#പെയ്തൊഴിയാത്ത മഴകൾ..
സദാ സമയവും വയർ വീർത്തു വെകിളി പിടിച്ചോടുന്ന ഇരിട്ടി ബസ്സിൽ നിന്ന് ഒരു പഴന്തുണിക്കെട്ടു കണെക്കെയാണ് ദേവൂട്ടിയമ്മ ,ഇറങ്ങേണ്ട സ്റ്റോപ്പിൽ നിന്ന് കുറച്ചുമാറി ചായക്കടയ്ക്കുന്മുന്നിൽ ഇറക്കപ്പെട്ടത്.. ഇറങ്ങി ശ്വാസമൊന്നു നേരെ വിടുമ്പോഴേയ്ക്കും ബസ് മിന്നൽ വേഗത്തിൽ പറ പറന്നു..
ഇനിയീ ചൊറി പിടിച്ച റോഡ് മുറിച്ചു കടക്കണം..
ആസ്പത്രി പരിസരം രോഗികളുടെ പൂരപ്പറമ്പായിരിക്കുന്നു .. !!
ആസ്പത്രി പരിസരം രോഗികളുടെ പൂരപ്പറമ്പായിരിക്കുന്നു .. !!
ചീട്ടു എടുക്കുന്നിടത് സാമാന്യം നല്ല തിരക്കുണ്ട്. പകർച്ചപ്പനിക്കാരും,നീണ്ടുചുമയ്ക്കുന്നവരും, കൊളസ്ട്രോളുകാരും,പ്രഷർ കൂടിയവരും കുറഞ്ഞവരും, കൈക്കുഞ്ഞുങ്ങളുമായി പോളിയോ വാക്സിനെടുക്കാൻ എത്തിയവരും, എല്ലാം ചേർന്ന് അവിടൊരു പട തന്നെ രൂപപ്പെട്ടിട്ടുണ്ട്...!!
ആശുപത്രി മരുന്നുകളുടെ മനം മടുപ്പിക്കുന്ന പലവിധം ഗന്ധവും,മൊബൈൽ ഫോണുകളുടെ സമ്മിശ്ര ശബ്ദ കോലാഹലങ്ങളും,സൂചിക്കുത്തേറ്റു കുഞ്ഞു തുടകളും,കൈകളും നൊന്ത പിഞ്ചുകുഞ്ഞുങ്ങളുടെ അലറിക്കരച്ചിലും, നമ്പർ തെറ്റാതെ വിളിച്ചു പറയുന്ന ടോക്കൺ മെഷീനിലെ ശബ്ദ സുന്ദരിക്കുമിടയിൽ മുപ്പത്താറാമത്തെ ടോക്കൺ എടുത്ത ശേഷം ദേവൂട്ടിയമ്മ തുരുമ്പിച്ചു നിറം കെട്ട ഒരു ഇരുമ്പു കസേരയിൽ ഇരിപ്പുറപ്പിച്ചു...!!
അപ്പോൾ കണ്ണൂരിലെ മലയാള ഭൂമി പത്രത്തിൽ നിന്നും, തന്റെ പുതിയ പൾസറിൽ യാത്ര പുറപ്പെട്ട ദീപക് എസ് കുമാർ കുത്തുപറമ്പിലേക്കു എത്തുന്നതേയുണ്ടായിരുന്നുള്ളു.. ലക്ഷ്യം ഒരുവർഷം മുൻപ് ഇരിട്ടിക്കടുത്തു നടന്നൊരു രാഷ്ട്രീയ കൊലപാതകത്തിൽ ആളുമാറി ക്രൂരമായി വധിക്കപ്പെട്ട വലിയവീട്ടിൽ സജീവിനെക്കുറിച്ചുള്ളൊരു ഫീച്ചറാണ്.. !!
വരുന്ന ഇരുപത്തെട്ടാം തീയതി സജീവന്റെ ഓർമദിനത്തിൽ പ്രസിദ്ധീകരിക്കാനുള്ളത്..!!
വലിയവീട്ടിൽ സജീവ്..!
പന്ത്രണ്ടു വര്ഷങ്ങള്ക്കു മുൻപ് അന്തരിച്ച സാമൂഹ്യ പ്രവർത്തകനും, സ്ഥലത്തെ വായനശാലയുടെ സ്ഥാപിത മെമ്പറും പ്രസിഡന്റുമായിരുന്ന വലിയവീട്ടിൽ ദിവാകരന്റെ ഏക മകൻ..അച്ഛനെ പോലെ തന്നെ മകനും ഏവർക്കും പ്രിയങ്കരൻ നാട്ടിന്റെ സർവോന്മുഖമായ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കെ പക്ഷെ സജീവനറിഞ്ഞില്ല, മറ്റൊരിടത്തു, ഇരമാറിപ്പോയൊരു വേട്ടക്കാരന്റെ ക്രൗര്യത്തിൽ ഇരുട്ടിന്റെ മറവിൽ തന്റെ ജീവനെടുക്കാൻ, ചില വാൾത്തലപ്പുകൾ വെറിപൂണ്ട് നിൽക്കുന്നത്!!
******* ******** *****
ആകാശം കനത്തു ഇരുണ്ടു വന്നത് പെട്ടെന്നായിരുന്നു..മഴക്കാലമെങ്കിലും നിറഞ്ഞ വെയിലേറ്റുണർന്നൊരു പ്രഭാതമായിരുന്നു ഇന്ന്..ഇപ്പൊ പൊട്ടിവീഴും മഴയുടെ കട്ടി തുള്ളികൾ..കാറ്റും വീശുന്നുണ്ട്..!!
ആകാശം കനത്തു ഇരുണ്ടു വന്നത് പെട്ടെന്നായിരുന്നു..മഴക്കാലമെങ്കിലും നിറഞ്ഞ വെയിലേറ്റുണർന്നൊരു പ്രഭാതമായിരുന്നു ഇന്ന്..ഇപ്പൊ പൊട്ടിവീഴും മഴയുടെ കട്ടി തുള്ളികൾ..കാറ്റും വീശുന്നുണ്ട്..!!
"വലിയ വീട്ടിൽ ദിവാകരനറെ പാവനസ്മരണയ്ക്കു " ...ചുവന്ന പെയിന്റടിച്ച വെയ്റ്റിംഗ് ഷെൽട്ടറിലേക്കു നോക്കി വെളുത്ത അക്ഷരങ്ങളിലെഴുതിയ വാചകം ഉരുവിട്ടുകൊണ്ടു,വണ്ടിയൊതുക്കി വാർന്നു വീഴുന്ന മഴത്തുള്ളികളേറ്റു, തോളിൽ ബാഗുമായി ചെറുചിരിയോടെ, അതിലേറെ ചുറുചുറുക്കോടെ ഓടിക്കയറിയ കറുത്ത കണ്ണട ധരിച്ച വട്ടമുഖക്കാരൻ ചെറുപ്പക്കാരനെ സാകൂതം നോക്കി പ്രായമായൊരു സ്ത്രീ ഷെൽട്ടറിലിരിക്കുന്നുണ്ടായിരുന്നു.. ബാഗ് താഴെ വെച്ചു കണ്ണടയെടുത്തു തുടച്ചു നേരെ വെക്കുന്നതിനിടയിൽഅയാൾ അവരെ നോക്കി വിടർന്നു ചിരിച്ചു..
"അമ്മയെവിടാ..എങ്ങോട്ടാ പോകണ്ടേ..?
“ഇവടടുത്തു തന്യാമോനെ.... ബസ്സീന്നു ഇറങ്ങിയതും മഴ..കുറച്ചേയുള്ളു വീടെത്താൻ..ന്നാലും ഞാൻഈ കാലും വെച്ചു അവിടെത്തുമ്പോഴേയ്ക്കും മൊത്തം നനഞ്ഞു കുളിക്കും..”
"അടുത്തെന്നു പറഞ്ഞാൽ....? ഈ വലിയ വീട്ടിൽ സജീവന്റെയൊക്കെ വീടിനടുത്താണോ..വലിയ വീട്ടിൽ ദിവാകരന്റെ മകൻ...."
ആ പേരുകൾ കേട്ടതും പ്രായാധിക്യത്താൽ ചുളുങ്ങി വരുന്ന കണ്ണുകളൊന്നു പിടച്ചുഅവരിൽ നിന്നും ഒരു ഏങ്ങൽ ഉയർന്നു..
പുറത്തു മഴ തകൃതിയായി പെയ്തു തുടങ്ങി..!!
"അവിടെയാണോ പോകണ്ടേ..അവിടാരെ കാണാനാ..അച്ഛനും മോനും പോയില്ലേ.." അവരുടെ ചിലമ്പിച്ച സ്വരം..
“ സജീവന്റെ 'അമ്മ ,ദേവൂട്ടിയമ്മയെ കാണണം..”
അവരൊന്നു വിറച്ചു..!!
"ന്നാ കണ്ടോ ഞാനാ ദേവൂട്ടിയമ്മ.."
അത് പറഞ്ഞതും ചുളിവ് വീണ കൈത്തലം കൊണ്ട് മുഖമമർത്തി അവർ കൊച്ചുകുട്ടികളെ പോലെ കരയാൻ തുടങ്ങി..
“അമ്മെ.... കരയല്ലേ..!!”
ദീപക് അമ്പരപ്പോടെ അവരുടെ അരികിലിരുന്നു, അവരെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു..
ആർത്തലച്ചെത്തിയ മഴയുടെ ആരവത്തിൽ അവരുടെ ദുര്ബലശബ്ദം ദീനമായൊരു രോദനം പോലെ നേർത്തുപോയിരുന്നു.
ആർത്തലച്ചെത്തിയ മഴയുടെ ആരവത്തിൽ അവരുടെ ദുര്ബലശബ്ദം ദീനമായൊരു രോദനം പോലെ നേർത്തുപോയിരുന്നു.
അവർ പറഞ്ഞുകൊണ്ടിരുന്നു...
തന്റെ എല്ലാമായിരുന്ന സജൂട്ടിയെക്കുറിച്..!!
തിമിർത്തുപെയ്യുന്നൊരു മഴക്കാല രാവിൽ മിന്നല്പിണരുകളായ് ചാടി വീണ, രാഷ്ട്രീയ ഭ്രാന്തു തലയ്ക്കു പിടിച്ച,വേട്ടനായ്ക്കളുടെ ചോരക്കൊതിപൂണ്ട കണ്ണുകളിലേക്കു അവൻ പകച്ചുനോക്കിയതും ആദ്യത്തെ വെട്ടു കിട്ടി അമ്മേ എന്ന നിലവിളിയോടെ മഴ വെള്ളത്തിലേക്ക് മറിഞ്ഞു വീണതും..
തുടരെ തുടരെ ചെന്നായ്ക്കളവനെ കടിച്ചു കീറി കുടഞ്ഞുകൊണ്ടിരുന്നു..
“അമ്മെ.... ആ ..വേണ്ടാ..!!..
അവൻ നിലവിളിച്ചുകൊണ്ടിരുന്നു..കാറ്റും മഴയും കനത്ത ഇരുട്ടും ..
പ്രാണന് വേണ്ടിയുള്ളയാചനകൾ..!!
ഇരയുടെ ദൈന്യത വേട്ടനായ്ക്കൾക്കു ഹരം പകർന്നതേയുള്ളു.. !!
ദേവൂട്ടിയമ്മ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു..
രാവേറെ ചെന്നിട്ടും കാത്തു കാത്തിരുന്ന്,മകൻ വരാതിരുന്നപ്പോൾആധിയോടെ മഴയിലേക്ക് ഇറങ്ങിച്ചെന്നത്.!!
.പാടവരമ്പിനടുത്തെത്തിയപ്പോൾ എതിരെ വന്ന അവന്റെ കൂട്ടുകാർ തടഞ്ഞു നിർത്തി വീട്ടിലേക്കു കൊണ്ട് വിട്ടത്..!!
പുലരുവോളം മഴയും താനും തുള്ളി തോരാതെ കണ്ണീർപൊഴിച്ചത്..!!!
ബോധത്തിനും അബോധത്തിനുമിടയിലൂടെ കാഴ്ചകളും ചിന്തകളുംമറഞ്ഞു നിലവിളിച്ചപ്പോൾ വെളുത്ത തുണിയിൽ പൊതിഞ്ഞ സജൂട്ടിയുടെ ദേഹത്തിനുമേൽ ആര്ത്തലച്ചു വീണത്.. !!
ഉറങ്ങുകയാണെന്നു കരുതി അവനെ വലിച്ചെണീപ്പിക്കാൻ ശ്രമിച്ചപ്പോൾ ഏതൊക്കെയോ കരങ്ങളാൽ തന്നെ കോരിയെടുത്തു മറ്റെങ്ങോട്ടോ മാറ്റപ്പെട്ടത്..!!
.
അങ്ങനെയങ്ങനെ ..!!
.
അങ്ങനെയങ്ങനെ ..!!
ദീപകിന്റെ കാമറ കണ്ണുകൾ ഓരോന്നും ഒപ്പിയെടുത്തുകൊണ്ടിരുന്നു..
നെടുവീർപ്പിൽ,ഏങ്ങലിൽ കുതിർന്ന കുറെ നിമിഷങ്ങൾ..
ആ കാമറ വലയത്തിനുള്ളിൽ പതിഞ്ഞ അവരുടെ ചുളുങ്ങിയ മിഴികളിലെ കണ്ണീർതുള്ളികൾ ഒരു ചോദ്യക്കടലായി രൂപം കൊണ്ടു..!!
നെടുവീർപ്പിൽ,ഏങ്ങലിൽ കുതിർന്ന കുറെ നിമിഷങ്ങൾ..
ആ കാമറ വലയത്തിനുള്ളിൽ പതിഞ്ഞ അവരുടെ ചുളുങ്ങിയ മിഴികളിലെ കണ്ണീർതുള്ളികൾ ഒരു ചോദ്യക്കടലായി രൂപം കൊണ്ടു..!!
"എന്റെ കുഞ്ഞിനെവെട്ടിയരിഞ്ഞിട്ടു നിങ്ങളെന്തു നേടി..?”
തിരയിളക്കങ്ങളിൽ ആ സങ്കടക്കടൽ ആർത്തിരമ്പിക്കൊണ്ടിരുന്നു...!!
അതിൽഅടങ്ങാത്ത പ്രധിഷേധത്തിനാൽ, നിലയ്ക്കാത്ത കണ്ണീരിനാൽ പിറവി കൊണ്ട നോവിന്റെ അതിശക്തമായ തിരമാലകളുടെയും കൊടുങ്കാറ്റിന്റെയും പ്രകമ്പനങ്ങൾ ഉണ്ടായിരുന്നു..!!
അനാഥമാക്കപ്പെട്ടൊരു 'അമ്മ മനസിന്റെ തീരാ വേദനയുടെ സങ്കടച്ചുഴികളുണ്ടായിരുന്നു..!!
അവർ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരുന്നു..!!
അവർക്കൊപ്പം മഴയും.. തുള്ളി തോരാതെ..നിലയ്ക്കാതെ പെയ്തുകൊണ്ടിരുന്നു..!
ഇനിയൊരിക്കലും തോരാത്ത 'അമ്മ കണ്ണീർ പോലെ..ചാഞ്ഞും ചെരിഞ്ഞും വീശിയടിച്ചും..!!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക