വാനപ്രസ്ഥം
പ്രളയ ഗർഭങ്ങളിൽ
വ്യഥ ഒളിപ്പിച്ച
മഴ വിളമ്പിയ കുളിർമ്മ.
മധുരത്തിനും
കയ്പ്പിനുമിടയിലെ മുനമ്പിൽ
സ്നേഹം തേടി
വിഹായസ്സിലേക്ക് നീളുന്ന
നേർരേഖയിൽ
തൊട്ടു, തൊടാതെ
ഊയലാടുമെൻ ജീവനും.
വ്യഥ ഒളിപ്പിച്ച
മഴ വിളമ്പിയ കുളിർമ്മ.
മധുരത്തിനും
കയ്പ്പിനുമിടയിലെ മുനമ്പിൽ
സ്നേഹം തേടി
വിഹായസ്സിലേക്ക് നീളുന്ന
നേർരേഖയിൽ
തൊട്ടു, തൊടാതെ
ഊയലാടുമെൻ ജീവനും.
സ്നേഹത്തിന്റെ നീരുറവകളിൽ
കണ്ണീരിനെ ഹോമിച്ചെടുത്ത
അമൃതകണങ്ങളുടെ
സ്വച്ഛന്ദ മൃത്യു.
മടങ്ങുകയാണ് ഞാൻ,
ചിതാഭസ്മവും പേറി
മുല്ലപ്പൂമണം കനം വെച്ചു
തിങ്ങിയ
പൂവാടികൾ കടന്ന്
കടലലകളെ കുടിച്ച് വറ്റിച്ച,
ചക്രവാളങ്ങൾ കൊല ചെയ്യപ്പെട്ട,
സ്നേഹത്തിന്റെ അജ്ഞാത
ചുടല തീരങ്ങൾക്ക് ബലിയിടാൻ.
കണ്ണീരിനെ ഹോമിച്ചെടുത്ത
അമൃതകണങ്ങളുടെ
സ്വച്ഛന്ദ മൃത്യു.
മടങ്ങുകയാണ് ഞാൻ,
ചിതാഭസ്മവും പേറി
മുല്ലപ്പൂമണം കനം വെച്ചു
തിങ്ങിയ
പൂവാടികൾ കടന്ന്
കടലലകളെ കുടിച്ച് വറ്റിച്ച,
ചക്രവാളങ്ങൾ കൊല ചെയ്യപ്പെട്ട,
സ്നേഹത്തിന്റെ അജ്ഞാത
ചുടല തീരങ്ങൾക്ക് ബലിയിടാൻ.
ആവതില്ലൊരു സൂര്യരേണുവിന്നാ-
ശ്ലേഷവും മുകരുവാൻ
ശൈത്യത്തിൻ ഹിമവൽപ്പെരുക്കങ്ങളിൽ
ഉയിരുറപ്പിച്ച മഹാപ്രവാഹങ്ങളിൽ
നിത്യശാന്തി തേടിയ രാവുകളെ
കോർത്തു മാലചൂടിയ
വർത്തമാനം ഞാൻ.
ശ്ലേഷവും മുകരുവാൻ
ശൈത്യത്തിൻ ഹിമവൽപ്പെരുക്കങ്ങളിൽ
ഉയിരുറപ്പിച്ച മഹാപ്രവാഹങ്ങളിൽ
നിത്യശാന്തി തേടിയ രാവുകളെ
കോർത്തു മാലചൂടിയ
വർത്തമാനം ഞാൻ.
ഉഷ്ണത്തിൻ നെരിപ്പോടുകൾ
വിഴുങ്ങിയ പകലുകളെ
ആഹരിച്ചെടുക്കാൻ
വയറിന്റെ ഉന്മാദത്തെ
യുഗങ്ങളിലേക്ക് പട്ടം പറത്തിയ
അസ്വസ്ഥതയുടെ കുചേലൻ
വിഴുങ്ങിയ പകലുകളെ
ആഹരിച്ചെടുക്കാൻ
വയറിന്റെ ഉന്മാദത്തെ
യുഗങ്ങളിലേക്ക് പട്ടം പറത്തിയ
അസ്വസ്ഥതയുടെ കുചേലൻ
എന്റെ വ്രണങ്ങളുടെ വിങ്ങലുകളെ
വിഴുങ്ങിയ പരിരംഭണങ്ങളെ,
വാക്കുകളിലൂടെ,
സ്പർശനത്തിലൂടെ,
സ്വപ്നങ്ങളുടെ നിറച്ചാർത്തിൽ
സദ്യയുണ്ണുവാൻ
നക്ഷത്രങ്ങളെ
എയ്തു വീഴ്ത്താൻ
ഞാണിലേറിയ
സ്നേഹാസ്ത്രം, ഞാൻ
വിഴുങ്ങിയ പരിരംഭണങ്ങളെ,
വാക്കുകളിലൂടെ,
സ്പർശനത്തിലൂടെ,
സ്വപ്നങ്ങളുടെ നിറച്ചാർത്തിൽ
സദ്യയുണ്ണുവാൻ
നക്ഷത്രങ്ങളെ
എയ്തു വീഴ്ത്താൻ
ഞാണിലേറിയ
സ്നേഹാസ്ത്രം, ഞാൻ
മഴ കിനിഞ്ഞുനിന്ന ലവണ സമൃദ്ധിയിൽ
തടംപാകി സൂര്യനെ നട്ട്,
മഞ്ഞിന്റെ മഹാ കുടീരങ്ങളിൽ
സ്നേഹം തീ പിടിപ്പിച്ച
യുഗ സന്ധ്യകളെ
പുതച്ച
വൻകരകളുടെ ശ്രാദ്ധത്തിന്
മരണമില്ലാത്ത മനസ്സ് കൊളുത്തി
യുഗങ്ങളിലെ ഇരളറകളിലേക്ക്
യാത്രയാവുകയാണ്, ഞാൻ.
തടംപാകി സൂര്യനെ നട്ട്,
മഞ്ഞിന്റെ മഹാ കുടീരങ്ങളിൽ
സ്നേഹം തീ പിടിപ്പിച്ച
യുഗ സന്ധ്യകളെ
പുതച്ച
വൻകരകളുടെ ശ്രാദ്ധത്തിന്
മരണമില്ലാത്ത മനസ്സ് കൊളുത്തി
യുഗങ്ങളിലെ ഇരളറകളിലേക്ക്
യാത്രയാവുകയാണ്, ഞാൻ.
DevaManohar

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക