സാബു
""""""""""""
""""""""""""
ക്ലാസ്സിൽ ഡെമോക്രസിയെ കുറിച്ച് വാ തോരാതെ പറഞ്ഞു നിൽക്കുമ്പോളാണ് വാതിലിനു മുന്നിലൂടെ പ്യൂൺ ഒരുത്തനെ ചെവിയിൽ തൂക്കി എടുത്തു നടന്നുപോയത്. എന്താ കാര്യമെന്ന് അറിയാനുള്ള ആഗ്രഹമുണ്ടായെങ്കിലും അത് ഉള്ളിലൊതുക്കി വീണ്ടും ഡെമോക്രസിയുടെ മാഹാത്മ്യം വാഴ്ത്താൻ തുടങ്ങി..
രണ്ടാമത്തെ പീരീഡ് കഴിഞ്ഞു സ്ററാഫ്റൂമിലേക്ക് പോകുമ്പോൾ വൈസ് പ്രിൻസിപ്പലിന്റെ മുറിക്കുപുറത്തായി രണ്ടു ആൺകുട്ടികൾ.... ഒരുത്തന്റെ കൈയിൽ നിന്നും കുടുകുടെ ചോര ഒഴുകുന്നു. മറ്റേ കക്ഷി കാൽവിരൽ കൊണ്ട് കളം വരച്ചു കുനിഞ്ഞു നിൽക്കുന്നു. കാര്യമന്വേഷിച്ചപ്പോളാണ് അറിഞ്ഞത് ഒരുത്തൻ മറ്റവനെ കോമ്പസ് കൊണ്ട് കുത്തിയത്രെ!!!. കുത്തിയവന്റെ ജാതി വിളിച്ചതാണത്രേ കാരണം. അധ്യാപകരും കുട്ടികളുമൊക്കെ അവരുടെ മുന്നിലൂടെനടക്കുന്നു. രണ്ടുപേരുടെ മുഖത്തും കുറ്റബോധം തീരെയില്ല.
രണ്ടാമത്തെ പീരീഡ് കഴിഞ്ഞു സ്ററാഫ്റൂമിലേക്ക് പോകുമ്പോൾ വൈസ് പ്രിൻസിപ്പലിന്റെ മുറിക്കുപുറത്തായി രണ്ടു ആൺകുട്ടികൾ.... ഒരുത്തന്റെ കൈയിൽ നിന്നും കുടുകുടെ ചോര ഒഴുകുന്നു. മറ്റേ കക്ഷി കാൽവിരൽ കൊണ്ട് കളം വരച്ചു കുനിഞ്ഞു നിൽക്കുന്നു. കാര്യമന്വേഷിച്ചപ്പോളാണ് അറിഞ്ഞത് ഒരുത്തൻ മറ്റവനെ കോമ്പസ് കൊണ്ട് കുത്തിയത്രെ!!!. കുത്തിയവന്റെ ജാതി വിളിച്ചതാണത്രേ കാരണം. അധ്യാപകരും കുട്ടികളുമൊക്കെ അവരുടെ മുന്നിലൂടെനടക്കുന്നു. രണ്ടുപേരുടെ മുഖത്തും കുറ്റബോധം തീരെയില്ല.
പെട്ടന്നാണ് ഞാൻ ഫ്ലാഷ് ബാക്കിലേക്കു പോയത്.vഗ്രാമത്തിലെ ഒരു സ്കൂൾ.. രണ്ടാംക്ലാസ്..ക്ലാസ്സിലൂടെ ഓടി നടക്കുന്ന ഞങ്ങൾ കുറെ പീക്കിരികൾ. മഴ തിമിർത്തു പെയ്യുന്നു. പുതിയ ക്ലാസ് ടീച്ചർ മുട്ടനൊരു വടിയുമായി ക്ലാസ്സിലേക്ക്..
വെള്ള മുണ്ടും വെള്ള ഷർട്ടും മാത്രം ഇടാറുള്ള ഭാസ്കരൻ സാർ.
വെള്ള മുണ്ടും വെള്ള ഷർട്ടും മാത്രം ഇടാറുള്ള ഭാസ്കരൻ സാർ.
സാർ ക്ലാസ്സിലേക്ക് കയറിയതും ഞങ്ങളെല്ലാം സഡൻ ബ്രേക്കിട്ടു കിട്ടിയ സ്‌ഥലത്തൊക്കെ ഇരുന്നു. ഞാൻ ചെന്നിരുന്നത് ദീപുവിന്റെയും വിനോദിന്റെയും ഇടയ്ക്കായിരുന്നു.
സാർ കസേരയിൽ ഇരുന്നു. ക്ലാസ്സിലാകെ കണ്ണോടിച്ചു.. ആ നോട്ടം വന്നു നിന്നത് എന്നിലായിരുന്നു. വടി എന്റെ നേരെചൂണ്ടി എഴുനേൽക്കാൻ ആംഗ്യംകാണിച്ചു..ഞാൻ മെല്ലെ മടിച്ചു മടിച്ചു എണീറ്റതും സാർ പെണ്കുട്ടികളിരിക്കുന്നഭാഗത്തേക്ക് വടി ചൂണ്ടി കാണിച്ചു. എനിക്ക് കോമൺ സെൻസ് ഉള്ളതുകൊണ്ട് സാർ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായി. ബുക്ക് വെച്ചിരുന്ന സഞ്ചിയും നീളമുള്ള കുടയും വാട്ടർ ബോട്ടിലുമായി ഒരു അഭയാർഥി സ്റ്റൈലിൽ പെണ്കുട്ടികളിരിക്കുന്ന ഭാഗത്തേക്ക് ഞാൻ നടന്നു. അന്ന് ക്ലാസ്സിൽ ഞങ്ങൾക്കിരിക്കാൻ ബെഞ്ച് മാത്രമേയുള്ളു.. ബാഗ് വെക്കാൻ ഡെസ്ക് ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ രണ്ടുപേർക്കിടയിൽ ഈസി ആയി ഞാൻ ചെന്നിരുന്നു.
സർ എല്ലാരോടും സ്ളേറ്റിൽ സ്വരാക്ഷരവും വ്യഞ്ജനാക്ഷരവും എഴുതാൻ പറഞ്ഞു. അപ്പോഴാണ് പുറത്തു ഒരു വലിയ ആൺ കുട്ടി വന്നു നിന്നത്.. സാർ അവനെ അകത്തേക്ക് വിളിച്ചു.. പിന്നെ ഞങ്ങൾക്കൊക്കെ അവനെ പരിചയപ്പെടുത്തി. പേര് സാബു.
രണ്ടാം ക്ലാസ്സിൽ രണ്ടാം വര്ഷം. അത് കേട്ടതുംഞങ്ങൾക്കൊക്കെ പുച്ഛവും അവനു ദേഷ്യവുമായി. കക്ഷി പോയി ഏറ്റവും പിറകിലായിരുന്നു. വലിപ്പം കൂടുതലായതുകൊണ്ടാകും എല്ലാർക്കും അവനെ പേടിയായിരുന്നു. ഞങ്ങൾ സ്നാക്സ് ആയി കൊണ്ടുവരാറുള്ള കാരക്ക, നെല്ലിക്ക, വാളൻപുളി, പുളിങ്കുരു വറുത്തത് ഒക്കെ അനുവാദം കൂടാതെ കക്ഷി അകത്താക്കിയിരുന്നു. ചുരുക്കത്തിൽ ഞങ്ങൾക്കൊക്കെ സ്വാതന്ത്ര്യം നഷ്ടമായി..
രണ്ടാം ക്ലാസ്സിൽ രണ്ടാം വര്ഷം. അത് കേട്ടതുംഞങ്ങൾക്കൊക്കെ പുച്ഛവും അവനു ദേഷ്യവുമായി. കക്ഷി പോയി ഏറ്റവും പിറകിലായിരുന്നു. വലിപ്പം കൂടുതലായതുകൊണ്ടാകും എല്ലാർക്കും അവനെ പേടിയായിരുന്നു. ഞങ്ങൾ സ്നാക്സ് ആയി കൊണ്ടുവരാറുള്ള കാരക്ക, നെല്ലിക്ക, വാളൻപുളി, പുളിങ്കുരു വറുത്തത് ഒക്കെ അനുവാദം കൂടാതെ കക്ഷി അകത്താക്കിയിരുന്നു. ചുരുക്കത്തിൽ ഞങ്ങൾക്കൊക്കെ സ്വാതന്ത്ര്യം നഷ്ടമായി..
അങ്ങനെയിരിക്കെ ഒരുദിവസം അവൻ അനുവാദം കൂടാതെ എന്റെ പെൻസിൽ എടുത്തു കണക്കു ബുക്കിൽ പടം വരക്കാൻ തുടങ്ങി.. അററത്തു റബ്ബർ ഉള്ള പെൻസിൽ.. ഞാനതു പൊന്നുപോലെ കൊണ്ടുനടന്നതായിരുന്നു.
അര മണിക്കൂർകഴിഞ്ഞതും ആ പെൻസിലിന്റെ രൂപം മാറി.. റോസ് നിറമുള്ള റബ്ബർ കരിക്കട്ട പോലെയായി.. ആവശ്യം കഴിഞ്ഞതും അവനത് എന്റെ മുന്നിലേക്കിട്ടുതന്നു.
"എന്റെ ബാഗിൽ നിന്ന് എടുത്തതുപോലെ തന്നെ എനിക്കിതുതിരിച്ചുവേണം".. ദേഷ്യം സഹിക്ക വയ്യാതെ ഞാൻ..
സാബു എന്നെ ഒന്ന് നോക്കി എന്നിട്ടു ആ പെൻസിൽ എടുത്തു രണ്ടായി ഒടിച്ചു. ഞാൻ വലിയ വായിൽ കരഞ്ഞു.. കൂട്ടുകാർ ഓടിക്കൂടി..സാർ വിവരമറിഞ്ഞു.. ഞാൻ അവനെ ഇടിച്ചു എന്ന് സാറിനോടവൻ കള്ളം പറഞ്ഞു.. എനിക്ക് സാക്ഷി പറയാൻഒരുപാടുപേർ ഉണ്ടായിട്ടും സാർ ഞങ്ങൾക്ക് ശിക്ഷ വിധിച്ചു.
സാബു എന്നെ ഒന്ന് നോക്കി എന്നിട്ടു ആ പെൻസിൽ എടുത്തു രണ്ടായി ഒടിച്ചു. ഞാൻ വലിയ വായിൽ കരഞ്ഞു.. കൂട്ടുകാർ ഓടിക്കൂടി..സാർ വിവരമറിഞ്ഞു.. ഞാൻ അവനെ ഇടിച്ചു എന്ന് സാറിനോടവൻ കള്ളം പറഞ്ഞു.. എനിക്ക് സാക്ഷി പറയാൻഒരുപാടുപേർ ഉണ്ടായിട്ടും സാർ ഞങ്ങൾക്ക് ശിക്ഷ വിധിച്ചു.
എന്നെയും അവനെയും ഒരു ബെഞ്ചിൽ അടുത്തടുത്ത് കൊണ്ടിരുത്തി.. രണ്ടു മൂന്നു തവണ അവനെന്നെ തള്ളിയിടാൻ നോക്കി.. പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ.. എന്നൊന്നും പറയാൻ അന്നറിയില്ലായിരുന്നു. എന്നെ കൊണ്ടാകും പോലെ ഞാനും തിരിച്ച് ഉപദ്രവിച്ചു. പിറ്റേദിവസം ക്ലാസ്സിൽ വന്നതും അവനെന്റെ തലമുടിയിൽ ചുറ്റിപ്പിടിച്ചു വലിച്ചു.. ഒന്നും മിണ്ടാതെ ഞാൻ ബെഞ്ചിൽ പോയിരുന്നു. ഭാസ്കരൻസാർ അന്ന് തന്ന ക്ലാസ് വർക്ക് അഞ്ചു പൂക്കളുടെ പേര് എഴുതുക എന്നതായിരുന്നു..
സാബു എത്തിയുളിഞ്ഞു എന്റെ സ്ലേറ്റിലേക്കു നോക്കാൻ തുടങ്ങി..
"സാർ ഇവൻ കട്ടെഴുതുന്നു"..
സാർഅവനെ എഴുന്നേൽപ്പിച്ചുനിർത്തി.. അവനെന്റെ കാലിലെ കുഞ്ഞു വിരൽ ചവിട്ടിയമർത്തിക്കൊണ്ട് എണീറ്റ് നിന്നു. അവനെ കൊന്നാലോ എന്ന് വരെ ആ സമയം തോന്നിപ്പോയി. അപ്പോഴാണ് ഒരു ഐഡിയ എനിക്ക് കിട്ടിയത്..
രണ്ടാമത്തെ പീരീഡ് സാർ വന്നു.. ഞങ്ങൾ സാർ നമസ്തേ പറഞ്ഞു.. എല്ലാരും ഇരിക്കൂ എന്ന് പറഞ്ഞതും ഞാൻ ആദ്യം ഇരുന്നിട്ട് മൂർച്ചയുള്ള എന്റെ പെന്സില് ബെഞ്ചിൽ കുത്തി നിർത്തി. സാബു ആവേശത്തോടെ ഇരുന്നു.
പിന്നെ കേട്ടത് അയ്യോ എന്നൊരു വിളിയാണ്. പെൻസിൽ താഴെ വീഴാതെ ഞാൻ ഉദ്ദേശിച്ച സ്‌ഥലത്തു തന്നെയുണ്ട്. കണക്ക്സാർ വന്നു എല്ലാം കണ്ടു ബോധിച്ച് പെൻസിൽ ഊരിയെടുത്തു. അറിയാതെ പറ്റിപോയെന്നു ഞാൻ സാറിനോട് കള്ളം പറഞ്ഞു.. ആ സമയം ദേഷ്യം വന്ന സാബു എന്നെ ഉന്തിത്തള്ളിയിട്ടു. അതുകണ്ട സാറിന് കലികയറി, അവനിട്ടു പൊതിരെ കൊടുത്തു.. കൂടാതെ ഹെഡ്മാസ്റ്ററിന്റെ വക വേറെ..
സാബു എത്തിയുളിഞ്ഞു എന്റെ സ്ലേറ്റിലേക്കു നോക്കാൻ തുടങ്ങി..
"സാർ ഇവൻ കട്ടെഴുതുന്നു"..
സാർഅവനെ എഴുന്നേൽപ്പിച്ചുനിർത്തി.. അവനെന്റെ കാലിലെ കുഞ്ഞു വിരൽ ചവിട്ടിയമർത്തിക്കൊണ്ട് എണീറ്റ് നിന്നു. അവനെ കൊന്നാലോ എന്ന് വരെ ആ സമയം തോന്നിപ്പോയി. അപ്പോഴാണ് ഒരു ഐഡിയ എനിക്ക് കിട്ടിയത്..
രണ്ടാമത്തെ പീരീഡ് സാർ വന്നു.. ഞങ്ങൾ സാർ നമസ്തേ പറഞ്ഞു.. എല്ലാരും ഇരിക്കൂ എന്ന് പറഞ്ഞതും ഞാൻ ആദ്യം ഇരുന്നിട്ട് മൂർച്ചയുള്ള എന്റെ പെന്സില് ബെഞ്ചിൽ കുത്തി നിർത്തി. സാബു ആവേശത്തോടെ ഇരുന്നു.
പിന്നെ കേട്ടത് അയ്യോ എന്നൊരു വിളിയാണ്. പെൻസിൽ താഴെ വീഴാതെ ഞാൻ ഉദ്ദേശിച്ച സ്‌ഥലത്തു തന്നെയുണ്ട്. കണക്ക്സാർ വന്നു എല്ലാം കണ്ടു ബോധിച്ച് പെൻസിൽ ഊരിയെടുത്തു. അറിയാതെ പറ്റിപോയെന്നു ഞാൻ സാറിനോട് കള്ളം പറഞ്ഞു.. ആ സമയം ദേഷ്യം വന്ന സാബു എന്നെ ഉന്തിത്തള്ളിയിട്ടു. അതുകണ്ട സാറിന് കലികയറി, അവനിട്ടു പൊതിരെ കൊടുത്തു.. കൂടാതെ ഹെഡ്മാസ്റ്ററിന്റെ വക വേറെ..
എന്നെ അന്ന് ആരും ശിക്ഷിച്ചില്ല.. കാരണം അജ്ഞാതം.. അങ്ങനെ ഞാൻ കുട്ടികൾക്കിടയിൽ ഝാൻസിറാണി ആയി. അടുത്ത ദിവസം കാണിക്ക വെക്കുംപോലെ കുറെ ഭക്ഷണ സാധനങ്ങൾ കൂട്ടുകാർ എനിക്ക് കൊണ്ടുതന്നു. അതൊക്കെ തിന്നു സ്കൂളിന്റെ വരാന്തയിലൂടെ നടക്കുമ്പോളതാ സാബു.. കൂടെ ഒരു ആജാനബാഹു.. രണ്ടുപേരും നേരെ എന്റടുത്തേക്കു വരുന്നു.. വായിൽ കിടന്ന പുളിങ്കുരു അറിയാതെ വിഴുങ്ങിപ്പോയി.. അച്ഛാ ഇവളാ എന്നെ കുത്തിയത്.. അയാൾ എന്നെ ഒരു മിനിറ്റുനോക്കി നിന്നു.. അടുത്ത നിമിഷം സാബുവിന്റെ ചെകിട്നോക്കി ഒരടി.. കവിളിൽകൈ വച്ച് നിൽക്കുന്ന സാബുവിനെ നോക്കി അച്ഛൻ ചോദിച്ചു.. "നിന്റെ പകുതിപോലുമില്ലാത്ത ഈ കൊച്ചാണോടാ നിന്നെകുത്തിയത്??.. സ്കൂളിൽ വരാതിരിക്കാൻ ഓരോ ഇടപാടുകൾ"..
എല്ലാർക്കും മുന്നിലും തോറ്റ സാബുവിന് ദേഷ്യം ഇരട്ടിച്ചു.. ബാലകലോത്സവം നടക്കുന്നദിവസം.. പദ്യപാരായണം കഴിഞ്ഞ് ഇറങ്ങി വന്ന എന്റെ മുന്നിൽ സാബു. ഇടതുകൈകൊണ്ട് അവനെന്റെകൈയിൽ പിടിച്ചു.. കയ്യിലിരുന്ന കോമ്പസ് കൊണ്ട് എന്റെ കൈ കുത്തി മുറിച്ചു. ആ ദിവസം തന്നെ സാബുവിന് ടി സി കിട്ടി.
വർഷങ്ങൾ കഴിഞ്ഞു.. ജനിച്ച നാടുമായുള്ള എന്റെ ബന്ധങ്ങൾ പേരിനു മാത്രമായി. ഒരിക്കൽ നാട്ടിൽ പോയിവന്ന സമയം കാലിൽ കിടന്ന ചെരുപ്പ് പൊട്ടി... പുതിയത് വാങ്ങാനായി ഒരു കടയിൽ കയറി.. ഏതെടുക്കണമെന്ന സംശയത്തിൽ നിന്നപ്പോൾ ആജാനബാഹു വായ ഒരാൾ ഒരു ചെരുപ്പെടുത്തു നീട്ടി.. "ഉമക്കിതു ചേരും"..
ഒരു പരിചയവുമില്ലാത്ത മുഖം..
എന്നെ അറിയോ എന്ന ചോദ്യത്തിന് പൊട്ടിച്ചിരിയായിരുന്നു മറുപടി.. പിന്നീടയാൾ സ്വയം പരിചയപ്പെടിത്തി..
"ഞാൻ സാബു.. പെൻസിൽ, കോമ്പസ് ഓർമ്മയുണ്ടോ..?" ഒന്നു ഞെട്ടിയെങ്കിലും
എനിക്കപ്പോൾ മനസ്സ് നിറയെ കുറ്റബോധമായിരുന്നു.. കാരണം ഞങ്ങൾ രണ്ടും കുറ്റം ചെയ്തിട്ടും അവനു മാത്രമേ ശിക്ഷ കിട്ടിയുള്ളൂ.. അവനോടു ഒരു സോറി മാത്രം പറഞ്ഞിറങ്ങുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസമായിരുന്നു
ഒരു പരിചയവുമില്ലാത്ത മുഖം..
എന്നെ അറിയോ എന്ന ചോദ്യത്തിന് പൊട്ടിച്ചിരിയായിരുന്നു മറുപടി.. പിന്നീടയാൾ സ്വയം പരിചയപ്പെടിത്തി..
"ഞാൻ സാബു.. പെൻസിൽ, കോമ്പസ് ഓർമ്മയുണ്ടോ..?" ഒന്നു ഞെട്ടിയെങ്കിലും
എനിക്കപ്പോൾ മനസ്സ് നിറയെ കുറ്റബോധമായിരുന്നു.. കാരണം ഞങ്ങൾ രണ്ടും കുറ്റം ചെയ്തിട്ടും അവനു മാത്രമേ ശിക്ഷ കിട്ടിയുള്ളൂ.. അവനോടു ഒരു സോറി മാത്രം പറഞ്ഞിറങ്ങുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസമായിരുന്നു
uma

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക