നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മഴ

മഴ
------
കോരിച്ചൊരിയുന്ന മഴയത്ത് അവള്‍ കുടയും ചൂടി നടന്നു വരികയായിരുന്നു..
പെട്ടെന്ന് മഴയിലൂടെ അവന്‍ ഓടി വന്ന് 
അവളുടെ കുട വാങ്ങി വലിച്ചെറിഞ്ഞു..
എന്നിട്ട് അവളുടെ കെെ പിടിച്ചു ഓടാന്‍ തുടങ്ങി..
'' വേണ്ട രാഹുല്‍ .. മഴ നനഞ്ഞാല്‍ എനിക്കു പനി പിടിക്കും.. ''
അവള്‍ അവന്‍റെ കെെ വിടുവിച്ച് കുടയെടുക്കാന്‍ തുനിഞ്ഞു..
''സാരമില്ല .. എന്‍റെ കൂടെയല്ലേ നനയുന്നത്.. പനിയൊന്നും പിടിക്കില്ല..''
അവന്‍ അവളുടെ കെെ മുറുകെ പിടിച്ചു..
''എനിക്ക് തണുക്കുന്നു രാഹുല്‍.. ''
''എങ്കില്‍ വാ.. നമുക്ക് ആ മരത്തിന്‍റെ ചുവട്ടില്‍ പോയി നില്‍ക്കാം''..
അവളെ പിടിച്ചു വലിച്ചു കൊണ്ടവന്‍ മരത്തിന്‍റെ അടുത്തേക്ക് ഒാടി..
മരത്തിന്‍റെ അടുത്ത് എത്താറായപ്പോള്‍ അവന്‍ അവളുടെ കെെ വിട്ട് മുന്നോട്ട് ഓടി.. പിന്നെ അവനെ കാണാതെയായി..
''രാഹുല്‍ .. നീ എവിടെയാണ് ''
അവള്‍ ഉറക്കെ വിളിച്ചു...
പെട്ടെന്ന് അവള്‍ ഞെട്ടിയുണര്‍ന്നു..
അപ്പോഴാണ് അവള്‍ക്ക് മനസ്സില്ലായത് താന്‍ കണ്ടതൊക്കെ വെറും സ്വപ്നം മാത്രമായിരുന്നു എന്ന്..
''സ്വപ്നത്തിലല്ലാതെ ഇനി തനിക്ക് രാഹുലിനെ കാണാനാവില്ലല്ലോ''..
അവള്‍ പൊട്ടിക്കരഞ്ഞു...
''എന്തിനാ രാഹുല്‍ നീയെന്നെ വിട്ടു പോയത്.. നീയില്ലാതെ എനിക്ക് പറ്റില്ല എന്നറിയാമായിരുന്നില്ലേ''..
''അറിയാതെ വായില്‍ നിന്നു വീണുപോയ ഒരു വാക്കിന്‍െ പേരില്‍ എന്തിനാ നീയെനിക്ക് ഇത്രയും വലിയ ശിക്ഷ തന്നത്...''
''ദേഷ്യം വന്നത് കൊണ്ടല്ലേ അപ്പോള്‍ ഞാന്‍ അങ്ങനെയൊക്കെ പറഞ്ഞത് .. നിനക്കറിയില്ലേ രാഹുല്‍ ഞാന്‍ നിന്നെ എന്തു മാത്രം സ്നേഹിക്കുന്നു എന്ന്.. എന്നിട്ടും നീ എന്നെ വിട്ടു പോയില്ലേ..''
അവള്‍ പിന്നെയും പിന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു..
''എനിക്കറിയാം രാഹുല്‍ എല്ലാം എന്‍റെ തെറ്റാണെന്ന്.. എത്ര ദേഷ്യമായാലും ഞാന്‍ നിന്നെ വെറുക്കുന്നു എന്ന് പറയാന്‍ പാടില്ലായിരുന്നു... പറ്റിപ്പോയി രാഹുല്‍.. എന്‍റെ ദേഷ്യത്തിനും പിണക്കത്തിനും മണിക്കൂറുകളുടെ ആയുസ്സേയുള്ളു എന്നറിഞ്ഞിട്ടും നീയെന്തിനാ ഇങ്ങനെ ചെയ്തത്..
എനിക്കിത് സഹിക്കാനാവുന്നില്ല രാഹുല്‍ ''..
വാവിട്ടു കരഞ്ഞു കൊണ്ട് അവള്‍ പുറത്തേക്ക് ഒാടി കുഴഞ്ഞു വീണു..
ഇടമുറിയാതെ പെയ്യുന്ന ഇടവപ്പാതിയില്‍ അവളും അവളുടെ കണ്ണീരും അലിഞ്ഞു ചേര്‍ന്നു..
കഴിഞ്ഞ ദിവസം ജീവനൊടുക്കിയ രാഹുലിന്‍റെ ചിത അപ്പോഴും കത്തിത്തീര്‍ന്നിരുന്നില്ല..
അജിന സന്തോഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot