിച്ചു കാര്യങ്ങളന്വേഷിക്കുന്ന എന്റെ അമ്മയോട് ഞാനെങ്ങനെ പറയും ശരീരത്തിന്റെ ഒരു ഭാഗം പകുത്തു മേടിക്കാനുള്ള അഭിനയമായിരുന്നു ഇതെല്ലാം എന്ന്.
കണ്ണീരൊഴുക്കുന്ന സതീഷിനോട് അല്പം ഗൗരവത്തിൽ തന്നെ വേണു പറഞ്ഞു.
നീ പറയുന്നതെല്ലാം ശരിയാണ് പക്ഷേ ഇത് നിന്റെ ജീവൻ വെച്ചുള്ള കളിയാണ് ഒരാളെ കൊന്നിട്ടെങ്കിലും മരിക്കാതിരിക്കാൻ കൊതിക്കുന്ന ഇന്ന് അവരെ പൊന്നു പോലേ നോക്കാനല്ലെ അവര് ത്യാഗം ചെയ്യുന്നത് എന്ന് കരുതി അവരോട് സംസാരിക്കൂ.
വേണൂ ഇനി ഇൗ സർജറിയോടെ അവർക്കെന്തെങ്കിലും പറ്റിയാലോ??
അങ്ങനെയൊന്നും സംഭവിക്കില്ല. പിന്നെ ഇനി സംഭവിച്ചാലും നിന്റെ സ്വന്തം അമ്മയൊന്നും അല്ലല്ലോ . നിന്റെ കൈയ്യിലുള്ള പണത്തിന് ഇഷ്ടം പോലേ അമ്മമാരെ കിട്ടും. നീ ഒരു കാര്യം ചെയ്യ് അവരെ താമസിപ്പിച്ചിട്ടുള്ള അഡ്രസ് തായോ. ഞാൻ തന്നേ നേരിട്ടു പോയി അവരെ കണ്ടു സമ്മതിപ്പിക്കാം. ഇത്രയെങ്കിലും ചെയ്തില്ല എങ്കിൽ മൂന്നു വർഷത്തെ നമ്മുടെ സൗഹൃദത്തിന് എന്താ വില.
കാറിൽ സതീഷിന്റെ ഗസ്റ്റ് ഹൗസ്സിലേക്കുള്ള യാത്രയിൽ വേണു ആലോചിച്ചത് സതീഷ് എന്തൊരു മണ്ടൻ ആണെന്നാണ്. ഞാനായിരുന്നെങ്കിൽ അവരുടെ സമ്മതത്തിനൊന്നും കാത്തു നില്ക്കില്ലായിരുന്നു. കൊണ്ടുവന്ന ദിവസം തന്നെ സർജറി നടത്തിയേനേ,
ഇനി അവര് സമ്മതിച്ചില്ല എങ്കിലും അവരെ കൊണ്ടു പോകണം അത് ബലമായി എങ്കിൽ അങ്ങനെ ഇല്ലാ എങ്കിൽ സുഹൃത്താണ് എന്ന് പറയുന്നതിൽ എന്തർത്ഥം . മാത്രമല്ല ആ പേരും പറഞ്ഞ് അവന്റെ കൈയ്യിൽ നിന്നും പണവും വാങ്ങാം ഡോക്ടർ വേണു തീർച്ചപ്പെടുത്തി.
ഗസ്റ്റ് ഹൗസ്സിന്റെ മണി അടിച്ചു എങ്ങനെ കാര്യങ്ങൾ തുടങ്ങും എന്ന് വേണു ചിന്തിച്ചു. ഇനി ഇവരെങ്ങാനും സമ്മതിച്ചില്ലെങ്കിൽ അവരെ ബോധം കെടുത്തി കൊണ്ടു പോകാനുള്ള മരുന്നു പോക്കറ്റിൽ ഉണ്ടെന്നയാൾ ഉറപ്പു വരുത്തി.
ഡോർതുറന്നു അഞ്ചുവർഷം മുൻപ് താൻ ഒാൾഡ് ഏജ് ഹോമിലാക്കിയ സ്വന്തം അമ്മയെ കണ്ട് വേണു സ്തബ്ധനായി.
അന്നത്തെ രാത്രിയിൽ ആദ്യമുദിച്ച നക്ഷത്രമായ സതീഷ് ഭൂമിയിലേക്ക് നോക്കി. വേണുവും അമ്മയും വേണുവിന്റെ വീട്ടിലേക്ക് പരസ്പരം താങ്ങി കയറുന്നതുകണ്ട് അവൻ ഒന്നു തെളിഞ്ഞു മിന്നി...
________________
രമേഷ് കേശവത്ത്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot