Slider

പ്രതിഫലം

0
പെട്ടിയൊക്കെ പൂട്ടി താക്കോൽ അലമാരയിൽ വച്ചപ്പോഴാണ് ഇന്നലെ വാങ്ങിയ മഞ്ഞ ഷിഫോൺ സാരി മറന്ന കാര്യം വിനോദ് ഓർത്തത്. ഒരു ചെറുചിരിയോടെ അവൻ അതെടുത്തു പെട്ടിക്കു മുകളിലായി വച്ചു. എല്ലാം ഒതുക്കി വെച്ച് കട്ടിലിലേക്ക് വീഴുമ്പോൾ മനസ്സു മുഴുവൻ അമ്പിളിയും മോനും ആയിരുന്നു. നാളെയീ സമയം അവരോടൊത്ത്... അവൻ കണ്ണുകളടച്ചു ഉറങ്ങാൻ ശ്രമിച്ചു. രാവിലെ എണീറ്റപ്പോൾ പുത്തനൊരു ഉണർവായിരുന്നു.. എയർപോർട്ടിൽ ചെന്നതും ഫ്ലൈറ്റിൽ കയറിയതും ഒന്നും അവനോർമയില്ല..
വീടിനു മുന്നിൽ കാർ നിർത്തിയപ്പോൾ ഓടി വന്ന നന്ദു.. അവനു പിന്നാലെ അമ്പിളി.. 'അമ്മ പതിവ് പരിഭവവും കണ്ണുനീരുമായി തൂണിനു മറവിൽ.. ഓടി ചെന്ന് അമ്മയുടെ കാൽ തൊട്ടു വന്ദിച്ചു.. കഴുത്തിന് പിന്നിൽ വീണ കണ്ണുനീർ തുള്ളി.. ഏറെനാൾ കഴിഞ്ഞു മകനെ കണ്ടതിലുണ്ടായ സന്തോഷാശ്രുവാകാം എന്ന് അവൻ കരുതി.
അടുക്കളയിൽ വറുക്കുന്നതിന്റെയും പൊരിക്കുന്നതിന്റെയും ഒക്കെ മണം. അമ്പിളിയെ കാണാൻ കൂടി കിട്ടുന്നില്ല.. നന്ദു ആദ്യം അപരിചിതത്വം കാട്ടിയെങ്കിലും കളിപ്പാട്ടവും, മിഠായിയുമൊക്കെ കണ്ടപ്പോൾ കൂട്ടായി. വരാന്തയിലെ ചാരുകസേരയിൽ കിടന്നു മുറ്റത്തെ പച്ചപ്പിലേക്ക് നോക്കികിടക്കെ മനസ്സ് നിറയെ സന്തോഷമായിരുന്നു.
ഉച്ചയൂണും കഴിഞ്ഞു ഒന്ന് മയങ്ങി എഴുന്നേൽക്കുമ്പോൾ നിറകണ്ണുകളുമായി 'അമ്മ മുന്നിലുണ്ട്.
"എന്താ അമ്മെ, എന്തിനാ ഇത്ര സങ്കടം?" "ഒന്നുമില്ല..." തോളിൽ കിടന്ന തോർത്തിൽ മൂക്ക് പിഴിഞ്ഞ് കൊണ്ട് അവർ വീണ്ടും തൂണും ചാരി നിന്ന് കരയാൻ തുടങ്ങി.
'"അമ്മ കാര്യം പറയൂ.."
"വേണ്ടമോനെ ഒന്നുമില്ല"..
എന്തോ ഉണ്ട്..അവന്റെ മനസ്സ് നീറാൻ തുടങ്ങി..
"മോൻഅമ്മയെ തെറ്റിദ്ധരിക്കരുത്.. പറയാതിരുന്നാൽ അത്ഞാൻ നിന്നോട് ചെയ്യുന്ന ചതിവാകും.. പറഞ്ഞാൽ അത് നിന്റെ ജീവിതം നശിപ്പിക്കും എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല."
വിനോദ് അമ്മയെ നെഞ്ചോട് ചേർത്തു "'അമ്മ പറയു.. എന്തായാലും നമുക്ക് പരിഹരിക്കാം".
'അമ്മ കണ്ണുകൾ തുടച്ചു.. അവന്റെ കൈകളിൽ മുറുകെ പിടിച്ചു "മോനെ അമ്പിളി നല്ലവളല്ല.. അവളെ നീ സൂക്ഷിക്കണം.. ഞാൻ ചിലതു കണ്ടു".
വിനോദിന്ചിരിവന്നു.. "എല്ലാം ഇട്ടെറിഞ്ഞു തന്റെ കൂടെ വന്ന പെണ്ണിനെക്കുറിച്ചാണോ 'അമ്മ പറയുന്നത്.. അമ്മായിയമ്മപ്പോര് ഇവിടെയും തുടങ്ങിയോ.. ഒക്കെഅമ്മയുടെ തെറ്റിദ്ധാരണകളാണ്"..
ദേഷ്യം കൊണ്ട് ചുവന്നഅമ്മയുടെ മുഖം ശ്രദ്ധിക്കാതെ അവൻ അടുക്കളയിലേക്ക് പോയി. രാത്രിയിൽ അമ്പിളിയെ കരവലയത്തിലാക്കി ഉറങ്ങാൻ കിടന്നപ്പോഴും അമ്മയുടെ വാക്കുകളോർത്തു അവനു ചിരി വന്നു.
രണ്ടു ദിവസം കഴിഞ്ഞു വിനോദ് മുറ്റത്തുകൂടി ഉലാത്തുമ്പോഴാണ് പടിഞ്ഞാറ് ഭാഗത്തു നിൽക്കുന്ന കൂവളം ശ്രദ്ധിച്ചത്. "ആരാ അമ്മെകൂവളം ഇവിടെ നട്ടുപിടിപ്പുച്ചതു?അത് വീട്ടിൽ നടാൻ പാടില്ലെന്ന് അറിയില്ലേ?"
"ആരും നട്ടതല്ല മോനെ.. രണ്ടു രണ്ടരക്കൊല്ലം മുൻപ് താനേ വളർന്നു വന്നതാ".. വിനോദ് മറുപടിയൊന്നും പറയാതെ കശുമാവിൻ തോട്ടത്തിലേക്ക് കയറിപ്പോയി. ദിവസങ്ങൾ കഴിഞ്ഞിട്ടും ആ കൂവളം കാണുമ്പോളൊക്കെ അവന്റെ മനസ്സ് അസ്വസ്‌ഥമായിക്കൊണ്ടിരുന്നു. ഒടുവിൽ അവനൊരു തീരുമാനമെടുത്തു.. അത് പിഴുതെടുത്തു അടുത്തുള്ള ശിവക്ഷേത്രത്തിൽ കൊണ്ട് നട്ടുപിടിപ്പുക്കാമെന്നു... ഒരു തിങ്കളാഴ്ച അമ്പിളിയും മോനും പുറത്തെവിടെയോ പോയനേരം വിനോദിന് ആകെ മുഷിവ് തോന്നി.. അവൻ കൂവളത്തിനടുത്തു ചെന്ന്, വേരൊന്നും മുറിഞ്ഞുപോകാതെ മെല്ലെ മണ്ണ് മാറ്റാൻ തുടങ്ങി.. കുറെ നേരത്തെ ശ്രമഫലമായി അവനതു പിഴുതെടുത്തു.. അപ്പോഴാണ് അവൻ ഒരു പ്ലാസ്റ്റിക് കവർ കണ്ടത്!!. എടുത്തു തുറന്നു നോക്കിയപ്പോൾ അവനാകെ ഞെട്ടിപ്പോയി.. കവറിനുള്ളിൽ ഒരു മൊബൈലും കുറെ പേപ്പർ കഷ്ണങ്ങളും.. സ്വിച്ച്ഓഫ് ചെയ്തിരിക്കുന്ന ഫോൺ ഓൺ ചെയ്യാൻ നോക്കിയെങ്കിലും ചാർജ് ഇല്ലാത്തതിനാൽ പറ്റിയില്ല. അവനതു എടുത്ത്ചാർജ് ചെയ്യാൻ വെച്ചു. പേപ്പർ കഷ്ണങ്ങൾ കീറിയിട്ടിരിക്കുന്നതിനാൽ ഒന്നും മനസ്സിലായില്ല. മൊബൈൽ ചാർജ് ആയിത്തുടങ്ങിയതും അവനത് ഓൺ ചെയ്തു.. മെസ്സേജുകളുടെ ഒരു കൂമ്പാരം.. അടുത്ത വീട്ടിലെ യുവാവുമായുള്ള അമ്പിളിയുടെ അവിഹിതബന്ധത്തിനെ കഥകളെല്ലാം ആ മെസ്സേജുകൾ അവനു കാട്ടിക്കൊടുത്തു. 'അമ്മ പറഞ്ഞ വാക്കുകൾ അവനോർമ വന്നു.വിനോദ്ആകെ തളർന്നുപോയി.. ഒരു സ്ത്രീക്ക് ഇത്രമാത്രം അഭിനയശേഷി ഉണ്ടോ..!! ഗൾഫിൽ കൂടെ കൊണ്ടുപോകാൻ എത്ര ശ്രമിച്ചിട്ടും അവൾ പോരാത്തതിന്റെ രഹസ്യം അവനു മനസ്സിലായി. അന്ന് വൈകിട്ട് തന്നെ ആ കൂവളംഅവൻ ക്ഷേത്രത്തിൽ നട്ടുപിടിപ്പിച്ചു. അമ്പിളിയുടെ മുഖത്തുണ്ടായ ഭാവഭേദങ്ങളുംഅവൻ ശ്രദ്ധിച്ചു..
പതിവില്ലാതെ വിനോദ് അമ്മയുടെ മുറിയിൽ ചെന്ന്, മടിയിൽ തലവെച്ചു കിടന്ന്, കുറെ കരഞ്ഞു.. പിന്നീടെപ്പോഴോ അവൻ എഴുനേറ്റുപോയി. രാവിലെ പതിവുപോലെ എല്ലാരും എണീറ്റെങ്കിലും വിനോദിനെ അവിടെങ്ങും കണ്ടില്ല.. അമ്മയും അമ്പിളിയും അയല്പക്കത്തൊക്കെ അന്വേഷിച്ചു. അച്ഛൻ അതാ കശുമാവിൻ തോട്ടത്തിലിരിക്കുന്നു. നന്ദു പറഞ്ഞതുകേട്ട് എല്ലാര്ക്കും ആശ്വാസമായി..'അമ്മ നന്ദുവിനെയും കൂട്ടി തോട്ടത്തിലേക്ക് നടന്നു. അതാ തന്റെ മകൻ പുറം തിരിഞ്ഞ് മരം ചാരിയിരിക്ക്ന്നു. അടുത്ത് ചെന്നതും ഒരു നിലവിളിയോടെ 'അമ്മ മറിഞ്ഞുവീണു. കണ്ണുതുറിച്ചു വായിലൂടെ നുരയും പതയുമായി വിനോദ്.. അടുത്ത് ഐസ്ക്രീമിന്റെയും ഫ്യൂരിഡാന്റെയും കവറും കുപ്പിയും..
നാട്ടുകാർ ഓടിക്കൂടി... പോലീസും എത്തി... ശവം ആംബുലൻസിലേക്കെടുക്കുമ്പോൾ അവന്റെ കൈയിൽ നിന്നും ഒരു കഷ്ണം കടലാസ് താഴെ വീണു.. അതിൽ ഇങ്ങനെ എഴുതിയിരുന്നു..
"എന്റെ മരണത്തിനു ഞാൻ മാത്രമാണ് ഉത്തരവാദി..എന്റെ എല്ലാ സ്വത്തുക്കളുടെയും അവകാശി എന്റെ അമ്പിളി മാത്രമാണ്."
By Uma

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo